200 baris pertama.
ഒള്ളത് ചൊന്നാലുള്ളം നേരിൽ- പൊള്ളും കേക്കിൻ മാളോരേ...!
കാശുള്ളോനോ പാർക്കുന്നു ആ മാളികയിൽ! - മണി മാളികയിൽ.
ഒളിവിതറും പൊൻ നിറമോലും ആ മാളികയിൽ! - മണി മാളികയിൽ.
ഏനന്‍റെ താമതമോ ചെറ്റക്കുടിലിൽ മൺ കുടിലിൽ!
നായ്ക്കൂടോ? അത് പന്നിക്കൂടോ?
കാലവർഷം കലിച്ചാലോ തീർന്നേ! - ആ തീർന്നേ!
കാശുള്ളോന് ദിനവും നല്ലലുവേം പൊറോട്ടേം!
കാൽ കഴുകാൻ കുപ്പീലെ വെള്ളോം! - നല്ല വെള്ളോം.
ഏഴകൾക്കെന്നും കഞ്ഞി, കുമ്പിളിൽ തന്നെ!
മാനത്തൂന്നീ വെള്ളം വേണേ കുടിക്കാം! - ഹാ കുടിക്കാം!
കാശുള്ളോന് പോകാനായ് സ്കൂളും കോളേജും! -സ്കൂളും കോളേജും.
പോരാഞ്ഞോ ട്യൂഷനുകൾ വേറെ! ആ വേറെ!
ഏനന്‍റെ കുഞ്ഞിന്നോ രാവേറും വരെ പണിയാ! - കട്ടപ്പണിയാ!
പാവങ്ങക്ക് പഠിപ്പുവേണ്ടത്രേ! - വേണ്ടത്രേ.
ഒള്ളത് ചൊന്നാലുള്ളം നേരിൽ- പൊള്ളും കേക്കിൻ മാളോരേ...!
ഒള്ളത് ചൊന്നാലുള്ളം നേരിൽ- പൊള്ളും കേക്കിൻ മാളോരേ...!
പരിഭാഷ : പ്രവീൺ അടൂർ
ഭഗവാൻ ശ്രീരാമ ചന്ദ്രൻ അയോദ്ധ്യയിലേക്ക് മടങ്ങി വരുന്ന സമയം...
...അദ്ദേഹത്തെ സ്വീകരിക്കാൻ ഗ്രാമങ്ങളിലെല്ലാം നല്ല വിളക്കുകൾ തെളിച്ചു, കേട്ടോ സാറേ.
പക്ഷേ, ഒരു ഗ്രാമത്തിൽ മാത്രം കൂരാക്കൂരിരുട്ട്.
എന്‍റെ അമ്മ പറഞ്ഞ കഥയാ... ശ്രീരാമചന്ദ്രൻ അത് പ്രത്യേകം നോട്ട് ചെയ്താരുന്നു കേട്ടോ!
അദ്ദേഹം വണ്ടി നിർത്തി ആളുകളോട് ചോദിച്ചു:-
"എന്തൂട്ടാ ചേട്ടാ ഇവിടിത്രേം ഇരുട്ട്?"
ഗ്രാമവാസികൾ പറഞ്ഞു:- "ഞങ്ങളും വിളക്കൊക്കെ കത്തിച്ചതാ പൊന്ന് ദൈവേ"
"ഒരു പണ്ടാരക്കാറ്റ് വന്ന് എല്ലാം കെടുത്തിക്കളഞ്ഞു."
പിന്നെയാ ശ്രദ്ധിച്ചത്, ഇരുട്ടിലെ അങ്ങയുടെ കൊട്ടാരത്തിന്‍റെ ആ തിളക്കം.
അതോണ്ട് ഞങ്ങടെ ഗ്രാമം ഇരുണ്ട് തന്നെ കിടക്കട്ടേന്ന് കരുതി."
ഇന്ത്യൻ ഗ്രാമങ്ങൾ അതി മനോഹരമാണ് അദിതി.
