Aferim!

Aferim!

Muat Turun Sari Kata Malayalam

Maklumat siaran

Aferim 2015 720p BRRip 900MB MkvCage ml
Ulasan oleh MSonesubs

Tag

brrip
720p
720
mkv
MkvCage
Diterbitkan pada: 2016-02-05
Muat Turun: 23
Masalah Pendengaran: No

Pratonton sari kata Malayalam

200 baris pertama.

സബാഷ്!

...അവർ അപ്പോഴും ജീവനോടെയുള്ളവരല്ലേ..., അവരെവിടെ പോകും?

എല്ലാതരത്തിലും പ്രേതങ്ങളെപോലെ, നിലങ്ങളിലേക്ക് ഓടി പോകും...

ഒക്ടോബറോടെ പട്ടണം മരുഭൂമിപോലെയായി.

ആകെ കേൾക്കുന്നത് ഇതാണ്: "മാറിനിൽക്കൂ, ശവക്കുഴി തോണ്ടുന്നവരാണ്!"

അവർ മരിച്ചവരെയും പ്ലേഗു ബാധിച്ചവരെയും എല്ലാംകൂടി ഒന്നിച്ചു കൂട്ടിയിട്ടു, ,

പട്ടണത്തിന്റെ മുക്കിലും മൂലയിലുംനിന്ന് എല്ലാത്തിനെയും പൊക്കിക്കൊണ്ടുവന്ന് അവർ കൂട്ടിയിട്ടു.

ശവക്കുഴിക്കാർ വരുന്നതുവരെ ശവങ്ങൾ തെരുവിൽതന്നെ കിടന്നു.

പിന്നെ കൊണ്ടുപോയി അവർ എല്ലാത്തിനെയും തോട്ടങ്ങളിൽ കുഴിച്ചിട്ടു.

മരണങ്ങൾ ജനുവരിവരെ തുടർന്നുപോയി. പേടിപ്പിച്ചുകൊണ്ട്.

- "പാവങ്ങൾ". - ക്രിസ്ത്യാനികൾക്കിതു കഷ്ടകാലം തന്നെ!!

- ശവക്കുഴിക്കാരുടെ വേഷം ധരിച്ച കള്ളന്മാരുമുണ്ടായിരുന്നു കൂട്ടത്തിൽ. - എങ്ങനെ?

ചുവന്ന ഉറുമാൽ കഴുത്തിൽ കെട്ടിക്കൊണ്ട്.

ഇതിനിടയ്ക്ക് അവർ കക്കാനായി കറങ്ങി നടക്കും, പണം, വെള്ളിപ്പാത്രങ്ങൾ എല്ലാം എടുക്കും...

ആളുകൾക്ക് അവർ മരണം പോലെതന്നെ, അവർ രോഗവും പരത്തും.

അവരെ വണ്ടിയിലേക്ക് എറിഞ്ഞിട്ട് ഇരുമ്പുവടികൊണ്ട് മണ്ടയ്ക്ക് കൊടുത്തു.

ജീവനുള്ളവരെ ഉപേക്ഷിച്ചിട്ടു പോകുന്നതായിരുന്നു ഏറ്റവും കഷ്ടം!

മഞ്ഞുമൂടിയ നിലത്ത് പുതപ്പൊന്നും ഇല്ലാതെ...

ഡൂഡെസ്റ്റിയിലെ നിലങ്ങളിൽ..

ദുരിതം പിടിച്ച മനുഷ്യരുടെ... നിലവിളികൾ മാത്രം ചുറ്റും!

ആഹ്, യേശുവിന്റെ രക്തമേ!!

ദേ, ഞങ്ങൾ, ജീവനുള്ളവർ,

സ്വയം മരിച്ചെന്നു കരുതി അലഞ്ഞു നടന്നുകൊണ്ട്, പകച്ച്...

വല്ലാച്ചിയ, 1835

നോക്ക് ദാ ചെകുത്താൻ വരുന്നു!

ഓയി, അമ്മായി, ഒന്നു നിന്നേ!

