Informazioni sulla release

Ko to tamo peva 1980 DVDRip XviD Digitally Remastered-PrF ml
Un commento di MSonesubs
Visit www.malayalamsubtitles.org for more

Tag

DVD
DVDRip
dvdrip
dvdr
XviD
Pubblicato il: 2019-06-22
Download: 24
Sottotitoli per non udenti: No

Anteprima dei sottotitoli in Malayalam

Le prime 200 righe.

"Who's Singin' Over There?" "ആരാണവിടെ പാടുന്നത്?"

പരിഭാഷ ശ്രീധർ

5 ഏപ്രിൽ 1941. സെർബിയയിൽ എവിടെയോ...

സൂര്യനുദിക്കാറായ്....

ശനിയാഴ്ച്ച തുടങ്ങി...

ഒരു ശബ്ദം വരികയായ്...

ദൂരെ നിന്നെങ്ങോ....

ചുറ്റിലും പാവം ജനങ്ങൾ...

സൂര്യോദയത്തിനായ് കാക്കുന്നു

ബെയോഗ്രാഡ് പോകാം, ബെയോഗ്രാഡ് പോകാം

ക്രിസ്റ്റിച്ചിന്റെ കൂടെ.

ആളുകൾ തയ്യാറായല്ലോ....

സഞ്ചരിക്കാൻ പലകാരണം അവർക്ക്...

ഭാഗ്യം പക്ഷെ അവർക്കില്ലല്ലോ

നിർഭാഗ്യവാനാ ഞാൻ

കുഞ്ഞുന്നാൾ മുതൽക്കേ

എന്റെ സങ്കടത്താൽ

പാടുന്നു ഞാനീ പാട്ടുകൾ

ആഗ്രഹിക്കുന്നു ഞാൻ, എന്നമ്മേ,

ഇതെല്ലാം ഒരു സ്വപ്നമാവില്ലേ എന്ന്...

കുഞ്ഞുപനിനീർ പുഷ്പ്പങ്ങളെ

എൻ ഹൃദയത്തിൻ വേദനയറിയൂ

നിങ്ങൾ കണ്ണീർ പൊഴിക്കില്ലേ,

എൻ സങ്കടം അതിലലിയിക്കാൻ.

ക്രിസ്റ്റിച്ച് ഒരു കാര്യം പറയാൻ പറഞ്ഞു.

- വണ്ടി പഞ്ചറായി. - ശരിക്കും?

വെറുതെ കള്ളം പറയുന്നതാകും!

സത്യമാണ്, അപ്പാപ്പാ.

അത് തനിക്കെങ്ങനെ അറിയാം?

കഴിഞ്ഞവട്ടം ഇവരുകാരണം എനിക്കൊരു ഓഡിഷന് പോകാൻ പറ്റിയില്ല.

അവന്മാരോട് കൃത്യനിഷ്ഠ പാലിക്കാൻ പറയണം!

അഞ്ചുമണിയെന്നു പറഞ്ഞാൽ അഞ്ചുമണിക്ക് വണ്ടിയെടുത്തിരിക്കണം! കൃത്യം!

ഒരു മിനിറ്റ് പോലും കൂടുതൽ എടുക്കരുത്!

ഇതൊക്കെ എന്നോടെന്തിനാ പറയുന്നത്.

അതേയ്, അടുത്ത സ്റ്റോപ്പിലേക്ക് എത്ര ദൂരമുണ്ട്?

ഏത് അടുത്ത സ്റ്റോപ്പ്‌?

അതായത് ചേട്ടാ, ഇപ്പോ നടന്നുതുടങ്ങിയാൽ അടുത്ത ബസ് സ്റ്റോപ്പിൽ എപ്പോ എത്തും?

തനിക്കെന്താ വട്ടാണോ! ഇതുതന്നെയാടോ ബസ് സ്റ്റോപ്പ്‌!

അടുത്ത സ്റ്റോപ്പ്‌ ആ കാടിന്റെ മറുവശത്താ. ഏകദേശം 5 കിലോമീറ്റർ കാണും.

ബസ് എപ്പോ വരുമെന്ന് പറഞ്ഞിട്ടാ, കാത്തിരിക്കാൻ നേരമില്ല.

അവിടെ പോയാൽ വേറെ വണ്ടി കിട്ടുമായിരിക്കും. പിന്നെക്കാണാമേ !

ഗുരുതരമാണോ?

ക്ഷയമായിരിക്കും, അല്ലെ?!

എന്താണെന്നവർക്ക് കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല -

പക്ഷെ ചികിത്സയില്ലെന്ന് തോന്നുന്നു.

