Eternity and a Day (Mia aioniotita kai mia mera)

Eternity and a Day (Mia aioniotita kai mia mera)

Μια αιωνιότητα και μια μέρα

Descargar subtítols en Malayalam

Información d'a versión

Eternity and a Day (Mia aioniotita kai mia mera) 23 976 FPS Blu-ray
Un comentario de MSonesubs

Etiquetas

Blu-ray
blu-ray
Blu-Ray
Publicau o: 2017-06-19
Descargas: 45
Ta personas con problemas auditivos: No

Anvista previa d'os subtitulos en Malayalam

As primeras 200 linias.

അലക്സാണ്ടർ, നീ വരുന്നില്ലേ? ഞങ്ങൾ ദ്വീപിലേക്ക് പോവുകയാണ്.

- എവിടെ? - ദ്വീപിലേക്ക്.

ആ പുരാതന നഗരം കാണാൻ നമ്മൾ കടലിലേക്ക് ഊളിയിടും.

പിന്നെ നമ്മൾ പാറയിലേക്ക് പോകും ...

എന്നിട്ട് നമ്മൾ കടന്നു പോകുന്ന ബോട്ടുകൾക്കു നേരെ കൈവീശും.

ആ പുതാതന നഗരത്തെക്കുറിച്ച് നിനക്കെന്തറിയാം ?

മുത്തച്ഛൻ പറയുന്നത് ആ സന്തോഷം നിറഞ്ഞ നഗരം

ഭൂകമ്പത്തിൽ മുങ്ങിപ്പോയെന്നാണ്...

അതിനു ശേഷം നൂറ്റാണ്ടുകളായി അത് കടലിനടിയിൽ ഉറങ്ങുകയാണ്.

മാസത്തിലൊരിക്കൽ അത് വെള്ളത്തിനു പുറത്തേക്കു വരും.

അല്പ നേരത്തേക്കു മാത്രം...

പ്രഭാത നക്ഷത്രം ഭൂമിയെ പിരിയാനാവാതെ വേദനിച്ചു കൊണ്ട്...

നിശ്ചലമായി ഭൂമിയെത്തന്നെ വീക്ഷിച്ചു കൊണ്ടിരുന്നു.

പിന്നെ എല്ലാം നിശ്ചലമായി... സമയം പോലും നിലച്ചു.

സമയം... എന്താ അത്?

മുത്തച്ഛൻ പറയുന്നത് സമയം തീരത്തിരുന്ന്,

പകിട കളിക്കുന്ന ഒരു കുട്ടിയാണെന്നാണ്.

നീ വരുന്നില്ലേ?

ETERNITY AND A DAY നിത്യതയും ഒരു ദിവസവും

അലക്സാണ്ടർ !

നിങ്ങൾ അവിടെ കിടന്നുറങ്ങിപ്പോകും...

നിങ്ങൾ ഇതുവരെ ഒന്നും കഴിച്ചുമില്ല!

എനിക്കൊരു ഉപ്പു രുചി... എന്റെ വായിൽ കടലിന്റെ രുചി.

ഇത് നമ്മുടെ അവസാന ദിവസമാണ്...

നാളെ നിങ്ങളുടെ കൂടെ ആശുപത്രിയിൽ വരാൻ അനുവദിക്കണം.

ഒറേനിയ, കാര്യങ്ങളെ കഠിനമാക്കിത്തീർക്കല്ലേ....

എന്തായാലും, ഉടനെയോ പിന്നീടോ എല്ലാത്തിനും ഒരവസാനമുണ്ടാകില്ലേ ?

കാപ്പി ഓഫീസ് മുറിയിൽ തയ്യാറായിട്ടുണ്ട് ...

നിങ്ങളുടെ സ്യൂട്ട് കേസ് ഞാൻ തയ്യാറാക്കിയിട്ടുണ്ട്.

അതത്രയ്ക്കൊന്നും നിറച്ചിട്ടുണ്ടാവില്ലല്ലോ. അത് വെറുതെയാണ്...

