As primeras 198 linias.
THE SPIRIT OF THE BEEHIVE
"പണ്ടുപണ്ട്..."
"1940നോടടുത്ത്, കാസ്റ്റിലിയൻ പീഠഭൂമിയിൽ എവിടെയോ,..."
സിനിമ വരുന്നേ! സിനിമ വരുന്നേ!
ഈ പിള്ളേർ തൂങ്ങിപ്പിടിച്ച് വീഴുവല്ലോ.
സുഖമല്ലേ?
എന്താടെ കാണിക്കുന്നേ? പോയേ ഇവിടുന്ന്!
എന്തോരം സിനിമാ ക്യാനുകളാ!
എല്ലാവരും വഴീന്ന് മാറിക്കെ.
- എന്തുതരം പടമാ? - ഈ പടമോ?
നല്ല ഗംഭീര പടമല്ലേ.
ഹൊറർ സിനിമയാ?
തീർന്നോ?
കൗബോയ് സിനിമയാണോ ?
നല്ല വിസ്മയകരമായ സിനിമയാ.
റെഡ് ഇന്ത്യൻസൊക്കെ ഉള്ളതാ?
അതിഗംഭീരമാണ്! ഈ പട്ടണത്തിൽ ഇന്നേവരെ കാണിച്ചതിൽ ഏറ്റവും മികച്ചതാ.
നിങ്ങൾക്കൊന്നും സങ്കൽപ്പിക്കാൻ പറ്റാത്തത്രയും.
ഒറ്റവാക്കേ എനിക്ക് പറയാനാകൂ: ഓലെ! (OlÈ! - പ്രകടനം ഗംഭീരമാകുമ്പോൾ സ്പെയിനിൽ ആൾക്കൂട്ടം പ്രോത്സാഹിപ്പിക്കുന്നത് ഇങ്ങനെയാണ്)
നമ്മുടെ ടൗൺഹാളിൽ, ഇന്ന് വൈകീട്ട് ,
അഞ്ച് മണിക്ക്
പ്രേത്യേക സിനിമാ പ്രദർശനം
ഫ്രാങ്കൻസ്റ്റീൻ.
ടിക്കറ്റ് നിരക്കുകൾ
മുതിർന്നവർക്ക് ഒരു പെസെതാ
കുട്ടികൾക്ക് രണ്ടു റയാൽ.
എന്തൊക്കെയുണ്ട് തോമാസാ?
ഇപ്പ്രാവശ്യം നല്ല സിനിമയായാൽ മതിയായിരുന്നു.
ഗംഭീര സിനിമയാ.
ഈ ഹാളിന് തീവെക്കല്ലേ.
ആ അടുപ്പ് ഒന്ന് സൂക്ഷിച്ച് പിടിച്ചോ.
തുടക്കത്തിൽ ഒരു മുന്നറിയിപ്പ് നൽകാതെ ഈ ചിത്രം നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ
ഇതിന്റെ നിർമാതാക്കൾ ആഗ്രഹിക്കുന്നില്ല.
ഇത് ഡോക്ടർ ഫ്രാങ്കെൻസ്‌റ്റെയ്‌നിന്റെ കഥയാണ്,
ശാസ്ത്രജ്ഞനായ ഒരാൾ
അദ്ദേഹം ഒരു ജീവനെ സൃഷ്ഠിക്കാൻ ശ്രമിച്ചു,
അപ്പോഴും അയാൾ ഇതോർത്തില്ല അത് ദൈവത്തിന് മാത്രം കഴിയുന്നതാണെന്ന്.
ഇത് ഏറ്റവും വിചിത്രമായ കഥകളിൽ ഒന്നാണ്.
ഈ കഥ പറയുന്നത് സൃഷ്ടിയിലെ വലിയ 2 നിഗൂഢതകളെക്കുറിച്ചാണ്:
ജീവിതവും മരണവും.
സ്വയം തയ്യാറെടുക്കുക.
നിങ്ങൾ ഒരുപക്ഷെ ഞെട്ടിയേക്കാം,
ഭയന്നുപോയേക്കാം.
