The first 194 lines.
ദയവായി ഇതു ശ്രദ്ധിയ്ക്കൂ.
നിങ്ങളും എന്നെപ്പോലെയാണു, ഒരു ഹോമോ സേപ്പിയന്‍, ബുദ്ധിയുള്ള ഒരു മനുഷ്യന്‍.
ജീവന്‍, പ്രപഞ്ചത്തിലെ മഹാത്ഭുതം,
4 ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രത്യക്ഷപ്പെട്ടു .
എന്നാല്‍ നമ്മള്‍ മനുഷ്യര്‍ ഏതാണ്ട് 200,000 വര്‍ഷങ്ങള്‍ക്ക് മുന്‍പും.
എന്നിട്ടും നമ്മള്‍ ജീവനു അത്യന്താപേക്ഷിതമായ സന്തുലിതാവസ്ഥ ഭേദിച്ചു.
നിങ്ങളുടേതും കൂടിയായ ഈ അസാമാന്യമായ കഥ ശ്രദ്ധിച്ചു കേള്‍ക്കുക,
എന്നിട്ടെന്ത് ചെയ്യണമെന്ന് തീരുമാനിക്കുക.
നമ്മുടെ പിറവിയുടെ പാടുകളാണിവ.
തുടക്കത്തില്‍ നമ്മുടെ ഗ്രഹം, ചുട്ടുപഴുത്ത തീക്കനലും ധൂളികണങ്ങളും മാത്രമായിരുന്നു.
പ്രപഞ്ചത്തിലെ മറ്റ് സംഘങ്ങളെപ്പോലെ തന്നെയായിരുന്നു അതും.
എന്നിരുന്നാലും ഇവിടെയാണു ജീവന്റെ മഹാത്ഭുതം സംഭവിച്ചത്.
ഇന്ന്, ജീവിതം, നമ്മുടെ ജീവിതം, മറ്റേനാകായിരം ജീവനുകളോട് കൊരുത്തുകിടക്കുന്ന ഒരു കണ്ണി മാത്രമാണു.
ഒന്നോടൊന്ന് ചേര്‍ന്ന് 4 ബില്യണ്‍ വര്‍ഷങ്ങളായി തുടരുന്നത്.
ഇന്നും പുതിയ പുതിയ അഗ്നിപര്‍വ്വതങ്ങള്‍, നമ്മുടെ ഭൂപ്രകൃതി മെനഞ്ഞെടുക്കുന്ന പ്രവര്‍ത്തി തുടരുന്നു.
നമ്മുടെ ഭൂമി അതിന്റെ ജന്മാരംഭത്തില്‍ എങ്ങിനെയായിരുന്നു എന്നതിന്റെ ക്ഷണികമായ കാഴ്ച അവ സമ്മാനിക്കുന്നു. അഗാധതയില്‍ നിന്ന്ചീറ്റുന്ന ലാവാപ്രവാഹം,
അനേകം വര്‍ഷങ്ങളോളം സുഷുപ്തിയിലേക്ക് വീഴുന്നതിനു മുന്‍പായി,മൃദുവായ ഒരു പാളിയില്‍ ഉറയുകയും, പൊട്ടുകയും, പൊള്ളിക്കുകയോ വ്യാപരിപ്പിക്കുകയോ ചെയൂന്നു,.
ഭൌമാന്തരത്തില്‍ നിന്നും ചുരുളഴിയുന്ന പൊടിപടലങ്ങള്‍,
ഭൂമിയുടെ യഥാര്‍ഥ അന്തരീക്ഷത്തിനുള്ള തെളിവുകളാണു.
ജീവവായു രഹിതമായ ഒരു അന്തരീക്ഷം.
ഒരു നിബിഡാന്തരീക്ഷം, ബാഷ്പപവും കാര്‍ബണ്‍ ഡയോക്സൈഡുമാല്‍ മൂടപ്പെട്ടതും.
ഒരു തീച്ചൂള.
ഭൂമി തണുപ്പിക്കപ്പെട്ടു.
ബാഷ്പം ഘനീഭവിച്ച് പേമാരിയൂടെ പ്രവാഹം സൃഷ്ടിക്കപ്പെട്ടു.