നിനക്കത് നന്നായി അറിയാമല്ലോ.

ഒറേനിയാ...

നീ ഇവിടെ ചെലവഴിച്ച മൂന്നു വർഷങ്ങൾക്കു നന്ദി.

നിന്നെക്കൂടാതെ, ഞാനെന്തായിത്തീ രുമായിരുന്നെന്ന് എനിക്ക് ആലോചിക്കാൻ കഴിയുന്നില്ല.

നായ ഭക്ഷണം കഴിച്ചു.

കുറച്ചു മാസങ്ങളായി

ലോകവുമായുള്ള എന്റെ ഏക ബന്ധം

അജ്ഞാതനായ ഈ അയൽക്കാരൻ മാത്രമായിരിക്കുന്നു,

ഒരേ സംഗീതം കൊണ്ട് അയാളെനിക്ക് എപ്പോഴും മറുപടി തരുന്നു.

ആരായിരിക്കുമത്?

അവരേതു പോലെയാവും?

ഒരു രാവിലെ ഞാൻ അവരെ കാണാനായി പോയി,

എന്നാൽ പെട്ടെന്നു ഞാൻ മനസ്സു മാറ്റി..

അവരെ കാണുന്നതിനെക്കാൾ ഭാവന ചെയ്യുന്നതാവും നല്ലതെന്ന്.

അതും എന്നെപ്പോലെ ഒരു സന്യാസി ആവുമോ?

ഒരു പക്ഷേ ഒരു കൊച്ചു പെൺകുട്ടി

സ്കൂളിലേക്കു തിരിക്കും മുമ്പ്

അജ്ഞാതനായ അയൽക്കാരനായി സംഗീതമൊരുന്നതാവാം.

എല്ലാം പെട്ടെന്നു കടന്നു പോയി!

സംശയകരമായ ഈ വേദന...

പഠിക്കാനും അറിയാനുമുള്ള എന്റെ ശാഠ്യം...

പിന്നെ ഇരുട്ട്...

പിന്നെ എന്നെ പൊതിയുന്ന നിശ്ശബ്ദതയും...

നിശ്ശബ്ദത.

ഇവയെല്ലാം എന്നെ വിശ്വസിപ്പിച്ചു. ശൈത്യം അവസാനിക്കുന്നതിനു മുമ്പേ ...

ബോട്ടുകളുടെ മായികമായ നിഴൽരൂപങ്ങളിലൂടെ,

ആകാശത്തിൽ അവയുടെ പൊടുന്നനെയുള്ള പ്രത്യക്ഷമാകലിലൂടെ,

സാന്ധ്യശോഭയിൽ നടപ്പാതകളിലൂടെ വിഹരിക്കുന്ന കമിതാക്കളിലൂടെ,

വസന്തത്തിന്റെ കപട വാഗ്ദാനങ്ങളിലൂടെ,

ഇവയൊക്കെയാണ് എന്നെ വിശ്വസിപ്പിച്ചത് ശൈത്യം അവസാനിക്കുന്നതിനു മുമ്പേ ...

അന്നാ, എനിക്കൊരു ഖേദമേയുള്ളു...

പക്ഷേ, അത് ശരിക്കും ഒന്നു മാത്രമാണോ ?

... ഒന്നും തന്നെ പൂർണമായിട്ടില്ല.

എല്ലാം ഞാൻ രൂപരേഖകൾ മാത്രമാക്കി മാറ്റി വെച്ചു.

ഇവിടെയുമവിടെയും കുറെ താറുമാറായ വാക്കുകൾ.

ഇങ്ങോട്ട് കേറ്!

നീ എവിടുന്നാ വരുന്നത്?

നീ ഗ്രീക്ക് സംസാരിക്കുമോ ?

നിന്നെ ഞാൻ എവിടെയെങ്കിലും കൊണ്ടുപോയി ആക്കണോ?

ഹലോ ഡാഡ്

ഞായറാഴ്ച ഇവിടെ വരാൻ എന്തു പറ്റി ?

