Angst (Fear)

Angst (Fear)

Descargar subtítulo en Malayalam

Información de lanzamiento

Angst 1983 720p BRRip 750MB MkvCage Msone
Comentario por MSonesubs
എംസോണ്‍ റിലീസ് - 1391 www.malayalamsubtitles.org www.facebook.com/msonepage

Etiquetas

brrip
720p
720
mkv
MkvCage
Publicado el: 2020-02-28
Descargas: 42
Para personas con discapacidad auditiva: No

Vista previa de los subtítulos en Malayalam

Las primeras 200 líneas.

പരിഭാഷ-അനൂപ്.പി.സി, മീനങ്ങാടി

പറയൂ?

ഞാൻ നിങ്ങളെ വെടിവെക്കുകയാണ്.

ആദ്യം അവൻ ഒളിച്ചെങ്കിലും,

വെളുപ്പിന് രണ്ടുമണിക്ക് കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് അവൻ തിരിച്ചെത്തി.

അവിടെനിന്നാണ് അവനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്

അവന്‍റെ കൈയ്യിലുണ്ടായിരുന്ന സാധനങ്ങൾ,

ഒരു തോക്കും 18 തിരകളും,

ഒരു റോൾ നാട,

ഒരു കേബിൾ കഷ്ണം,

ഒരു ഷൂകെട്ടുന്ന വള്ളി,

സ്ത്രീകളുടെ കാലുറ ഒരെണ്ണം,

ഒരു ഭൂതക്കണ്ണാടി.

എത്രതവണ വെടിവെച്ചെന്ന് അവന് ഒരു പിടിയുമില്ല

കൊലപാതകത്തെക്കുറിച്ച് നേരിയ ഓർമ്മ മാത്രമേ അവനുള്ളൂ

കൊലക്ക് പ്രത്യോകിച്ച് കാരണങ്ങളൊന്നുമില്ല.

എന്തിന്, കൊല്ലപ്പെട്ടവർ ആരാണെന്നുപോലും അവനറിയില്ല

മോഷ്ടിക്കാനുള്ള പദ്ധതി അവനില്ലായിരുന്നു

അവന്‍റെ മനസ്സിന്‍റെ അവസ്ഥയെക്കുറിച്ച് പഠിക്കാൻ,

കോടതിയൊരു മാനസികരോഗ വിദഗ്ദ്ധനെ നിയോഗിച്ചു.

മാനസികരോഗ വിദഗ്ധന് അയാൾ, കാര്യങ്ങൾ വിവരിച്ചുകൊണ്ടൊരു കത്തെഴുതി.

"ആ വീട്ടിൽ പോയതെന്തിനാണെന്ന് എനിക്കറിയില്ല"

"ഞാനവരെ വെടിവെക്കാൻ പോവുകയാണെന്ന് അവരോട് പറഞ്ഞതിന്‍റെ കാരണവും എനിക്കറിയില്ല"

"എനിക്ക് പ്രത്യോകിച്ചു പദ്ധതിയോ ലക്ഷ്യങ്ങളോ ഉണ്ടായിരുന്നില്ല"

"പത്രങ്ങളിൽ പറയുന്ന കാര്യങ്ങളെല്ലാം തെറ്റാണ്"

"എന്തോ ഒന്ന് സംഭവിക്കാൻ പോവുകയാണെന്ന് മാത്രം എനിക്കറിയാമായിരുന്നു"

"ചെയ്ത കാര്യങ്ങളെയോർത്ത് ഞാൻ പശ്ചാത്തപിക്കുന്നു"

"ഞാൻ കോടതിയോടും, നിങ്ങളോടും എന്നിൽ കനിവുണ്ടാകണണമെന്ന് അപേക്ഷിക്കുന്നു"

മാനസികരോഗ വിദഗ്ധന്‍റെ അഭിപ്രായത്തിൽ അയാൾ പറഞ്ഞത്,

ഒരു പ്രേരണയുമില്ലാതെ കൊലപാതകം നടക്കാനുള്ള സാധ്യതകൾ വളരേ കുറവാന്നെന്നാണ്.

അയാൾ പറഞ്ഞത് പ്രതി വിവേകമുള്ളവനും,

ചെയ്ത കാര്യങ്ങളെക്കുറിച്ച് പൂർണ ബോധ്യവാനാണെന്നുമാണ്.