അധികം ദൂരെയും അധികം അടുത്തും അല്ലാതെ, സൂര്യനില്‍ നിന്നും ശരിയായ അകലത്തിലുള്ള ഭൂമിയുടെ നില, ജലത്തെ ശേഖരിക്കുവാന്‍ പര്യാപ്തമാക്കി..
ദ്രവ രൂപത്തില്‍.
ജലം സ്വന്തമായി നദികള്‍ നിര്‍മ്മിച്ചു.
അവ ശരീരത്തിലെ ഞരമ്പുകളെപ്പോലെയും, മരത്തിന്റെ ശിഖിരങ്ങളെപ്പോലെയും ആയിരുന്നു.
നദികള്‍, പാറകളില്‍ നിന്ന് ധാതുക്കLe സമുദ്രത്തിലെ ശുദ്ധജലത്തിലേക്കെത്തിച്ചു.
തന്മൂലം സമുദ്രം ഉപ്പുവെള്ളത്തിന്റെ കൂടാരമായി.
നമ്മളെവിടെ നിന്നാണു വരുന്നത്?
ജീവന്റെ ആദ്യസ്ഫുലിംഗം എവിടെയാണു സംഭവിച്ചത്?
സമയത്തിന്റെയൊരത്ഭുതം, ജീവന്റെ ആദിമരൂപങ്ങള്‍ ഗോളത്തിന്റെ തീച്ചൂളകളിലുണ്ടായിരുന്നു.
അവയ്ക്ക് നിറം നല്‍കപ്പെട്ടു, അവ ആര്‍ക്കിയോബാക്റ്റീരിയ(archeobacteria) എന്നറിയപ്പെട്ടു.
ഭൂമിയൂടെ ചൂടില്‍ നിന്നും അവയ്ക്ക് ഭക്ഷണം ലഭിച്ചു.
cyanobacteria അഥവ നീല-പച്ച നിറമുള്ള ആല്‍ഗകളൊഴികയുള്ളവയ്ക്ക്
അവയ്ക്ക് മാത്രം സൂര്യനില്‍ നിന്നും ഊര്‍ജ്ജം ശേഖരിക്കുവാന്‍ കഴിയുമായിരുന്നു.
ഇന്നുള്ളവയുടേതും പൊയ്മറഞ്ഞതുമായ എല്ലാ സസ്യഗണങ്ങളുടേയും പിതാമഹന്മാരായിരുന്നു അവ.
ഈ വളരെച്ചെറിയ ബാക്റ്റീരിയയും അവയുടെ പിന്‍ഗാമികളും കൂടി,
നമ്മുടെ ഗോളത്തിന്റെ വിധി തന്നെ മാറ്റിമറിച്ചു.
അവയിതിന്റെ അന്തരീക്ഷാകൃതി തന്നെ മാറ്റി.
അന്തരീക്ഷത്തെ വിഷമയമാക്കിയ കാര്‍ബണിനെന്ത് (കരി) സംഭവിച്ചു?
അവയിപ്പോഴും ഇവിടെയുണ്ട്, പക്ഷേയത് ഭൌമോപരിപടലത്തില്‍ തളയ്ക്കപ്പെട്ടിരിക്കുന്നു.
ഇവിടെ, ഒരിക്കല്‍, സൂക്ഷ്മാണുജീവികളാല്‍ സമ്പന്നമായ ഒരു കടലുണ്ടായിരുന്നു.
അന്തരീക്ഷത്തിലെ കാര്‍ബണിന്റെ സഹായത്തോടെ, അവ പുറം തോടുകള്‍ സൃഷ്ടിച്ചു.
ഇപ്പോള്‍, അവ കടലിലേക്ക് ലയിച്ച് ചേര്‍ന്നു.
ഇത് ശേഖരിക്കപ്പെട്ട തോടുകളുടെ കൂട്ടമാണു
ബില്ല്യണ്‍ കണക്കിന്നു സൂക്ഷ്മാണുജീവികളുടെ പുറം തോടുകള്‍.
