पहली 200 पंक्तियाँ।
മലയാളം സബ്ടൈറ്റില്‍ : കെ. രാമചന്ദ്രന്‍, ഓപ്പണ്‍ ഫ്രെയിം പയ്യന്നൂര്‍
ഈ ചിത്രത്തിന് ലഭിച്ച അവാര്‍ഡുകള്‍
1968ല്‍ കാര്‍ലോവിവാരി ഫെസ്ടിവല്‍
ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്
ആക്ടേഴ്സ് ജൂറി അവാര്‍ഡ്
ICAIC അവതരിപ്പിക്കുന്നു
"അവികസിതത്വത്തിന്റെ ഓര്‍മ്മകള്‍ "
എഡ്‌മണ്ടോ ഡെസ്നോസിന്റെ നോവലിനെ ആസ്പദമാക്കിയത്
സംവിധാനം: തോമസ് ഗുട്ട്യെറസ് അലിയ
ഹവാന, 1961. ധാരാളം ആളുകള്‍ നാട് വിടുകയാണ്.
അവള്‍ക്കു അവിടെ ജോലിക്ക് പോകേണ്ടിവരും...
അതായത്, അവളെ കല്യാണം കഴിക്കുന്ന ഏതെങ്കിലും ഊമയെ കണ്ടെത്തുന്നതുവരെ.
സത്യം പറഞ്ഞാല്‍ , അവള്‍ ഇപ്പോഴും കാണാന്‍ കൊള്ളാവുന്ന ഒരാളാണ്
അവള്‍ക്കു പ്രയാസമുള്ള കാലത്തോളം അവളെന്നെ ഓര്‍ക്കും. പിന്നീട്...
വാസ്തവത്തില്‍ , ഞാന്‍ മണ്ടനായിരുന്നു.
ന്യൂ യോര്‍ക്കിലോ പാരീസിലോ ജനിച്ച ആളാണ് അവളെന്ന മട്ടില്‍ ,
ഈ അവികസിത ദ്വീപില്‍ അല്ലെന്ന മട്ടില്‍ ,
അവള്‍ക്കു ജീവിക്കാന്‍ വേണ്ടി അദ്ധ്വാനിക്കുന്നവന്‍.
എക്സ്ക്യൂസ് മി.
അവസാനനിമിഷം വരെ
എന്നെ സ്നേഹിക്കുകയും, വഴക്ക് പറയുകയും ചെയ്ത...
...എല്ലാവരും...
...പോയ്ക്കഴിഞ്ഞു...
ഞാന്‍ വര്‍ഷങ്ങളായിപറയുന്ന ഒരു കാര്യമുണ്ട്. എനിക്ക് സമയം കിട്ടിയിരുന്നെങ്കില്‍ ,
ഞാന്‍ കുത്തിയിരുന്നു ഒരു പുസ്തകമോ ഡയറിയോ എഴുതുമായിരുന്നു;
എനിക്കെന്തെങ്കിലും പറയാനുണ്ടോ എന്ന് എനിക്കപ്പോള്‍ അറിയാന്‍ കഴിയുമായിരുന്നു.
ഒന്നും മാറിയിട്ടില്ല.
ഇവിടെ ഒന്നും മാറിയിട്ടില്ല.
പെട്ടെന്ന് നോക്കുമ്പോള്‍ , ഇത് ഒരു സെറ്റ് പോലെ, കാര്‍ഡ്ബോര്‍ഡ് നഗരം പോലെ, തോന്നും.
വെങ്കലത്തില്‍ തീര്‍ത്ത ടൈറ്റന്‍ പ്രതിമ...
ക്യൂബ, സ്വതന്ത്രവും സ്വാശ്രിതവും... ഇങ്ങനെ സംഭവിക്കുമെന്ന് ആരെങ്കിലും വിചാരിച്ചോ?
സാമ്രാജ്യത്വക്കഴുകനില്ല. പിക്കാസോ അയക്കാനിരുന്ന വെള്ളരിപ്രാവ് എവിടെയാണ്?
ഒരു കമ്മ്യൂണിസ്റ്റും ലക്ഷപ്രഭുവുമായിരിക്കുക പാരീസില്‍ വളരെ എളുപ്പമുള്ള ഒരു കാര്യമാണ്.