അതുകൊണ്ടുതന്നെ ഒരു മനഃശാസ്ത്ര വിദഗ്ധന്‍റെ അടുത്തേക്ക് പ്രതിയെ അയക്കുന്നതിനുപകരം,

കോടതി പ്രതിയെ കൊലപാതകത്തിനും, ഭവനഭേദനത്തിനും, നാശനഷ്ട്ടമുണ്ടാക്കിയതിനും,

ആയുധം കൈവശം വച്ചതിനുമായി 10 വർഷത്തേക്ക് ശിക്ഷിച്ചു.

കോടതി എത്തിച്ചേർന്നിരിക്കുന്ന നിഗമനമനുസരിച്ച്

പ്രതി, മോഷണത്തിന് തയ്യാറായിരുന്നെന്നും,

ഇപ്പോഴത് നിഷേധിക്കുന്നെന്നുമാണ്.

ലൈംഗിക വൈകൃതങ്ങൾ അഭിനയിക്കുന്നത്,

കോടതിയുടെ ശിക്ഷയിൽനിന്നും രക്ഷപ്പെടാനുള്ള പ്രതിയുടെ അടവുനയമായി മാത്രമേ കാണാൻ കഴിയൂ.

അതൊരിക്കലും കോടതിയെ ബോധ്യപ്പെടുത്താൻ പ്രതിക്ക് കഴിഞ്ഞിട്ടില്ല.

കാരണം പ്രതിയുടെ, ആദ്യകാല ജീവിതം തുടങ്ങുതുതന്നെ,

കുറ്റകൃത്യ പാശ്ചാത്തലങ്ങളോട് കൂടിയാണ്.

1950 ലാണ് പ്രതി ജനിക്കുന്നത്.

കുടിയനായ ഭർത്താവിൽനിന്ന് പ്രതിയും, അമ്മയും അകന്നു കഴിയുകയായിരുന്നു

മുത്തശ്ശിയുടെ കൂടെയായിരുന്നു അവൻ വളർന്നത്.

തന്തയില്ലാതെ വളർന്നതിനാൽ മുത്തശ്ശിക്ക് ചെറുമകനോട് ചെറിയ പുച്ഛം ആയിരുന്നു.

പഠിക്കാൻ മിടുക്കനായിരുന്നു.

പക്ഷേ ഒരുദിവസം ഭവനഭേദനത്തിന് ഒരു അധ്യാപികയുടെ കൈയ്യിൽനിന്നും

അവന് ശിക്ഷ ലഭിച്ചിരുന്നു.

അവനൊരു പാതിരി ആകേണ്ടതായിരുന്നു,

മുത്തശ്ശി അവനെ സെമിനാരിയിലേക്ക് അയച്ചിരുന്നു.

മൃഗങ്ങളെ കത്തികൊണ്ട് കുത്തി,

പരിക്കേൽപ്പിച്ചതിനാൽ അവന്,

സെമിനാരി വിടേണ്ടി വന്നു.

അതിനുശേഷം അവനെ അമ്മയുടെ അടുത്തേക്ക് തിരിച്ചയച്ചു,

പിന്നീട് രണ്ടാനച്ഛനായിരുന്നു അവന്‍റെ വിദ്യാഭ്യാസ ചുമതല.

അമ്മയുമായുടെ സമ്മതത്തോടെ തന്നെ അയാൾ അവനെ നന്നായി പ്രഹരിക്കുമായിരുന്നു.

പതിനാലാം വയസിലാണ് അവൻ 45 വയസുള്ള മേരിയെ കണ്ടുമുട്ടുന്നത്.

അവൾ അവനെ, തന്നെ പീഡിപ്പിച്ച് ആഹ്ളാദം കണ്ടെത്താനുള്ള ഒരു ഉപകരണമായി ഉപയോഗിച്ചു.

അവളെ കെട്ടിയിട്ട് ചമ്മട്ടികൊണ്ട് അടിക്കുകയായിരുന്നു അവനുകിട്ടിയ ജോലി.

പതുക്കെ അവനതിൽ ആഹ്ളാദം കണ്ടെത്തി.

സ്വന്തം അമ്മയെയും, മറ്റു സ്ത്രീകളെയും ഇങ്ങനെ പീഡിപ്പിക്കാനുള്ള ചേതോവികാരം..