അവയ്ക്ക് നന്ദി, കാരണം അന്തരീക്ഷത്തിലെ കാര്‍ബണ്‍(കരി) അവയാൽ വറ്റിപ്പോവുകയും,
തന്മൂലം മറ്റ് ജീവനുകള്‍ സാധ്യമാക്കപ്പെടുകയും ചെയ്തു.
ജീവനാണു അന്തരീക്ഷത്തെ രൂപാന്തരപ്പെടുത്തിയത്.
സസ്യജീവനുകള്‍ സൂര്യോര്‍ജ്ജം ഉപയോഗിച്ചു, തന്മൂലം ജലതന്മാത്രകളെ പുറംതള്ളുകയും പ്രാണവായു(ഓക്സിജന്‍)വിനെ ആഗിരണം ചെയ്യാനും സാധിച്ചു.
അങ്ങിനെ വായുവില്‍ ഓക്സിജന്‍ നിറഞ്ഞു.
ഭൂമിയുടെ ജല ചംക്രമണം നിരന്തരം നവീകരണത്തിനു വിധേയമായിരുന്നു.
വെള്ളച്ചാട്ടങ്ങള്‍, നീരാവി, മേഘങ്ങള്‍, മഴ
നീരുറവകള്‍, നദികള്‍,കടലുകള്‍,മഹാസമുദ്രങ്ങള്‍,ഹിമാനികള്‍...
ആ ജീവിതചക്രം ഒരിക്കലും ഭേദിക്കപ്പെട്ടില്ല.
എല്ലാക്കാലവും എപ്പോഴും ഒരേയളവില്‍ ജലം ഭൂമിയുലുണ്ട്.
എല്ലാ ജീവ-ജാലങ്ങളും ഒരേയളവ് വെള്ളം തന്നെയാണു കുടിച്ചത്.
“ജലം“- അമ്പരപ്പിക്കുന്ന വിഷയം
ഏറ്റവും അസ്ഥിരമായത്.
ദ്രാവകരൂപത്തിലും, ബാഷ്പരൂപത്തിലും, ഉറച്ച ഹിമക്കട്ടയായും രൂപങ്ങള്‍ സ്വീകരിച്ചു.
സൈബീരിയയിലെ ശൈത്യകാലത്ത്‍, മഞ്ഞുറഞ്ഞ് കിടക്കുന്ന തടാകത്തില്‍,
ജലം ഉറഞ്ഞ് കട്ടയാകുമ്പോഴുള്ള അതിന്റെ ശക്തി വെളിവാക്കപ്പെടുന്നു.
ജലത്തേക്കള്‍ മൃദുവായ ഹിമക്കട്ടകള്‍ ഒഴുകി നടക്കുന്നു.
അവ തണുപ്പിനെതിരായി ഒരു സംരക്ഷണകവചമൊരുക്കുകയും അതിനടിയില്‍ ജീവനു സുരക്ഷയേകുകയും ചെയ്യുന്നു.
പര്‍സ്പര-ബന്ധനമാണു ജീവന്റെ അടിസ്ഥാനം.
എല്ലാം പരസ്പരം കൊരുത്ത് കിടക്കുന്നു.
ആരും സ്വയം പര്യാപ്തരല്ല.
ജലവും വായുവും, ജീവനില്‍ ഒരുമിക്കപ്പെട്ടു.
പങ്കുവെക്കലാണെല്ലാം.
മേഖങ്ങള്‍ക്കിടയിലൂടെയുള്ള പച്ചപ്പിന്റെ ഈ വിശാലതയാണു പ്രാണവായുവിന്നാധാരം.
നമ്മുടെ കരളിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ വായുവിന്റെ 70 ശതമാനവും,
ലഭിക്കുന്നത്, കടലിന്റെ ഉപരിതലത്തിലുള്ള ഇളം നിറത്തിലുള്ള ഈ ആല്‍ഗികളില്‍ നിന്നാണു.
എല്ലാ ജീവജാലങ്ങള്‍ക്കും തങ്ങളുടേതായ കടമകളുള്ള സന്തുലിതാവസ്ഥയെ അശ്രയിച്ചാണു ഭൂമിയുടെ നിലനില്‍പ്പ്.