" ഈ മനുഷ്യരാശി മതിയാവോളം പറഞ്ഞു കഴിഞ്ഞിട്ടുണ്ട് അത് മുന്നോട്ടു ചലിക്കാന്‍ തുടങ്ങുന്നുമുണ്ട്"
എന്റെ അച്ഛനമ്മമാരെപ്പോലെ, ലോറയെപ്പോലെ, മിയാമിയില്‍ എത്തുവോളം അവര്‍ നിറുത്തുകയില്ല.
പക്ഷെ ഇന്ന് എല്ലാം വളരെ വ്യത്യസ്തമായി കാണുന്നു.
മാറിയത് ഞാനാണോ അതോ ഈ നഗരമോ?
ഇത് പുറപ്പെട്ടു പോകാനുള്ള സമയമാണ്.
ഒഹ്! പ്രഭാതത്തിലെ പരിത്യക്തമായ ചുങ്കക്കടവുപോലെ.
നിന്നിലുള്ള എല്ലാം ഒരു കപ്പലപകടം പോലെയിരുന്നു.
എന്താണ് ചെയ്യുന്നത്? - കണ്ടുകൂടെ?
അല്ല, എന്താണ് വായിച്ചുകൊണ്ടിരിക്കുന്നത്?
മുഷിപ്പനും നിസ്സാരവും ഉപരിപ്ലവവുമായ ഒരെണ്ണം .
ലോകത്തിലെ ഏറ്റവും മികച്ചത് ,അല്ലെങ്കില്‍ എല്ലാറ്റിലും മികച്ചത്".
- ഓ, ശരി. ആ സിനിമ... - അതെ. അതുതന്നെ
- ദയവായി, എന്നെ വെറുതെ വിട്ടേക്കൂ, . - ഞാനോ?
ഞാനൊരു വിചിത്രജീവിയാണെന്നമട്ടില്‍ നിങ്ങളെന്നെ നോക്കുമ്പോള്‍ , എനിക്ക് വായിക്കാന്‍ കഴിയില്ല.
നമുക്കെന്തുകൊണ്ട് അല്‍പ്പം സംസാരിച്ചുകൂട? എന്താണ് നിങ്ങളെ അലട്ടുന്നത് ?
ഇയ്യിടെയായി നീ മൃഗങ്ങളെക്കുറിച്ചു മാത്രമേ സംസാരിക്കാറുള്ളൂ.
ഞാനെന്തു ചെയ്യാന്‍ ? ദിവസം മുഴുവന്‍ മൂട്ടകള്‍ , ആള്‍ക്കൂട്ടങ്ങള്‍, വൃത്തികെട്ട ആളുകള്‍ നമ്മെ വലയം ചെയ്യുകയാണ്...
ഈ രാജ്യം നിങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു.
നിനക്കോ? നിനക്കെന്തു തോന്നുന്നു?
എന്ത്? ഞാന്‍ ചിന്തിക്കുന്ന ഒന്നിനെക്കുറിച്ചും നിങ്ങള്‍ക്ക് ഒരിക്കലും താല്പ്പര്യമുണ്ടായിരുന്നില്ലല്ലോ....
നീ ഈയിടെയായി നല്ലപോലെ ഇംഗ്ലീഷ് ശീലിക്കുന്നുണ്ടല്ലോ.
- വിട്ടുപോകാനാണ് നിന്റെ ഉദ്ദേശമെന്നു തോന്നുന്നു - എന്താ ഇത്?എന്നെ വിട്ടേക്ക്.
നീ സാധാരണമാവുമ്പോഴാണ് എനിക്ക് കൂടുതല്‍ ഇഷ്ടം
സാധാരണവും സവിശേഷവും തമ്മില്‍ നിന്നില്‍ നടക്കുന്ന സംഘര്‍ഷം കാണുമ്പോള്‍
അതെന്നെ ആവേശം കൊള്ളിക്കുന്നു,
സവിശേഷതയും സാധാരണത്വവും.
കുറച്ചുനേരമായിയി ഞാന്‍ നിങ്ങളെ ശ്രദ്ധിക്കുന്നു നിങ്ങളെ കണ്ടാല്‍ വാസ്തവത്തില്‍ തമാശയുണ്ട്.
എനിക്കറിഞ്ഞുകൂട, പക്ഷെ, വിചിത്രമായിത്തോന്നുന്നു..
