Planet Earth

Planet Earth

Muat Turun Sari Kata Malayalam

Musim 1

Maklumat siaran

Planet Earth 1 Full Series (2006)
Ulasan oleh MSonesubs
Msonesubs

Tag

other
Diterbitkan pada: 2018-08-23
Muat Turun: 40
Masalah Pendengaran: No

Pratonton sari kata Malayalam

185 baris pertama.

നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ്...

ഒന്നര മില്ല്യന്‍ മനുഷ്യര്‍ ഭൂമിയിലുണ്ടായിരുന്നു.

ഇന്ന്, ആറു മില്യനിലധികം മുനുഷ്യര്‍ ലോലമായ ഈ ഭൂമിയില്‍ ജീവിക്കുന്നു.

എന്നിരുന്നാലും, മനുഷ്യ സ്പര്‍ഷമേല്‍ക്കാത്ത സ്ഥലങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്.

ഭൂമിയിലെ ഏറ്റവും അവസാനത്തെ വന്യതകളിലേക്ക് ഈ പരമ്പര നിങ്ങളെ കൂട്ടികൊണ്ടുപോകും...

ഭൂമിയേയും, അതിന്‍റെ വന്യതയേയും നിങ്ങളെ കാണിക്കും...

ഇതിനു മുമ്പൊരിക്കലും നിങ്ങള്‍ കാണാത്ത രീതിയില്‍.

സൂര്യനില്ലാത്ത നമ്മുടെ ലോകത്തെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ...

ഭൂമിയിലെ ജീവജാലങ്ങളില്‍, എമ്പറര്‍ പെന്‍ഗ്വിനുകളാവും (Male Emperor Penguin) ഈ അവസ്ഥയെ ഏറ്റവും അടുത്ത് അനുഭവിച്ചു കൊണ്ടിരിക്കുക.

അന്റാര്‍ട്ടിക്കയില്‍ ‍(Antarctica) ഇത് ശൈത്യകാലമാണ് .

ഈ സമയത്ത് തുടര്‍ച്ചയായ ഇരുട്ടായിരിക്കും...

അന്തരീക്ഷ ഉഷ്മാവ് മൈനസ് 70 ഡിഗ്രിയിലേക്ക് താഴുകയും ചെയ്യും.

മറ്റെല്ലാ ജീവജാലങ്ങളും പാലായനം ചെയ്താലും, പെന്‍ഗ്വിനുകള്‍ അവിടെ തുടരും.

കാരണം, അവര്‍ ഓരോരുത്തരും ഒരു നിധി വീതം സൂക്ഷിക്കുന്നുണ്ട്.

ഒരു മുട്ട വീതം കാല്‍പ്പാദങ്ങള്‍ക്ക് മുകളില്‍ അവ ഇങ്ങനെ സൂക്ഷിച്ചു വെയ്ക്കുന്നു. ...

മൃദുവായ ഉദരങ്ങള്‍ക്ക് കീഴെ മുട്ടകള്‍ ചൂടേറ്റു ഇരിക്കും.

ഭക്ഷണവും, വെള്ളവുമൊന്നും ഈക്കാലത്ത് ഇവയ്ക്ക് ലഭ്യമാകില്ല.

നാല് മാസക്കാലത്തേക്ക് സൂര്യനേയും അവര്‍ കാണില്ല.

ഇതിനേക്കാള്‍ വലിയൊരു പരീക്ഷണം മറ്റൊരു ജീവിയും നേരിടുന്നില്ല.

സൂര്യന്‍ അന്റാര്‍ട്ടിക്കയില്‍ നിന്നും വിട വാങ്ങുന്നതോടെ ,

"ഫാര്‍ നോര്‍ത്തിന്‍റെ" (Far North) ആകാശങ്ങള്‍ പ്രകാശമാനമാകുന്നു.

ഇത് മാര്‍ച്ച് മാസമാണ്...

പ്രകാശം "ഹൈ ആര്‍ട്ടിക്" (High Arctic) ലേക്ക് തിരിച്ചെത്തിയിരിക്കുന്നു.

നാലു മാസത്തെ ഇരുട്ടിനെ അത് തൂത്തെറിഞ്ഞു കൊണ്ടിരിക്കുകയാണ്...

ഒരു ധ്രുവ കരടി (Polar Bear) ഉണരുകയാണ്.

