De eerste 200 regels.
ഈ സിനിമയ്ക്കുവേണ്ടി തങ്ങളുടെ ജീവിതവും കഥകളും ഉള്ളുതുറന്ന് പങ്കുവെച്ച സ്ത്രീകള്‍ക്കായി സമര്‍പ്പിക്കുന്നു.
മലയാളം സബ്‌ടൈറ്റില്‍ തയ്യാറാക്കിയത്: നന്ദലാല്‍ ആര്‍., ഓപ്പണ്‍ ഫ്രെയിം പയ്യന്നൂര്‍
ലാജ്ജോ! ആ തട്ടം തലയില്‍ നേരെയിട്.
ഭ്രാന്തുപിടിച്ചതുപോലുള്ള കാറ്റാണിത്!
അതെന്റെ ശരീരത്തിലെല്ലായിടത്തും തൊടുന്നു!
റാണീ?
നിനക്കു നോക്കണ്ടേ? വാ.
അവള്‍ക്ക് ഇപ്പോള്‍ 15 തികഞ്ഞതേയുള്ളൂ.
നിങ്ങളുടെ മകനുവേണ്ടി ഇവളേക്കാളും നല്ലൊരു പെണ്ണിനെ നിങ്ങള്‍ക്ക് കണ്ടെത്താനേ പറ്റില്ല. അവന്...
എന്താണവന്റെ പേര്?
ഗുലാബ്.
ഗുലാബ് എന്റെയൊരേയൊരു മകനാണ്.
നിങ്ങള്‍ പറഞ്ഞത് സത്യമാണ്...
എന്റെ വേവലാതികളെല്ലാം മാറി.
തിരയാനായി ഞാന്‍ വിളക്കുമെടുത്തിറങ്ങിയാല്‍പ്പോലും ഇവളേക്കാള്‍ സുന്ദരിയായ ഒരു...
...മരുമകളെ എനിക്കെന്തായാലും കണ്ടെത്താനാകുമായിരുന്നില്ല!
എല്ലാം ദൈവത്തിന്റെ കൃപ.
പക്ഷെ എനിക്കാണെങ്കില്‍,
ഒന്നിന് പിറകേ ഒന്നായി പെണ്‍കുട്ടികളേ മാത്രമേ ദൈവം നല്‍കിയുള്ളൂ.
കെട്ടിച്ചയക്കാന്‍ ഇവളെക്കൂടാതെ നാലെണ്ണം ഇനിയുമുണ്ട്.
ഇനിയിപ്പൊ ഒന്നിനെക്കുറിച്ച് ഏതായാലും വേവലാതിപ്പെടണ്ടല്ലോ.
ജാനകി ഇനിയേതായാലും ഞങ്ങളുടേതാണ്.
വളരെ നന്നായി!
അങ്ങിനെയെങ്കില്‍ നമുക്കിനി തീയതി നിശ്ചയിക്കാം.
എനിക്കൊരപേക്ഷയുണ്ട്...
സ്ത്രീധനത്തുക മൂന്ന് ലക്ഷത്തില്‍ നിന്ന് ഒരു...
...ഒരു നാല് ലക്ഷമായി ഉയര്‍ത്താമോ?
ഗുലാബ്, നീ കെട്ടാന്‍ പോകുന്നവള്‍ക്ക് ദേ ഇതുപോലെ വലിയ മുലകളുണ്ടെങ്കില്‍ അടിപൊളിയായേനെ!
അങ്ങിനെയല്ലെങ്കില്‍ കൊടുത്ത തുക തിരിച്ചുമേടിക്കണം!
എനിക്കൊരു ഫോണ്‍ ചെയ്യാനുണ്ട്.
എനിക്കൊന്ന് അമ്മയെ വിളിക്കണം, എന്നിട്ട് തിരിച്ചുതരാമെന്നേ.
കഴിക്ക്, നന്നായി കഴിക്ക്.
തിരിച്ച് കുറേ ദൂരം യാത്ര ചെയ്യാനുള്ളതല്ലേ.
പെണ്ണെങ്ങനെയുണ്ടമ്മേ?
കൊടുക്കുന്ന പണത്തിനും മാത്രമുണ്ടോ?
അവര്‍ സ്ത്രീധനം കുറച്ചോ?
അതൊക്കെ പിന്നെപ്പറയാം...
