La unuaj 200 linioj.
വന്നോ?
ഇല്ലാ.
ഇപ്പോളോ?
ഇല്ലാ.
ഇപ്പോ?
ഇല്ലാ.
ഇപ്പോളോ.
നേരെ ചൊവ്വേ തിരിച്ചു വെക്കടാ!
സിയോള്‍ ഒളിമ്പിക്സിലെ ഗുസ്തി വേദിയിലേക്ക് ഏവര്‍ക്കും സ്വാഗതം.
ഇന്ന് ആവേശം നിറഞ്ഞൊരു മത്സരമാകും.
വന്നു.
ഞാന്‍ താഴേക്ക് വരട്ടെ?
വേണ്ട.
അതും പിടിച്ച് അവിടെ നിന്നോ.
ഈ ഒളിമ്പിക്സിലെ 72 കിലോ വിഭാഗത്തിലെ ഗുസ്തിയുടെ ഫൈനല്‍ മത്സരമാണ്,
റഷ്യയുടെയും അമേരിക്കയുടെയും ഗുസ്തിക്കാര്‍ തമ്മില്‍.
സങ്കടകരമായ കാര്യമെന്തെന്നാല്‍,
ഗുസ്തി ഇന്ത്യയിലെ ജനകീയമായ കായികയിനമായിട്ട് പോലും
ഇന്ത്യന്‍ ഗുസ്തിക്കാര്‍ ഒളിമ്പിക്സില്‍ നിരാശപെടുത്തി.
നമ്മുടെ ആള്‍ക്കാര്‍ക്കും മെഡലുകള്‍ വാങ്ങാന്‍ കഴിയും.
പക്ഷെ അതിനുള്ള സപ്പോര്‍ട്ടെവിടെയാണ്?
പണവുമില്ലാ, സൌകര്യങ്ങളുമില്ലാ.
പിന്നെങ്ങനെ മെഡലുകള്‍ വാങ്ങാനാണ്.
സംസാരം കൊണ്ട് ഗുസ്തി ജയിക്കാന്‍ കഴിയില്ലാ ഭായ്,
അങ്ങനെയാണെങ്കില്‍ നിങ്ങള്‍ ഒരുപാട് കാലം മുമ്പ് തന്നെ അത് നേടിയിരുന്നേനെ.
ഇവിടെ പുതിയതാണോ?
തോന്നി.
എന്നെങ്കിലും ഒരു ഗോദയിലേക്ക് കയറി നോക്ക്.
മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ നിങ്ങള്‍ ജീവനും കൊണ്ടോടും.
നിങ്ങളങ്ങനെ ഒരുപാട് ചെയ്തത് പോലെയുണ്ടല്ലോ.
ജീവനും കൊണ്ടോടുക.
ഇതൊരു ഗോദയായിരുന്നെങ്കില്‍, ആരാണ് ഓടുകായെന്ന് നമുക്ക് കാണാമായിരുന്നു.
ഗോദയെന്തിനാണ്?
ഇതാ, നമ്മള്‍ ഏവരും കാത്തിരുന്ന ആ നിമിഷം.
വേദി ഒരു പോരാട്ടത്തിനായി ഒരുങ്ങി കഴിഞ്ഞു.
ആവേശം വാനോളമാണ്.
ഇരു ഗുസ്തിക്കാരും പോരാട്ടത്തിനായി,
നേര്‍ക്ക് നേര്‍.
ശരിയാണ്, ടോം.
ഇത് ആവേശകരമായ ഒരു പോരാട്ടം തന്നെയാകുമെന്ന് തോന്നുന്നു.
ആളുകളെല്ലാം ആവേശത്തിലാണ്
ഇരു ഗുസ്തിക്കാരും നേര്‍ക്ക് നേര്‍.
എന്താണ് നടക്കുകായെന്ന് നോക്കാം.
ഹസ്തദാനം.
റഫറിയുടെ വിസില്‍ അതെ തുടങ്ങി കഴിഞ്ഞു
അയാള്‍ വീണു!
അയാള്‍ വീണു!
