Vagabond

Vagabond (Sans toit ni loi)

Pobierz napisy Malayalam

Informacje o wydaniu

Vagabond (Sans toit ni loi) 23 976 FPS DVD
Komentarz od MSonesubs

Tagi

DVD
Opublikowano: 2017-06-13
Pobrania: 20
Dla niesłyszących: No

Podgląd napisów Malayalam

Pierwsze 200 wierszy.

ഒരു ആഗ്നസ് വര്‍ദ്ദ ചിത്രം

VAGABOND (നാടോടി)

സാന്ദ്രീന്‍ ബുനേര്‍

ക്യാമറ പാട്രിക് ബ്ലോഷ്യര്‍

സംഗീതം: ജോണാ ബ്രുസ്ജോവിസ്

"നതാലി സരൂതിന്..."

ഹേയ്, ഇമോണിയ! അവിടെ ഒരു സ്ത്രീ മരിച്ചു കിടക്കുന്നു!

ദാ, ഇങ്ങനെ...മലര്‍ന്നു കിടക്കുന്നു!

- നേരോ? - അതേന്ന്, ആ കിടങ്ങില്‍ .

ഞാന്‍ പൊലീസിനു വിവരം കൊടുക്കട്ടെ.

ആ മുഖം കിട്ടുംവിധം ഒരെണ്ണം എടുക്കൂ.

അവളുടെ മുഖം.

ഈ കിടങ്ങില്‍ ആ സ്ത്രീ...

മരിച്ച നിലയില്‍ ...അതെ, മരിച്ചു.

നീ എപ്പോഴാ കണ്ടത്?

- കാലത്ത് ഒരു 10 മണിയായിക്കാണും. -10 മണിയോ?

ചിലപ്പോള്‍ ‍, കടുത്ത തണുപ്പില്‍ കാല് മരവിച്ചിരിക്കും,

അങ്ങനെ വഴുതി വീണതാവും.

lD കാര്‍ഡൊന്നും കാണാനില്ല.

അവള്‍ മദ്യത്തില്‍ മുങ്ങീട്ടുണ്ടല്ലോ, അവര്‍ അവളെ മദ്യത്തില്‍ കുളിപ്പിച്ച് വിട്ടിരിക്കും!

8 അടി.

അവള്‍ക്ക് പ്രത്യേകിച്ച് എന്തെങ്കിലും പ്രശ്നം?

ഒരു തുറിച്ച നോട്ടവുമായി, അവിടെയും ഇവിടയും തെണ്ടിത്തിരിഞ്ഞു നടക്കുന്ന പ്രാകൃതമാ...

അവളുടെ നോട്ടം കണ്ടപ്പോഴേ ഒരു പന്തികേട് തോന്നിയിരുന്നു.

അവളെക്കുറിച്ച് ഇതൊക്കെയേ എനിക്കറിയൂ...

- നിങ്ങള്‍ക്ക് എന്ത് തോന്നുന്നു? - ഒരു സ്വാഭാവിക മരണം,

മുറിവുകളോ പാടുകളോ ഒന്നുംതന്നെ ഇല്ല.

ഈ കൊടും തണുപ്പുതന്നെയാവും മരണകാരണം.

ആരാലും ഏറ്റുവാങ്ങപ്പെടാത്തതിനാല്‍ , അനാഥമായ അവളുടെ ശരീരം ചുടലപ്പറമ്പിലേക്ക് എടുക്കപ്പട്ടു.

തന്‍റേതായ അടയാളങ്ങളൊന്നും ബാക്കിയാക്കാതെ, അവള്‍ ഒരു സ്വാഭാവിക മരണമായി മറഞ്ഞു.

കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ അവളെ അറിയുകയും, ഇപ്പോഴും അവളുടെ ഓര്‍മ്മകളില്‍ കഴിയുകയും ചെയ്യുന്ന ആരെങ്കിലും ഉണ്ടായിരിക്കില്ലേ!

ഒന്നുറപ്പാണ്, അടുത്തകാലത്തായി അവളെ കണ്ടവര്‍ അവളെ മറക്കാന്‍ ഇടയില്ല.