ശുഭദിനം. കോൺസ്റ്റബിൾ

നിങ്ങളുടെ ആത്മാവുപോലെ ! പേടിയുണ്ടോ?

ഇല്ല.

കൊള്ളാം. തെളിഞ്ഞ ആകാശം മിന്നലിനെ പേടിക്കില്ല.

- ആരാണ് നിങ്ങൾ? - നല്ലൊരു മനുഷ്യാത്മാവ്.

അതു ഞങ്ങൾ തീരുമാനിക്കാം.

എവിടുന്നാണ് വരുന്നത്?

ഞാൻ ഗിയനാഷേയിൽ നിന്നാണ്. ലിയന എന്നാണ് പേര്...

എനിക്കു നിങ്ങളെ അറിയാമെന്നു തോന്നുന്നു.

എങ്ങോട്ടു പോകുന്നു നിങ്ങൾ, കിളവീ?

എന്റെ വയസ്സനെയുംകൊണ്ട് പോവുകയാണ്. കന്യാമറിയത്തിന്റെ വിഗ്രഹത്തിൽ ചുംബിക്കണം

എന്നെ ഒറ്റയ്ക്കാക്കിയിട്ട് ഇയാൾ മരിക്കാൻ പോവുകയാണ്

- എന്താണ് ഇയാളുടെ കുഴപ്പം? - പനി.

ദൂരെ പോ! ഇതു കോളറയായിരിക്കും! നീ ഞങ്ങളെ കൊന്നേനല്ലോ.

നിങ്ങൾ ചോദിച്ചില്ലല്ലോ.

നിനക്ക് പറഞ്ഞുകൂടായിരുന്നോ ശവമേ!

നിന്റെ ചന്തിക്ക് ചാട്ടവാറിട്ട് അടിക്കേണ്ടതാണ്...

ഓഞ്ഞ ശവം!

- കാട് കടന്നാണോ വന്നത്? - ഇല്ല, എനിക്കു പേടി.

- സ്വർണ്ണം അരിക്കുന്ന ജിപ്സികൾ ഇപ്പോഴും കാട്ടിലുണ്ടോ? - എനിക്കറിയില്ല.

ഈ കെളവനെയുംകൊണ്ട് എങ്ങോട്ടാണ് പോകുന്നത്?

ഒരു കന്യാസ്ത്രീയെ കണ്ടു പിടിക്കണം അവരുടെ കയ്യിൽ പച്ചമരുന്നുണ്ടാവും..

അവരു പള്ളിമണിയുടെ ചാറു തരും. പുരോഹിതന്റെ പാട്ടും..

...പിന്നെ കോടാലി തൈലവും.

കണ്ണിനു മുന്നിൽ ഇനി കണ്ടുപോകരുത്!

- വൃത്തികെട്ട പ്ലേഗു പിടിച്ച പന്നിയെലി... - ചെരിപ്പിടാത്ത പന്ന കെളവി,..

- മഠാധിപതിയുമായി സംസാരിക്കണം. - എന്തു സംസാരിക്കാൻ?

ജന്മി കാണ്ടെസ്ക്യു വിന്റെ സ്വകാര്യമാണ്

ശ്രേഷ്ഠപിതാവേ!

പാവപ്പെട്ടവർ പണക്കാരേക്കാൾ പ്രാർത്ഥിക്കും കാരണം അവർക്ക് സമയമുണ്ട്

ദൈവമേ ഞങ്ങളോടൊപ്പമുണ്ടാകണേ !

ശുഭദിനം, പിതാവേ.

കോൺസ്റ്റബിൾ ഇവിടെ എത്തിയിട്ടുണ്ട്, ചില കാര്യങ്ങൾ അറിയാൻ.

നിങ്ങൾക്ക് എന്തെങ്കിലും അറിയാമെങ്കിൽ പറയുക.

- എത്ര പേരുണ്ടിവിടെ? - 30 പേർ. പത്തുപേർ മരിച്ചു...