നീയൊക്കെ ചെറുപ്പമല്ലേ, ഇതൊക്കെ മാറും.

അതാണെന്റെയും സങ്കടം, ഞാൻ ചെറുപ്പമാ.

നിങ്ങൾക്ക് ആയകാലത്ത് അനുഭവിക്കാൻ പറ്റിയല്ലോ.

എന്നുവെച്ചാൽ ഞാൻ എപ്പോവേണേലും തട്ടിപോകുമെന്ന്?!

ഞാൻ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല.

നീയൊക്കെ നശിച്ചുപോകത്തെയുള്ളൂ, തെണ്ടി! മാറിയിരിക്കെടാ!

ആരും തിരക്ക് പിടിക്കല്ലേ!

വെറുതെ തിരക്ക് പിടിക്കല്ലേ!

- വയ്യാത്ത ആളാ, വഴി തരണേ. - ചുമ്മാ വേലയിറക്കല്ലേ!

തുറക്ക്!

- എങ്ങോട്ടാ? - അകത്തേക്ക്.

- മുൻവാതിലിൽ കൂടെയോ? - പിന്നിലെ വാതിൽ അടച്ചിരിക്കുകയല്ലേ.

അടച്ചിരിക്കുകയാണെങ്കിൽ കാത്തിരിക്കണം, മുൻവശത്തുകൂടെ വലിഞ്ഞുകേറുകയല്ല.

ആഹാ! ഇത് അവിടം വരെ എത്തില്ല കേട്ടോ.

ആണോ... അറിയില്ലായിരുന്നു കേട്ടോ.. പറഞ്ഞതിന് നന്ദി.

ഡാഡി! ഇവരെ അകത്ത് വിടട്ടെ?

വിട്ടേക്ക് മോനേ.

ഡാഡി, വണ്ടിയെടുക്കട്ടെ?

വണ്ടിയെടുക്ക്, മിഷ്‌കോ!

ഈ ഊരുതെണ്ടികളുടെ കൂടെയാണോ പോകേണ്ടത്?!

കാശ് തന്ന് ടിക്കറ്റ് വാങ്ങിയാൽ ആർക്കും പോകാം.

20 ദിനാർ.

ഇതെന്താ ഇത്രയും കൂടുതൽ? ഇതൊക്കെ പകൽകൊള്ളയാ!

പോകേണ്ടവർക്ക് പൈസ തന്ന് പോകാം, അല്ലാത്തവർക്ക് സൗജന്യമായി നടന്നുപോകാം!

കാർന്നോരെ. കാർന്നോരെ!

- തൊടരുത് എന്നേ! - കണ്ടക്ടർ വിളിക്കുന്നു.

ടിക്കറ്റ് ഉണ്ടോ?

എന്ത് ടിക്കറ്റ്?

പ്ലെയ്ൻ ടിക്കറ്റ്!

തമാശയൊന്നും പറഞ്ഞില്ല ഇങ്ങനെ ചിരിക്കാൻ!

ആരാ അവിടെ പാടുന്നത്?!

തനിക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ! പാടരുതെന്ന് പറഞ്ഞതല്ലേ! ങേ?

- എന്നോടാണോ? - ആ തന്നോട് തന്നെ!

വെള്ളമടിച്ചു വണ്ടിയിൽ ഇരിക്കാൻ ഞാൻ സമ്മതിക്കില്ല!

ഞാൻ വെള്ളമടിച്ചിട്ടില്ല.

എന്നാ മിണ്ടാതിരിക്ക്!

ഇനി ഇതിന്റെകൂടെ കുറവേ ഉള്ളൂ! ബോധമുള്ള ആളുകളും പാട്ടുപാടിത്തുടങ്ങിയാൽ!

പിന്നെ ഞാനെന്താ കരയണോ?

ഞാനൊന്ന് ശരിക്ക് പെരുമാറിയാൽ താനിവിടെ കൊച്ചുകുട്ടിയെപ്പോലെ കരയും, കാണണോ!

കാർന്നോരെ, ബസ് നിർത്തി പുറത്താക്കേണ്ടി വരുമോ?

ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത്, ടിക്കറ്റ് ഇല്ലാതെ പോകാൻ പറ്റില്ലേ?

പട്ടാളത്തിലുള്ള മകനുവേണ്ടി കാശ് കൊണ്ടുപോകുന്നതാ. ഓരോ ദിനാറും വിലപിടിച്ചതാ.

ടിക്കറ്റ് എടുത്തേ പറ്റൂ.