അവിടുന്നാരും ഫോണെടുക്കുന്നില്ലല്ലോ. ഞാൻ 15 ദിവസമായി വിളിക്കുന്നു.

ഞാൻ ഭയപ്പെട്ടു പോയി. എന്തു പറ്റി?

എനിക്ക് കുറച്ചു കാലം മാറി നിൽക്കേണ്ടതുണ്ട്.

ഈ നായയെ എന്തു ചെയ്യണമെന്നെനിക്കറിയുന്നില്ല.

അച്ഛനെന്തെങ്കിലും കുടിക്കാൻ വേണോ?

- കുറച്ച് കാപ്പി കുടിക്കാം... - ഞാൻ നിനക്കൊന്നു കൊണ്ടു വന്നിട്ടുണ്ട്.

- നിന്റെ അമ്മയുടെ പഴയ കുറച്ചു കത്തുകൾ. - എന്റെ അമ്മയുടെ കത്തുകൾ ?

അച്ഛൻ പോവുകയാണെന്നു പറഞ്ഞത്?

എങ്ങോട്ടാ പോകുന്നത്?

അച്ഛനറിയാമല്ലോ നികോസിസ് മൃഗങ്ങളെ വീട്ടിലാക്കുന്നത് ഇഷ്ടമേ അല്ല.

നിങ്ങളുടെ ജോലിയൊക്കെ എങ്ങിനെ പോകുന്നു?

എന്റെ ജോലി?

സൊളോമോസിന്റെ " സ്വതന്ത്രനായ തടവുകാരൻ "

നിങ്ങളുടെ മൂന്നാം പ്രൊജക്ട്. അമ്മയുടെ മരണത്തിനു ശേഷം

നിങ്ങളത് പകുതിയിൽ ഉപേക്ഷിച്ചു. അതിൽ തന്നെയല്ലേ ഇപ്പോൾ വർക്ക് ചെയ്യുന്നത് ?

അതുമല്ല, എനിക്കൊരിക്കലും മനസ്സിലാവാത്ത കാര്യം,

നിങ്ങളെപ്പോലൊരു വലിയ എഴുത്തുകാരൻ 19 ആം നൂറ്റാണ്ടിലെ ഒരു അപൂർണ്ണ കാവ്യം പൂർത്തിയാക്കാൻ ...

എങ്ങിനെ സ്വന്തം രചനകൾ ഉപേക്ഷിക്കുന്നു എന്നത് ...

നിങ്ങൾ അതും ഉപേക്ഷിച്ചു എന്നെന്നോട് പറയല്ലേ!

എനിക്കറിഞ്ഞു കൂടാ,

ഒരു പക്ഷേ എനിക്കു വാക്കുകൾ കണ്ടെത്താൻ കഴിയുന്നില്ല....

ഇതിന് കവറില്ലല്ലോ, എന്താ?

ഞാനിത് വായിക്കട്ടെ ?

"1966 സെപ്തംബർ 20".

എന്റെ ദിവസം!

മമ്മ പലപ്പോഴും ആ ദിവസത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്.

"ഞാൻ ഉണർന്നപ്പോഴും നീ ഉറക്കത്തിൽ തന്നെയായിരുന്നു.

" നിന്റെ നിശ്വാസം ഞാൻ ശ്രദ്ധിച്ചു കൊണ്ടിരുന്നു.

" നീ സ്വപ്നം കാണുകയായിരുന്നോ അലക്സാണ്ടർ?

"എന്നെ നോക്കുവാനായി നീ കൈകൾ അല്പം മാറ്റി.

" നിന്റെ കൃഷ്ണമണികൾ തിളങ്ങി. പെട്ടെന്നു തന്നെ നീ ഉറക്കത്തിലേക്ക് ആണ്ടു പോയി.

" നിന്റെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണീർ പുറത്തു ചാടി.

"അത് താഴേക്കുരുണ്ടു.