അവരിലൂടെ അവളുടെ അവസാനനാളുകളെക്കുറിച്ചും... അവള്‍ കടന്നുപോയ അവസാനത്തെ ശിശിരകാലത്തെക്കുറിച്ചും പറയാനാവും.

അവള്‍ അവരില്‍ അടയാളങ്ങള്‍ ശേഷിപ്പിച്ചിടുണ്ട്.

അവള്‍ കടന്നുപോയതറിയാതെ, അവര്‍ അവള്‍ക്ക് വേണ്ടി സംസാരിക്കും!

ഞാനവരോടു അത് പറഞ്ഞിട്ടില്ല. അവളുടെ പേര് മോണാ ബെര്‍ജോം ആണെന്നു!

അവളെപ്പറ്റി ചിലതൊക്കെ എനിക്കും അറിയാം,

അത് പക്ഷെ, അവള്‍ കടലില്‍ നിന്ന് വരുന്നത് മുതലാണ്‌.

പൌലൊ! നോക്ക്, 2 ഫ്രാങ്കിന് ഇവളെ കിട്ടും!

അതെയതെ, പക്ഷെ ഒരു പെണ്ണിനെ തുണിയില്ലാതെ കണ്ടാല്‍ ‍...

ഇവന് മുട്ട് വിറയ്ക്കും!

അന്ന്, ആ ബീച്ചില്‍ ഞാന്‍ നേരിട്ട് കണ്ടതല്ലേ.

ഒരു പെണ്ണിനെ ഒറ്റയ്ക്ക് കിട്ടിയിട്ട്!

ആ വെള്ളത്തിനു കൊടുംതണുപ്പായിരിക്കും.

അവള്‍ക്ക് വട്ടായിരിക്കും.

അവള്‍ക്കത് ഒരു ത്രില്ലായായിരിക്കും!

ഞാനില്ല...ഒരാര്‍ഭാടമായിരിക്കും.

അവള്‍ തരക്കേടില്ല, അല്ലെ?

- ഒന്ന്‍ മുട്ടി നോക്കിയാലോ. -വേണ്ട, പൌലൊ. എനിക്ക് വേറെ തിരക്കുണ്ട്‌.

- ഞാനോടിക്കാം! - ഇപ്പൊ വേണ്ട, പൌലൊ.

ഇവിടുത്തെ ക്യാമ്പിംഗ് സീസണോക്കെ കഴിഞ്ഞു. എല്ലാവരും സ്ഥലം കാലിയാക്കി!

ഞാനുണ്ടല്ലോ.

ആ വലിയ സംഗതികളൊക്കെ ചവറാ!

ഇവിടെ വേനലാണ് കൂടുതല്‍ നല്ലത്.

ആളുകളെക്കൊണ്ട് നിറയും.

വേനല്‍ക്കാലത്ത് 90,000 പേരുണ്ടെങ്കില്‍ , തണുപ്പുകാലമായാല്‍ 3,000 ആയി കുറയും.

87,000 ബെഡുകള്‍ ഒഴിഞ്ഞു കിടപ്പുണ്ടെന്നര്‍ത്ഥം! അല്ലേ?

എന്തേ? ലോഡ്ജ് വേണോ? അവിടെയൊരു ഡോര്‍മെട്ടറിയുണ്ട്.

അറിയാം, ഞാന്‍ മുന്‍പ് കേട്ടിട്ടുണ്ട്!

- റേഡിയോ വെയ്ക്കാമോ? - ഇല്ല!

എല്ലാമുണ്ട് പക്ഷെ ഒരു റേഡിയോ ഇല്ല! കഷ്ടം, ചവറ്!

ഒരു റേഡിയോ പോലും ഇല്ല!

ശരി! ഇറങ്ങൂ. ഇപ്പൊ, ഇവിടെ ഇറങ്ങിക്കോണം.

പണം കിട്ടില്ലെന്ന് തോന്നിയിരിക്കും, അല്ലേ?

മതി, ഇതുതന്നെ ധാരാളം.

വഴിയില്‍ കൈകാട്ടുന്ന പെണ്‍പിള്ളേര്‍, കുഴപ്പമൊന്നുമില്ല.