ഞാനിപ്പോഴും അവരോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്.
സംസാരം നടക്കട്ടെ അമ്മേ...
പക്ഷെ ഒരു കാര്യമുണ്ട്...
എനിക്ക് പറ്റാത്തവളാണെങ്കില്‍ എന്റെ കാശ് ഞാൻ തിരിച്ചാവശ്യപ്പെടുമേ!
എന്താ പ്രശ്‌നം? നീയൊക്കെ എന്തിനാടാ ചിരിക്കുന്നേ?
ഹലോ! ചമ്പായ്‌ക്കെന്തുണ്ട് വിശേഷം?
ഞാന്‍ നിങ്ങളുടെ കാലുപിടിക്കാം...
ദയവായി ഞങ്ങളെയൊന്ന് വെറുതേവിട്ടേക്ക്!
ഒരുപാട് പഠിപ്പും പദവിയുമൊന്നുമുള്ളവളെയൊന്നും കേറി കെട്ടിയേക്കല്ലേ ഗുലാബേ. ഒന്നു ശ്രദ്ധിച്ചോളൂ.
ഈ വലിയ പഠിപ്പൊക്കെയുള്ളവള്‍മാരുടെ...
തലയിലും മനസ്സിലുമൊക്കെ പുസ്തകങ്ങള്‍ കയറി ഇരിപ്പുറപ്പിക്കും...
പിന്നെ നമ്മളെവിടെ കയറാനാണ്?
എന്തെങ്കിലും പ്രശ്‌നമുണ്ടോ?
ഏയ്, ഒന്നുമില്ല...
ഈ കാഴ്ചയൊക്കെ ഒന്നാസ്വദിക്കുകയായിരുന്നു.
വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ നല്ല അടിയും ആസ്വദിക്കേണ്ടിവരും. കേട്ടോ?.
അത് വിട്ടേക്ക് കിഷന്‍.
ഇവറ്റകളോട് വെറുതേ സംസാരിച്ച് നേരം കളയുന്നതെന്തിനാ?
കൂത്തിച്ചി!
അവളുടെയാ നോട്ടം കണ്ടില്ലേ! കണ്ണിലേക്ക് തന്നെയാണ്!
നമ്മുടെ റാണിയെ നോക്ക്. ഒരു മകൻ ചെയ്യുന്നതിലുമെത്രയോ നന്നായിട്ടാണ് അവള്‍ കാര്യങ്ങള്‍ ചെയ്യുന്നത്.
ഈ പ്രായത്തിലും സ്വന്തം അമ്മായിഅമ്മയുടെ എല്ലാ കാര്യങ്ങളും അവള്‍ എത്ര നന്നായാണ് നോക്കുന്നത്.
ഗുലാബ്. ഞങ്ങള്‍ സംസാരിച്ച് തീര്‍ന്നിട്ടില്ല.
ഗുലാബോ?
അതാണോ നിന്റെ പേര്? റോസാപ്പൂ പോലെ?
നിന്റെ ശരീരത്തിലെല്ലാ ഭാഗത്തും പനിനീര്‍പ്പൂവിന്റെ മണമാണോ?
ഇതാരാണ് സംസാരിക്കുന്നത്?
നിന്റെ കാമുകന്‍. നിന്റെ നായകന്‍. നിന്റെ ഷാറൂഖ് ഖാന്‍!
റാണീ...
ആ സാധനം ആകെ കുഴപ്പം പിടിച്ചതാണല്ലോ.
ഗുലാബ് വാങ്ങിത്തന്നതാ. പുതിയതാണേ. എനിക്കിതൊക്കെ ശീലമായി വരുന്നല്ലേയുള്ളൂ.
ഇപ്പോഴും ഞാനിതുപയോഗിക്കാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്.
പക്ഷെ അത് സൂക്ഷിച്ചു വെക്കാന്‍ നിനക്ക് വേറൊരു സ്ഥലവും കിട്ടിയില്ലേ!
ഇപ്പോഴായതുകൊണ്ടാ അമ്മ ഇങ്ങിനെയൊക്കെ പറയുന്നത്,
ഞാനോരോ പെണ്‍കുഞ്ഞിനെ പ്രസവിച്ചപ്പോഴും ഇവരെന്നെ ശപിക്കുകയായിരുന്നു.