ലോകമെമ്പാടും ഇത്രയധികം ആഘാതം ഉണ്ടാക്കിയ ചിത്രങ്ങൾ വേറെ അധികമില്ല.
എന്നിരുന്നാലും എന്റെ ഉപദേശം
നിങ്ങൾ ഈ കഥ ഒരുപാട് കാര്യമായി എടുക്കരുതെന്നാണ്.
നമ്മൾ ഒരുമിച്ച് ചിലവഴിച്ച സന്തോഷകരമായ നിമിഷങ്ങൾ ഇനി തിരിച്ചുവരില്ലെങ്കിലും,
നമ്മൾ തമ്മിൽ വീണ്ടും കാണാൻ ഇടവരണമേ എന്നാണ് ദൈവത്തോടുള്ള എന്റെ പ്രാർത്ഥന.
യുദ്ധകാലത്ത് നമ്മൾ പിരിഞ്ഞ ശേഷം
എന്റെ പ്രാർത്ഥനയിൽ നിത്യവും ഇതാണ്,
ഇപ്പോഴും ആ പ്രാർത്ഥന തുടരുന്നു ഈ പട്ടിക്കാട്ടിൽ
ഫെർണാണ്ടോയും കുട്ടികളും ഞാനും എങ്ങനെയോ ജീവിച്ചുപോകുന്നു.
നിന്റെ ഓർമയിലുള്ള വീട്ടിൽ ചുവരുകളല്ലാതെ കാര്യമായൊന്നും അവശേഷിക്കുന്നില്ല.
അവിടെ ഉണ്ടായിരുന്നതിനെക്കുറിച്ചെല്ലാം ഞാൻ പലപ്പോഴും ഓർക്കാറുണ്ട്.
ഇതൊന്നും ഗൃഹാതുരത്വം കൊണ്ട് പറയുന്നതല്ല.
കഴിഞ്ഞ കുറെ വർഷങ്ങളായിട്ടുള്ള അനുഭവങ്ങൾക്ക് ശേഷം
ഗൃഹാതുരത്വം തോന്നുന്നത് അസാധ്യമായിരുന്നു.
പക്ഷെ ചിലസമയം, എന്റെ ചുറ്റും ഞാൻ വീക്ഷിക്കുമ്പോൾ
ഇത്രയും നഷ്ടങ്ങൾ കാണുമ്പോൾ,
ഇത്രയും വിനാശം കാണുമ്പോൾ ഇത്രയും സങ്കടം കാണുമ്പോൾ,
എനിക്ക് പലപ്പോഴും തോന്നുന്നത് സത്യത്തിൽ ജീവിതം അനുഭവിക്കാനുള്ള നമ്മുടെ കഴിവ്
നഷ്ട്ടപെട്ടില്ലേ എന്നാണ് നഷ്ടപെട്ട മറ്റെല്ലാം പോലെ.
ഈ കത്ത് നിനക്ക് കിട്ടുമോ എന്നുപോലും എനിക്കറിയില്ല.
പുറത്തുനിന്നും ഞങ്ങൾക്ക് വളരെ വിരളമായി കിട്ടുന്ന വാർത്തകളോ
പലപ്പോഴും പരസ്പരവിരുദ്ധമാണ്.
എത്രയും പെട്ടെന്ന് ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു
നീ ജീവനോടെയുണ്ടെന്ന് അറിയുവാനായി.
സ്നേഹപൂർവ്വം, തെരേസ.
ഇരിക്ക്.
ഇരിക്ക്.
കണ്ടില്ലേ? അവന് മനസ്സിലാവുന്നുണ്ട്!
ഇത് കണ്ടോ!
തെരേസ.
മിലാഗ്രോസ്.
എന്റെ ഭാര്യയെ കണ്ടോ?
കുറച്ചുമുൻപ് പുറത്ത് പോയെന്ന് തോന്നുന്നു.
- പിള്ളേരോ? - സിനിമ കാണാൻ പോയി.