എനിക്ക് യാര്‍ഡ്‌ലി ഹെയര്‍ ലോഷന്‍ ഇല്ലാത്തതുകൊണ്ടാവാം,
കോള്‍ഗേറ്റ് ടൂത്ത് പെയ്സ്റ്റ് അല്ലെങ്കില്‍ സാമ്രാജ്യത്വ ആഫ്ടര്‍ ഷേവ് ലോഷന്‍ ഇല്ലാത്തത് കൊണ്ടാവാം.
- അറിയാമല്ലോ, ഇതൊക്കെ വളരെ സഹായം ചെയ്യുന്നുണ്ട്. - അതെ, അതായിരിക്കാം കാരണം.
എന്നിട്ടും നീ ദിവസം കഴിയുന്തോറും കൂടുതല്‍ ശ്രദ്ധേയയാവുന്നു.
അതെ, നീ കൂടുതല്‍ കൃത്രിമത്വമുള്ളവളാകുന്നു.
എനിക്ക് നൈസര്‍ഗിക സൌന്ദര്യം ഇഷ്ടമല്ല.. നല്ല വസ്ത്രം, നല്ല ഭക്ഷണം, ചമയം, തടവലുകള്‍
ഇതൊക്കെക്കൊണ്ട് ഉണ്ടാക്കിയെടുത്ത, നിന്നെപ്പോലെയുള്ള സ്ത്രീകളെയാണ് എനിക്കിഷ്ടം.
മലിനവേഷം ധരിച്ച ഒരു ക്യൂബന്‍ പെണ്‍കുട്ടിയായി നടക്കുന്നത് നിര്‍ത്തി, നീ ഒരു തിളങ്ങുന്ന സുന്ദരിയായത് നന്നായി.
നിങ്ങള്‍ ഗൌരവത്തിലാണോ അതോ കളിയാക്കിയതോ?
- രണ്ടും അല്‍പ്പാല്പം ഉണ്ടെന്നു കൂട്ടിക്കോളൂ, കരളേ. - എങ്കില്‍ , നിന്റെ അമ്മയെ പോയി കളിയാക്കു, തേനേ
- പോയി തുലയൂ! - അതിഷ്ടപ്പെട്ടു! ശരിക്കും!
നിനക്ക് ഭ്രാന്തുണ്ടോ? എന്നെ വിട്!
എനിക്ക് നിന്നെ സഹിക്കാനാവില്ല. ഇവിടത്തെ ജീവിതം സഹിക്കാനാവില്ല; ഈ ചൂടും താങ്ങില്ല.
നീ അമിതമായി വിയര്‍ക്കുന്നു, വൃത്തികേടാവുന്നു... എന്നെ വിട്!
നീ പറഞ്ഞതെല്ലാം റിക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നറിയാമോ?
- എന്താണ്? - എല്ലാം. ഓരോ വാക്കും മറുവാക്കും .
പിന്നീട് കേള്‍ക്കുമ്പോള്‍ അത് തമാശയായിരിക്കും.
നിങ്ങളൊരു ഭീകര സത്വമാണ്! നിങ്ങള്‍ക്ക് എന്തോ അസുഖമാണ്!
സൂക്ഷിക്കണേ, അത് പൊട്ടിപ്പോകരുത്! പിടി വിട്!
നിങ്ങളുടെ നോട്ടം കൊണ്ടു സ്പര്‍ശംനടക്കുമെന്ന മട്ടില്‍ സ്ത്രീകള്‍ നിങ്ങളുടെ കണ്ണുകളിലേക്കു നോക്കുന്നത് കണ്ടിട്ടുണ്ട്
ഇത് ലോകത്ത് വേറെ എവിടെയും സംഭവിക്കുന്നില്ല.
ഇറ്റലിയിലെ സ്ത്രീകള്‍ ഒരുപക്ഷെ കുറച്ചധികനേരം തുറിച്ചു നോക്കാറുണ്ട്,
"എല്‍ എന്കാന്റോ" കത്തിയമര്‍ന്നത് തൊട്ട് ഹവാന ഒരു പ്രാദേശിക നഗരമാണ്,
"കരീബിയനിലെ പാരീസ് " എന്നാണ് അവര്‍ അതിനെ വിളിക്കാറുള്ളത്.
ചുരുങ്ങിയത്,ടൂറിസ്റ്റുകളും വേശ്യകളും അങ്ങിനെയാണ് അതിനെ വിവരിച്ചിരുന്നത്.