ആ കാർന്നോരെ എന്തിനാ ബുദ്ധിമുട്ടിക്കുന്നത്. ഒരു ടിക്കറ്റ് കുറഞ്ഞാലെന്താ.

അതും 20 ദിനാറിനു വേണ്ടി. പുള്ളിയെ കണ്ടാൽ അറിഞ്ഞൂടേ ദരിദ്രനാണെന്ന്.

ആരാടോ ദരിദ്രൻ?! ഞാനോ?!

ഒരഞ്ചു ടിക്കറ്റ് എടുക്ക്!

- എത്ര? - അഞ്ച്!

- ദരിദ്രൻ ആരാണെന്ന് കാണിച്ചുതരാം! - ഒരെണ്ണം മതി.

അഞ്ചിൽ കുറയുന്ന പ്രശ്നമില്ല!

അതൊന്നും ശരിയാവില്ല! വെറുതെ ഭ്രാന്തുപിടിപ്പിക്കല്ലേ!

ഒരെണ്ണം പിടിക്ക്!

ഒരെണ്ണം പോര!

മിഷ്‌കോ, നിർത്ത്! നിർത്ത്! നിർത്ത് മിഷ്‌കോ!

ഡാഡി, എന്ത് നല്ല ബ്രേക്കാണെന്ന് കണ്ടോ?

കൊള്ളാം മോനേ കൊള്ളാം. എന്നാലും അടുത്തവട്ടം കുറച്ച് മയത്തിലൊക്കെ ചവിട്ട്, കേട്ടോ?

കാർന്നോര് ഇറങ്ങ്! ഇപ്പൊ തന്നെ ഇറങ്ങണം!

വെറുതെ ഭ്രാന്തുപിടിപ്പിക്കാനായിട്ട്? എന്നിട്ട് പറയും ഞാൻ അഞ്ചു ടിക്കറ്റിനു കാശ് വാങ്ങിയെന്ന്!

ഇറങ്ങേടോ!

പറഞ്ഞത് കേട്ടില്ലേ, ഇറങ്ങാൻ?

നിക്ക് നിക്ക്, എങ്ങോട്ടാ?

ബെയോഗ്രാഡിലോട്ട്.

ആള് കേറാൻ ഇത് ബസ് സ്റ്റോപ്പാണോ?

ങേ... ബസ് നിർത്തിയല്ലോ?

നിർത്തിയത് തനിക്ക് വേണ്ടിയല്ല!

സ്റ്റോപ്പ്‌ എത്താൻ ഇനിയും 200 മീറ്റർ ഉണ്ട്. ഓടിക്കോ, ചിലപ്പോ അവിടെയെത്തുമ്പോ കിട്ടും.

എന്താ സാറേ ഇത്?

ഇറങ്ങേടോ. ആരെങ്കിലും കണ്ട് സ്റ്റോപ്പില്ലാത്തിടത്ത് നിർത്തി ആളെ കയറ്റിയെന്ന് പരാതി കൊടുത്താലോ ?

ഇറങ്ങ് ഇറങ്ങ്. നിയമം നിയമമാണ്.

ടിക്കറ്റ് വേണോ?

വണ്ടിയെടുക്ക്, മിഷ്‌കോ. എടുക്ക് മോനേ.

ബെൽഗ്രാഡിലേക്ക് രണ്ട് ടിക്കറ്റ്. - 40 ദിനാർ.

- എന്റെ സീറ്റിൽ ഇരുന്നോളൂ. - വേണ്ട.

- പ്ലീസ്‌. - നന്ദി.

ഇവിടെ ഇരിക്ക്.

- നിങ്ങൾക്ക് വട്ടാ! - നിയമം നിയമമാണ്.

വണ്ടിയെടുക്ക്, മിഷ്‌കോ!

ബെയോഗ്രാഡ് എത്തിയാൽ, എന്റെ ചേച്ചിയുടെ വീട്ടിലേക്ക് പോകുന്നു.

- നാളെ കാലത്ത് കടൽ കാണാൻ പോകുന്നു. - കടലോ ഏത് കടൽ?

നമ്മടെ കല്യാണം കഴിഞ്ഞിട്ടും വീട്ടിൽ നിന്നോടി വന്നത് പിന്നെ എന്തിനാ?

എനിക്ക് കടൽ കാണണം.

- എന്നിട്ട് ഇതെന്താ നേരത്തേ പറയാഞ്ഞത്? - പറഞ്ഞാൽ നീ വരില്ല, അതോണ്ടുതന്നെ!

നിനക്ക് താൽപര്യമില്ലെങ്കിൽ തിരിച്ചു വീട്ടിലേക്ക് പൊക്കോ. അത്ര തന്നെ.