ഡൽഹിയിലെ നല്ല ഓക്സിജനെല്ലാം ഇങ്ങോട്ട് പോന്നതാകും ചിലപ്പൊ.
നിനക്കവിടം പിടിച്ചല്ലോ, നന്നായി.
ചന്ദ്രഭാൻ, വണ്ടി അവിടൊന്ന് ഒതുക്കിക്കേ.
ഇവിടുന്നൊരു കുപ്പി വെള്ളം വാങ്ങീട്ട് വാ!
ഇത് പാർസികളുടെ ഗ്രാമമാണ് സാറേ.
- എന്നുവെച്ചാ? - കീഴ്ജാതിക്കാരാണ് സർ.
ഷെഡ്യൂൾ കാസ്റ്റ്!
പന്നിയെ വളർത്തി ജീവിക്കുന്നവർ.
അവരുടെ കൈയ്യീന്ന് നമ്മൾ വെള്ളം വാങ്ങി കുടിക്കാറില്ല.
തൊടാനും പാടില്ല, സർ. എന്തിന്, നിഴൽ കൂടി കണ്ടൂടാ!
നിഹാൽ സിംഗ്, ഇതാ കാശ്.
ഒരു രസം കേൾക്കണോ, എന്‍റെ ഡ്രൈവർ പറയുവാ ആളുകളുടെ നിഴൽ പോലും കണ്ടൂടെന്ന്.
കീഴ്ജാതിക്കാരുടെ ഗ്രാമമാണത്രെ!
ചിരിക്കാനെന്താ?
കുറേ നാള് മുൻപ് വരെ നമ്മുടെ അമ്മേം വേലക്കാരിക്ക് വേറെ പാത്രമല്ലേ കൊടുത്തിരുന്നത്?
വെള്ളക്കാർ തിരിച്ചു വന്ന പോലാ അവരെന്നെ നോക്കുന്നത്!
ഒരുതരത്തിലത് ശരിയാണ്. പേജ് 7 - ഇന്ത്യയിലേക്ക് സ്വാഗതം, മിസ്റ്റർ മൗണ്ട് ബാറ്റൺ.
ഉവ്വ്, പേജ് 7 ഇന്ത്യയിൽ അങ്ങനെ പലതും ഉണ്ടാകും. പക്ഷേ, അത്ര ഭീകരമൊന്നുമല്ല ഇവിടം.
ദേ, പിന്നേം തുടങ്ങി!
ഇവിടുന്ന് വലത്തേക്ക് പോയാൽ അയോദ്ധ്യ.
നേരെ പോയാൽ ലക്നൗ.
ഇടത്തോട്ട് തിരിഞ്ഞ് ഹൈവേയിൽ കേറിയാൽ, നേരെ കൽക്കട്ട.
ഭയങ്കര വികസനം നടക്കുന്നല്ലോ! വല്ല ഷോപ്പിങ് മാളിന്റേം പണിയാണോ?
അല്ല സാറേ, മഹന്ദ്ജീയുടെ ആശ്രമമാ. ഒന്നാന്തരം മൾട്ടിപ്ലക്സ് ആശ്രമം.
സർക്കിൾ ഓഫീസർ ബ്രഹ്മദത്ത്, സർ, അതായത് ബ്രഹ്മദത്ത് സിംഗ്, സർ.
സർ ഇങ്ങോട്ട്... സോറി, സർ.
ജയ് ഹിന്ദ്, സർ.
എസ്ഐ കിസാൻ ജാദവ്, സർ.
അജയ് സിംഗ്, സർ.
രാജേഷ് മിശ്ര, സർ.
പ്രമോദ് യാദവ്, സർ.
ഇവള് നിഹാൽ സിംഗിന്‍റെ അനിയത്തിയാണ്, സർ.
വല്ല്യ പാചകക്കാരിയാ.
സാറിന് വിരോധമില്ലെങ്കിൽ, ആഹാരമൊക്കെ അവൾ വെച്ചുണ്ടാക്കിക്കോളും.