റഷ്യന്‍ ഗുസ്തിക്കാരന് ഒരു മിന്നല്‍ പ്രഹരം.
അമിതാത്മവിശ്വാസം അത്യാപത്താണ്.
ഒന്നൂടി ശ്രമിക്കുന്നോ ?
അടുത്ത റൗണ്ടിനായി തയ്യാറാകുന്നു.
അതെ, ടോം. ഇത് വിചാരിപോലെയാത്രെ സുഖമായി തോന്നുന്നില്ലാ.
ഇനിയെന്താണ് സംഭവിക്കുകയെന്ന്‍ നോക്കാം.
രണ്ടുപേരും പരസ്പ്പരം ഇഞ്ചോടിഞ്ച് പോരാടുന്നു.
മികച്ചൊരു അറ്റാക്ക്, അതുപോലെതന്നെ മികച്ചൊരു ഡിഫന്‍സും!.
അത് മനോഹരമായ ഒരു നീക്കമായിരുന്നു!
മനോഹരമായ ഒരു നീക്കം!
എന്താണ് സംഭവിച്ചെതെന്നറിയില്ല.
ഇതാ വീണ്ടുമൊരു അറ്റാക്ക്.
ഒരു കൌണ്ടര്‍!
ഇത് കഴിഞ്ഞു!
എല്ലാം അവസാനിച്ചു.
അങ്ങനെയിവിടെ ഡേവിഡ് ഗോലിയാത്തുമായി,
ഗോലിയാത്ത് ഡേവിഡുമായി.
അത് ശരിയാണ്, ടോം.
ഇത്ര വേഗത്തില്‍ റഷ്യന്‍ ഗുസ്തിക്കാരനൊരു തോല്‍വി ആരും പ്രതീക്ഷിച്ചിരുന്നില്ലാ.
എന്തൊരു മത്സരമായിരുന്നു!
ലോകോത്തര മികവുള്ള ഗുസ്തി.
നിങ്ങള്‍ കൊള്ളാം.
നിങ്ങള്‍ സ്റ്റേറ്റ് ചാമ്പ്യനെയാണ് തോല്‍പ്പിച്ചത്.
അതോര്‍ത്ത് വിഷമിക്കേണ്ട,
തോറ്റതൊരു നാഷണല്‍ ചാമ്പ്യനോടാണ്.
ഇതാണെന്‍റെ വല്യച്ഛന്‍.
മഹാവീർ സിംഗ് ഫോഗട്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ഗുസ്തി അവസാനിപ്പിച്ചതാണ്
പക്ഷെ ഗുസ്തി ഇതുവരെ അദ്ദേഹത്തെ വിട്ടിട്ടില്ലാ.
ആ ചെറിയ പയ്യന്‍ ജയിക്കും.
അങ്ങനെ തന്നെ!
നല്ല ബോഡിയുണ്ടാക്കിയതുകൊണ്ട് ഒരു ഗുസ്തികാരനാവില്ലാ
വാ, മോനെ.
ഗുസ്തി നമ്മുടെ ചോരയിലുണ്ടാകണം, ജനിക്കുമ്പോള്‍ തന്നെ.
ഇതാ. പാല് വാങ്ങി കുടിക്ക്.
നന്നായി വാ.
കഴിക്കാന്‍ പാത്രത്തില്‍ ഭക്ഷണമില്ലങ്കില്‍ നമ്മെളെന്ത് കഴിക്കും? മെഡലുകളോ?
ഗുസ്തിയെ കുറിച്ച് ആര്‍ക്കും ഒന്നുമില്ലാ.
ഇപ്പോള്‍ കിട്ടിയ ജോലിയെടുക്കാന്‍ നോക്ക്.
നിങ്ങളെന്തിനാണ് ഗുസ്ത്തി നിര്‍ത്തിയത്?
വേറെ വഴികളുണ്ടായിരുന്നില്ലാ.
ഗുസ്തിയെനിക്ക് ബഹുമാനം നേടിത്തന്നു, പ്രശസ്തി നേടിത്തന്നു,
പക്ഷെ അതെനിക്ക് പണം തന്നില്ലാ.