ഇപ്പോള്‍ അത് കരീബിയനിലെ 'തെഗുച്ചിഗല്പ"യാണ്.
"എല്‍ എന്കാന്റോ" കത്തിയമര്‍ന്നത് കൊണ്ടോ വാങ്ങാന്‍ നല്ല സാധനങ്ങള്‍ കുറവായതുകൊണ്ടോ അല്ല.
ജനങ്ങളും അങ്ങനെയായതുകൊണ്ടാണ്.
അവര്‍ക്ക് ജീവിതത്തിനു എന്ത് അര്‍ത്ഥമാണുള്ളത്? എനിക്കോ?
എനിക്ക് ജീവിതത്തിനു എന്ത് അര്‍ത്ഥമാണുള്ളത്?
പക്ഷെ ഞാന്‍ അവരെപ്പോലെയല്ല!
ഇക്കൂട്ടര്‍ പറയുന്നത്
അവര്‍ അമേരിക്കയിലെ ആദ്യത്തെ സോഷ്യലിസ്റ്റ് വിപ്ലവം സൃഷ്ടിക്കുകയാണ് എന്നാണ്. എന്നിട്ടെന്താണ്?
അവരെല്ലാം പ്രാകൃതരായി മാറുന്നു ഹൈത്തിക്കാരെപ്പോലെ പട്ടിണി കിടക്കുന്നു.
അവര്‍ നെപ്പോളിയനെ തോല്‍പ്പിച്ചു; എന്നിട്ടെന്താണ്?
ലോകത്തെ ഏറ്റവും പ്രമുഖമായ പഞ്ചസാര വ്യവസായം അവര്‍ക്കാണ് ഉണ്ടായിരുന്നത്.
എന്നിട്ട്, ഇപ്പോള്‍ അവരെ നോക്കൂ.: നഗ്നപാദര്‍ , യന്ത്രമായിമാറിയ മനുഷ്യര്‍ .
കാലം മാറും.
തന്നെയുമല്ല, സെര്‍ജിയോ, ഇത് നമ്മുടെ പ്രശ്നമല്ല.
ഇത് റഷ്യക്കാരും അമേരിക്കക്കാരും തമ്മിലുള്ള പ്രശ്നമാണ്;
അതില്‍ നമുക്കൊന്നും ചെയ്യാനില്ല.
ചിലത് വ്യക്തമാണ്: ഭാവിയില്‍ വലിയ പ്രശ്നമുണ്ടാവും.
രണ്ടുകൂട്ടരില്‍ ആരായാലും ആദ്യം ഏല്പിക്കുന്ന ആഘാതം നമ്മള്‍ ഏറ്റുവാങ്ങേണ്ടിവരും,
എന്തുകൊണ്ടെന്നറിയാമോ? നമ്മളുടെത് വളരെ വളരെ ചെറിയ ഒരു ദ്വീപു മാത്രമാണ്,
നിങ്ങളായിരിക്കും ഇടി കൊള്ളേണ്ടിവരിക കാരണം, ഞാന്‍ ഇവിടെ ഉണ്ടാവില്ല.കേട്ടില്ലേ ?
കഴിഞ്ഞ അഞ്ചുവര്‍ഷമായി നമ്മള്‍ എപ്പൊഴും ഒന്നിച്ചായിരുന്നു.
ബാറ്റിസ്റ്റയുടെ കീഴില്‍ , ഇനി മാറാതെ പറ്റില്ല എന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു.
എനിക്കല്ല, ഞാനൊരിക്കലും രാഷ്ട്രീയത്തില്‍ മുഴുകിയിട്ടില്ല,
എന്റെ മനസ്സാക്ഷി ശുദ്ധമാണ്.
ജീവിതം മുഴുവന്‍ ഞാന്‍ ചെയ്തത് കഴുതയെ പ്പോലെ പണിയെടുക്കുക മാത്രമാണ്.
അന്നയെ കണ്ടോ? വളരെ സുന്ദരിയാണ് എന്നിട്ടും ബീന്‍സ് തിന്നു വയര്‍ നിറക്കുന്നു.
ഇന്ന് ഞാന്‍ അവളെ ലാ ടെറാസയില്‍ ലഞ്ച് കഴിക്കുന്നത് കണ്ടു.