മഞ്ഞു കാലം മുഴുവനും അവള്‍ തന്‍റെ മാളത്തില്‍ തന്നെയായിരുന്നു.

അവളുടെ പുറത്തേക്കുള്ള ഈ വരവ് വസന്ത കാലത്തിന്‍റെ സൂചനയാണ്.

മാസങ്ങള്‍ നീണ്ട ഭൂഗര്‍ഭ ഗുഹാ വാസത്തിനു ശേഷം,

അവള്‍ മഞ്ഞില്‍ കിടന്നുരുളുകയാണ്.

ചിലപ്പോള്‍ രോമക്കുപ്പായം വൃത്തിയാക്കാന്‍ വേണ്ടിയാകാം,

ചിലപ്പോള്‍ സന്തോഷത്തിനു വേണ്ടി മാത്രവുമാകാം.

അവളുടെ കുട്ടികള്‍ പ്രകാശമാനമായ അവരുടെ പുതിയ ലോകത്തേക്ക് നോക്കുകയാണ്...

അവരുടെ ജീവിതത്തിലാദ്യമായി.

അമ്മ അവരെ വിളിക്കുന്നുണ്ട്.

പക്ഷെ, ഈ ചരിവില്‍ ആദ്യ ചുവടുകള്‍ വെയ്ക്കാന്‍ പ്രയാസമാണ്.

പക്ഷെ, അവര്‍ക്ക് കടുത്ത വിശപ്പുണ്ട്.

അമ്മയുടെ അടുത്തേക്ക്‌ പോകാന്‍ അവര്‍ക്ക് തീക്ഷ്ണമായ ആഗ്രഹവുമുണ്ട്.

അമ്മയാകട്ടെ, ഇന്നത്തെ പ്രത്യേക ദിനത്തില്‍ കുഞ്ഞുങ്ങളുടെ പാലൂട്ടല്‍ വൈകിപ്പിചിരിക്കുകയാണ്.

പാല്‌ നല്‍കാമെന്ന വാഗ്ദാനവുമായി അമ്മ കുഞ്ഞുങ്ങളെ വഴി നടത്തുകയാണ്.

ജനിച്ചതിനു ശേഷം അമ്മയുടെ പാല് മാത്രമാണ് കുഞ്ഞുങ്ങളുടെ ആഹാരം.

അന്ധരും, ബധിരരുമായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ മഞ്ഞിനടിയില്‍ രണ്ടു മാസത്തോളം ഇങ്ങനെ കഴിയുന്നു.

അവരുടെ അമ്മയാകട്ടെ അഞ്ചു മാസങ്ങളായി ഭക്ഷണവും കഴിച്ചിട്ടില്ല.

അത്കൊണ്ടു തന്നെ അമ്മയുടെ ശരീര ഭാരം പകുതിയായി കുറഞ്ഞിരിക്കുന്നു.

തന്‍റെ ശരീരത്തിലെ അവശേഷിക്കുന്ന കൊഴുപ്പും, കുഞ്ഞുങ്ങള്‍ക്കുള്ള പാലായി അമ്മ മാറ്റുന്നു.

വസന്തകാല സൂര്യന്‍ ചൂടേറിയ അന്തരീക്ഷം കൊണ്ടു വരും,

പക്ഷേ, അമ്മക്കരടിക്ക് ഇതൊരു പ്രശ്നമാണ്.

കാരണം, ചൂട് കൂടുന്തോറും കടലിലെ മഞ്ഞു കട്ടകള്‍ ഉരുകാന്‍ തുടങ്ങും.

തന്‍റെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി, അമ്മക്കരടി സീലുകളെ (Seal) വേട്ടയാടുന്നത് അവിടെ വെച്ചാണ്.

അതു കൊണ്ട് ഐസ് ഉരുകി മാറുന്നതിനു മുന്‍പ് അവള്‍ക്ക് അവിടെ എത്തിച്ചേര്‍ന്നേ മതിയാവൂ.

അന്തരീക്ഷ താപനില ഇപ്പോഴും മൈനസ് 30 ഡിഗ്രിയില്‍ തന്നെയാണ്.

കുഞ്ഞുങ്ങള്‍ക്ക് ഒരു മാളത്തിന്‍റെ സംരക്ഷണം ഇപ്പോഴും അത്യാവശ്യമാണ്.