ആ നിലനില്‍പ്പാകട്ടെ, മറ്റൊന്നിന്റെ നിലനില്‍പ്പില്‍ക്കൂടി മാത്രമെ സാധ്യമാകൂ.
എളുപ്പം തകര്‍ത്തുകളയാവുന്ന അതിലോലവും നിഗൂഡവുമായ പരസ്പരബന്ധം.
അങ്ങിനെ, ആല്‍ഗികളുടേയും പുറംതോടുകളുടേയും ദാമ്പത്യഫലമായി പവിഴപ്പുറ്റുകള്‍ രൂപം കൊള്ളുന്നു.
പവിഴപ്പാറകള്‍ സമുദ്രനിലത്തിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണു, പക്ഷെ അവ, ആയിരക്കണക്കിനു മത്സ്യഗണങ്ങള്‍ക്കും നത്തക്കക്കകള്‍ക്കും ആല്‍ഗികള്‍ക്കും വീടൊരുക്കുന്നു.
സമുദ്രത്തിന്റെ സ്ഥിരത അവയെ ആശ്രയിച്ചിരിക്കുന്നു.
ബില്ല്യണ്‍ വര്‍ഷങ്ങളിലാണു ഭൂമിയുടെ കണക്കുകള്‍.
ഭൂമിയ്ക്ക്നാല് ബില്യണ്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു വൃക്ഷത്തിനു ജന്മമേകുവാന്‍.
ജീവജാലങ്ങളുടെ ചങ്ങലയില്‍, വൃക്ഷങ്ങള്‍ മേല്‍ത്തൂണുകളാണു: ജീവനുള്ള, എല്ലാം തികഞ്ഞ ശില്പം.
വൃക്ഷങ്ങള്‍ ഗുരുത്വാകര്‍ഷണത്തിനെ വെല്ലുവിളിക്കുന്നു.
പ്രകൃതിജന്യമായ മൂലകങ്ങളില്‍ സ്ഥിരമായി ആകാശത്തിലേക്ക് ആകര്‍ഷിക്കപ്പെടൂന്നത് വൃക്ഷങ്ങള്‍ മാത്രമാണു.
തങ്ങളുടെ ഇലകള്‍ക്ക് വളത്തിനായി യാതൊരു മടിയുമില്ലാതെ അവ സൂര്യനു നേരെ വളരുന്നു.
അവയ്ക്ക് മുന്‍ഗാമിയായ സയ്നോബാക്റ്റീരിയയില്‍ നിന്നും ലഭിച്ചതാണു,
പ്രകാശത്തില്‍ നിന്നും ഊര്‍ജ്ജം ശേഖരിക്കുവാനുള്ള ഈ കഴിവ്.
തടിയായും ഇലകളായും രൂപപ്പെടുവാന്‍ അവയത് ശേഖരിക്കുകയും ഭക്ഷണമാക്കുകയും ചെയ്യുന്നു.
അവ പിന്നീട് വെള്ളവും,ധാതുക്കളും, കായ്കറികളും ചേര്‍ന്നലിയുകയും ചെയ്തു.
അങ്ങിനെ,ക്രമേണ,
തറയുണ്ടായി.
അവിടെ സൂക്ഷ്മാണുജീവികളുടെ നിരന്തരമായ ഇടപെടലുകളുണ്ടായി. മേഞ്ഞും കുഴിച്ചും വായു നിറച്ചും അതില്‍ മാറ്റങ്ങളുണ്ടാക്കി.
എല്ലാ ജീവനുകളും ബന്ധിപ്പിക്കപ്പെട്ട ഫലഭൂയിഷ്ടമായ ജൈവമണ്ണിന്റെ മേല്‍പ്പാളി അവ നിര്‍മ്മിച്ചു.
ഭൂമിയിലെ ജീവനെക്കുറിച്ച് നമുക്കെന്തറിയാം?
എത്ര ജീവിവര്‍ഗ്ഗങ്ങളെ നമുക്കറിയാം? പത്തെണ്ണം?
ഒരുപക്ഷെ 100?