- കാരിന്റെ സഹോദരി ആരാണ്? - ഞാനാണ് പ്രഭുവേ.

- എടീ കാക്കേ, അവൻ എവിടെയാണ് പോയത്? - എനിക്കറിയില്ല.

ഇവിടെ സന്ന്യാസി മഠത്തിൽ എന്നെ വിറ്റശേഷം ഞാൻ കണ്ടിട്ടില്ല

- നിനക്കറിയില്ല, അല്ലേ?! - എനിക്കറിയില്ല!

- ഇദ്ദേഹത്തോട് പറ! - മാറി നിൽക്ക്, എന്റെ കാര്യമാണിത് .

- കാക്കേ എന്താ നിന്റെ പേര്? - പെനാ.

- ഈ ചാട്ടയുടെ രുചി അറിയണോ? - വേണ്ട, വേണ്ട

എവിടെ അവൻ, പന്ന വേശ്യേ?

പറഞ്ഞോ എന്നോട്, അല്ലെങ്കിൽ എല്ലാ പെറുക്കികളെയും ചാവും വരെ ചാട്ടയ്ക്കടിക്കും ഞാൻ!

- എവിടെ അവൻ? - ഞങ്ങൾക്ക് ഒന്നും അറിയില്ല പ്രഭോ.

- ഒരു വെള്ളി നാണയം ഞാൻ തരും. - ഞങ്ങൾക്ക് അറിയില്ല.

സന്ന്യാസിമാരും ഞങ്ങളെ എപ്പോഴും അടിക്കുന്നുണ്ട്, പക്ഷേ ഞങ്ങൾക്ക് അറിയില്ല.

- എന്തു പറയാൻ? - ഞങ്ങൾക്ക് അറിയില്ലെന്ന്!

അവൻ ജിപ്സികളുടെ അടുത്തേക്ക് പോയി.

- നിനക്കെങ്ങനെ അറിയാം? - വിതച്ചുകൊണ്ടിരുന്നപ്പോൾ എന്നോടു പറഞ്ഞു.

അവിടെ കൂടുതൽ സ്വാതന്ത്ര്യം ഉണ്ടെന്നു പറഞ്ഞു.

- കൊള്ളാം, - ദയാലുവായ പ്രഭോ, നാണയം!

മറയത്ത് പോ, കാക്കകളെ ! അവനെ കണ്ടു പിടിച്ചിട്ട് തരാം നാണയം.

പണിയെടുക്കാൻ പൊയ്ക്കോ, കാക്കകളെ!

- ജിപ്സികൾ, അവരെ മാറ്റാൻ പറ്റില്ല... - നമുക്കതറിയില്ലേ?!

നമ്മുടെ സ്വന്തം ബ്രാൻഡി.

ആസ്വദിക്കൂ.

- കാനായിലെ വിവാഹത്തിനുപോലും പറ്റിയത്! - നന്ദി, പിതാവേ.

ദൈവം നിങ്ങളുടെ കൂടെ.

- ഒരു കടംകഥ പറഞ്ഞാലോ? - കേൾക്കട്ടെ.

"ജീവനിൽനിന്ന് ജീവനില്ലാതെ. ജീവനില്ലാതെ ജീവനിലേക്ക്"

അന്ത്യവിധി ദിവസം...

അല്ല. നീ തന്നെ പറയൂ, ഇയോണിറ്റാ.

മുട്ട, ജീവനില്ലാതെയല്ലേ അതു പിറക്കുന്നത്,

കോഴി അടയിരിക്കുമ്പോൾ അതിനു ജീവൻ വരും,

കോഴികളെന്ന്!

ദൈവം ഒപ്പമുണ്ടായിരിക്കട്ടെ.

ഞാൻ മുടന്തനായി വരുന്നു...

പിതാവേ, എനിക്കു തണുക്കുന്നുണ്ട്.

നിനക്ക് മറ്റേ പനിയാണെങ്കിൽ നിന്റെ കഥ കഴിഞ്ഞു

വലിയ വൈദ്യന്മാര് പറയുന്നതുപോലെ... കോളറ മോർബസ്.