ഇത്... യാദവ്. പിന്നെ ഇത്-
നമസ്കാരം സർ.
ലാൽഗണിലേക്ക് സ്വാഗതം.
ഇത് അൻഷു നഹാരിയയാണ്, സർ. അറിയപ്പെടുന്ന കോൺട്രാക്ടറാ.
നിങ്ങളുടെ ടോയ്ലറ്റിൽ അൽപം പണിയുണ്ടായിരുന്നു.
ഞാൻ പറഞ്ഞു, പുതിയതൊരെണ്ണം പണിഞ്ഞു തന്നേക്കാമെന്ന്.
ഇദ്ദേഹമാണ് സർക്കാരിന്റേം റെയിൽവേയുടേം കോൺട്രാക്ടൊക്കെ എടുത്ത് ചെയ്യുന്നത്.
അൻഷു, സർക്കാരിന് വേണ്ടി ധാരാളം "ശൗചാലയ"ങ്ങൾ പണിഞ്ഞിട്ടുണ്ട്, സർ.
പിന്നെ എസ്പി സർ താങ്കൾക്ക് വേണ്ടി വൈകിട്ടൊരു പാർട്ടി സംഘടിപ്പിച്ചിട്ടുണ്ട്.
സാറൊന്ന് ഫ്രഷായിട്ട് വാ എന്തായാലും,
അദ്ദേഹം പോകുന്നതിന് മുൻപ് എല്ലാവരേയും ശരിക്കൊന്ന് പരിചയപ്പെടാമല്ലോ.
എന്നാൽ ഞാൻ പറയുന്നു-
വേപ്പ് മരം, ചന്ദനമരത്തിനേക്കാൾ ഒട്ടും പിന്നിലല്ല.
അതായത്, ലണ്ടൻ സിറ്റിയിലെക്കാളും ഒട്ടും മോശമല്ല നമ്മുടെ ലാൽഗൺ പൊലീസ് സ്റ്റേഷൻ!
- നിഹാൽ സിംഗ്, ഇത് തന്നാണോ നമ്മുടെ പാർട്ടി? - അതെ, സർ.
സർ, ഞാൻ മായങ്ക്. സാറിന്‍റെ പിഎ.
സിങ്കിൾ മാർട്ട് വാങ്ങാനുള്ള ഐഡിയ ഇയാളുടേതാണ് സർ, സാറിന്‍റെ ഫേസ്ബുക്ക് പേജ് കണ്ടിട്ട്.
- ഫേസ്ബുക്കല്ല, ഇൻസ്റ്റാഗ്രാം - ആ, അതുതന്നെ!
വന്നാട്ടെ, സർ. വന്നാട്ടെ...
സഹോദരീ സഹോദരൻമാരേ,
ഇതാ നമ്മുടെ പുത്തൻ പുതിയ...
ഉയർന്ന, ഉയർന്ന, ഉയർന്ന പൊലീസ് ഓഫീസർ-
മിസ്റ്റർ. അയാൻ രഞ്ചൻ, രഞ്ചൻ, രഞ്ചൻ, രഞ്ചൻ!
ഒന്നു കൈയ്യടിച്ചേ...!
എനിക്ക് തോന്നുന്നു...
വർഷങ്ങൾക്ക് ശേഷം പൗർണമി നിലാവ് ഉദിച്ചതാണോ എന്ന്...
നിങ്ങൾ വന്ന സ്ഥിതിക്ക് ഇനി കളി തുടങ്ങാൻ പോകുന്നതേയുള്ളൂ...!
ശരിക്ക് മൂടിക്കോണ്ട് പോ.
ഞാനദ്ദേഹത്തിന്‍റെ വലിയൊരു ഫാനാ.
താങ്കളുടെ അച്ഛനൊരു എഴുത്തുകാരനാണോ സർ?
അല്ല, മുതിർന്ന ഐഎഫ്എസ് ഓഫീസർ.