ഓ... നിനക്ക് അന്ന് വേണ്ടെന്ന് പറയാമായിരുന്നില്ലേ.
ഒന്ന് പെറ്റു. അപ്പോഴേക്കും അടുത്തത് ലൈനില്‍ വന്നു നിന്നു! ഇതു തന്നെയായിരുന്നു പണി.
പെണ്‍കുഞ്ഞിനെ മാത്രം പ്രസവിക്കുന്ന ഒരു യന്ത്രമായിരുന്നു ഇവള്‍!
ഇതെല്ലായിടത്തും ഇങ്ങിനെയൊക്കെത്തന്നെയാണമ്മേ.
ഈ ആണുങ്ങള്‍ അവസരം കിട്ടുകയാണെങ്കില്‍ ദിവസം മുഴുവനും നമ്മുടെ മേലെ കേറും.
എന്നെപ്പോലുള്ള മച്ചികളെ സൃഷ്ടിച്ചതിന് ദൈവത്തിന് നന്ദി പറയണം!
അല്ലെങ്കില്‍, ഇവിടെ ജനിക്കുന്ന കൊച്ചുങ്ങളെക്കൊണ്ട്,
ഒരു പുതിയ നാട് തന്നെ ഉണ്ടായേനെ!
എന്തു മനോഹരമായ കണ്ണുകള്‍.
കനംതൂങ്ങി ഇടതൂര്‍ന്ന് ആരെയും വശീകരിക്കുന്ന മുടിയഴകും.
ഗുലാബ് നിന്നെ കണ്ടാല്‍, അവന്റെ കണ്ണ്തള്ളിപ്പോകും!
നമസ്‌തേ.
- ലജ്ജൊ, ഒരു കാര്യം ചോദിക്കട്ടെ, സത്യം പറയണം. - നീ ചോദിക്ക്.
എന്റെ മുടിയെല്ലാം കൊഴിയാനും നരക്കാനും തുടങ്ങി-
കണ്ണിന്റെയും ശക്തി ക്ഷയിച്ചുവരികയാണ്.
ഇന്നലെ രാത്രി കണ്ണാടിയിള എന്നെക്കണ്ടിട്ട് എനിക്ക് തന്നെ തിരിച്ചറിയാനാവുന്നുണ്ടായിരുന്നില്ല.
എന്നെ കണ്ടാല്‍ ഒരു പെണ്ണാണെന്ന് തോന്നുന്നുണ്ടോ?
ഒന്ന് നോക്കട്ടെ...
നിന്റെ കണ്ണുകള്‍ തടാകങ്ങളെപ്പോലെ ആഴം കൂടിയതാണ്...
ആരെയും മുക്കിത്താഴ്ത്തുന്ന വെള്ളത്തിന്റെ ചുഴികളാണവ.
വലിച്ചൂറ്റിക്കുടിക്കാന്‍ തോന്നുന്നത്രയും കാമോദ്ദീപകമാണ്...
ഞാവല്‍പ്പഴം പോലുള്ള നിന്റെ ചുണ്ടുകള്‍.
തെമ്മാടി!
നീയെങ്ങാനും ഒരു ആണായിരുന്നെങ്കില്‍!
ഞാനെപ്പഴേ നിന്റെ പാവാടയ്ക്കടിയിലേക്കെത്തിയേനെ!
നിര്‍ത്തിയേ!
ഒരു കാര്യം ചോദിക്കട്ടേ.
ആരാണ് ഈ ഷാറൂഖ് ഖാന്‍ ?
സിനിമയിലെ ഹീറോയോ മറ്റോ ആണോ?
ഷാറൂഖ് ഖാനോ?
അദ്ദേഹം വെറുമൊരു ഹീറോ മാത്രമൊന്നുമല്ല.
അദ്ദേഹമാണ് ഏറ്റവും വലിയ ഹീറോ!
കുറേ മുമ്പ് ഒരിക്കല്‍ മനോജ് എന്നെയും കൂട്ടി പോയിട്ടുണ്ട്; അദ്ദേഹത്തിന്റെ സിനിമ കാണിക്കാന്‍.
നീയെന്താ ചോദിച്ചേ?
അദ്ദേഹം എന്റെ മൊബൈലില്‍ വിളിച്ചിരുന്നു. നമ്പര്‍ തെറ്റി വിളിച്ചതാകണം.