അവനിൽ വളർന്നുവന്നു.

ആദ്യം അവനിത് മൃഗങ്ങളുടെ മേലായിരുന്നു പരീക്ഷിച്ചത്.

അവൻ അവറ്റകളെ മൃഗീയമായി പീഡിപ്പിച്ചു.

അതിലവൻ ആഹ്ളാദം കണ്ടെത്തി.

അവയുടെ ആർത്തനാദം അവനിൽ ആനന്ദം ഉളവാക്കി.

ഒരിക്കൽ തന്‍റെ നേരെ അവൻ തിരിയുമെന്ന് അവന്‍റെ അമ്മ വല്ലാതെ ഭയപ്പെട്ടിരുന്നു.

അതുപോലെത്തന്നെ,

ഒരു ദിവസം അവൻ അമ്മയെ കത്തികൊണ്ട് മാരകമായി മുറിവേൽപ്പിച്ചു.

രക്തത്തിൽ കുളിച്ചുകിടക്കുന്ന തന്‍റെ അമ്മയോട് അവൻ...

അവിടെ കിടന്നു മരിക്കാൻ പറഞ്ഞു.

അങ്ങനെ ഒരു പാസ്പോർട്ടു പോലുമില്ലാതെ അവൻ പാരീസിലേക്ക് രക്ഷപ്പെട്ടു.

അവിടെവെച്ച് അറസ്റ്റ് ചെയ്യപ്പെട്ട അവനെ പോലീസ് അവിടുന്ന് നാടുകടത്തി.

ആദ്യമായിട്ടായിരുന്നു അവൻ തന്‍റെ ക്രൂരതയിൽ ലഭിക്കുന്ന ആനന്ദത്തെപ്പറ്റി

ഒരു ഡോക്ടറോട് തുറന്നു പറഞ്ഞത്.

പക്ഷേ ഡോക്ടർ അവന്‍റെ സാഹചര്യങ്ങൾ അന്നേരം മനസ്സിലാക്കിയിരുന്നില്ല

അദ്ദേഹം ക്രൂരതയെ ഒരു മാനസിക വൈകല്യമായി കണ്ടില്ല.

അങ്ങനെ കൊലപാതകശ്രമത്തിന് അവന് 4 വർഷം ജയിൽശിക്ഷ ലഭിച്ചു.

പുറത്തിറങ്ങിയതിനുശേഷം,

പട്ടണത്തിലെ പാർക്കിൽ വച്ച് അവനൊരു അരയന്നത്തെ പിടികൂടി,

അതിന്‍റെ കഴുത്തു മുറിച്ച്, രക്തം കുടിച്ചു.

ആ ഒരു സംഭവത്തിനു മാത്രമായിരുന്നു,

അവൻ പിടിക്കപ്പെടാതിരുന്നത്.

അതുകൂടാതെ രണ്ടുവർഷത്തെ കാലയളവിൽ പല കുറ്റകൃത്യങ്ങൾക്കായി അവൻ ഏകദേശം

7 തവണ ജയിൽവാസം അനുഭവിച്ചു.

പിന്നീടവൻ സൂസിയെ കണ്ടെത്തി.

ഒരു വേശ്യയായി ജീവിതം നയിച്ചുവന്ന സ്ത്രീയായിരുന്നു അവർ.

അവളെ അവൻ പലരീതിയിൽ പീഡിപ്പിച്ചു.

ലൈംഗീക സുഖം ലഭിക്കാത്തതിനാൽ,

അവൻ ഒളിച്ചിരുന്ന് മറ്റുള്ള ആൾക്കാരുമായുള്ള അവളുടെ രതിലീലകൾ കണ്ടാസ്വാദിക്കുമായിരുന്നു

അവൾക്കൊരിക്കലും അവന്‍റെ മാനസികരോഗം മനസ്സിലായിരുന്നില്ല

അവനൊരിക്കലും അവളെ ശാരീരികമായി ഉപദ്രവിച്ചിരുന്നില്ല.

ഒരു മുന്നറിയിപ്പുമില്ലാതെ നടി എലിസബത്തിനെ അവൻ വെടിവച്ചു.

അതിനു കിട്ടിയ 10 വർഷ ശിക്ഷാ കാലയളവിൽ,

ജയിലിൽ അവൻ വളരേ ശാന്തനും, സൽസ്വാഭാവിയുമായിരുന്നു.