അവയെ പരസ്പരം യോജിപ്പിക്കുന്ന ബന്ധത്തെക്കുറിച്ച് നമുക്കെന്തറിയാം?
ഭൂമി ഒരു മഹാത്ഭുതം തന്നെയാണു.
ജീവന്‍ നിഗൂഡമായിത്തന്നെ അവശേഷിക്കുന്നു.
ജീവജന്തു കുടുംബങ്ങള്‍ ജീവചര്യകളാൽ ഒന്നാകുന്നു.
തലമുറകളായി അവ കൈമാറ്റം ചെയ്യപ്പെടുന്നു.
ചിലര്‍ പ്രകൃതിയെ തങ്ങളുടെ മേച്ചില്‍പ്പുറമാക്കുന്നു.
ആ മേച്ചില്‍പ്പുറങ്ങളാകട്ടെ, അവര്‍ക്കനുയോജ്യമായി മാറുന്നു.
രണ്ട് കൂട്ടര്‍ക്കും നേട്ടം.
ജന്തുക്കള്‍ തങ്ങളുടെ വിശപ്പിനു മരങ്ങളെയാശ്രയിക്കുന്നു,അതുവഴി മരങ്ങള്‍ക്ക് വീണ്ടും തളിരിടാം.
ജീവന്റെ, ഭൂമിയിലെ ഐതിഹാസികമായ യാത്രയില്‍ എല്ലാ ജീവിവര്‍ഗ്ഗങ്ങള്‍ക്കും തങ്ങളുടേതായ വേഷമുണ്ട്.
എല്ലാ ജീവജാലങ്ങള്‍ക്കും സ്വന്തമായി ഒരു സ്ഥലമുണ്ട്.
ആരും ഫലശൂന്യരോ ഉപദ്രവകാരികളോവല്ല.
എല്ലാവരും തുല്യരാണു.
അവിടെയാണു, നിങ്ങള്‍, ഹോമോ സേപിയന്‍സ്, ബുദ്ധിയുള്ള മനുഷ്യര്‍,
കഥയിലേക്ക് പ്രവേശിക്കുന്നത്.
വിസ്മയകരമായ 4 ബില്യണ്‍ വര്‍ഷങ്ങളുടെ പൈതൃകത്തില്‍ നിന്നും നിങ്ങള്‍ ലാഭം കൊള്ളുന്നു.
ഭൂമിയുടെ ഇഷ്ടദാനം.
നിങ്ങള്‍ക്ക് വെറും 200,000 വര്‍ഷത്തിന്റെ പഴക്കമേയുള്ളൂ, എന്നിട്ടും നിങ്ങള്‍ ഭൂമിയുടെ ചിത്രം തന്നെ മാറ്റി വരച്ചു.
പോരായ്മകളേറെയുണ്ടായിട്ട് പോലും, നിങ്ങള്‍ എല്ലാത്തരം വാസസ്ഥലങ്ങളുടേയും കീഴടക്കി.
മുന്നേയുള്ള ജീവിവര്‍ഗ്ഗങ്ങളൊന്നും ചെയ്യാത്ത രീതിയില്‍,ഭൂപ്രദേശത്തിന്റെ ഒരോ ഇഞ്ചും കീഴടക്കി.
180,000 വര്‍ഷങ്ങളുടെ നാടോടി ജീവിതത്തിനു ശേഷം. നന്ദി.. ദയാര്‍ദ്രമായ കാലാവസ്ഥയ്ക്ക്.
മനുഷ്യര്‍ സ്ഥിരവാസം ആരംഭിച്ചു.
ഭക്ഷണത്തിനായി വേട്ടയാടുന്നത് പിന്നെ ആവശ്യം വന്നില്ല.
ധാരാളം മത്സ്യങ്ങളും, വിനോദവും, കാട്ട് ചെടികളുമുള്ള ആര്‍ദ്രമായ സ്ഥലങ്ങളില്‍ അവന്‍ വാസമുറപ്പിച്ചു
അവിടെ ഭൂമിയും വെള്ളവും ജീവനും ഒത്തുചേര്‍ന്നു.