"അരികിലുള്ള കുഞ്ഞിൽ നിന്ന് ചെറിയൊരു തേങ്ങലുയർന്നു.

" ഒരു വാതിൽ തുറന്നു.

" ഞാൻ വരാന്തയിലേക്കു പോയി.

"എന്നിട്ടു കരഞ്ഞു."

ഹലോ അന്ന.

എനിക്ക് ഈ ദിവസങ്ങളിൽ അസാധാരണ സ്വപ്നങ്ങൾ ഉണ്ടാവുന്നു.

- അന്നാ, നീ കരഞ്ഞോ? - ഏയ്, ഒന്നുമില്ല.

നീ കരഞ്ഞു.

അതൊന്നുമില്ല.

എന്താ പറ്റിയത് ?

- അന്നാ, നീ കരഞ്ഞു. - അതൊന്നുമില്ല.

പിന്നെ?

- എന്നെ കാണാനെങ്ങിനെ? - ഒരു വേനൽദിനം പോലെ സുന്ദരം!

നുണയൻ! എന്റെ ഗർഭം കൊണ്ടുള്ള ശരീര ഭാരം കൂടിയിട്ടും ?

ഈ ഡ്രസ്സ് പുതിയതാണോ?

- നിങ്ങളോർക്കുന്നില്ലേ? - ഇല്ല.

നിങ്ങളുടെ ഒരു യാത്രയിലാണ് എനിക്കിത് കൊണ്ടു തന്നത്.

നിങ്ങളെപ്പോഴും നിങ്ങളുടെ പുസ്തകത്തെക്കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളൂ!

എപ്പഴാ നിങ്ങളത് എഡിറ്റർക്ക് അയച്ചു കൊടുക്കുക ? പിന്നെ നമുക്ക് ഒന്നിച്ചു കഴിയാൻ.

"... ആ നിമിഷത്തെ എനിക്ക് നിലനിർത്താൻ കഴിഞ്ഞെങ്കിൽ

" പറക്കൽ നിർത്തി നിശ്ചലമാവുന്ന ഒരു ശലഭത്തെപ്പോലെ."

അവരെല്ലാം വരുന്നു!

പോയി ഡ്രസ്സ് ധരിക്ക് . വേഗം.!

പോയി ഡ്രസ്സ് ചെയ്യ്.

"ചലനമറ്റ, സ്തബ്ദമായ കടലിനു മുന്നിൽ വെച്ച് നിനക്ക് ഞാനെഴുതുന്നു...

" ചൂടു പാലിന്റെയും ഈറൻ മുല്ലപ്പൂവിന്റെയും സാന്നിധ്യം അനുഭവിക്കാവുന്ന ആ വീട്ടിൽ വെച്ച്

"ഞാൻ നിനക്കെഴുതുന്നു, ഞാൻ നിന്നോടു സംസാരിക്കുന്നു...

"നീ വളരെ അരികിലെന്നെനിക്ക് തോന്നുന്നു,

"ആരാണ് ഭയന്ന് എന്നെ തടഞ്ഞു വെക്കുന്നത്.

"ഞാൻ നിങ്ങളുടെ ലോകത്തെ അലോസരപ്പെടുത്തി എന്നു തോന്നുന്നുണ്ടോ അലക്സാണ്ടർ ?

" എന്നിട്ടും ഞാൻ പ്രണയത്തിലായ ഒരു സ്ത്രീ മാത്രമായിരുന്നു."

ചെറിയ കുട്ടി ഉറങ്ങുകയാണോ ?

അവൾ മറ്റേ മുത്തശ്ശിയുടെ കൂടെ കടൽത്തീരത്താണ്.

മുത്തശ്ശി... എന്നെപ്പോലെ! ദൈവമേ, എനിക്കെത്ര മാത്രം പ്രായം കൂടി ?