28 ഒക്ടോബറിന് അവൻ ജയിൽ മോചിതനായി.

"ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ്"

അവരുടെ കണ്ണുകളിലുണ്ടായിരുന്ന ഭയവും, പിന്നെ ആ മാറിൽ ഞാൻ കുത്തിയിറക്കിയ കത്തിയും,

ഇതാണ് അമ്മയെക്കുറിച്ചുള്ള എന്‍റെ അവസാന ഓർമ്മകൾ.

ആ കാര്യം ചെയ്തതിനായിരുന്നു എന്നെ നാലുവർഷം ജയിലിലടച്ചത്.

പക്ഷേ അവർ അപകടനില തരണം ചെയ്തിരുന്നു.

ആ 70 വയസുകാരിയെ കാണുന്നതുവരെ,

കാര്യങ്ങൾ നന്നായിയാണ് നടന്നുപോയിരുന്നത്.

"എന്‍റെ ദൈവമേ" ഇതായിരുന്നു അവർ പറഞ്ഞ അവസാനവാക്ക്.

അതിനുശേഷം അവർ മരിച്ചു.

എനിക്കവരെ അറിയില്ലായിരുന്നു, ഞാനവരിൽനിന്നും ഒന്നും മോഷ്ടിച്ചിട്ടുമില്ലായിരുന്നു.

എനിക്ക് അവരെ കൊല്ലാനുള്ള ത്വര പെട്ടന്നുണ്ടായതായിരുന്നു.

എനിക്കത് ചെയ്യാൻ തോന്നി..

അതിന്‍റെ കാരണങ്ങൾ എനിക്ക് വിശദീകരിക്കാൻ അറിയില്ല

അതിന് ഞാൻ 10 വർഷത്തേക്ക് ജയിലിൽപോയി.

അങ്ങനെ മനശാസ്ത്രജ്ഞർക്ക് എന്‍റെ അബോധമനസ്സിനെക്കുറിച്ച് അറിയാൻ ആകാംക്ഷ വർധിച്ചു.

അവരെന്‍റെ സ്വപ്നങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ ഞാൻ പൂക്കളെക്കുറിച്ച് പറയുമായിരുന്നു.

പൂക്കൾ..

എപ്പോഴും വെറും പൂക്കൾ മാത്രം.

അതുകൂടാതെ എനിക്കെന്‍റെ മനസ്സിനെ തോന്നുന്നപോലെ സ്വപ്‌നങ്ങൾ കാണാൻ ഉപയോഗിക്കാമായിരുന്നു,

അത്‌ എന്‍റെ അധമവിചാരങ്ങളെ ഒരു പരിധിവരെ,

അടക്കിവെക്കാൻ ഉപകരിച്ചിരുന്നു.

ഒരാളെ നന്നാക്കാനുള്ള സ്ഥലമാണ് ജയിൽ.

എന്നാൽ മുഷ്യനെ ഉപദ്രവിക്കാനുള്ള എന്‍റെ ത്വര മാത്രം...

ഒരിക്കലും എന്നെക്കൊണ്ട് ഒഴിവാക്കാൻ സാധിച്ചില്ല.

എല്ലാം കൂട്ടിനോക്കുവാണെങ്കിൽ,

എന്‍റെ ജീവിതത്തിന്‍റെ പകുതിഭാഗവും ഞാൻ ജയിലഴിക്കുള്ളിലായിരുന്നു.

ഒരിക്കലും ഒരു കുറ്റവും ഞാൻ പൂർണ്ണ സംതൃപ്‌തിയോടെ ചെയ്തിട്ടില്ല.

എപ്പോഴും അതിന് എന്തെങ്കിലുമൊരു കാരണമുണ്ടായിരുന്നു.

ഇനിയുമത് സംഭവിക്കുമെന്ന് എനിക്ക് നന്നായി അറിയാം.

അത്‌ സംഭവിക്കണം..

പക്ഷേ ഇത്തവണ അവർക്കെന്നെ പിടിക്കാൻ കഴിയില്ല.

കൂട്ടിക്കൊണ്ട് പോവാൻ വന്നില്ല.

കുടുംബമോ, മറ്റാരുമോ വന്നില്ല.

എന്തായാലും ഞാനാകെ ആകാംക്ഷാഭരിതനാണ്.