ഫോണോ! എവിടെ, കാണട്ടെ
ഷാറൂഖ് ഖാന്‍ വിളിച്ചെന്നോ! എന്നിട്ട് നീയതെന്നോട് പറഞ്ഞില്ല?
ചമ്പ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇവിടേക്ക്...
ഓടിപ്പോന്നിരിക്കുന്ന കാര്യം ഈ പഞ്ചായത്തിന്റെ ശ്രദ്ധയിലേക്ക് വന്നിട്ടുണ്ട്.
ഇതിനെച്ചൊല്ലി ആ രണ്ട് കുടുംബങ്ങളും തമ്മില്‍ എന്തെങ്കിലും പ്രശ്‌നം...
ആരംഭിക്കുന്നതിന് മുമ്പുതന്നെ അവള്‍ മടങ്ങിപ്പോകേണ്ടതുണ്ട്.
ഞാന്‍ മടങ്ങിപ്പോവില്ല!
എന്റെ ഭര്‍ത്താവിന് ഞാന്‍ ഒരു പരിഗണനാവിഷയമേയല്ല!
ഞാനെന്റെ അച്ഛനും അമ്മയും താമസിക്കുന്ന എന്റെ സ്വന്തം വീട്ടിലേക്കാണ് വന്നിരിക്കുന്നത്...
അതിലെന്താണ് തെറ്റ്?
കല്യാണം കഴിഞ്ഞ ഒരു പെണ്ണിനെ സംബന്ധിച്ച്, അച്ഛനമ്മമാര്‍ താമസിക്കുന്ന വീട് അവളുടെ വീടല്ല.
ഭര്‍ത്താവിന്റെ വീടാണ് നിന്റെ സ്വന്തം വീട്.
നീ മടങ്ങിപ്പോകുന്നതാണ് ഈ ഗ്രാമത്തിന്റെ മാനത്തിനും നല്ലത്.
ലാക്ഡി സഹോദരീ നിന്റെ മകളെയൊന്ന് പറഞ്ഞുമനസ്സിലാക്കൂ.
ഇത് കഴിഞ്ഞ വര്‍ഷം ഗംഗയെ മനസ്സിലാക്കിച്ചതുപോലെ തന്നെയല്ലേ?
എന്നിട്ടവള്‍ക്കെന്തുപറ്റി?
അവള്‍ ആത്മഹത്യ ചെയ്തു.
കാലമൊക്കെ ഒരുപാട് മാറിപ്പോയി കീമച്ചേട്ടാ.
ഇനി നമ്മളും മാറിയേ പറ്റൂ.
ഇല്ലെങ്കില്ലേ... നമ്മള്‍ ഒരു പാട് പിറകിലായിപ്പോകും.
കിഷന്‍! നീ വായടക്ക്
ഈ പഞ്ചായത്തിന്റെ കാര്യങ്ങളിലൊന്നും നീയങ്ങനെ കയറിയിടപെടേണ്ടതില്ല!
ഒരു പുറംനാട്ടുകാരിയെയും കെട്ടിക്കൊണ്ടുവന്ന്...
നീയിപ്പോള്‍ത്തന്നെ ഗ്രാമത്തിന് വേണ്ടതിലധികം നാണക്കേടുണ്ടാക്കിക്കഴിഞ്ഞിട്ടുണ്ട്.
എന്നിട്ടാ വിദേശിയെയും കയറ്റി ബൈക്കില്‍ ഊരുചുറ്റിനടക്കുന്നു!
എങ്ങിനെ ജീവിക്കണം എന്തുചെയ്യണം എന്നൊന്നും നീയേതായാലും ഞങ്ങളെ പഠിപ്പിക്കാന്‍ നോക്കണ്ട!
ഞാനങ്ങിനെ ആകാശത്തുനിന്ന് പൊട്ടിവീണതൊന്നുമല്ല.
നവൊബി എന്നാണെന്റെ പേര്. ഞാന്‍ മണിപ്പൂരില്‍ നിന്നാണ്.
എല്ലാ ദിവസും എന്റെ ഭര്‍ത്താവിന്റെ ബൈക്കില്‍ കയറി ഞാന്‍ ബസ്സ്‌റ്റോപ്പ് വരെ പോകാറുണ്ട്,
അവിടെ നിന്ന് ബസ് കയറി അടുത്ത ഗ്രാമത്തില്‍ ചെന്ന് അവിടെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നുണ്ട് ഞാന്‍.