നോക്കൂ മോളെ, നിന്റെ അമ്മ എപ്പോഴും ആരെന്തു പറഞ്ഞാലും അപ്പടി വിശ്വസിക്കുന്ന

ഒരു പച്ചപ്പാവമായി അഭിനയിച്ചഭിനയിച്ച് ഒരു പച്ചപ്പാവമായിത്തീർന്നിരിരിക്കുന്നു.

അവളെപ്പോഴും പാവമായി അഭിനയിക്കുന്നു...

ഹെക്കുബാ, ക്ലിറ്റംസ്ട്രാ...

എന്റെ ഭാര്യ എപ്പോഴും അതിശയോക്തിയെ സ്നേഹിക്കുന്നു.

ഡാഡ്, മമ്മയെ എപ്പോഴും കളിയാക്കുന്നത് നിർത്ത്!

- അവളെ എന്തു പേരാ വിളിക്കുക? - നീ തീരുമാനിച്ചോ ?

എലേനി അല്ലെങ്കിൽ കാതറിന...

പക്ഷേ അവളുടെ മുത്തശ്ശിയുടേതാണ് അവസാന വാക്ക്!

നീ സുന്ദരിയാണ്, നിനക്കറിയുമോ, കുഞ്ഞ് അന്നാ, നീ മമ്മയാണ്!

ഞാൻ പാത്രത്തിൽ പൂക്കൾ വെക്കാൻ പോകുന്നു.

എനിക്കോർമ്മിക്കാനാവുന്നിടത്തോളം ഈ വീടിന് ഒരു മാറ്റവുമുണ്ടായിട്ടില്ല.

ശാന്തമായ അവസാന വേനൽക്കാലം ഇതായിരിക്കും ആലെകോസ്!

നിങ്ങളെന്താ ഉദ്ദേശിക്കുന്നത് ?

ഇലക്ഷനു മുമ്പ് സൈന്യത്തിന്റെ ഇടപെടലുണ്ടാവുമെന്ന് പലരും പറയുന്നു.

പക്ഷേ നിങ്ങൾ രാഷ്ടീയക്കാർ ഊമ കളിക്കും!

"രാത്രി ഞാൻ നിങ്ങളെ നോക്കി നിന്നു.

" നിങ്ങൾ ഉറങ്ങുകയോ നിശ്ശബ്ദമായി കിടക്കുകയോ എന്ന് എനിക്കറിയില്ലായിരുന്നു.

"നിങ്ങൾ എന്താണു ചിന്തിക്കുന്നതെന്നു ഞാൻ ഭയന്നിരുന്നു,

" നിങ്ങളുടെ നിശ്ശബ്ദതയെ അതിക്രമിക്കുമോ എന്നു ഭയന്ന്.

"അതു കൊണ്ട് എന്റെ ശരീരം സംസാരിക്കട്ടെ,

"- എനിക്കറിയാവുന്ന ഏക ഭാഷ -

" കാരണം ആ അവസ്ഥയിൽ മാത്രമാണ് നിങ്ങൾക്ക് ഭയം അനുഭവപ്പെടാതിരിക്കുന്നത്.

"ഞാൻ സ്നേഹിക്കാനറിയുന്ന ഒരു സ്ത്രീ മാത്രമായിരുന്നു അലക്സാണ്ടർ."

ആ ഭാഗ്യവാനായ പിതാവ് എവിടെയാ ഒളിച്ചിരിക്കുന്നത് ?

എന്നത്തേയും പോലെ അങ്കിൾ ചിന്തകളിൽ മുഴുകിയിട്ടുണ്ടാവും. അദ്ദേഹം അവിടെയുണ്ട് എന്നാൽ അവിടെയില്ല താനും.

അദ്ദേഹം എഴുതിക്കൊണ്ടിരിക്കുമ്പോൾ ഞങ്ങൾ കട്ടികൾ ചെറിയ ശബ്ദത്തിൽ സംസാരിക്കേണ്ടിയിരുന്നു.

ആരെങ്കിലും തന്റെ പ്രിയ മകനെ ശല്യപ്പെടുത്തിയാൽ അച്ഛൻ ദേഷ്യപ്പെടുമായിരുന്നു!