കരടിക്കുഞ്ഞുങ്ങള്‍ പുറത്തുവന്നിട്ട് ഇപ്പോള്‍ 6 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു....

വസന്ത കാലമാകട്ടെ അതിവേഗം മുന്നോട്ടു പോവുകയാണ്.

എന്നിരുന്നാലും, രൂക്ഷമായ മഞ്ഞു കാറ്റുകള്‍ ഏതു നിമിഷവും ഉണ്ടാകാം.

വളരെ ചെറുതായതിനാല്‍,

ഈ കാറ്റുകളില്‍ കുഞ്ഞുങ്ങള്‍ വിറങ്ങലിച്ചു പോവും. മാളങ്ങളില്‍ തന്നെ വിശ്രമിക്കുന്നതാവും അവയ്ക്കുത്തമം.

പക്ഷേ, അമ്മക്കരടിക്ക് കുഞ്ഞുങ്ങളെ പുറത്തു തന്നെ സജീവമായി നിര്‍ത്തിയേ മതിയാവൂ.

വിശപ്പു മൂലം അമ്മക്കരടി അശക്തയായി വരികയാണ്.

ഇത്തരം പ്രജനന സ്ഥലങ്ങളില്‍ (Nursery Slope) ഭക്ഷണമൊന്നും ഉണ്ടാവുകയില്ല.

കടലിലെ മഞ്ഞു കട്ടകള്‍ ഇപ്പോഴും ശക്തമാണ്.

പക്ഷേ, ഒരു പാട് നേരം അതങ്ങനെ തുടരില്ല.

പത്താം ദിവസം,

കുഞ്ഞുങ്ങളെ, അമ്മ മാളത്തില്‍ നിന്നും ഒരു മൈല്‍ ദൂരത്തേക്ക് എത്തിച്ചിരിക്കുന്നു.

കുഞ്ഞുങ്ങളുടെ കഴിവുകള്‍ പരീക്ഷിക്കേണ്ട സമയമായിരിക്കുന്നു.

അവയുടെ ആത്മവിശ്വാസം വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്,

പക്ഷേ, അമ്മയുടെ വ്യഗ്രത അവയ്ക്കിപ്പോഴും ഇല്ല.

ഒടുവില്‍, അവര്‍ യാത്രയ്ക്ക് തയ്യാറായി എന്ന് തോന്നുന്നു.

അവരുടെ യാത്ര കൃത്യമായ സമയത്ത് തന്നെയാണ്...

തീരത്ത്‌ നിന്നും കുറച്ചു മൈലുകള്‍ക്കകലെ, മഞ്ഞുകട്ടകള്‍ ഉരുകാന്‍ തുടങ്ങിയിരിക്കുന്നു.

ഇപ്പോള്‍ അമ്മക്കരടിക്ക് സീലുകളെ (Seal) വേട്ടയാടാന്‍ തുടങ്ങാം. അതവര്‍ ചെയ്തേ മതിയാവൂ,

പക്ഷേ, തന്‍റെ കുഞ്ഞുങ്ങളെ അപകടകരമായ ഒരു പുതിയ ലോകത്തേക്കാണ്‌ അവള്‍ നയിക്കുന്നത്.

ഏകദേശം പകുതിയോളം കരടി കുഞ്ഞുങ്ങളും, മഞ്ഞിനു മുകളിലുള്ള തങ്ങളുടെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ മരിച്ചു പോവുകയാണ് പതിവ്.

ഉഷ്ണകാലം 24 മണിക്കൂറും പ്രകാശം കൊണ്ട് വരും. ...

മഞ്ഞുരുകി കൊണ്ടിരിക്കുന്ന, രൂപം മാറികൊണ്ടിരിക്കുന്ന നിലത്തേക്കാണ് പ്രകാശം എത്തുന്നത്.

കുറേക്കൂടി തെക്കു മാറിയാല്‍, ആര്‍ട്ടിക്കിലെ "വൃക്ഷശൂന്യമായ സമതലത്തില്‍ (Tundra)" നിന്നും ശിശിര കാല മഞ്ഞ് നീങ്ങിയിരിക്കുന്നു.

വടക്കന്‍ കാനഡയുടെ വന്യാതിര്‍ത്തി ആണിത്.