- ശരി ചൂടാവല്ലേ. - ഞാൻ പോകും.

ഡാഡി, നമ്മൾ ബെയോഗ്രാഡ് എത്തിയാൽ, വീണ്ടും സൂ കാണാൻ കൊണ്ടുപോക്വോ?

തീർച്ചയായും, മിഷ്‌കോ.

അവനു മൃഗങ്ങളെ ഒരുപാടിഷ്ടമാ. സൂവിൽ പോയാൽ കുരങ്ങന്റെ കൂട്ടിനടുത്തുനിന്ന് മാറില്ല.

അതുങ്ങളെക്കാണാൻ നല്ല രസമാ!

നല്ല പയ്യനാ.

നാണമില്ലേ! ഇങ്ങനെ പരസ്യമായിട്ടാണോ ഇതൊക്കെ ചെയ്യുന്നത്!

അത്രക്ക് ആവശ്യമാണെങ്കിൽ വണ്ടിയിൽ നിന്നിറങ്ങിപ്പോകാം!

നിങ്ങൾക്കെന്താ കാർന്നോരെ? ഇതെന്റെ ഭർത്താവാ, അങ്ങേര് എന്റെ ദേഹത്ത് തൊട്ടാൽ എന്താ കുഴപ്പം!

കല്യാണ സർട്ടിഫിക്കറ്റ് ഉണ്ടോ എന്ന് സംശയമാണ്.

കല്യാണ സർട്ടിഫിക്കറ്റ് കാണിച്ചേ.

എല്ലാം കൃത്യമാണ്.

എന്നുവെച്ച് എന്റെ ബസിൽ തൊടലും പിടിക്കലും ഒന്നും വേണ്ട.

ഇപ്പെന്താ പ്രശ്നം? ഇവിടെ സ്റ്റോപ്പൊന്നും ഇല്ലല്ലോ.

നിയമം ശക്തമായിരുന്നെങ്കിൽ ഇവരെയൊന്നും വണ്ടി ഓടിക്കാൻ സമ്മതിക്കില്ലായിരുന്നു.

എല്ലാം അവർക്ക് തോന്നിയപോലെയാ! തോന്നിവാസികൾ!

എവിടായിരുന്നു?!

- ഞാൻ മുറിക്കട്ടെ? - അതിനെന്താ!

ഡാഡി, പന്നികുട്ടി!

നിക്കെടാ പന്നികുട്ടാ!

ഞാൻ എത്തുമ്പോഴേക്കും ബെയോഗ്രാഡ് പട്ടാളക്യാമ്പ് അടച്ചാൽ ഞാനാ കണ്ടക്ടറെയും അയാളുടെ മോനെയും കൊല്ലും!

കാർന്നോരെ, ഇങ്ങനെ വെച്ചാൽ പേഴ്സ് പോകും കേട്ടോ!

നന്ദി മോനെ.

ജാക്കറ്റിനകത്ത് വെക്കുന്നതാ നല്ലത്, അല്ലെങ്കിൽ വല്ലവരും അടിച്ചുമാറ്റും.

എന്റെ കൈയ്യിൽ നിന്ന് അടിച്ചുമാറ്റാൻ ആർക്കാ ധൈര്യം?!

രണ്ടു യുദ്ധം കഴിഞ്ഞു വന്നവനാ ഞാൻ!

ദേ അവന്മാർ രണ്ടെണ്ണം. കണ്മുന്നിൽ കളവ് നടത്തുന്നവരാ.

എന്റെ പോക്കറ്റിൽ തൊട്ടാൽ കൊല്ലും ഞാൻ അവന്മാരെ!

ഞാൻ പുകവലിപോലും നിർത്തി എന്റെ മകന് വേണ്ടി ചേർത്തുവെച്ച കാശാ!

സമയം കിട്ടുവാണെങ്കിൽ ഒരു ചാക്ക് ഉപ്പ് വാങ്ങിയിട്ട് വാ, ഇതിനു പകരമായിട്ട്.

അതിനെന്താ അനിയാ.

രഹസ്യമല്ലെങ്കിൽ, എന്തുതരം കല്ലുകളാണ് ശേഖരിക്കുന്നതെന്ന് പറയാമോ?

തിളക്കമുള്ള നിറമുള്ള കല്ലുകൾ.

എന്നിട്ട് എങ്ങോട്ട് കൊണ്ടുപോകും?

ഒരു ശാസ്ത്രജ്ഞന്റെ അടുക്കൽ.