പക്ഷെ അവളുമാര്‍ക്ക് വല്ലാത്ത മൂലക്കടച്ചിലും കൂടി ഉണ്ടെങ്കില്‍, ഞാന്‍ ചവുട്ടി പുറത്താക്കും.

പക്ഷേ, അവള്‍ സുന്ദരിയായിരുന്നു.

എന്നെ വല്ലാതെ മടുപ്പിച്ച അതേ സാധനം തന്നെയാവണം അവള്‍ .

ഞങ്ങള്‍ ആ ബംഗ്ലാവ് പൊളിക്കുന്നതിന്റെ ഇടയില്‍ വന്നു പെട്ടു. എത്ര വിളിച്ചിട്ടും എവിടെ കേള്‍ക്കാന്‍ !

ഒരു മാലാഖയെപോലെ കിടന്നുറങ്ങുന്നു.

ചങ്ങാതിമാരേ, ഇതാ, നമുക്ക് ഇവിടൊരു നിധി കിട്ടിയിട്ടുണ്ട്.

കുറച്ച് വെള്ളം എടുത്തോട്ടെ?

അതാ, ആ പമ്പില്‍ നിന്നെടുത്തോളൂ.

അതില്‍ നിന്നോ?

ഇതില്‍ വെള്ളമൊന്നുമില്ല.

ആദ്യം കുറച്ച് അങ്ങോട്ട്‌ ഒഴിക്കണം.

- വണ്ടി കേടായോ? - അല്ല, ഇന്നിവിടെ തമ്പടിക്കാന്‍ ഉദ്ദേശിക്കുന്നു.

- ഈ കാലാവസ്ഥയിലോ? - അതെ, എനിക്ക് പ്രശ്നമല്ല.

ഒരു തീപ്പെട്ടി തരുമോ?

അതിനെന്താ, ഇപ്പൊ തരാല്ലോ, ചെറുപ്പക്കാരീ.

ഞാനും ഓടിപ്പോയേനെ.

ആ വെള്ളം ചോദിച്ച് വന്ന പെണ്ണിനെപ്പോലെ... അവള്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്..അവള്‍ക്ക് ഇഷ്ടമുള്ളത് പോലെ പോകാം!

എല്ലാ ദിവസവും ഉരുട്ടിത്തരാന്‍ അവള്‍ക്ക് ഒരമ്മയുണ്ടോ, നിനക്കുള്ളത് പോലെ?

ഇതിലും ഭേതം പട്ടിണികിടക്കുന്നതാ.

എനിക്ക് അല്പം സ്വാതന്ത്ര്യം വേണം.

സ്വതന്ത്രയാവണം...

ഉള്ളില്‍ ആളുണ്ടോ?

ഉണ്ട്, ഞാന്‍ ഉറങ്ങുകയാ!

ഇതെവിടെയാണെന്നു വല്ല പിടിയുമുണ്ടോ?

ഇല്ല, ഞാന്‍ നട്ടപ്പാതിരായ്ക്ക് കയറിക്കൂടിയതാ.

ഇതൊരു ശവപ്പറമ്പാണ്, ഇവിടിങ്ങനെ കിടക്കാന്‍ പാടില്ല.

ഇന്ന് ശവക്കല്ലറയൊന്നും തോണ്ടാനില്ലേ?

ഒരു കാപ്പി തരൂ.

നീ എന്നെയാണോ നോക്കുന്നത്?

അതോ ഈ സാന്‍വിച്ചിലോ?

നിങ്ങളുടെ സാന്‍വിച്ചില്‍ തന്നെ.

വളരെ മോശം.

എന്താ, ഒരെണ്ണം വേണോ?

ലോഹാന്‍! ഇവള്‍ക്കൊരു സാന്‍വിച്ച് കൊടുക്കൂ.

ഞാന്‍ കാണുമ്പോള്‍ അവളുടെ മുതുകില്‍ വലിയ ഒരു ബാഗുണ്ടായിരുന്നു.

അവള്‍ക്കൊരു ജോലി വേണമായിരുന്നു.