ഇവിടെ, പ്രകൃതി തന്‍റെ മഹത്തരമായ നാടകങ്ങളില്‍ ഒന്ന് പ്രദര്‍ശിപ്പിക്കുന്നു.

എല്ലാ വര്‍ഷവും, 3 മില്ല്യന്‍ കാരിബുകള്‍ (Caribou) ഈ പ്രദേശത്തു കൂടി പാലായനം ചെയ്യുന്നു.

അതിബൃഹത്തായ ഈ കൂട്ടത്തെ പൂര്‍ണ്ണമായി ആസ്വദിക്കാന്‍ ആകാശ ദ്രിശ്യത്തിലൂടെ മാത്രമേ കഴിയൂ..

പുല്‍മേടുകള്‍ തേടി ചില കൂട്ടങ്ങള്‍, ഒരു വര്‍ഷം 2,000 മൈലുകള്‍ക്കധികം ദൂരം സഞ്ചരിക്കാറുണ്ട്.

കരയിലൂടെ ജീവികള്‍ നടത്തുന്ന കുടിയേറ്റങ്ങളില്‍, ഏറ്റവും വലിയ കുടിയേറ്റമാണിത്.

അവര്‍ എപ്പോഴും യാത്രയിലായിരിക്കും.

നവജാത കുഞ്ഞുങ്ങള്‍ പോലും, ജനിച്ച ദിവസം തന്നെ എഴുന്നേറ്റ് കൂട്ടത്തിനോപ്പം ഓടിയേ തീരൂ.

പക്ഷേ, വിശാലമായ ഈ കൂട്ടത്തിന്‍റെ യാത്ര ഒറ്റയ്ക്കല്ല..

ചെന്നായ്ക്കള്‍.

8 മുതല്‍ 10 വരെ എണ്ണമുള്ള ശക്തരായ ഒരു കൂട്ടം, ഈ കുടിയേറ്റത്തിന്‍റെ നിഴല്‍ പറ്റി നീങ്ങുന്നുണ്ട്.

അവയ്ക്കെല്ലാം കടുത്ത വിശപ്പുണ്ട്.

നവജാതരായ കുഞ്ഞുങ്ങളെയാണ് അവര്‍ ലക്ഷ്യം വെയ്ക്കുന്നത്.

കൂട്ടത്തിനു നേരേ ഓടി ചെന്ന് ആശങ്ക സൃഷ്‌ടിക്കുന്നത് ചെന്നായ്ക്കളുടെ ഒരു തന്ത്രമാണ്.

കൂട്ടം വേര്‍പെട്ടിരിക്കുന്നു...

ഇപ്പോള്‍ കൂട്ടത്തില്‍ നിന്നൊരാളെ ലക്ഷ്യം വെയ്ക്കാന്‍ പ്രയാസമില്ല.

ബഹളത്തിനിടയില്‍, ഒരു കിടാവ് അമ്മയില്‍ നിന്നും വേര്‍പെട്ടിരിക്കുന്നു,

അത് വളരെ ചെറുപ്പമാണ്.

എങ്കിലും, ഓടാന്‍ കഴിയുന്നടുത്തോളം ചെന്നായയെ മറികടക്കാന്‍ അതിനാവും.

ഈ ഘട്ടത്തില്‍ ഇരുവര്‍ക്കുമുള്ള സാധ്യത ഒരുപോലെയാണ്.

ഒന്നുകില്‍ കാരിബോ (Caribou) എന്തെങ്കിലും പിഴവ് ചെയ്യും.

അല്ലെങ്കില്‍, ഒരു മൈലോളം കഴിയുമ്പോള്‍ ചെന്നായ പിന്‍വാങ്ങും.

വൃക്ഷശൂന്യമായ സമതലത്തില്‍ (Tundra) വേനല്‍ക്കാലം പകുതിയായിരിക്കുന്നു.

ഈ കാലത്ത് സൂര്യന്‍ അസ്ത്മിക്കാറില്ല.

സൂര്യരശ്മികള്‍ ഈ ഉയരങ്ങളിലേക്ക് എത്തുകയാണ്...

പക്ഷേ, ആവശ്യത്തിന് ഊര്‍ജ്ജം നിലത്തേക്ക് എത്തില്ല.

അത് കൊണ്ട് തന്നെ വൃക്ഷങ്ങള്‍ വളരുകയുമില്ല.