നാണംകെട്ട് മരിക്കാന്‍ മാത്രം ഇതിലെന്താണുള്ളത്?
നിന്റെ പഠിപ്പിന്റെ അഹങ്കാരമൊന്നും ഇവിടെ കാണിക്കേണ്ട!
ഞങ്ങളും പഠിപ്പിക്കുന്നുണ്ട് ഇവിടത്തെ കുട്ടികളെ ഇവിടത്തെ സ്‌കൂളുകളില്‍!
ആ ചമ്പാ, ഇനി നിന്റെ കാര്യം...
ഈ ഗ്രാമം എന്തുമാത്രം നിങ്ങളുടേതാണോ, അത്ര തന്നെ എന്റേതുമാണ്!
സമൂഹത്തിന് ചില നിയമങ്ങളും രീതികളുമൊക്കെയുണ്ട്.
ബഹുമാന്യരായ മൂത്തവരെ ഇങ്ങനെ ചോദ്യം ചെയ്യരുത്!
അവരുടെ പിന്തുണയില്ലാതെ നമുക്ക് ഇവിടെ നിലനില്‍പില്ല!
നശിച്ച് നരകത്തില്‍പ്പോകട്ടെ നിങ്ങളുടെയീ സമൂഹം!
ശരി... എല്ലാവരും ശാന്തരാകൂ.
ഇനി അടുത്ത കാര്യം.
ദേവീ...
ഗ്രാമത്തിലെ സ്ത്രീകളുടെ നേതാവിന് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്.
നമസ്‌തേ.
ഇവിടത്തെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഒരു അഭ്യര്‍ത്ഥനയുണ്ട്...
ഗ്രാമത്തിലെ പുരുഷന്മാരെല്ലാം ജോലിയുമായി ബന്ധപ്പെട്ട് ആഴ്ച മുഴുവന്‍ പുറത്ത് പലയിടങ്ങളിലുമാണ്.
എന്നാല്‍ ഞങ്ങള്‍ സ്ത്രീകളാകട്ടെ വീട്ടിലെ നാലു ചുമരുകള്‍ക്കിടയില്‍ അടച്ചിടപ്പെട്ടിരിക്കുന്നു.
ഇവിടെ ടിവിയില്ലാത്ത ഒരേയൊരു ഗ്രാമമാണ് നമ്മുടേത്.
ടിവിയുണ്ടെങ്കില്‍ അത് പുരുഷന്മാര്‍ക്കും ഒരു ആനന്ദമാണ്.
പിന്നെയാ ഡാന്‍സ് കമ്പനിയുടെ ആവശ്യമേ ഉണ്ടാകില്ല...
നിങ്ങളുടെ കഴിഞ്ഞ ആവശ്യം അംഗീകരിച്ചതില്‍ ഞങ്ങളിപ്പോഴും പശ്ചാത്തപിക്കുന്നുണ്ട്.
ഭര്‍ത്താക്കന്മാരെ നിരീക്ഷിക്കുന്നതിനായി,
മൊബൈല്‍ ഫോണ്‍ ആവശ്യമാണെന്ന് നിങ്ങള്‍ പറഞ്ഞു.
ഞങ്ങളത് ഒരുവിധം സമ്മതിച്ചു.
എന്നിട്ടെന്തു സംഭവിച്ചു?
ആ ശിവന്റെ മോള് ഈ മൊബൈല്‍ കാരണം ഏതോ ചെറുക്കന്റെ കൂടെ ഒളിച്ചോടി.
അടുത്ത ഗ്രാമത്തില്‍...
ടിവി വന്നതിനുശേഷം അവിടത്തെ പെണ്‍കുട്ടികള്‍ ജീന്‍സ് പാന്റ് ഇടാന്‍ തുടങ്ങി.
എന്റെ പൊന്നുസഹോദരന്മാരേ നിങ്ങള്‍ നോക്കിക്കോ...
ഇനി നമ്മള്‍ കാണാന്‍ പോകുന്നത്...
ഈ പെണ്ണുങ്ങളിനി നമ്മുടെ ലോറികളും ഓടിക്കാനാരംഭിക്കും!
ഇതൊന്നും പോരാത്തതിന് നിങ്ങള്‍ പറഞ്ഞ കാര്യത്തിന് വലിയ ചെലവും വരും.