നിനക്കു തന്ന ഭക്ഷണം പാഴുതന്നെ !

എങ്ങനെയാണ് നീ ഒരു ഉദ്യോഗസ്ഥനാവുക?

നീ വല്ലവനുമൊന്നു കൊടുത്താൽ അതിൽ ദുഃഖിച്ച് അവൻ മരിക്കും !

- അതല്ലേ നിങ്ങൾ? - അല്ല, വിവരക്കേട്.

നിന്റെ വായ സൂക്ഷിക്ക്.

സുവിശേഷം പറയുന്നതുപോലെ, മാതാപിതാക്കളെ ആദരിക്കണം

12 കുട്ടികളെക്കാൾ മീതെയാണ് പിതാവ് ..

എനിക്കങ്ങയോട് ആദരവുണ്ട്.

ശത്രുവിനെ ഒരാണിനെപോലെ കൊല്ലണം !

ലാനിനയുടെ വാളാണത് ആ ബഹുമാനം കൊടുക്ക്...!

കൊള്ളാം, പുരോഹിതന്റെ ബ്രാൻഡി! വല്ല അസുഖവുമുണ്ടെങ്കിൽകൂടി ഭേദമാവും.

- കുടിച്ചു നോക്ക്. - വേണ്ട.

ആണിനെപോലെ കുടിയെടാ!

ചീത്ത ബ്രാൻഡി കുടിക്കരുത് അതു നമ്മളെ തകർക്കും.

ആ റഷ്യക്കാരെ തുലയ്ക്കുക!

ആ മടിയൻ കാക്കകളെ നോക്ക്.

എവിടെ പോകുന്നു?

അവനെ പിടിക്ക് ഇയോണിറ്റാ!

നിൽക്ക് അല്ലെങ്കിൽ ഞാൻ വെടിവയ്ക്കും!

കാരിൻ, തന്തയില്ലാ കഴുവേറി മോനേ !

ഞാൻ ഒന്നും മോഷ്ടിച്ചില്ല, പ്രഭോ.

പിന്നിലേക്ക് മാറ്, കാക്കകളെ!

അവൻ ഒന്നും ചെയ്തിട്ടില്ല! അവനെ കൊല്ലല്ലേ!

അവന്റെ ജീവൻ വിട്ടു കൊടുക്കണേ!

മാറി നിൽക്ക്, അല്ലെങ്കിൽ നിന്നെയും കൊല്ലും!

- അവൻ നിങ്ങളുടെ കൂട്ടത്തിൽനിന്നാണോ? - അവൻ ഞങ്ങളുടെ കൽദാസിനാണ്.

- എന്തിനാടാ ഓടിയത്? - പേടികൊണ്ടാണ്, പിതാവേ.

- നിനക്ക് വായിക്കാനറിയാമോ? - എനിക്കറിയില്ല.

ഇവിടെ!

താഴെ ഇടരുത്.

"... നിയമസംരക്ഷകനായ കോസ്റ്റാഡിൻ സിൻ ഗിയോർഘ്,

നിങ്ങൾക്ക്, ഈ കത്തിനാൽ എല്ലാ അധികാരവും നൽകുന്നു.

പൊക്കമുള്ളവനും ഇരുണ്ട മുഖമുള്ളവനും ജിപ്സികളുടെ ഭാഷ

സംസാരിക്കുന്നവനുമായ ജിപ്സി അടിമ

കാരിൻ പന്ദോളിയോനെ പിടിക്കുന്നതിന്.

ഇവൻ, ജന്മിയായ ലോർഡാഷ് ക്യാൻഡസ്ക്യുവിന്റെ അടിമയും

പെട്ടിയിൽനിന്ന് പണം മോഷ്ടിച്ചവനും ആകുന്നു.

ഈ പറഞ്ഞ അടിമയെ നിങ്ങൾ കൊണ്ടുവന്നില്ലെങ്കിൽ, നിങ്ങളെ ഞങ്ങൾ ചങ്ങലയ്ക്കിടും

വലിയ ശിക്ഷ നൽകുകയും ചെയ്യും. ഇവിടെ ഞങ്ങൾ എഴുതുന്നത്...,"

മതി.