വിരമിച്ചതിന് ശേഷം അദ്ദേഹമൊരു പുസ്തകമെഴുതി. ഒരു രക്ഷേമില്ല!
അയാൻ, പഠനമൊക്കെ പുറത്തായിരുന്നു അല്ലേ?
അല്ല സർ, ബിരുദം സെന്റ് സ്റ്റീഫൻ കോളജ്, ഡൽഹിയിലായിരുന്നു.
യൂറോപ്പിലായിരുന്നപ്പൊ ഡാഡി പറഞ്ഞു, മതി, ഇനി നീയിങ്ങ് പോര്... പോന്നു.
എന്നിട്ടും ആദ്യ പോസ്റ്റിങ് ലാൽഗണിൽ?
- അതൊരു പണി കിട്ടിയതാണ്, സർ. - പണിയോ?
- എന്താ ആരെങ്കിലുമായി അടിയുണ്ടാക്കിയോ? - ഏയ് അല്ലല്ല സർ, സ്നേഹം കൂടിപ്പോയപ്പൊ കിട്ടിയതാ.
ഞാൻ ശാസ്ത്രി ജീയോട് "കൂൾ സർ" എന്ന് പറഞ്ഞു.
മദൻലാൽ ശാസ്ത്രി,
ഡൽഹിയിലെ ഹോം സെക്രട്ടറി.
താനയാളോട് "കൂൾ സർ" എന്ന് എപ്പൊ പറഞ്ഞു?
അത് പിന്നെ ബിരുദാനന്തര ചടങ്ങ് നടക്കുമ്പൊ, ദേഷ്യത്തിൽ എന്തോ അദ്ദേഹം പറഞ്ഞു.
അപ്പോൾ ഞാനദ്ദേഹത്തോട് പറഞ്ഞു: "കൂൾ സർ."
അപ്പൊ പുള്ളി എന്ത് പറഞ്ഞു?
രണ്ട് സെക്കന്റ് മിണ്ടാതെ നിന്നു. എന്നിട്ട് പറഞ്ഞു:
"കൂൾ!"
ഇതാ ബച്ചുറായിയുടെ വക 20 രൂപ, നമ്മുടെ പാട്ടുസംഘത്തിലെ അമിത് ജീക്ക്.
നന്ദി സോദരാ നന്ദി...
നമ്മുടെ സ്റ്റേഷന്‍റെ പിന്നിൽ ശുക്ലാജീയുടെ കാന്റീനുണ്ട്. പുള്ളീടെ വീട്ടീന്ന് നല്ല സുന്ദരൻ ഭക്ഷണം കിട്ടും, സർ.
മുൻ എസ്പി സുബോധ്ജീക്ക് ഒരിക്കലും ഭക്ഷണം വീട്ടിൽ നിന്നും കൊണ്ടുവരേണ്ടി വന്നിട്ടില്ല.
സാറിന്‍റെ ഓഫീസ് ദേ ഇവിടെ അടുത്താണ്.
അത് സത്യേന്ദ്ര റായ് അല്ലേ?
അതേ സർ, ഇയാളെ അറിയാമോ ?
പിന്നില്ലേ, എന്‍റെ അടുത്ത ചങ്ങാതിയായിരുന്നു, ഡൽഹിയിൽ ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നതാ.
ഇയാളും ഐഎഎസ് ആയിരുന്നോ? ഇപ്പൊ ഇവിടെ പൊല്യൂഷൻ കൺട്രോൾ ബോർഡിലാ ജോലി.
- വിളിക്കണോ അയാളെ? - വാ, നോക്കാം.
സത്യേന്ദ്ര.
മനസ്സിലായില്ലേ തനിക്ക്?
ഇദ്ദേഹത്തിന് വേണ്ടിയുള്ള പാർട്ടീന്നാ നീ കുടിച്ചിരിക്കുന്നത്.
മനസ്സിലായി, സർ.
അഭിനന്ദനങ്ങൾ, അഡീഷണൽ കമ്മീഷണർ.