വീട്ടിൽ കഴിക്കാൻ വല്ലതും ഉണ്ടോ?
തീർച്ചയായും ഉണ്ടാവും.
എന്തായാലും ആ തേനീച്ചക്കൂട്ടത്തിൽ നിന്നും പുറത്തിറങ്ങി
സമയത്തിന് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
ഇരിക്കൂ ഡോക്ടർ.
കുറച്ചുകൂടെ ക്ഷമ കാണിക്കൂ.
പെട്ടെന്ന് തന്നെ ഫലം ലഭിക്കുമെന്ന് കരുതിയോ?
നിങ്ങളുടെ ഈ ജന്തുവിന്റെ മേൽ എപ്പോഴും ഒരു കണ്ണ് വേണം.
ഞാൻ പറയുന്നത് കേൾക്കൂ. ഇത് അപകടകാരിയാകാം.
അപകടമോ? നിങ്ങൾ എപ്പോഴും എന്നെ ആശ്ചര്യപ്പെടുത്തുന്നു.
ഒരു സാഹസത്തിന് ഒരിക്കലും നിങ്ങൾ ആഗ്രഹിച്ചിട്ടില്ലേ?
അറിവിന്റെ ലോകത്തു നിന്ന് ഒരിക്കലും പുറത്തേക്ക് പോയില്ലെങ്കിൽ എന്ത് സംഭവിക്കും?
മേഘങ്ങൾക്കും നക്ഷത്രങ്ങൾക്കും അപ്പുറം എന്താണെന്ന് അറിയുവാൻ ആഗ്രഹിച്ചിട്ടില്ലേ?
മരങ്ങൾ വളരുന്നതെങ്ങനെ എന്നറിയുവാൻ
നിഴലിൽ നിന്നും വെളിച്ചത്തിലേക്കുള്ള മാറ്റം അറിയുവാൻ?
പക്ഷെ ഇങ്ങനെയൊക്കെ സംസാരിച്ചാൽ എന്നെ ആളുകൾ ഭ്രാന്തനെന്ന് വിളിക്കുന്നു.
എങ്കിലും, എനിക്ക് ഇതിൽ ഒരു ചോദ്യത്തിനെങ്കിലും ഉത്തരം കണ്ടെത്താനായാൽ... -
ഉദാഹരണത്തിന് അനശ്വരത എന്താണെന്ന് കണ്ടെത്താനായാൽ... -
ആരെന്നെ ഭ്രാന്തനെന്ന് വിളിച്ചാലും എനിക്ക് പ്രശ്നമല്ല.
നിങ്ങൾ ചെറുപ്പമാണ്, സ്വന്തം വിജയത്തിൽ മദോന്മത്തനും.
ഉണരൂ, വാസ്തവം മനസ്സിലാക്കൂ.
ഒരു ഭീകരജീവി, അതിന്റെ തലച്ചോറ് ... -
അതിന് വളരാൻ സമയം കൊടുക്കൂ.
ആ തലച്ചോറിന് പ്രശനമൊന്നുമില്ല ഡോക്ടർ.
ഇത്രയും ഞാൻ പറയാം: അതിന്റെ ഉറവിടം നിങ്ങളുടെ ലാബോറട്ടറിയാണ്.
എന്റെ ലാബിൽ നിന്നും കളവുപോയ തലച്ചോർ
ഒരു കുറ്റവാളിയുടേതാണ്!
- ഒരുപാട് സമയമെടുക്കുമോ പാപ്പാ? - ഇല്ല മോളെ, ആ മതിലിൽ കുറച്ചു പണി, അത്രെയേ ഉള്ളൂ.
ഇവിടെയിരുന്ന് എന്റെ കൂടെ കളിച്ചൂടെ?
പപ്പക്ക് പണിയുണ്ട് മോളെ.
നീ നിന്റെ പൂച്ചക്കുട്ടിയുടെ കൂടെ കളിക്ക്.
- ഗുഡ്ബൈ, പപ്പ. - ഗുഡ്ബൈ.
നല്ലകുട്ടിയായി ഇരുന്ന് കളിക്കണേ.