പക്ഷെ സെര്‍ജിയോ, അവര്‍ക്ക് എന്തായാലും ആവശ്യമായ വിഭവങ്ങള്‍ എല്ലാമുണ്ട്.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വികസിപ്പിക്കുന്നതിന് വേണ്ട എല്ലാ ഉപാധികളുമുണ്ട്.
ഫുള്‍ .
- വേണ്ട "അറിവ്" എവിടെ? - അതെ, "അറിവ്".
കാര്യങ്ങള്‍ എങ്ങനെ ചെയ്യണമെന്നു അമേരിക്കക്കാര്‍ക്കറിയാം;
എല്ലാം നടത്തിക്കേണ്ടതെങ്ങനെ എന്നുമറിയാം.
മൂന്ന്
- എണ്ണയുണ്ടോ എന്ന് നോക്ക്. -ഒട്ടും ഇല്ല.
പക്ഷെ ഞാന്‍ ഏതായാലും ചെക്ക് ചെയ്യാം.
വേണ്ട. എന്തിന്?
നാശം! എല്ലാം അടിച്ചു തകര്‍ക്കണം എന്നാണ് എനിക്ക് തോന്നുന്നത്.
എല്ലാം നേരത്തെ ഉണ്ടായ അതേ അവസ്ഥയില്‍ ഹാന്‍ഡോവര്‍ ചെയ്യണം.
- എന്തിന്? -എല്ലാറ്റിനും പട്ടികയുണ്ട്
എല്ലാം അതേപോലെ തിരിച്ചേല്‍പ്പിച്ചില്ലെങ്കില്‍ എന്നെ പോകാന്‍ അനുവദിക്കില്ല.
സീലുവച്ചടച്ച യൂനിറ്റ് തരാന്‍ എനിക്ക് പറ്റില്ല,
അത് നിങ്ങള്‍തന്നെ സംഘടിപ്പിക്കണം.
കാര്യങ്ങളൊന്നും നേരത്തെ ഉള്ള രീതിയിലല്ല ഇപ്പോള്‍ .
അതെ, എനിക്കറിയാം.
പെയ്ന്റിങ്ങും പഴയതുപോലാവില്ല.
വുഡ് ആല്‍ക്കഹോള്‍ കിട്ടിയില്ലെങ്കില്‍ ,
സിന്തെറ്റിക്ക് പെയ്ന്റ് ഉപയോഗിക്കണം, രണ്ടും ഒന്നല്ല;
നിങ്ങള്‍ ഈ ഭാഗമെങ്കിലും പെയ്ന്റടിക്കണം കണ്ടാല്‍ നന്നായിരിക്കണം.
അതെ, അറിയാം. ഇവിടെയുള്ള ചളുക്കോ?
ക്യൂബക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത ഒറ്റ സംഗതി വിശപ്പാണെന്നു ചിലര്‍ പറയുന്നു.
എന്നിട്ടും,സ്പെയ്ന്‍കാര്‍ വന്നത് തൊട്ടിങ്ങോട്ട് നമ്മള്‍ പട്ടിണി അനുഭവിക്കേണ്ടിവന്നല്ലോ !
ലാറ്റിനമേരിക്കയില്‍ ഓരോ മിനുട്ടിലും നാല് കുഞ്ഞുങ്ങള്‍ മരിക്കുന്നു.
പോഷകാഹാരക്കുറവുകൊണ്ടുള്ള രോഗങ്ങള്‍ മൂലം.
പത്തു വര്‍ഷം കഴിയുമ്പോഴേക്ക് 20 ദശലക്ഷം കുട്ടികള്‍ ഇങ്ങനെ മരിച്ചിരിക്കും.
രണ്ടാം ലോകയുദ്ധത്തിലെ മരണങ്ങളുടെ അതേ എണ്ണം.
ഇത് അധപ്പതനം തന്നെയാണ്!
എനിക്ക് ഇതാണ് ഭേദമെന്നു തോന്നുന്നു, ഞാന്‍ ഉറപ്പിച്ചുകൊണ്ട് ഇരിക്കേണ്ടല്ലോ.
- നല്ലത്, കുറച്ചു നടക്കുന്നോ? - ഇല്ല, പക്ഷെ , അയവ് തോന്നുന്നുണ്ട്.
എനിക്ക് പ്രശ്നങ്ങളൊന്നും പാടില്ല.