30 ഫ്രാങ്ക്സിനു ഞാനവളെ ഒരു കാറ് കഴുകാന്‍ ഏല്‍പ്പിച്ചു.

അവളുടെ കൈ വൃത്തിയായതൊഴികെ മറ്റൊന്നും നടന്നില്ല.

വേണമെങ്കില്‍ ഗ്യാസ് പമ്പില്‍ നിര്‍ത്താമായിരുന്നു,

പക്ഷെ, എനിക്കവളെ അത്ര വിശ്വാസം പോരായിരുന്നു.

ഈ നാടോടി പെണ്ണുങ്ങള്‍ ഒക്കെ ഒരു വകയാ.

മടിച്ചികളും ആണുങ്ങളെ വളയ്ക്കാന്‍ നടക്കുന്നവരും ആയിരിക്കും.

എന്റേത് അഴുക്കുപുരണ്ട കൈകളാണെന്ന് അവള്‍ ഇപ്പോഴും പറയും. അല്ല, അങ്ങനെയല്ല പറയാറുള്ളത്...

നിങ്ങളുടെ "മനസ്സ്" മുഴുവന്‍ അഴുക്കാണെന്നാ പറയാറുള്ളത്.

താന്തോന്നി.

ശ്രദ്ധിച്ച് !

- ഞാനും കയറെട്ടെ? - ശരി.

എന്‍റെ സാധനങ്ങളൊന്നെടുക്കട്ടെ.

പോടീ, കൂത്തിച്ചീ!

എന്റേതും പിടിച്ചോ!

ആകെ കഷ്ടപ്പാടാണല്ലോ. ഒരിടത്ത് നിന്നും ഒന്നും കിട്ടുന്നില്ല!

- എല്ലാ വീട്ടിലും കാവല്‍ക്കാരുണ്ട്. - നായ്ക്കളുടെ കാര്യം പറയുകയും വേണ്ട.!

ആ യോളാണ്ട എവിടെയാ ഇപ്പൊ ജോലിചെയ്യുന്നത്?

ഇതില്‍ യോളാണ്ട യെ അടുപ്പിക്കേണ്ട.

അവളുടെ അമ്മാവന്‍ ഒരു കൊട്ടാരം നോക്കിനടത്തുന്നുണ്ട്.

അവളെ വിട്ടേക്കൂ! മനസ്സിലായല്ലോ?

യോളാണ്ട!

ദാ, വരുന്നൂ, ലയ്ജീമ്മാ!

ഞാനൊരു ദമ്പതികളെ കണ്ടു പിടിച്ചിട്ടുണ്ട്. പക്ഷെ, ഞാന്‍ അമ്മാവനോട് ഇതുവരെ പറഞ്ഞിട്ടില്ല.

അദ്ദേഹമാണ് അവിടുത്തെ മേല്‍നോട്ടക്കാരന്‍ . അദ്ദേഹം വല്ലപ്പോഴും വന്നു പൊയ്ക്കോളും.

വീടിന്റെ മുതലാളി വര്‍ഷത്തിലൊരിക്കലെ വരൂ, അതുകൊണ്ട് അമ്മാവന്‍ അതത്ര കാര്യമാക്കാറില്ല.

പിന്‍വാതിലിലൂടെ ഉള്ളില്‍ കയറാന്‍ കഴിയുമെന്നത് അമ്മാവന് അറിയുക കൂടിയില്ല!

ഐമി അമ്മാവാ! ഇതാണ് ഞാന്‍ പറഞ്ഞ ആള്‍ ‍!

ഞാന്‍ പൌലൊ.

ഞാന്‍ ബയോണി, "ബൂബി (മുല) ലെ" ബി, "ഇഡിയറ്റി" (വിഡ്ഢി) ഐ,

"ഓണസ്റ്റി" (സത്യസന്ധന്‍ )ലെ ഒ, എച്ച് ഇല്ലട്ടോ, പിന്നെ രണ്ട് "എന്‍ ‍"കളും നോയല്‍ നോയല്‍ ‍,

"ഏണസ്റ്റ് രിനാന്‍റെ" ഇ....

ഒടുക്കം, വിഖ്യാത കവി തിയോഫില്‍ ഗുച്ചിയുടെ ടി യും!