- വൃത്തികെട്ട ഭാഷയാണ് ഈ കാക്കകളുടേത്. - അതെ.

പിശാചുകൾക്ക് പറ്റും, മനുഷ്യർക്കുള്ളതല്ല.

- അവൻ ഇതുവഴി കടന്നു പോയതേ ഉള്ളൂ. - പിന്നെ എവിടെയാണവൻ പോയത്?

ക്രയോവയ്ക്ക് നേരെ, അല്ലെങ്കിൽ അടുത്ത രാജ്യം...

എപ്പോഴാണവൻ പോയത്?

സൂര്യനുദിക്കും മുൻപേ പോയി, കുറേ ദിവസങ്ങളായി.

കള്ളമാണ് പറഞ്ഞതെങ്കിൽ, നിന്റെയൊക്കെ കുടലുമാല ഞാൻ പുറത്തെടുക്കും...

കള്ളമല്ല പറയുന്നത്, പ്രഭുവേ.

ജിപ്സികളുടെ പേരുള്ള താടിക്കാർ കടന്നു പോയി, പിന്നെ നിങ്ങളുടെ ആളും.

എന്റെ കുട്ടികൾ അവന് ആഹാരം കൊടുത്തു. പറഞ്ഞുവിട്ടു.

എന്നെ പറഞ്ഞു പറ്റിക്കുകയാണെങ്കിൽ,

ഞങ്ങൾ പോലീസ് സംഘവുമായി തിരിച്ചു വരും കുരുവികളെ കൊല്ലുമ്പോലെ നിന്നെയൊക്കെ കൊല്ലും

പ്രഭോ, ഇതാ കുറച്ചു സ്വർണ്ണം അങ്ങ് ദേഷ്യത്തോടെ പോകരുത്.

നീയും നിന്റെ സ്വർണ്ണവും നശിക്കട്ടെ!

ഇയോണിറ്റാ, ഇങ്ങനെവേണം കാക്കകളെ പേടിപ്പിക്കാൻ...

നീ ഒരു ആണാണെങ്കിൽ!

ആയിരമായിരം ആടുകൾ വന്നാലും നല്ല കശാപ്പുകാരൻ ഒട്ടും പേടിക്കേണ്ടതില്ല !

നാശം! ദുശ്ശകുനം! പാവാട ഉടുത്ത ഒരു പാതിരി.

പത്തുവർഷത്തെ ദൗർഭാഗ്യം.

- ചെകുത്താനേ, ദൂരെ പോ! - അതെന്തിന് അങ്ങനെ ചെയ്യുന്നത്?

പുരോഹിതന്മാരെ ചുറ്റി ചെകുത്താനുണ്ട്.

ആദരണീയ പിതാവേ, എന്തുപറ്റി?

ഈ ശാപം പിടിച്ച ചക്രം പൊട്ടി.

ഞങ്ങൾ സഹായിക്കട്ടേ, നല്ലവനായ ശമര്യാക്കാരനെപോലെ?

ദൈവം അനുഗ്രഹിക്കും, പാമ്പുകൾ എന്നെ ജീവനോടെ വിഴുങ്ങിയേനേ.

പാവം രണ്ടു മനുഷ്യാത്മാക്കൾ പരസ്പരം സഹായിക്കുന്നതു കണ്ട് ദൈവത്തിനു സന്തോഷമാകും.

ഒരു കോടാലിയുണ്ടാകുമോ? ആകെ അതാണ് വേണ്ടത്.

നിങ്ങൾ എന്താണ് അന്വേഷിക്കുന്നത്?

ജന്മിയുടെ പണവും മോഷ്ടിച്ചുകൊണ് ഓടിപോയ ഒരു ജിപ്സി അടിമയെ.

നശിച്ച കാക്ക!