അമേരിക്കയിലെ ഏറ്റവുംപുതിയ കാറുകള്‍ അദ്ഭുതമാണെന്ന് അവര്‍ പറയുന്നു,
ജൂലിയോ തന്ന ഒരു മാസികയില്‍ വായിച്ചതാണ് ഞാന്‍ .
സീലുവച്ചഎന്‍ജിനുകള്‍, രണ്ടു സ്പാര്‍ക്ക്. രണ്ടു കൊല്ലത്തെ വാറന്റി.
കേടായാല്‍ അവര്‍ മാറ്റി വേറൊന്നു തരും; ഒന്നും റിപ്പെയര്‍ വേണ്ട.
നമുക്കിവിടെയുള്ള മെക്കാനിക്കുകളെവച്ചു നോക്കുമ്പോള്‍ ഇതാണ് പരിഹാരമാര്‍ഗം.
ദിവസം ചെല്ലുന്തോറും ആളുകള്‍ കൂടുതല്‍ മന്ദബുദ്ധികളാവുന്നുണ്ട് എന്ന് തോന്നുന്നു.
പാബ്ലോ പറഞ്ഞത് ശരിയാണ്: ഫ്രഞ്ചുകാര്‍ക്കെല്ലാം ദുര്‍ഗന്ധമാണ്.
അവര്‍ പ്രകൃത്യാ വൃത്തികെട്ടപന്നികളാണ്, ലോറാ!
അവര്‍ എല്ലാം എടുത്താലും ഞാന്‍ ഗൌനിക്കുന്നില്ല.
എന്തായാലും അത് ദീര്‍ഘകാലം നിലനില്‍ക്കില്ല.
പക്ഷെ ഇനിയിപ്പോള്‍ വ്യത്യാസമുണ്ടാവും സഹോദരാ!
ഞാന്‍ നേരത്തെ ചെയ്തതുപോലെ ,ഇനി വീട്ടില്‍ കയ്യും കെട്ടി ചുമ്മാതിരിക്കില്ല;
ബാറ്റിസ്റ്റയുടെ കാലത്ത് അങ്ങനെയിരുന്നു.
ഈ നാട്ടുകാര്‍ക്ക് അയാളെ പിഴുതെറിയാന്‍ കഴിയുമെന്ന് ഞാനൊരിക്കലും കരുതിയില്ല.
ഇനിയിപ്പോ, എന്തെങ്കിലും ചെയ്യണം. അല്ലെങ്കില്‍ ,
ഇത് തകര്‍ക്കുന്നതിനു എനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാതെവരും.
- അതാണോ അവര്‍ പറഞ്ഞത്? - ആര്?
ബെ ഓഫ് പിഗ്സിലെ തടവുകാര്‍ .
- ഹേയ്! - ഓ, സെര്‍ജിയോ!
ഗ്രൂപ്പിന്റെ സത്യം കൊലയാളിയിലാണ്.
നമ്മെ ആക്രമിച്ചവരുടെ സൈനിക സംഘാടനത്തിന് കീഴില്‍ ഞങ്ങള്‍ കണ്ടത്
സാമൂഹിക ധര്‍മങ്ങളെ തട്ടുതട്ടായിക്രമീകരിക്കുന്ന ഒരുതരം ചിട്ടയാണ്.
ബൂര്‍ഷ്വാസിയുടെ ധാര്‍മികവും സാമൂഹികവുമായ ഉത്തരവാദിത്തങ്ങളെ അത് വിഭജിക്കുന്നു:
പുരോഹിതന്‍ , സ്വതന്ത്ര സംരംഭകന്‍ ,
ഡംഭുള്ള ഉദ്യോഗസ്ഥന്‍ , പീഡകന്‍
ദാര്‍ശനികന്‍ , രാഷ്ട്രീയക്കാരന്‍ ;
സമ്പന്നകുടുംബങ്ങളിലെ സന്തതികള്‍, എന്നിങ്ങനെ .
ഇതില്‍ ഓരോ വിഭാഗവും അവരുടേതായ പ്രത്യേക ദൌത്യങ്ങള്‍ നിറവേറ്റുന്നു;
എന്നാലും ഒരു ഗ്രൂപ്പെന്ന നിലയില്‍ അവര്‍ ഒന്നാണ്.