നിങ്ങൾക്ക് ആ കുഞ്ഞു അത്ഭുതം കാണണമെന്നുണ്ടെങ്കിൽ,

ഇപ്പോൾ എന്റെ കൂടെ വാ!

സുന്ദരിയാണവൾ, അല്ലേ?

"മണലിലൂടെ ഞാൻ നഗ്നയായി നടന്നു.

" കാറ്റു വീശിയടിച്ചു,

" നൗകകൾ കടന്നു പോയി.

"നിങ്ങൾ എഴുന്നേറ്റതേയില്ല.

" നിങ്ങളുടെ ചൂട് എന്റെ ശരീരത്തിൽ ഇപ്പോഴും എനിക്കനുഭവിക്കാൻ കഴിയും.

"നീ എന്നെക്കുറിച്ചു സ്വപ്നം കാണുകയാണെന്നു സങ്കൽപ്പിക്കാൻ ഞാൻ മുതിർന്നില്ല!

"ഓഹ്! അലക്സാണ്ടർ...

" ഒരു നിമിഷത്തേക്കു മാത്രമെങ്കിലും അതു വിശ്വസിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ

" അവിടുന്നു പോകാനും കരയാനും ഞാൻ എന്നെത്തന്നെ അനുവദിച്ചേനെ.

ഡാഡി എന്തെങ്കിലും പറഞ്ഞോ?

നിങ്ങൾ ഇപ്പോൾ തന്നെ പോവുകയാണോ?

എനിക്ക് മനസ്സിലായിട്ടില്ല...

ഹലോ.

അങ്ങ് വന്നതിൽ സന്തോഷം, ഞാൻ താങ്കളോട് സംസാരിക്കാനിരിക്കുകയായിരുന്നു.

അറിഞ്ഞിരുന്നോ, കടൽത്തീരത്തെ വീട് ഞങ്ങൾ വിറ്റു.

ആ വീട്?... ആരാ അത് വിറ്റത്?

നാളെ ഞാൻ താക്കോലവർക്കു കൊടുക്കും. പിന്നെ ബുൾഡോസർ പണി തുടങ്ങും.

ഇത് നിങ്ങളുടെ നായയാണോ ?

ഞാൻ ഡ്രസ്സു ചെയ്യട്ടെ.

അതത്ര മനസ്സിൽ കൊടുക്കണ്ട ഡാഡീ.

ഡാഡിക്കെന്താ പറ്റിയത് ? ആകെ വിളറിയിട്ടുണ്ടല്ലോ.

നമ്മുടെ ആദ്യത്തെ യാത്ര നീ ഓർമ്മിക്കുന്നുണ്ടോ ?

നിനക്ക് പതിനഞ്ചായിട്ടുണ്ടാവും.

നമ്മളു രണ്ടും യാന്നിനയിലെ ആ നശിച്ച ടെന്നീസ് ചാമ്പ്യൻഷിപ്പിന് !

നിന്റെ കളിക്കാരൻ തോറ്റപ്പോൾ നീ കരയാൻ തുടങ്ങി.

ഞങ്ങൾക്ക് വേറൊരു സാധ്യത ഇല്ല ഡാഡീ...

ആകെ രണ്ടു പേർ. നികോസും ഞാനും. കെട്ടിടങ്ങളാൽ ചുറ്റപ്പെട്ട,

ഭൂകമ്പത്തിൽ തകർച്ച പറ്റിയ ആ വലിയ വീട്ടിൽ....

നമ്മൾ കൈകോർത്ത് തടാകക്കരയിലൂടെ നടന്നു.

ഞാൻ പഠിച്ച പണി പതിനെട്ടും നോക്കി...

ആശ്വസിപ്പിക്കലൊന്നും നിന്റടുത്തു ഫലിച്ചില്ല.

Comentarios

No comments yet. Be the first to leave one.

Keep it about this subtitle — sync, quality, typos.500 characters left