കല്യാണപെണ്ണ് കേട്ടോ: ആ കുരു ഇതിനകത്താണെങ്കിൽ ഞാൻ അങ്ങോട്ട് 10 ദിനാർ തരാം -

അല്ലെങ്കിൽ - ഇങ്ങോട്ട് 5 ദിനാർ തരണം.

ഏറ്റു.

ഒരിക്കൽകൂടി നോക്കാം?

സൂക്ഷിച്ചോ പെണ്ണേ! കള്ളന്മാരാ.

കാശൊക്കെ പോയിക്കിട്ടും.

കാലത്തുമുഴുവൻ സഞ്ചരിച്ചിട്ടും 20 കിലോമീറ്റർ ആയതേ ഉള്ളൂ!

അത്രക്ക് ധൃതിയുള്ളവർക്ക് നടന്നുപോകാം.

ഈ പന്നികളെയൊക്കെ ബസിനകത്ത് കയറ്റാൻ പോകുകയാണോ?!

പിന്നെ എവിടെ വെക്കാനാ? ഉത്തരത്തിലോ?!

അസംബന്ധം!

ഇതൊക്കെ കുറച്ച് കൂടിപ്പോയി!

ബെയോഗ്രാഡിൽ ഈ ഒരു പന്നിയെ വിറ്റാൽ, നിങ്ങളുടെയൊക്കെ

ടിക്കറ്റ് കാശിനേക്കാൾ കൂടുതൽ കിട്ടും, അറിയാമോ?

പോകാം!

- ഡാഡി, പന്നി കഴിക്കുന്നുണ്ടോ? - നേരെ നോക്കി ഓടിക്കെടാ!

അവൻ നേരെ നോക്കിയല്ല ഓടിക്കുന്നത്!

രണ്ടുവർഷങ്ങൾക്ക് മുൻപ്, ഒരു ബെറ്റിന്റെ പുറത്ത്, കണ്ണ് കെട്ടി 2 കിലോമീറ്റർ -

ഓടിച്ചതാ എന്റെ മകൻ, ഒരു പോറൽ പോലും ഉണ്ടാക്കാതെ!

ഓടിച്ചുകാണും, ഓടിച്ചുകാണും, അല്ലെ?

എന്താ, ഇല്ലെന്നാണോ പറയുന്നത്?!

- കണ്ണുകെട്ടി രണ്ടു കിലോമീറ്ററോ? ചുമ്മാ തള്ളല്ലേ! - വെറുതെ വാശിപിടിപ്പിക്കല്ലേ!

മിഷ്‌കോ! നീ കണ്ണുകെട്ടി 2 കിലോമീറ്റർ ഓടിച്ചിട്ടില്ലേ?

ആളുകൾ ഇല്ലാത്തത് പറയുന്നത് എനിക്ക് തീരെ ഇഷ്ടമല്ല.

- ഡാഡി, ഇയാൾക്ക് ഞാൻ പറഞ്ഞത് വിശ്വാസമില്ല! - എന്നാ ബെറ്റ്!

- വേണ്ട! വിശ്വസിച്ചൂന്ന് പറ! - ബെറ്റൊന്നും വെക്കാനില്ല, പക്ഷെ ഇതൊന്നും വിശ്വസിക്കാൻ പറ്റില്ല.

2 കിലോമീറ്റർ എന്നുവെച്ചാൽ ചെറിയ ദൂരമാണോ?!

നിർത്ത് നിർത്ത്!

തെണ്ടികൾ! നിങ്ങളെക്കൊണ്ട് തോറ്റല്ലോ!

- ശരി ശരി ശരി. - എന്തെങ്കിലും കാണുന്നുണ്ടോ?

ഇല്ല, ഞാൻ... ഞാൻ തമാശക്ക് പറഞ്ഞതാ.

താൻ തമാശക്ക് എല്ലാവരുടെയും മുന്നിൽ വെച്ച് എന്റെ മകനെ നുണയനെന്ന് വിളിക്കുമല്ലേ!

ഞങ്ങൾ നുണപറയുകയാണല്ലേ?! ആ തല കാണിക്ക്.

ഓടിക്ക്, മിഷ്‌കോ, ഓടിക്ക്.

- ചേട്ടായീ വേണ്ട! പ്ലീസ്! - ഞങ്ങൾ വിശ്വസിച്ചു!

- ഞാനും വിശ്വസിച്ചു! - ആരും പേടിക്കണ്ട!

എന്റെ മിഷ്‌കോ വണ്ടിയോടിക്കുന്നതിൽ പ്രതിഭയാ.

Commenti

No comments yet. Be the first to leave one.

Keep it about this subtitle — sync, quality, typos.500 characters left