അതുകൊണ്ട്, ഞാന്‍ ഈ ജോലിയെടുത്തു.
എല്ലാ ഗുസ്തിക്കാരന്‍റെയും സ്വപ്നമാണ്,
രാജ്യത്തിന് വേണ്ടി എന്തെങ്കിലും നേടണമെന്ന്.
പക്ഷെ രാജ്യം പിന്തുണച്ചില്ലെങ്കില്‍,
എത്രെ ദൂരം ഗുസ്തിക്കാരന് പോവാന്‍ സാധിക്കും?
രാജ്യത്തിന് വേണ്ടി മെഡല്‍ നേടാന്‍ കഴിയാത്തത് നിങ്ങളുടെ തെറ്റല്ലാ.
എത്രെ കാലം ഇതും നോക്കിയിങ്ങനെ വിഷമിച്ചിരിക്കും?
എനിക്ക് ചെയ്യാന്‍ സാധിക്കാത്തത്, നമ്മുടെ മകന്‍ ചെയ്യും.
അവന്‍ നമ്മുടെ രാജ്യത്തിന് വേണ്ടി സ്വര്‍ണ്ണം നേടും.
നമ്മുടെ പതാക ഉയര്‍ന്നു പറക്കും.
നോക്കിക്കോ.
ആ ദിവസം വല്യച്ഛന്‍ ഹൈസ്കൂള്‍ എക്സാം എഴുതി റിസള്‍ട്ട് കാത്തുനില്‍ക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ പോലെ,
ആകെ ടെന്‍ഷനിലായിരുന്നു.
പേടിക്കേണ്ട, ഏട്ടാ.
എല്ലാം ശരിയാവും.
പെണ്‍കുട്ടിയാണ്.
അദ്ദേഹം ആണ്‍കുട്ടിയെയായിരുന്നു പ്രതീക്ഷിരുന്നത്.
പക്ഷെ ഒരു പെണ്‍കുട്ടിയാണ് ജനിച്ചത്.
അത് പോട്ടെ.
നിനക്കിപ്പോളൊരു അനിയത്തിയുണ്ട്, ഓംക്കാര്‍.
ഞാന്‍ ശരിക്കും സന്തോഷവാനായിരുന്നു.
പക്ഷെ വല്യച്ഛന്‍ അത് നടിക്കുകയായിരുന്നു.
പിന്നെയാണ് എല്ലാം തുടങ്ങിയത്.
ആണ്‍കുട്ടിയെ ഉണ്ടാക്കാനുള്ള കലയില്‍,
പെട്ടന്ന് ഗ്രാമത്തിലെ എല്ലാവരും തന്നെ വിദഗ്‌ദ്ധന്‍മാരായി മാറി.
വെള്ള എള്ള് കൊണ്ടുണ്ടാക്കിയ പലഹാരങ്ങള്‍ ഒരു കറുത്ത പശുവിന് കൊടുക്ക്,
ചോളത്തിന്‍റെ ചപ്പാത്തിയില്‍ പൊതിഞ്ഞ്, സൂര്യനുദിക്കുന്നതിന്‍റെ മുമ്പ് ഇടത് കൈകൊണ്ട് കൊടുക്കണം.
ഉറപ്പായിട്ടും ഒരു മകന്‍ ജനിക്കും!
മഹാവീര്‍, ഇതാ ഒരു വിശിഷ്ടമായ പ്രാര്‍ത്ഥനയാണ്... മകന് വേണ്ടി.
ഇതെന്നും ഉരുവിടണം.
ഇതാ...ഇത് കഴിക്ക്.
കഴിക്ക്!
നില്‍ക്ക്.
മഹാവീര്‍,
നിങ്ങള്‍ ഞായറാഴ്ച്ചകളില്‍ മാത്രമേ ഭാര്യയുമായി ഒന്നിക്കാവു.
മനസ്സിലായോ?
ആളുകള്‍ ഉപദേശം കൊടുക്കുന്നത് നിര്‍ത്തിയതുമില്ലാ
ഇതാ, മോനെ.