രാത്രി മുഴുവൻ എനിക്കുറങ്ങാൻ കഴിഞ്ഞില്ല.

ഞാൻ സ്വതന്ത്രനാകുന്നു..

എനിക്ക് നല്ലൊരു ഉറച്ച തീരുമാനം ഉണ്ടായിരുന്നു.

എല്ലാ കാര്യങ്ങളും ഞാൻ തീരുമാനിച്ചുറപ്പിച്ചതാണ്,

അതിന് ആരെയെങ്കിലും കണ്ടെത്തേണ്ട ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പക്ഷേ ഞാനെവിടെയാണെന്നു പോലും എനിക്കറിയില്ലായിരുന്നു.

ഞാൻ 10 വർഷമായി ഈ പട്ടണത്തിലാണ് താമസിച്ചത്,

പക്ഷേ അത്‌ മുഴുവൻ ജയിലിലായിരുന്നതുകൊണ്ട്...

എനിക്കീ പട്ടണത്തെ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല.

എങ്ങോട്ട് പോകണമെന്നായിരുന്നു എന്‍റെ മുൻപിലുണ്ടായിരുന്ന ആദ്യത്തെ ചോദ്യം.

എവിടെപ്പോയാലാണ് ആരെയെങ്കിലും കാണുക?

അങ്ങനെ ഞാൻ ആദ്യം കണ്ട കോഫീ ഷോപ്പിൽ കയറി.

അവിടെ രണ്ട് സുന്ദരികളായ പെൺകുട്ടികൾ ഇരിക്കുന്നുണ്ടായിരുന്നു.

അവർ ചെറുപ്പക്കാരികളായിരുന്നു.

പക്ഷേ നടക്കുമായിരുന്നു.

എന്‍റെ വസ്ത്രധാരണത്തിൽ എനിക്കല്പം പിശക് തോന്നി.

പക്ഷേ പത്തുവർഷത്തെ ജയിൽ വാസത്തിനുശേഷം എനിക്ക് പുതിയ ഫാഷനിലൊന്നും ധരിക്കാൻ കഴിയില്ലായിരുന്നു.

അവരെന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

എന്‍റെ ശ്രദ്ധ അവരിലേക്ക് മാത്രമായി.

അവർ അനാവശ്യമായി എന്നെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു.

എന്‍റെ ചിന്തകൾ കാടുകയറാൻ തുടങ്ങി.

എങ്ങനെ അവരെ സമീപിക്കണമെന്ന് ഞാൻ ചിന്തിച്ചുനോക്കി.

അതെന്നെ വല്ലാതെ പ്രലോഭിപ്പിച്ചു.

ഞാൻ അതിരുവിട്ട കാര്യങ്ങൾ സങ്കൽപ്പിക്കാൻ തുടങ്ങി.

പക്ഷേ എന്‍റെ അതിരുവിട്ട പെരുമാറ്റങ്ങൾ കോഫി ഷോപ്പിലുള്ളവർ സ്രദ്ധിക്കുന്നുണ്ടായിരുന്നു

എല്ലാവരും അറിയും,

അതുകൊണ്ടുതന്നെ അതൊരു നല്ല അവസരമല്ലായിരുന്നു.

ഏകാന്തമായൊരു സ്ഥലം കണ്ടുപിടിക്കേണ്ടത് അത്യാവശ്യമായിരുന്നു.

അങ്ങനെയാണെകിൽ കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും.

അങ്ങനെ യാദൃച്ഛികമായി എനിക്കൊരു സഹായം ലഭിച്ചു.

എങ്ങോട്ടേക്കാണ്?

മുന്നോട്ട് പൊയ്ക്കോ..

ടാക്സിയിൽ എനിക്ക് ലഭിച്ച അവസരം വളരേ നല്ലതായിരുന്നു.

അതൊരു മോഷണത്തിനുള്ള ത്വര ആയിരുന്നില്ല, പണത്തിന്‍റെ കാര്യത്തിൽ എനിക്ക് താത്പര്യമില്ലായിരുന്നു.

ആ സ്ത്രീയുടെ മുഖം കണ്ടപ്പോൾ എനിക്കെന്‍റെ

ആദ്യത്തെ ഗേൾഫ്രണ്ട് അന്ന മരിയയെ ഓർമ്മ വന്നു.