ഇന്നും മാനവരാശിയുടെ സിംഹഭാഗവും തീരദേശങ്ങളില്‍ ജീവിക്കുന്നു.
അല്ലെങ്കില്‍ നദികളുടേയോ, തടാകങ്ങളുടേയോ തീരങ്ങളില്‍.
ലോകത്താകെമാനം, നാലില്‍ ഒരാള്‍,
6,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യര്‍ ജീവിച്ചിരുന്നത് പോലെ തന്നെ ഇന്നും ജീവിക്കുന്നു. അവരുടെ ഏക ഊര്‍ജ്ജം മാറി വരുന്ന ഋതുക്കള്‍ പ്രദാനം ചെയ്യുന്നത് മാത്രവും.
അതാണു 1.5 ബില്യണ്‍ ജനതയുടെ ജീവിത രീതി. സമ്പന്ന രാജ്യങ്ങളുടെ മൊത്തം ജനസംഖ്യയെക്കാള്‍ കൂടുതല്‍ വരുമത്.
പക്ഷെ ആയുര്‍ദൈര്‍ഘ്യം വളരെ ഹ്രസ്വവും ജോലിഭാരം അപകടം വരുത്തുകയും ചെയ്യുന്നു.
പ്രകൃതിയുടെ അസ്ഥിരഭാവം ദൈനംദിനജീവിതത്തിന്റെ ഭാരമേറ്റുന്നു.
വിദ്യാഭ്യാസം പലര്‍ക്കും കിട്ടാക്കനി മാത്രം.
കുടുംബങ്ങളുടെ ആക സമ്പാദ്യം കുട്ടികള്‍ മാത്രമാകുന്നു, കാരണം,
അവരെക്കൂടി ജോലി ചെയ്യിപ്പിക്കുകയും അതു വഴി
ഉപജീവനം ലഘൂകരിക്കപ്പെടൂകയും ചെയ്യുന്നു.
മനുഷ്യര്‍ പ്രതിഭാശാലികളാണു.
തങ്ങളുടെ ദൌര്‍ബല്യങ്ങള്‍ മണത്തറിയാനവനു കഴിഞ്ഞു.
പ്രകൃതി, മനുഷ്യനു ദാനം നല്‍കിയ, എന്നാല്‍ അപര്യാപ്തമായ ശാരീരിക കഴിവുകള്‍, മൃഗങ്ങളിലും കാണപ്പെടുന്നു പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തുവാന്‍.
പക്ഷെ ശൂന്യമായ ഉദരവുമായി നിങ്ങള്‍ക്കെങ്ങിനെയാണു ലോകം കീഴടക്കുവാന്‍ കഴിയുക?
കാര്‍ഷികവൃത്തിയുടെ കണ്ടുപിടിത്തം ചരിത്രത്തിന്റെ ഗതി തന്നെ മാറ്റി.
അത് കേവലം 10,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രമായിരുന്നു.
കൃഷിയായിരുന്നു നമ്മുടെ ആദ്യമഹാവിപ്ലവം.
അത് ക്രമേണ വന്‍ നീക്കിയിരിപ്പിനു കാരണമായി
അതു വഴി മഹത്തായ സംസ്കാരങ്ങള്‍ക്കും മഹാനഗരങ്ങള്‍ക്കും നാന്ദി കുറിച്ചു.
ആയിരത്തോളം വര്‍ഷങ്ങള്‍ പഴക്കമുള്ള ഭക്ഷണത്തിനു വേണ്ടിയുള്ള അലച്ചില്‍ ഇല്ലാതെയായി.
ധാന്യം നിര്‍മ്മിക്കുകയും അവയ്ക്ക് നിരവധി വകഭേദങ്ങളുണ്ടാക്കുകയും ചെയ്തു.
നമ്മുടെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായി അവയെ മാറ്റിയെടുക്കുവാനും പഠിച്ചു.
മറ്റെല്ലാ വര്‍ഗ്ഗങ്ങളെപ്പോലെ തന്നെയാണു നമ്മളും.
നമ്മുടെ ദൈനംദിന ജീവിതത്തിന്റെ പരമപ്രധാന ലക്ഷ്യം ഭക്ഷണമാണു.