വല്യച്ഛനും വല്യമ്മയും അവര്‍ പറയുന്നത് കേള്‍ക്കുന്നതും നിര്‍ത്തിയില്ലാ.
പ്രസവ ദിവസം വന്നെത്തി... ഗ്രാമത്തിലെ പകുതിപേരും,
ആ ആണ്‍ കുട്ടിയുടെ ക്രെഡിക്റ്റെടുക്കാന്‍ വേണ്ടി അവിടെയെത്തി.
ഗീത, നിനക്കൊരു സഹോദരന്‍ ഉണ്ടാവാന്‍ പോവുകയാണ്.
നിനക്കവന്‍റെ കൂടെ കളിക്കാം.
പെണ്‍ക്കുട്ടിയാണ്.
പക്ഷെ വല്യച്ഛന് ആണ്‍ കുട്ടിയേയും കിട്ടിയില്ലാ,
നാട്ടുക്കാര്‍ക്ക്, ക്രെഡിക്റ്റും കിട്ടിയില്ലാ.
പക്ഷെ, എല്ലാ "പിഴക്കാത്തെ തന്ത്രങ്ങളില്‍",
എവിടെയാണ് തെറ്റ് കിടക്കുന്നത്?
അവള്‍ മിക്കവാറും കറുത്ത പശുവിന് പകരം കറുത്ത എരുമക്ക് കൊടുത്തിട്ടുണ്ടാവും.
അല്ലെങ്കില്‍, എന്‍റെ റോഹ്താക്കിലെ ബന്ധുവിനെ നോക്ക്.
അവള്‍ക്ക് മൂന്ന്‍ വര്‍ഷം കൊണ്ട് മൂന്ന് ചുണകുട്ടന്‍മാരാണുണ്ടായത്.
നിങ്ങള്‍ പ്രാര്‍ത്ഥന തിരിച്ചു ചൊല്ലിയാല്‍,
അതിന്‍റെ ഫലവും തിരിയും.
ആത്മനിയന്ത്രണം അതാവശ്യമാണ്.
ഞാന്‍ അവനോട് പറഞ്ഞതാണ് ഞായറാഴ്ച മാത്രം ശ്രമിച്ചാല്‍ മതിയെന്ന്.
ദിവസവും അതുതന്നെ പണിയെങ്കില്‍ പിന്നെ...
എനിക്ക് നിങ്ങള്‍ക്കൊരു മകനെ തരാന്‍ സാധിച്ചില്ലാ...
അത് നിന്‍റെ തെറ്റല്ലാ.
പിന്നെ എന്നെ തെറ്റിധരിക്കരുത്.
ഗീതയും ബബിതയും എനിക്ക് പ്രിയപ്പെട്ടവരാണ്.
പക്ഷെ ഒരു ആണ്‍കുട്ടിക്ക് മാത്രമേ എന്‍റെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ സാധിക്കു.
വര്‍ഷങ്ങള്‍ കടന്നുപ്പോയി.
വല്യച്ഛന്‍ അപ്പോളും വാശിയിലായിരുന്നു,
അദ്ദേഹത്തിന് ആണ്‍കുട്ടി വേണമായിരുന്നു.
പക്ഷേ ചിലപ്പോള്‍ ദൈവവും വാശിയിലായിരിന്നിരിക്കണം.
മൂന്നാമത്തെ കുട്ടിയും പെണ്‍ക്കുട്ടിയായിരുന്നു,
അതുപോലെതന്നെ നാലാമത്തേതും.
ഇത്തവണ എനിക്കും ഒരുപാട് സങ്കടമായി.
ഭക്ഷണം തയ്യാറായിട്ടുണ്ട്, അച്ഛാ.
അത് തിരിച്ചിട് അല്ലെങ്കില്‍ കരിയും.
അതിന് ശേഷം വല്യച്ഛന്‍ അദ്ദേഹത്തിന്‍റെ മകന് വേണ്ടിയുള്ള ആഗ്രഹവും, അതുപോലെ തന്നെ അദ്ദേഹത്തിന്‍റെ സ്വപ്നവും ഉപേക്ഷിച്ചു.
ഹേയ്, മഹാവീര്‍ സിംഗ്- ജി!