ഞാൻ ആരെയും കണ്ടില്ല. അവൻ ഓടിപോയോ?

അതെ പിതാവേ. കാക്കകൾക്ക് നാണവും മാനവുമില്ലല്ലോ.

നമുക്കിത് നാശകാലമാണ്.

ചന്തിയാണ് തലയുടെ സ്ഥാനത്തെങ്കിൽ പൂളകളാണ് ഭരിക്കുന്നതെങ്കിൽ...

സത്യം പിതാവേ.

തുർക്കികളുടെ കൂട്ടത്തിലേക്കല്ല അവൻ പോയതെന്നു വിചാരിക്കുന്നു.

- അവിടെ അവൻ എന്തു ചെയ്യാൻ? - നികോപോളിസിൽ അവന് കൂലിപ്പട്ടാളമാകാം.

അങ്ങനെയെങ്കിൽ അവനെ നഷ്ടപ്പെട്ടതുതന്നെ...

തയ്യാറായി, പിതാവേ.

ദൈവം സ്വന്തം സേവകരെ രക്ഷിക്കും , ആമേൻ!

ഇതാ കുറച്ച് പുണ്യജലം.

നമ്മുടെ പാപങ്ങൾ കഴുകി കളയാൻ...

- നല്ലതു വരുത്തും. - എക്ലെസിയാസ്റ്റെസ് പറഞ്ഞതു പോലെ :

"നിന്റെ കൈ ചെയ്യാനുദ്ദേശിക്കുന്നത്, മുഴുവൻ പ്രഭാവത്തോടെയും ചെയ്യുക ;

കാരണം അവിടെ പണിയില്ല, ഉപകരണങ്ങളില്ല, അറിവില്ല, വിവേകമില്ല,

നീ അവസാനമെത്തുന്ന ശവക്കുഴിയിൽ."

നന്നായി പറഞ്ഞു എന്റെ മകനേ! ക്രിസ്തു ഉയിർത്തെഴുനേറ്റത് വെറുതെയല്ല.

ദൈവമേ എന്നെ സഹായിക്കണേ!

മഞ്ചോളയുടെ സത്രത്തിൽ ഞാൻ രാത്രി കഴിച്ചുകൂട്ടും.

തെമ്മാടികളെ പേടിച്ചിട്ട് രാത്രി ഞാനൊരിക്കലും യാത്ര ചെയ്യാറില്ല.

ഞങ്ങൾക്ക്, ആദ്യം ജോലി, പിന്നെ സന്തോഷം.

ഏഴു സഹോദരിമാർ എഴുന്നേൽക്കുംവരെ ഞങ്ങൾ അന്വേഷിക്കും ...

- അവധിദിവസം വരുന്നില്ലേ പിതാവേ? - വരുന്നുണ്ട്,

എന്നോടു ക്ഷമിക്കൂ ദൈവമേ! ഈ ചരടുകൊണ്ടാണ് ഇതു കെട്ടിയത്,

ബിഷപ്പുമാരെപോലെ സ്വർണ്ണമാലകൊണ്ടല്ല,

പക്ഷേ, വിശ്വാസമല്ലേ പ്രധാനം?

വിശ്വാസം, അതേ കർമ്മവും പ്രധാനമാണ്!

മറ്റൊരു ചോദ്യംകൂടി ചോദിക്കാമോ?

ആയിക്കോട്ടെ.

- അങ്ങ് വെളിച്ചം കിട്ടിയവനാണ്, ആചാരങ്ങൾ അറിയാവുന്ന ആളാണ് - അതെ

ജിപ്സികൾ, മനുഷ്യരാണോ? ചെകുത്താന്റെ മുട്ടകളാണോ?

അവർ മനുഷ്യരല്ലെന്ന് ചിലരെല്ലാം പറയുന്നു.

നമ്മളെപോലെ മനുഷ്യർ തന്നെ. അവർ ക്രിസ്ത്യാനികളല്ലേ?

Komen

No comments yet. Be the first to leave one.

Keep it about this subtitle — sync, quality, typos.500 characters left