എന്തൊക്കെയുണ്ട്?
നിന്നോടല്ലേ ചോദിക്കുന്നത്?
ഞാൻ വരട്ടെ, സർ.
- അയാളിന്ന് ഒരുപാട് കുടിച്ചിട്ടുണ്ട്. - എന്‍റെ അടുത്ത കൂട്ടുകാരനായിരുന്നു.
ഓഹ്, ഇവര് പിന്നേം വന്നോ. ദേ, വരുന്നേ സർ.
- എന്താ പിന്നേം? - നിങ്ങൾ പറഞ്ഞാൽ കേൾക്കും.
- ഈ പാതിരാത്രീലോ? - ഈ പരാതിയെങ്കിലും സ്വീകരിക്ക്.
എന്താ പ്രശ്നം?
ശാസ്ത്രിജീയെ ഒന്ന് മണിയടിക്കേണ്ടി വരും. ഇവിടെല്ലാം എൺപതുകളിലെ സിനിമ പോലാ.
രണ്ട് ദിവസം കഴിയട്ടെ.
സർ ഒന്ന് മനസ്സ് വെച്ചാൽ ചിലപ്പോ...
ഉവ്വ, പൊലീസെന്താ നിന്റപ്പന്‍റെ വകയാ?
അപ്പൊ ശരി, അയാൻ.
ഞാനിറങ്ങുവാ, രാവിലെ അഞ്ച് മണിക്കാ ഫ്ലൈറ്റ്. ഇനി ലാൽഗണിന്‍റെ കാര്യം നിന്‍റെ കൈയ്യിലാ.
ഞാൻ പരമാവധി നന്നായി ചെയ്യും, സർ.
താങ്ക്യൂ, താങ്ക്യൂ.
നന്നായിരിക്കട്ടെ...
അയാൻ സാറിനെ നന്നായി നോക്കിക്കോണം. ഓഹ്, ബ്രഹ്മദത്ത് ജീ!
- ആരാ അവർ? - അടുത്ത ഗ്രാമത്തിലുള്ളവരാണ്, സർ..
മൃഗങ്ങളെ വളർത്തി, അവയുടെ തോലുരിച്ച് ഇവിടുത്തെ തുകൽഫാക്ടറിയിൽ വിൽക്കുന്ന പണിയാ.
എന്താ പ്രശ്നം?
ഒന്നുമില്ല സർ, സ്ഥിരം സംഭവം തന്നെ.
രണ്ട് ദിവസമായി അവരുടെ മൂന്ന് പെൺകുട്ടികളെ കാണാനില്ലെന്ന്.
- എന്നിട്ട് പരാതി എഴുതി വാങ്ങിയില്ലേ? - അന്വേഷണം നടക്കുന്നുണ്ട്, സർ.
ഇതിവരുടെ സ്ഥിരം പരിപാടിയാ സാറേ.
പെൺപിള്ളേര് ആരുടേലും കൂടെ ഓടിപ്പോകും. ചിലപ്പൊ തിരിച്ചു വരും.
- ഏതാ അവരുടെ പൊലീസ് സ്റ്റേഷൻ? - നമ്മുടേത് തന്നെ.
അയ്യോ, എന്‍റെ പാത്രത്തിലേത് എടുക്കേണ്ട, സർ. ഞാൻ പോയി വേറെ എടുത്തിട്ട് വരാം.
സാറിന് ഫ്രഷായിട്ട് ഒരു"മംഗൗരി" എടുക്ക്.
പെട്ടെന്നാകട്ടെ!
ഈ മണ്ടൻ, സത്യേന്ദ്ര...
എനിക്ക് കുഴപ്പമൊന്നുമില്ല.
ഞാൻ കൊണ്ടാക്കാം.
കുറേ നാളായി ബൈക്കോടിച്ചിട്ട്.
ജാദവ്, ഇങ്ങോട്ട് നോക്ക്.
- അങ്ങോട്ട് ചെല്ല് പെട്ടെന്ന്. - ചന്ദ്രഭാൻജീയോട് പറ വേഗം.