ഇവിടെ നിന്നും 500 മൈലുകള്‍ സഞ്ചരിച്ചാല്‍ നിങ്ങള്‍ക്ക്...

വൃക്ഷങ്ങള്‍ വളരുന്നത്‌ കാണാം.

വളര്‍ച്ച മുരടിച്ച ഈ കുറ്റിച്ചെടി (Shrub)കള്‍...

ബോറിയല്‍ വനങ്ങളുടെ (Boreal Forest) തുടക്കമാണ്.

ടൈഗ (Taiga).

സ്‌തൂപികാഗ്രവൃക്ഷങ്ങളുടെ ഇലകള്‍ ഭക്ഷ്യയോഗ്യമല്ല.

അത് കൊണ്ട് തന്നെ, വളരെ കുറച്ചു ജീവനുകളെ മാത്രമേ ഈ വനം സംരക്ഷിക്കുകയുള്ളു.

ഈ സ്ഥലം വളരെ നിശബ്ദമാണ്...

പാദസ്പര്‍ശമേല്‍ക്കാത്ത മണ്ണാണ് ഇവിടുത്തേത്.

ആര്‍ട്ടിക്കിലെ (Arctic) ശൈത്യകാലത്ത്...

ഈ പ്രദേശത്തിനു മുകളില്‍ മുഴുവനും മഞ്ഞു മൂടിയിരിക്കും.

പക്ഷേ, തെക്കു നിന്നും വസന്തം എത്തുന്നതോട് കൂടി...

ടൈഗയിലെ (Taiga) മഞ്ഞു നീങ്ങുന്നു..

ഭൂമിയെ ചുറ്റുന്ന ഒരു വലിയ വന മേഖലയാണിത്.

ഭൂമിയിലുള്ള ആകെ വൃക്ഷങ്ങളുടെ മൂന്നു ഭാഗവും ഈ വനങ്ങളിലാണുള്ളത്.

ഇവ ഒരു പാട് ഓക്സിജന്‍ നിര്‍മ്മിക്കുന്നു.

നമ്മുടെ അന്തരീക്ഷ ഘടന തന്നെ ഇവ ഇങ്ങനെ സ്വാധീനിക്കുന്നു.

നമ്മള്‍ തെക്കോട്ട്‌ സഞ്ചരിക്കുന്തോറും,

സൂര്യന്‍റെ സ്വാധീനം കൂടികൊണ്ടേയിരിക്കും ...

അക്ഷാംശം 50 ഡിഗ്രി എത്തുമ്പോളേക്കും സമൂലമായ മാറ്റങ്ങള്‍ ആരംഭിക്കും.

വീതിയേറിയ ഇലകളുള്ള വൃക്ഷങ്ങള്‍ (Broad Leaves Trees) സ്‌തൂപികാഗ്രവൃക്ഷളായി മാറാനുള്ള ദൈര്‍ഘ്യം ഇവിടുത്തെ ഉഷ്ണകാലത്തിനില്ല.

വേഗത്തില്‍ ഭക്ഷിക്കാനും, ദഹിക്കാനും വീതിയേറിയ ഇലകള്‍ കൂടുതല്‍ എളുപ്പമാണ്.

അത് കൊണ്ടു തന്നെ, ഊര്‍ജ്ജത്തിന്‍റെ ഒരു ഭാഗം സ്വന്തമാക്കാന്‍ ഇപ്പോള്‍ മൃഗങ്ങള്‍ക്ക് കഴിയും...

ഈ ഊര്‍ജ്ജം വരുന്നത് സൂര്യനില്‍ നിന്നാണ്.

ഇതു വേനല്‍ക്കാലമാണ്...

ഈ വനങ്ങള്‍ ജീവനുകള്‍ കൊണ്ട് ആര്‍ത്തിരമ്പുകയാണ്.

പക്ഷേ, ഈ നല്ലകാലം അധിക ദിവസം നീണ്ടുനില്‍ക്കില്ല.

മഞ്ഞുണ്ടാകിയ നഷ്ടങ്ങള്‍ മൂലം വീതിയേറിയ ഇലകള്‍ ശൈത്യകാലത്ത് പൊഴിഞ്ഞു പോയേ മതിയാവൂ.

ഇലകള്‍ പൊഴിഞ്ഞു പോകുന്നതോടുകൂടി,

ഭൂമി വീണ്ടും തരിശാകും. മൃഗങ്ങള്‍ക്ക് ഭക്ഷിക്കാനും ഒന്നും ബാക്കിയുണ്ടാവില്ല.