നിങ്ങൾ ആരാ?
ഞാൻ മരിയ.
എന്റെ കൂടെ കളിക്കാൻ കൂടുന്നോ?
എന്റെ കൈയ്യിലുള്ള പൂ വേണോ?
ഇത് നിനക്ക്, ഇത് എനിക്ക്.
കണ്ടോ, ബോട്ട് പോലെയാ.
വെള്ളത്തിൽ പൊന്തിക്കിടക്കുന്നത് കണ്ടോ?
ഇപ്പൊ പോകാം മരിയാ.
ഞാനീ മേൽക്കൂരയൊന്ന് പരിശോദിക്കട്ടെ
അതുകഴിഞ്ഞാൽ നമുക്ക് ഗ്രാമത്തിലേക്ക് പോകാം.
ഇസബെൽ.
അയാളെന്തിനാ ആ കൊച്ചിനെ കൊന്നേ?
അയാളെന്തിനാ ആ കൊച്ചിനെ കൊന്നേ?
ശബ്ദമുണ്ടാക്കല്ലേ!
ഞാൻ പിന്നെ പറഞ്ഞുതരാം.
ഫ്രാങ്കെൻസ്റ്റെയ്ൻ വരുന്നേ!
കുരിശിന്റെ നാമത്തിൽ
ഞങ്ങളെ ശത്രുക്കളിൽ നിന്ന് രക്ഷിക്കേണമേ,
കർത്താവായ തമ്പുരാനേ.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമേൻ.
നീ തീപ്പെട്ടി എവിടെയാ ഒളിപ്പിച്ച് വെച്ചത്?
മേശവലിപ്പിൽ.
എന്താ?
നീ പിന്നെപറയാമെന്ന് പറഞ്ഞ കാര്യം പറ.
- എന്ത് കാര്യാ? - ആ സിനിമേടെ.
ഇപ്പൊ വേണ്ട. നാളെ പറയാം.
ഇപ്പൊ വേണം. എനിക്ക് വാക്ക് തന്നതാ.
അയാളെന്തിനാ ആ കൊച്ചിനെ കൊന്നത്,
അതുകഴിഞ്ഞ് അവരെല്ലാം കൂടെ എന്തിനാ അയാളെ കൊന്നത്?
നിനക്കറിയില്ലെന്ന് പറ. കള്ളി.
അവർ അയായും കൊന്നിട്ടില്ല, അയാൾ ആ കൊച്ചിനെയും കൊന്നിട്ടില്ല.
അത് നിനക്കെങ്ങനെ അറിയാ?
അവരൊന്നും മരിച്ചില്ലെന്ന് നിനക്കെങ്ങനെ അറിയാ?
ആ സിനിമയിൽ ഉള്ളതൊക്കെ വ്യാജമാ.
എല്ലാം ഓരോ സൂത്രമല്ലേ.
മാത്രമല്ല, ഞാൻ അയാളെ ജീവനോടെ കണ്ടിട്ടുണ്ട്.
എവിടെ?
ഗ്രാമത്തിനടുത്ത് എനിക്കറിയാവുന്ന ഒരു സ്ഥലത്ത്.
ആളുകൾക്കൊന്നും അയാളെ കാണാൻ പറ്റൂല്ല.
രാത്രി മാത്രേ പുറത്തു വരൂ.
പ്രേതാ?
അല്ല, ആത്മാവാ.
ഡോണ ലൂസിയ പറയുന്നത് പോലത്തെ ആത്മാവാ?
അതെ, പക്ഷെ ആത്മാവിന് ശരീരം ഉണ്ടാവില്ല.
അതുകൊണ്ടാ അതിനെ കൊല്ലാൻ പറ്റാത്തേ.
പക്ഷെ ആ സിനിമയിൽ അയാൾക്ക് ശരീരം ഉണ്ടാരുന്നല്ലോ.
കൈയും കാലും ഒക്കെ ഉണ്ടാരുന്ന്.
എല്ലാം ഉണ്ടാരുന്ന്.