ചന്ദ്രഭാൻജീ, എന്തെടുക്കുവാ അവിടെ?
ബൈക്കും എടുത്ത് സാറ് പോയി. വേഗം പുറകേ ചെല്ല്!
പെട്ടെന്ന് ചെല്ലാൻ!
ഞാനും കഷ്ടപ്പെട്ട് ഇരുന്ന് പഠിച്ചതാണളിയാ!
നീ എന്തായാലും ജയിച്ചു കേറിയല്ലോ.
എനിക്കറിയാമായിരുന്നു എല്ലാ ടെസ്റ്റും നീ പാസ്സാകുമെന്ന്.
ഏയ് നിക്കാൻ!
എങ്ങോട്ടാ ഈ ഓടുന്നത്?
ഹേയ്...
- അവൻ വെള്ളമാണെന്ന് തോന്നുന്നു. - നിക്കവിടെ.
നിൽക്കാൻ...
കള്ള നായേ, ഇങ്ങോട്ട് വാടാ.
നീയാ ബുലന്‍റെ ചെക്കനല്ലേ?
എന്താ ഇത്?
കുത്തിയിരിക്കെടാ അവിടെ!
ഒന്നുമില്ല, സർ. അതാ പലഹാരമുണ്ടാക്കുന്നവന്‍റെ ചെക്കനാ.
ചെറിയൊരു കറിക്കത്തിയാ ഇത്.
- നമുക്ക് പോകാം സർ. - ശരി വണ്ടിയെടുക്ക്.
എനിക്ക് ഡൗട്ടായിരുന്നു, നിനക്കെന്നെ മനസ്സിലാകുമോ ഇല്ലയോ എന്ന്.
അതെങ്ങനെ മറക്കാനാടാ ഞാൻ?
ദാ, എത്തിയല്ലോ!
അദിതി എന്ത് പറയുന്നു?
ഇപ്പോഴും അവള് നിന്നെ സായിപ്പേന്ന് തന്നെയാണോ വിളിക്കുന്നെ?
വിളിക്കുക മാത്രമല്ല, അങ്ങനെ തന്നാ കരുതുന്നതും.
നല്ല കാര്യങ്ങൾ ചെയ്യുന്നു, തുല്യത, മനുഷ്യാവകാശപ്രവർത്തനം...
ഒരുപാട് ലേഖനങ്ങളൊക്കെ പ്രസിദ്ധീകരിച്ചു. ഞങ്ങൾ ഇടക്കിടെ സംസാരിക്കാറുണ്ട്.
ഇടക്കിടെ? എന്ന് വെച്ചാൽ?
ഈയിടെയായി, സംസാരത്തേക്കാൾ കൂടുതലും തർക്കങ്ങളാണ്.
ഇപ്പോഴും ഞാനവൾക്ക്, ആ പഴയ കോളജ് കാമുകനാ.
ഇത് കേൾക്ക്, അവളെ നീ ഒരിക്കലും വിട്ടുകളയരുത്.
അതുപോലൊരു പെണ്ണിനെ ജീവിതകാലത്ത് നിനക്ക് വേറെ കിട്ടില്ല മോനേ.
ദാ വന്നല്ലോ!
നമസ്കാരം പെങ്ങളേ.
- ഞാൻ അയാൻ. - നമസ്തേ ചേട്ടാ.
അവൾക്കറിയാം നിന്നെ,
ഞങ്ങൾ വരുന്ന ശബ്ദം നീ കേട്ടല്ലേ?
- കയറിയിരിക്ക് ചേട്ടാ. - സാരമില്ല, ഇനിയൊരിക്കലാകട്ടെ.
ശരി അപ്പൊ, പിന്നെ കാണാം.
മോനേ കുട്ടാ!
ഒന്ന് കെട്ടിപ്പിടിക്കാൻ പോലും മറന്നല്ലേടാ!
No comments yet. Be the first to leave one.