എപ്പോഴാണോ മണ്ണ് ഫലഭൂയിഷ്ടമല്ലാതെയാവുകയും
ജലം ദുര്‍ലഭമാവുകയും ചെയ്ത,ത് അപ്പോള്‍ നമ്മള്‍, ഭൂമിയെ ചൂഷണം,
ചെയ്യുവാനുള്ള ബുദ്ധിസാമര്‍ത്ഥ്യം പ്രകടിപ്പിച്ചു.
ആവശ്യമുള്ളത്രയും ക്ഷമയോടെയും അര്‍പ്പണബോധത്തോടെയും
മനുഷ്യന്‍ ഭൂമിയെ രൂപമാറ്റത്തിനു വിധേയമാക്കി.
കാര്‍ഷികവേലയായിരുന്നു അപ്പോഴും ലോകത്തിലാകമാനം വ്യാപിപ്പിക്കപ്പെട്ട ജോലി.
മാനവരാശിയുടെ പകുതി ഭൂമിയെ ഉഴുതുമറിച്ചു, അവരില്‍ മുക്കാല്‍പ്പേരും തങ്ങളുടെ വെറും കൈകളുപയോഗിച്ചു.
തലമുറകളില്‍ നിന്നും തലമുറകളിലേക്ക് വിയര്‍പ്പിന്റെയും അദ്ധ്വാനത്തിന്റെയും രൂപത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്ന ആചാരം പോലെയയിരുന്നു കൃഷി.
കാരണം മാനവകുലത്തിനത് നിലനില്‍പ്പിനുള്ള ഉപാധിയായിരുന്നു.
എന്നാല്‍ ഏറക്കാലം കൈക്കരുത്തിനെ ആശ്രയിച്ചതിനു ശേഷം, മനുഷ്യവംശം പുതിയൊരു മാര്‍ഗ്ഗം കണ്ടെത്തി
ഭൌമാന്തരഭാഗത്തുള്ള ഊര്‍ജ്ജം കുഴിച്ചെടുക്കുവാന്‍.
ഈ ജ്വാലകള്‍ ചെടിയില്‍ നിന്നും ഇത്ഭവിക്കുന്നതാണു. സൂര്യോര്‍ജ്ജത്തിന്റെ പോക്കറ്റ്.
കേവല ഊര്‍ജ്ജം. സൂര്യന്റെ ചൈതന്യം, കോടാനുകോടി വര്‍ഷങ്ങളായി അനേകായിരം സസ്യങ്ങള്‍ ശേഖരിച്ച് വെച്ചിരുന്നത്.
ഏതാണ്ട് 100 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ്.
ഇതാണു കല്‍ക്കരി, ഇതാണു ഗ്യാസ്
എല്ലാത്തിനും ഉപരി ഇതാണു എണ്ണ.
ഈ പോക്കറ്റ് മനുഷ്യനെ ഭൂമിയിലെ കഠിനാധ്വാനത്തില്‍ നിന്നും മോചിപ്പിച്ചു.
കാലത്തിന്റെ ചങ്ങലക്കെട്ടുകള്‍ ഭേദിച്ച മനുഷ്യന്റെ ചരിത്രം,
എണ്ണയോടൊപ്പം തുടങ്ങുന്നു.
എണ്ണകാരണം, നമ്മളില്‍ ചിലര്‍ അഭൂതപൂര്‍വ്വമായ നേട്ടത്തിനുടമകളായി.
പിന്നീട് കേവലം 50 വര്‍ഷങ്ങള്‍ക്കുള്ളില്‍, ഒരൊറ്റ ജീവിതകാലയളവില്‍, ഭൂമി സമൂലമായ മാറ്റങ്ങള്‍ക്ക് വിധേയമായി,
മുന്‍പുള്ള എല്ലാ തലമുറകളും ചെയ്തതിനെക്കാള്‍ കൂടുതല്‍!
വേഗത്തില്‍, അതി വേഗത്തില്‍. കഴിഞ 60 വര്‍ഷങ്ങളില്‍, ലോക ജനസംഖ്യ മൂന്നിരട്ടിയായി.