ഈ പ്രദേശത്തെ മൃഗങ്ങള്‍ ഒന്നുകില്‍ പാലായനം ചെയ്യുകയോ,

ഹിമകാല നിദ്രയില്‍ ‍(Hibernate) ഏര്‍പ്പെടുകയോ ചെയ്യും.

അല്ലെങ്കില്‍ മാസങ്ങള്‍ നീളുന്ന പട്ടിണിയെ നേരിടുക തന്നെ.

ഇതാണ് അമുര്‍ (Amur) പുള്ളിപുലി.

ലോകത്തെ ഏറ്റവും അപൂര്‍വമായ പൂച്ചകളാണിവ.

ഇവിടെ, കിഴക്കന്‍ റഷ്യയിലെ ഇലപൊഴിയും കാടുകളില്‍ (Deciduous forests),

ശൈത്യകാലത്ത് വേട്ടയാടല്‍ വളരെ പ്രയാസകരമാണ്.

ഇരകള്‍ വളരെ ദുര്‍ലഭമാകുന്നു,

മറഞ്ഞിരിക്കാനുള്ള സസ്യ ജാലവും ഈ കാലത്ത് ലഭ്യമല്ല.

ഈ കുട്ടിക്ക് ഒരു വയസ്സ് പ്രായമുണ്ട്. അതിപ്പോഴും അമ്മയെ ആശ്രയിച്ചാണ് കഴിയുന്നത്.

രൂക്ഷമായ ഈ ശൈത്യ കാലത്തിന്‍റെ സാധാരണ ഇരകള്‍ കലമാനുകള്‍ (Deer) ആണ്.

മാനിന്‍റെ (Deer) ശവശരീരത്തില്‍ നിന്ന് ഭക്ഷണം കണ്ടെത്തേണ്ട സ്ഥിതിയിലാണ് ഈ ചീറ്റപ്പുലികള്‍.

ആഫ്രിക്കന്‍ ചീറ്റപ്പുലി ആണെങ്കില്‍ ഇവിടെ ജീവിക്കാനാവില്ലായിരുന്നു,

പക്ഷേ, റഷ്യന്‍ പൂച്ചകളുടെ കട്ടിയേറിയ രോമക്കുപ്പായം അവയെ തണുപ്പില്‍ നിന്നും സംരക്ഷിക്കും.

എല്ലാ വനങ്ങളിലുമായി ആകെ 40 അമുര്‍ (Amur) ചീറ്റപ്പുലികള്‍ മാത്രമേ ഇപ്പോള്‍ ബാക്കിയുള്ളൂ.

ഈ എണ്ണവും കുറഞ്ഞു വരികയാണ്.

മറ്റൊരുപാട് ജീവികളുടേയും പോലെ,

വംശനാശത്തിന്‍റെ വക്കിലേക്ക് നീങ്ങുകയാണ് ഈ ചീറ്റപ്പുലികളും.

വാസസ്ഥലങ്ങളുടെ തകര്‍ച്ചയും, വേട്ടയാടലുമൊക്കെയാണ് അവയെ ഈ അവസ്ഥയില്‍ എത്തിച്ചത്.

അമുര്‍ (Amur Leopard) നമ്മുടെ പ്രകൃതിയുടെ ലോലമായ അവസ്ഥയെയാണ് അടയാളപ്പെടുത്തുന്നത്.

ഈ സ്പീഷ്യസിന്‍റെ (Species) ഭാവി മുഴുവനും...

ഈ അമ്മയെപ്പോലെയുള്ള ചുരുക്കം എണ്ണം ചീറ്റപ്പുലികളെ ആശ്രയിച്ചിരിക്കുന്നു.

എല്ലാ മൃഗങ്ങളും, അത് സാധാരണമോ, വിരളമോ ആയിക്കോട്ടെ,

അതിന്‍റെ ഊരജ്ജത്തിനായി സൂര്യനെ ആശ്രയിക്കുന്നു.

ജപ്പാനില്‍ ചെറി പുഷ്പങ്ങളാണ്,

വസന്തകാലത്തിന്‍റെ വരവറിയിക്കുന്നത്.

സൗരോര്‍ജം ഭൂതലത്തിന് നിറം നല്‍കുന്നു.