അടിപൊളി!

അതിന്റെ പേരില്‍ നമുക്കൊരു ചെറുത് വീശിയാലോ!

എനിക്കിത് മനപാഠമാണ്. കഴിഞ്ഞ 15 വര്‍ഷമായി കേട്ടുകൊണ്ടിരിക്കുന്നു!

ഞാനൊന്ന് നടന്നിട്ട് വരാം.

നീ തിരികെയെത്തിയോ? എങ്ങനെയുണ്ടായിരുന്നു നടത്തം?

കിനാവ്‌ കണ്ട് നടന്നതാണോ? ഒന്നും കഴിക്കേണ്ടെ?

നമുക്ക് പോകാം, പൌലൊ.

പോകുംവഴി എനിക്കിവനെ സ്റ്റേഷനില്‍ ഇറക്കണം. എനിക്ക് ഡാന്‍സിനും പോകാനുള്ളതാണ്.

ആ നായ്ക്കള്‍ക്ക് വല്ലപ്പോഴും എന്തെങ്കിലും തിന്നാന്‍ കൊടുക്കുമോ?

- ഞാന്‍ ചെയ്തോളാം. - യോളാണ്ട എന്നും ഒരുപകാരിയാണ്.

യോളാണ്ടയാണ് യഥാര്‍ത്ഥ സഹായി!

യോളാണ്ടയായിരുന്നു ആ സഹായങ്ങളില്‍ ഒരുവള്‍ ‍!

- ഞാന്‍ പുറത്ത് മാറി നില്‍ക്കട്ടെ? - അതെ, ഞങ്ങള്‍ കുറച്ച് കുടുംബകാര്യങ്ങള്‍ സംസാരിക്കട്ടെ.

പൌലൊ എന്നെ മോഹിക്കണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചു,

ആ കൊട്ടാരത്തിലെ പ്രണയികളെപ്പോലെ...

പരസ്പരം കരങ്ങളില്‍ വാരിപ്പുണര്‍ന്ന്.....

ആ വയസന്‍ പെട്ടിയുമെടുത്ത് സ്ഥലംവിടുന്നു.

കുറച്ച് ദിവസങ്ങള്‍കൂടി നമുക്കിവിടെ പ്രശ്നമുണ്ടാവില്ല!

ഇവിടെ നിന്‍റെ ചെറുമെത്ത മാത്രമേയുള്ളൂ, കിടക്കയില്ല! .

അടയാളങ്ങള്‍ ബാക്കിയാവരുത്!

പരസ്പരം കാണാതെ കഴിയാനോ?

എനിക്കറിയാം, സാധാരണയായി രണ്ട് ദിവസത്തിലധികം ഇത് പോകാറില്ല

ഞാനെപ്പോഴും തനിച്ചാണ്.

ദേശാടകനായ ജുതന്മാരെപ്പോലെ.

ആ താക്കോല്‍ ഞാന്‍ എറിഞ്ഞു കളഞ്ഞു.

ഇപ്പോഴാണോ സമയം കിട്ടിയത്!

നിനക്ക് അറിയാമല്ലോ, അവള്‍ക്ക് കൃത്യം 12:30ന് ഭക്ഷണം വേണം.

നീ നേരം വെളുത്തിട്ടും കിടന്നുറങ്ങുകയായിരുന്നില്ലേ.

ഇങ്ങനെ കെട്ടിയിട്ടത് പോലെ കിടന്ന് മടുത്തു.

ആ മൂന്ന് ദിവസത്തെ ട്രിപ്പ്‌ ഒരാശ്വാസമാവുമായിരുന്നു

കുറച്ച് കൂടി സ്വാതന്ത്ര്യമുള്ള മറ്റേതെങ്കിലും ഒരു സ്ഥലം കണ്ടെത്തണം.

പഴയ ആളുകള്‍ കൂടുതല്‍ കാശ് തരും.

വേറൊരു കിളവിയെ കണ്ടെത്തണം!

അവരൊരു സാധനമാണ്,

പക്ഷെ, മറ്റു പലരും ഇവരേക്കാള്‍ വൃത്തികെട്ടവരും രോഗികളുമാണ്.