മാത്രവുമല്ല, 2 ബില്യണ്‍ ജനങ്ങള്‍ നഗരങ്ങളിലേക്ക് ചേക്കേറി.
വേഗത്തില്‍, അതിവേഗത്തില്‍
കോടികള്‍ അധിവസിക്കുന്ന നൂറോളം അംബരചുംബികളുള്ള ചൈനയിലെ ഷെന്‍സന്‍,
കേവലം 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെറുമൊരു മത്സ്യ-ബന്ധനഗ്രാമം മാത്രമായിരുന്നു.
വേഗത്തില്‍, അതിവേഗത്തില്‍
ഷാംങ്ഹായില്‍, 3000 ഗോപുരങ്ങളും അംബരചുംബികളും
കേവലം 20 വര്‍ഷങ്ങള്‍കൊണ്ട് നിര്‍മ്മിച്ചതാണു. നൂറോളമെണ്ണത്തിന്റെ പണികള്‍ പുരോഗമിക്കുന്നു.
ഇന്ന്, ലോകത്തിലെ 7 ബില്യണ്‍ ജനങ്ങളുടെ പകുതിയും നഗരങ്ങളിലധിവസിക്കുന്നു.
ന്യൂയോര്‍ക്ക്.
ലോകത്തിലെയാദ്യ “മെഗലാപോളിസ്”
മനുഷ്യര്‍ക്ക് ഭൂമിയേകുന്ന ഊര്‍ജ്ജം ചൂഷണം ചെയ്യുന്നതിന്റെ ചിഹ്നം.
മില്യണ്‍കണക്കിനു വൈദേശികരുടെ അധ്വാനം, കല്‍ക്കരി ഊര്‍ജ്ജം, എണ്ണയുടെ അനിയത്രിതമായ കരുത്ത്.
അമേരിക്കയായിരുന്നു ആദ്യമായി “കറുത്തപൊന്നിന്റെ” വില തിരിച്ചറിഞത്.
പാടങ്ങളില്‍ മനുഷ്യര്‍ യന്ത്രങ്ങള്‍ക്ക് വഴി മാറി.
ഒരു ലിറ്റര്‍ എണ്ണ, 100 കൈകളുല്പാദിപ്പിക്കുന്നയത്രയും,
ഊര്‍ജ്ജം വെറും 24 മണിക്കൂറുകൊണ്ടുല്പാദിപ്പിക്കും.
അമേരിക്കയില്‍,വെറും 3 മില്യണ്‍ കര്‍ഷകര്‍ മാത്രമെ അവശേഷിക്കുന്നുള്ളൂ.
എന്നാല്‍ അവരാകട്ടെ, 2 ബില്യണ്‍ ജനങ്ങള്‍ക്കാവശ്യമുള്ളത്രയും ധാന്യങ്ങളുല്പാദിപ്പിക്കുന്നു.
എന്നാല്‍, അവയില്‍ ഭൂരിഭാഗവും ജനങ്ങളുടെയുപയോഗത്തിനല്ല.
മറ്റെല്ലാം യന്ത്രവല്‍കൃത രാജ്യങ്ങളെപ്പോലെ ഇവിടെയും അത് കന്നുകാലിത്തീറ്റ അഥവാ ബയോഫ്യുയലാക്കി മാറ്റപ്പെടുന്നു.
സൌരോര്‍ജ്ജത്തിന്റെ ആ പോക്കറ്റ് വരള്‍ച്ചയുടെ ചെകുത്താനെ,
കൃഷിസ്ഥലങ്ങളില്‍ നിന്നും ആട്ടിപ്പായിച്ചു.
മാനവരാശിയുടെ 70% ജലൌപഭോഗം ആവശ്യമുള്ള കൃഷിയുടെ പിടിയില്‍ നിന്ന് ഒരു വസന്തത്തിനും രക്ഷപെടുവാന്‍ കഴിയില്ല.
പ്രകൃതിയില്‍ എല്ലാം പരസ്പരം ബന്ധിപ്പിക്കപ്പെട്ടവയാണു.
No comments yet. Be the first to leave one.