ഭൂമി വര്‍ഷം തോറും സൂര്യനെ ചുറ്റി സഞ്ചരിക്കുന്നു.

ചരിഞ്ഞ അച്ചുതണ്ടില്‍ കൂടിയാണ് ഭൂമിയുടെ കറക്കം.

ഭൂമിയുടെ ഈ യാത്രയാണ് ഋതുഭേദങ്ങളെ സൃഷ്ട്ടിക്കുന്നത്.

ഋതുക്കള്‍ മുന്നോട്ടു പോകുന്തോറും, നിരന്തരമായ മാറ്റങ്ങളും ഉണ്ടാകുന്നു.

സൂര്യന്‍റെ സ്വാധീനം വടക്ക് കുറയുന്തോറും,

അമേരിക്കയിലെ ഇലപൊഴിയും കാടുകള്‍ (Deciduous forests) അവയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു തുടങ്ങും.

ഇലകളെല്ലാം പൊഴിച്ച്, വരാന്‍ പോകുന്ന തണുത്തുറഞ്ഞ മാസങ്ങള്‍ക്കായി അവ തയ്യാറെടുക്കുകയാണ്.

ഒരു ഋതു മറ്റൊരു ഋതുവിലേക്ക് മാറുകയാണ്.

ചില ജീവികള്‍ ജീര്‍ണ്ണതകളില്‍ നിന്നും വളരും.

എന്നാല്‍, കൂടുതല്‍ ജീവജാലങ്ങള്‍ക്കും ശൈത്യകാലത്തിനായി തയ്യാറെടുത്തേ മതിയാവൂ.

മിതമായ സൂര്യപ്രകാശം കൊണ്ടു മാത്രമേ ഈ കാലത്ത് ജീവിക്കാനാകൂ.

എല്ലാത്തരം മൃഗങ്ങളും,

ഈ കാലത്ത് ഭക്ഷണത്തിനും, മന്ദോഷ്‌ണത്തിനുമായി (Warmth) ഒരുപാട് ദൂരം സഞ്ചരിക്കേണ്ടി വരുന്നു.

300,000 ബെയിക്കല്‍ ടീലുകള്‍ (Baikal Teal) ഒന്നിച്ചു ചേര്‍ന്ന് സൈബീരിയന്‍ ശൈത്യത്തില്‍ നിന്നും രക്ഷപെടുകയാണ്.

തെക്കന്‍ കൊറിയയിലേക്കാണ് അവ കുടിയേറുന്നത്.

ലോകത്തെ മൊത്തം ബെയിക്കല്‍ ടീലുകളും (Baikal Teal) ഈ ഒരൊറ്റ കൂട്ടത്തിലുണ്ട്.

ഋതുഭേദങ്ങള്‍ ഇല്ലാത്ത ചില ഭാഗങ്ങളും ഭൂമിയിലുണ്ട്.

ഉഷ്ണമേഖലകളില്‍ (Tropics) സൂര്യ രശ്മികള്‍ നേരിട്ടാണ് പതിക്കുന്നത്.

വര്‍ഷത്തില്‍ മുഴുവനും, ഏറെക്കുറെ ഒരേ ശക്തിയില്‍ തന്നെയാണ് സൂര്യരശ്മികള്‍ ഇങ്ങനെ പതിക്കുന്നത്.

അതുകൊണ്ടാണ് വനങ്ങള്‍ ഇത്രെയും പ്രഭാവത്തോടെ വളരുന്നത്‌.

ഒരു പാട് ജീവനുകളെ ഈ വനം നിലനിര്‍ത്തുന്നു.

ഭൂമിയുടെ ഉപരിതലത്തിന്‍റെ 3 ശതമാനം മാത്രമേ വനങ്ങളുള്ളു.

പക്ഷേ, ഭൂമിയിലെ 50 ശതമാനം ജീവികളും, സസ്യങ്ങളും ഈ വനങ്ങളില്‍ തന്നെയാണ്.

മേല്‍ക്കൂര പ്രത്യേകിച്ചും സമ്പന്നമാണ്.

കുരങ്ങുകള്‍, പക്ഷികള്‍...

ദശലക്ഷക്കണക്കിന് പ്രാണികള്‍,

Komen

No comments yet. Be the first to leave one.

Keep it about this subtitle — sync, quality, typos.500 characters left