അവളൊന്നാന്തരം വേശ്യയായിരുന്നു.

എനിക്കന്ന് 14 വയസായിരുന്നു, അവൾ എന്നേക്കാൾ പ്രായം കൂടിയവളായിരുന്നു.

ഏകദേശം അവൾക്കെന്‍റെ അമ്മയുടെ പ്രായമുണ്ടായിരുന്നു.

ഞങ്ങൾ പാർക്കിലെ ബഞ്ചിൽ ഇരിക്കുമ്പോൾ,

ഞാനെന്‍റെ ഒരു ഷൂ അഴിക്കണമായിരുന്നു.

-അവളാ ഷൂ എന്‍റെ കൈയ്യിൽനിന്നും തട്ടിപ്പറിക്കും. -നിങ്ങളെന്ത് ചെയ്യുകയാണ്?

ഞാനൊരു ചുംബനം കൊടുത്താൽ മാത്രമേ,

-അവളെനിക്കാ ഷൂ തിരിച്ചു തരുമായിരുന്നുള്ളൂ -നിങ്ങളവിടെ എന്ത് ചെയ്യുകയാണ്?

അതിനുശേഷം അന്നയെന്നെ വീട്ടിലേക്ക് കൊണ്ടുപോകും.

എന്നിട്ട് അവളെന്നെ മാനഭംഗം ചെയ്യും

അപ്പോഴായിരുന്നു എനിക്കാദ്യമായി ഉദ്ധാരണം ഉണ്ടായത്

അവളെ ഞാൻ കെട്ടിയിട്ടതിനു ശേഷം, വായ മൂടിക്കെട്ടണമായിരുന്നു.

അതിനുശേഷം ഞാനവളെ മർദ്ധിക്കും.

ആദ്യമത് ബെൽറ്റു കൊണ്ടായിരുന്നെങ്കിലും പിന്നീടതിന് ചാട്ടയാണ് ഉപയോഗിച്ചത്.

എങ്കിലും അവൾക്കതൊന്നും മതിയായിരുന്നില്ല.

ഞാനും അതെല്ലാം ആസ്വദിച്ചു.

ഞാൻ ശരിക്കും അന്നയുടെ അടിമയായി മാറിയിരുന്നു, പക്ഷേ ഞാനത് നന്നായി ആസ്വദിക്കുകയും ചെയ്തു.

ഹേയ്, നിങ്ങളെന്താണീ കാണിക്കുന്നത്?

ആരും എന്നെ പിന്തുടരുന്നുണ്ടായിരുന്നില്ല

എങ്ങോട്ടാണെന്നോ, എത്ര ദൂരമോടിയെന്നോ എനിക്കറിയില്ല.

ആ സ്ഥലം എനിക്ക് പരിചയമില്ലായിരുന്നു.

ഞാനിവിടെ ഇതിനുമുൻപ് വന്നിട്ടില്ല.

ഇതൊരു ഏകാന്തമായ വീടായിട്ടാണ് എനിക്ക് തോന്നിയത്.

ആരെങ്കിലും അവിടെ താമസിക്കുന്നുണ്ടോയെന്ന് എനിക്കുറപ്പില്ലായിരുന്നു.

ഞാനാരെയും അവിടെ കണ്ടില്ല.

എനിക്കവിടെ നിന്നും ഒന്നും കേൾക്കാൻ കഴിഞ്ഞില്ല.

ഒരു മനുഷ്യാത്മാവിനെയും അവിടെ കണ്ടില്ല.

ഞാൻ വിചാരിച്ചു ഇതെനിക്ക് ലഭിച്ച സ്വർഗ്ഗമാണെന്ന്.

പാർക്കും, മരങ്ങളുമെല്ലാം ചേർന്ന് ഈ വീട് നല്ലരീതിയിൽ സംരക്ഷിക്കപ്പെട്ടിരുന്നു.

എനിക്കിവിടെ അയൽക്കാരെ പേടിക്കേണ്ട ആവശ്യമില്ലായിരുന്നു.

എല്ലാംകൊണ്ടും ഒത്ത ഒരിടം.

ആരെങ്കിലും കണ്ടുപിടിക്കുമെന്ന ഭയം വേണ്ട.

Comentarios

No comments yet. Be the first to leave one.

Keep it about this subtitle — sync, quality, typos.500 characters left