- ഈ സ്ത്രീ ഒരു വരമാണ്! - എനിക്കങ്ങനെയല്ല.

ഞാനല്ലേ നിനക്ക് തിന്നാന്‍ തരുന്നത്.

ഒരു നയവുമില്ലാത്ത ദുരന്തമാണ് നീ.

പൌലൊ! എന്നോടു കുറച്ചുകൂടി മനുഷ്യത്വത്തോടെ പെരുമാറിക്കൂടെ?

വീണ്ടും തുടങ്ങി.

ഞാനൊരു നവദമ്പതികളെ കണ്ടിരുന്നു, അവര്‍ എല്ലായ്പ്പോഴും ഒരുമിച്ചാണ്:

തീറ്റയും കുടിയും ഉറക്കവും എല്ലാം ഒരുമിച്ച്! അവര്‍ ഒരുമിച്ച് പാട്ടുകള്‍ കേട്ടുകൊണ്ടേയിരിക്കും.

- ആരാണവര്‍? - നിനക്കവരെ അറിയില്ല.

നീ അറിയുന്നവരാണോ?

ഞാനിവിടെ പൂതലിച്ച് കിടക്കുമെന്ന് നീ കരുതേണ്ടാ കേട്ടല്ലോ!

ഈ കൊത്തുപണികളൊക്കെ കേമം തന്നെ, പക്ഷെ, പൊടികൊണ്ടൊരു രക്ഷയുമില്ല!

അതുകൊണ്ട് അവ നന്നായി തുടയ്ക്കണം!

ആ ചെറിയ പാത്രം നന്നായി ശ്രദ്ധിക്കണം! എനിക്കേറ്റവും പ്രിയപ്പെട്ടതാണത്.

എന്‍റെ അമ്മൂമ്മ തിരുവത്താഴകൂദാശ സമയത്ത് എനിക്ക് തന്നതാ.

ഒരു പാവം! അവരെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു.

അവര്‍ മരിച്ചപ്പോള്‍ എനിക്കത് സഹിക്കാന്‍ കഴിഞ്ഞില്ല!

അവര്‍ മരിച്ചു കിടക്കുന്നു എന്ന തോന്നല്‍തന്നെ അവലക്ഷണമായ ഒന്നാണ്. അവര്‍ ഉറങ്ങിക്കിടക്കുന്നതാണ് കൂടുതല്‍ സുന്ദരം!

നിന്‍റെ കൈല്‍ പുകയ്ക്കാനൊന്നുമില്ലേ?

എന്‍റെ ഒരു മാസത്തെ ചരക്കാ നീ 4 ദിവസം കൊണ്ട് തീര്‍ത്തു കളഞ്ഞത്!

ആ റോട്ടിയിങ്ങെടുക്കൂ?

ഏതോ ശബ്ദം കേട്ടല്ലോ.

കാറ്റടിക്കുന്നതാവും.

എന്താദ്?

റേഡിയോ ഓഫ്‌ ചെയ്യൂ.

പോയി നോക്കൂ.

എന്‍റെ കൈല്‍ പുകയ്ക്കാനുണ്ടായിരുന്നപ്പോള്‍ അവള്‍ എന്നോടൊപ്പം ഉണ്ടായിരുന്നു.

അതില്ലാതായതോടെ അവളും പോയി.

അവള്‍ പോയപ്പോ ഞാന്‍ വല്ലാതെ അലസനായിരിക്കുന്നു.

എനിക്ക് ഭാഗ്യമുള്ളതുകൊണ്ട് അവള്‍ എന്‍റെ റേഡിയോ പൊക്കിയില്ല.

അവള്‍ക്ക് അതിലൊരു കണ്ണുണ്ടായിരുന്നു.

ഞാന്‍ കരുതിയത് അവള്‍ വീട്ടില്‍ത്തന്നെ കഴിഞ്ഞുകൂടാന്‍ ഇഷ്‌ടപ്പെടുന്ന,

Komentarze

No comments yet. Be the first to leave one.

Keep it about this subtitle — sync, quality, typos.500 characters left