അതൊക്കെ പുറത്തിറങ്ങുമ്പോ ആളറിയാതിരിക്കാൻ വേഷം കെട്ടുന്നതല്ലേ.
രാത്രി മാത്രമേ പുറത്തു വരുള്ളൂവെങ്കിൽ എങ്ങനാ അയാളോട് സംസാരിക്കുക?
ഞാൻ പറഞ്ഞില്ലേ അത് ആത്മാവാണെന്ന്.
നിങ്ങൾ സുഹൃത്തുക്കളാണെങ്കിൽ,
എപ്പോവേണേലും സംസാരിക്കാം.
കണ്ണടച്ച്
വിളിച്ചാൽ മാത്രം മതി.
"ഇത് ഞാനാ അന്ന."
"ഇത് ഞാനാ അന്ന."
" ഈയടുത്ത് എന്റെ ഗ്ലാസ് കൊണ്ടുണ്ടാക്കിയ തേനീച്ചക്കൂട് കണ്ടൊരാൾ,
അതിന്റെ ഘടികാരത്തിലെ പൽചക്രം പോലെയുള്ള ചലനങ്ങൾ കണ്ടയാൾ... -
തേനീച്ചക്കൂട്ടിലെ നിരന്തരമായ പ്രക്ഷോഭം കണ്ടയാൾ,
കൂട്ടിനുമുകളിലൂടെയുള്ള തേനീച്ചകളുടെ
നിഗൂഢവും ഭ്രാന്തവുമായ ക്ഷോഭം,
തിരക്കേറിയ മെഴുകുപാലങ്ങളും ഗോവണിപ്പടികളും,
റാണി തേനീച്ചയുടെ ചുറ്റുമുള്ള ചുഴികളും,
അനന്തമായി മാറിമറിഞ്ഞ് തുടരുന്ന കൂട്ടത്തിന്റെ അധ്വാനവും,
കഠിനമായ അതേസമയം വ്യർത്ഥമായ പരിശ്രമം,
വിറളിപിടിച്ച പോക്കുവരവുകൾ,
അവഗണിക്കപ്പെടുന്ന ഉറക്കത്തിന്റെ വിളികൾ,
അടുത്ത ദിവസത്തെ ജോലിയെ ബാധിക്കുമ്പോഴും,
വ്യാധികളോ ശവക്കല്ലറകളോ അനുവദിക്കാത്ത
ഒരു സ്ഥലത്തു നിന്നും ദൂരെ മാറി മരണമെന്ന അന്ത്യവിശ്രമം പ്രാപിക്കുമ്പോഴും... -
ഇതെല്ലാം നിരീക്ഷിച്ച ഒരാൾ,
തുടക്കത്തിലേ ആശ്ചര്യം മാഞ്ഞതിന് ശേഷം,
പെട്ടെന്ന് മുഖം തിരിച്ചു
അനിർവചനീയമായ ദുഖവും ഭീതിയും പ്രകടമായിരുന്നു ആ മുഖത്ത്"
രണ്ടും രണ്ടും നാല്
നാലും രണ്ടും ആറ്
ആറും രണ്ടും എട്ട് വീണ്ടും 8 കൂട്ടിയാൽ 16
വീണ്ടും 8 കൂട്ടിയാൽ 24 വീണ്ടും 8 കൂട്ടിയാൽ 32
പരമാത്മാക്കളെ, നിങ്ങൾക്ക് വന്ദനം.
ശരി. എല്ലാവരും പുസ്തകം മാറ്റിവെച്ചേ.
മിണ്ടാതിരിക്കൂ!
മിണ്ടാതിരിക്കൂ!
ഇല്ലെങ്കിൽ ഡോൺ ഹോസെക്ക് ദേഷ്യം വരും.
നമസ്കാരം, ഡോൺ ഹോസെ.
പാവം ഡോൺ ഹോസെ!
ആരാ അദ്ദേഹത്തെ ഈ കോലത്തിലാക്കിയത്?
ടീച്ചറല്ലേ!
No comments yet. Be the first to leave one.