ഇതിനുവേണ്ടിവരുന്ന ചെലവൊക്കെ എവിടെ നിന്ന് കണ്ടെത്താനാണ്.
ഈ കിഷന്റെ പരിപാടികള്‍ വഴി...
നമ്മുടെ കരകൗശല ഉല്‍പന്നങ്ങള്‍ക്ക് ഒരു വലിയ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്.
ദസറയ്ക്ക് മുമ്പുതന്നെ നമുക്ക് ജോലി ചെയ്തതിന്റെ പണം ലഭിക്കും.
ഞങ്ങളുടെ പണത്തില്‍ ഓരോരുത്തരുടെയും പങ്ക് ചേര്‍ത്ത്,
ഗ്രാമത്തിനുവേണ്ടി ഒരു ടിവി ആന്റിന വാങ്ങിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞു.
ആദ്യം പണമുണ്ടാക്കൂ. അതിന് ശേഷം നമുക്ക് ആലോചിക്കാം.
ഇതോടുകൂടി...
ഈ പഞ്ചായത്ത് ഇവിടെ അവസാനിക്കുകയാണ്.
രാം രാം!
ഭഗവാന്‍ കൃഷണന് സ്തുതി
അമ്മേ! എന്നെ തിരിച്ചയക്കല്ലേ!
നന്ദി വേണമെടീ, ഇങ്ങനെ ജീവിക്കുന്നതിന് നിനക്ക് നന്ദി വേണം. നീയെന്തായാലും പോയേ പറ്റൂ.
നീ ഭാഗ്യവതിയാണ്. ഇത്രയൊക്കെയായിട്ടും നിന്നെ തിരിച്ചെടുക്കാന്‍ ഭര്‍തൃവീട്ടുകാര്‍ ഇവിടേക്ക് വന്നല്ലോ!
അവര്‍ നിന്നോട് ക്ഷമിച്ചിരിക്കുന്നു!
ക്ഷമിച്ചിരിക്കുന്നെന്നോ? എന്തിന്?
എന്റെ ഭര്‍ത്താവുണ്ടല്ലോ, അയാളിന്നുവരെ എന്നെ തൊട്ടിട്ടുപോലുമില്ല.
അയാള്‍ക്ക് അടുത്ത ഗ്രാമത്തില്‍ വേറെ വെപ്പാട്ടിയുണ്ട്.
മതിയാക്കൂ, ചമ്പാ! നിര്‍ത്ത് നിന്റെയീ പുലമ്പല്‍.
നീയിപ്പോള്‍ത്തന്നെ വേണ്ടതിലധികം നാണക്കേടുണ്ടാക്കിയിട്ടുണ്ട്!
അവളുടെ കാര്യം ഇനി ഞാന്‍ നോക്കിക്കോളാം!
കിഷനും നവൊബിയും എനിക്ക് ജോലി തരും.
നീയീ കിഷന്റെ കാര്യവും പറഞ്ഞുനില്‍ക്കണ്ട!
അവള്‍ക്കുവേണ്ടി സംസാരിക്കാന്‍ നിനക്കെങ്ങിനെ ധൈര്യം വന്നു!
ഭര്‍തൃസഹോദരന്‍ എന്നെ പലതവണ ബലാത്ഭോഗത്തിനിരയാക്കിയിട്ടുണ്ടമ്മേ!
ആ വീട്ടിലെ പുരുഷന്മാരിൽ ഒറ്റയാളൊഴിയാതെ എല്ലാവരും ബലപ്രയോഗത്തിലൂടെ...
എന്നെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട്; എന്റെ അമ്മായി അച്ഛന്‍ പോലും!
ഇതിലും കൂടുതലായി കേട്ടാല്‍ നിങ്ങള്‍ക്ക് സഹിക്കുമോ?
വയറ്റിലുള്ളതിന്റെ അച്ഛനാരാണെന്നറിയാത്തുകൊണ്ട് എനിക്ക് ഒരു തവണ ഗര്‍ഭമലസിപ്പിക്കേണ്ടിപ്പോലും വന്നിട്ടുണ്ട്!
അമ്മേ... അവരെന്നെ കൊല്ലും!
ആ നരകത്തിലേക്കിനിയെന്നെ പറഞ്ഞുവിടല്ലേ!
No comments yet. Be the first to leave one.