വൈയക്തികമായ അവരുടെ മനോഭാവങ്ങള്‍ക്ക് അര്‍ത്ഥം നല്‍കുന്നത് അതാണ്.
ഒരു വ്യക്തി എന്ന നിലയ്ക്ക് കാല്‍വിനോ ഒരു കുറ്റവാളിയാണ്,
ബൂർഷ്വാസിക്ക് പോലും അയാളുടെ ഭീകരത അനുഭവപ്പെടുന്നുണ്ട്.
ഞാന്‍ ധരിച്ച കോട്ട്...ഇപ്പോഴും അതില്‍ മുന്‍വശത്ത് ചോരക്കറയുണ്ട്
അവന്‍ എന്റെ വയറ്റില്‍ ചവിട്ടി തുടര്‍ന്ന് രക്തം പ്രവഹിച്ചു.
പക്ഷെ ഇതുകൊണ്ട് തീര്‍ന്നില്ല. ഞാന്‍ അവരോടു പൊരുതി,
അവരെന്റെ രണ്ടു കശേരുക്കള്‍ തകര്‍ത്തു. നിങ്ങള്‍ക്കോര്‍മയുണ്ടോ?
നിങ്ങളാണ് ആദ്യം അവനെ ഇടിച്ചത്.
അവന്‍ മുട്ടുകുത്തി വീണു, അപ്പോള്‍ നിങ്ങള്‍ പള്ളയ്ക്കു ചവിട്ടി.
അവന്‍ നിലത്തു വീണു. നിങ്ങള്‍ക്കോര്‍മയുണ്ടോ?
അങ്ങനെ, നിങ്ങള്‍ അവനെ കൊന്നശേഷം, അവനെ കളങ്കപ്പെടുത്തുകകൂടി ചെയ്തില്ലേ?
നിങ്ങള്‍ വൃത്തികെട്ട ഒരു കൊലയാളിയാണ്
- നിങ്ങളുടെ മുന്നിലോ? - എന്റെ മുന്നില്‍ .
നിങ്ങള്‍ അവനെ വെടിവച്ചുകൊന്നു. പിന്നെ, അവന്‍ മരിച്ചത് കണ്ട് ചിരിച്ചു!
- എക്സ്ക്യൂസ് മി... - 106 അവെലാനെഡാ തെരുവില്‍ .
ഒക്ടോബര്‍ 6ന്, വൈകിട്ട് ഏഴു മണിക്ക്.
- കേള്‍ക്കൂ.ലേഡി - എന്നിട്ട് അത് ശരിയല്ലെന്നു പറയൂ.
നിങ്ങള്‍ മോരുവയെ കൊന്ന്, ഒമ്പത് ദിവസം കഴിഞ്ഞപ്പോള്‍ എന്നോടു പറഞ്ഞത് ശരിയായിരുന്നില്ലെന്ന് പറയൂ,
നിങ്ങളെങ്ങനെ അയാളെ കൊന്നുവെന്നു അന്ന് എന്നോടു പറഞ്ഞിരുന്നു.
- എന്നോടു പറയൂ,കാല്‍വിനോ... - എനിക്ക് ഉത്തരം പറയാന്‍ കഴിയില്ല.
എല്ലാ മുതലാളിത്ത സമൂഹങ്ങളിലും ബൂര്‍ഷ്വാസിയുടെ വരുതിക്ക് നില്‍ക്കുന്ന,
ഇതേതരത്തിലുള്ള മനുഷ്യരുണ്ട്. അവരെയാണ് ഇത്തരം ദൌത്യങ്ങള്‍ ഏല്‍പ്പിച്ച് കൊടുക്കുക.
പക്ഷെ,ധാര്‍മികമായ പ്രവര്‍ത്തിവിഭജനത്തില്‍ , കൊലയ്ക്കു നിയോഗിക്കപ്പെട്ടവര്‍ അനുവദിക്കുന്ന ഒന്നുണ്ട് :
നേരിട്ട് മരണവുമായി സമ്പര്‍ക്കമില്ലാത്തവരുടെ അസ്തിത്വം.
വ്യക്തികള്‍ എന്ന നിലയ്ക്ക് , അവരുടെ ആത്മാവ് ശുദ്ധമാക്കി വയ്ക്കാന്‍ അവര്‍ക്കാഗ്രഹമുണ്ട്.
No comments yet. Be the first to leave one.