അദ്ദേഹത്തിനെന്താണ്’?
നിങ്ങള്‍ വൈകുന്നേരം ഗുസ്തി മത്സരം കാണാന്‍ വരുന്നുണ്ടോ?
ഇല്ലാ. നിങ്ങള്‍ പോയിക്കോ.
ഹേയ്, മഹാവീര്‍!
എനിക്കൊരു ആണ്‍കുട്ടി ജനിച്ചു.
ഇതാ..ലഡു.
എന്തുപറ്റി?
നോക്ക് എന്ത് മോശമായാണ് അവരെ അടിച്ചിരിക്കുന്നതെന്ന്.
എന്തെങ്കിലുമൊന്ന്‍ പറ!
അതെ, നോക്ക് എന്ത് മോശമായാണ് അവരെ അടിച്ചിരിക്കുന്നതെന്ന്.
അവരുടെ ദേഹത്താകെ മുറിവും ചതവുമാണ്.
അതെ, അവരുടെ ദേഹത്താകെ മുറിവും ചതവുമാണ്.
നീയെന്തിനാണ് അവരെ അടിച്ചത്?
ഞാനല്ലാ, വല്യച്ഛാ.
ഗീതയും ബബിതയുമാണ് ഇവരെ അടിച്ചത്.
അവരാണ് തുടങ്ങി വെച്ചത്, അച്ഛാ.
അവനെന്നെ നായേന്നും ബാബിതയെ കീടമെന്നും വിളിച്ചു.
അതാ, നല്ലോണം കൊടുത്തു.
അതുകൊണ്ട് ഇങ്ങനെ അടിക്കുകയാണോ? ഇത്രെ ചെറിയൊരു കാര്യത്തിന്?
അതെ, അവരെയിങ്ങനെ അടിക്കാന്‍ പാടില്ലായിരുന്നു.
ദയവ് ചെയ്ത് അവരോട് പൊറുക്കണം... അവര്‍ കുട്ടികളല്ലേ.
നിങ്ങളുടെ മക്കളായത് കൊണ്ട് ഞങ്ങള്‍ വെറുതെ വിടുന്നു.
നടക്ക്!
പെണ്‍കുട്ടികളുടെ കൈയ്യില്‍ നിന്ന് അടിയും വാങ്ങി വന്നിരിക്കുന്നു!
ഇങ്ങോട്ട് വാ.
ഇങ്ങോട്ട് വരാന്‍!
ഇനി ഞങ്ങള്‍ അടിയുണ്ടാക്കില്ലാ, അച്ഛാ.
ആദ്യം നിങ്ങളത് എങ്ങനെയാണ് ചെയ്തെതെന്ന് പറ?
ആദ്യം, അവനെന്നെ നായേന്ന് വിളിച്ചു. അപ്പോളൊക്കെ ഞാന്‍ മിണ്ടാതെയിരുന്നു
പക്ഷെ പിന്നെയവന്‍ ബബിതയെ കീടമെന്നും വിളിച്ചു.
അതാണ്.
ഞാനവനെ പിടിച്ച് എന്നിട്ട് ഇതുപോലെയിടിച്ചു.
അപ്പോള്‍ മറ്റവനും വന്നു അടികൂടി.
അവന്‍റെ മുടിപിടിച്ച് ഇങ്ങനെ താഴെക്കിട്ട്,
എന്‍റെ മുട്ട് കൈകൊണ്ട് അവന്‍റെ മുതുകിലിടിച്ചു.
മുങ്ങി താഴുന്നവന് ഒരു കച്ചിത്തുരുമ്പങ്കിലും കിട്ടിയാല്‍ മതിയെന്നാണ് പറയാറ്.
ഇവിടെ, വല്യച്ഛന് ഒന്നല്ലാ, രണ്ട് ലൈഫ്ഗാര്‍ഡാണ് കിട്ടിയത്!
ഞാനെപ്പോളും, ഒരാണ്‍ കുട്ടിക്ക് വേണ്ടിയുള്ള നിരാശയിലായിരുന്നു,
No comments yet. Be the first to leave one.