The first 200 lines.
സാർ, സർക്കാർ സ്കൂളിലെ മാഷ് പണി പഴയപോലെ ഒന്നുമല്ല ഇപ്പോൾ.
പിള്ളേരുടെ ചെവിക്ക് ഒന്ന് പിടിച്ചാൽ മതി,
അപ്പൊ തന്നെ മൊബൈൽ എടുത്ത് വീഡിയോ പിടിക്കും.
എല്ലാത്തിനെയും പിടിച്ച് തല്ലാൻ തോന്നും!
പക്ഷെ, നമ്മൾ തല്ലുന്നത് വേറൊരുത്തൻ
വീഡിയോ എടുക്കില്ലെന്ന് എന്താ ഉറപ്പ്?
അന്വേഷണമൊക്കെ വന്നാൽ,
പിന്നെ പെൻഷനെ അത് ബാധിക്കും.
അതാണ് ഇപ്പോഴത്തെ അവസ്ഥ.
- എടാ ഗോവിന്ദേ. - എന്താ?
രണ്ട് സ്പെഷ്യൽ ചായ കൂടി പറ.
പോയി എടുത്തുകൊണ്ട് വാ.
ശരി സാർ. എന്താ സാറിന്റെ പ്രശ്നം?
ഒരുപാട് പ്രശ്നങ്ങളുണ്ട്.
നിങ്ങൾക്ക് പ്രശ്നങ്ങളൊന്നുമില്ലേ?
ഈയിടെയായി വരുന്ന രോഗികൾക്ക്,
ഡോക്ടറെക്കാളും അറിവാണ് അസുഖത്തെക്കുറിച്ച്.
എല്ലാം ഗൂഗിളിൽ നോക്കി പഠിച്ചിട്ടാ വരുന്നത്.
- അതെ, അതെ, പക്ഷെ... - അതെന്താന്ന് വെച്ചാൽ...
ഞാൻ താങ്കളെ എങ്ങനെ സഹായിക്കണം?
വലിയ കാര്യമൊന്നുമില്ല, സാർ.
ഞാനും സാറിനെപ്പോലെ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്.
സെൻട്രൽ ഗവൺമെന്റ്.
ഞാൻ വാരണാസിയിലെ ഒരു അധ്യാപകനാണ്.
ഇപ്പൊ വിളവെടുപ്പിന്റെ സമയമല്ലേ...
സാർ, വിളവെടുപ്പിന്റെ കാര്യമൊക്കെ എനിക്കറിയാം.
എനിക്ക് ഇതാണ് അറിയേണ്ടത്. എന്താണ് താങ്കളുടെ അസുഖം?
എനിക്ക് കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ വയ്യ.
കൈകാലുകളൊക്കെ വിറയ്ക്കുന്നു.
വയറിളക്കം പോലെയും തോന്നുന്നുണ്ട്.
അതൊക്കെ അങ്ങ് എഴുതിക്കോ സാർ.
എനിക്ക് 15 ദിവസത്തെ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം.
എന്റെ ലീവ് എല്ലാം തീർന്നുപോയി.
ഇനിയും കൊയ്ത്ത് ബാക്കിയുണ്ട്.
- നിങ്ങൾക്ക് പോകാം. - എന്ത്?
- താങ്കൾക്ക് പോകാം. - ശരി.
ദയവായി വിദ്യാർത്ഥികളെ തല്ലാനൊന്നും നിൽക്കണ്ട.
- എന്തൊരു മൂഞ്ചിയ ഡോക്ടറാണ്! - ഞാൻ കരുതി വല്ല രോഗിയുമാണെന്ന്.
ഇതൊക്കെ സർക്കാർ വക കാര്യങ്ങളല്ലേ.
അതുകൊണ്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്.
എത്ര കാശ് വേണമെന്ന് വെച്ചാൽ പറഞ്ഞോ.
ഞാൻ വെറുതെ ചെയ്തു തരാൻ പറഞ്ഞില്ലല്ലോ.
ഞാൻ ഡോക്ടറോടല്ല സംസാരിക്കുന്നത്.
ആയിരുന്നെങ്കിൽ, സിഎംഒ ഓഫീസിൽ നിന്ന്
ഞാൻ എപ്പോഴേ സർട്ടിഫിക്കറ്റ് വാങ്ങിച്ചേനെ.
ഇവിടെയാണെങ്കിൽ ഒരു പട്ടി പോലും വരാറില്ല!
ഞാൻ ഇങ്ങോട്ട് കയറി വന്നതിന് നിങ്ങളെന്നോട് നന്ദി പറയണം.
കോണോത്തിലെ ജാഡ തന്നെ!
പറയൂ ഇന്ദുജി.
സാർ, എനിക്കൊരു സഹായം വേണം.
ഇങ്ങനെ പറയുന്നതിൽ എനിക്ക് വിഷമമുണ്ട്, പക്ഷെ വേറെ വഴിയില്ല.
ഏയ്, അതൊന്നും സാരമില്ല. പറയൂ.
സാർ, ഇന്ന് വാക്സിനേഷൻ ദിവസമാണ്. ബുധനാഴ്ചയല്ലേ.
ദേവേന്ദർ ഭായ് സിഎംഒ ഓഫീസിൽ നിന്ന് വാക്സിനുമായി ഇറങ്ങിയിട്ടുണ്ട്.
ഞാനിപ്പോൾ ഫീൽഡിലാണ്.
അതുകൊണ്ട്, സാർ ആ വാക്സിൻ ഒന്ന് വാങ്ങിവെക്കുമോ?
ശരി, ഞാൻ വാങ്ങിച്ചോളാം.
സാർ, ഞാൻ എന്റെ മോൻ സുധീറിനെ പറഞ്ഞയച്ചിട്ടുണ്ട്.
അവൻ സാറിന്റെ കയ്യിൽ നിന്ന് അത് വാങ്ങിക്കോളും. അവന് കൊടുത്താൽ മതി.
ശരി, ചെയ്തോളാം.
വരിയിൽ നിന്നൂടെ.
- നിനക്ക് എന്താ കാണിക്കേണ്ടത്? - എനിക്ക് വയറുവേദനയാ.
നിന്നെ ഞാൻ തല്ലി നിന്റെ ദേഹം മൊത്തം വേദനയാക്കും.
അവിടെ ഇരുന്നോണം.
വലിയ ആളാവാൻ നിൽക്കണ്ട. ഇവനെ പിടിച്ചേ.
ഒന്ന് അങ്ങോട്ട് മാറി നിൽക്ക്.
- ശോധനയൊക്കെ കൃത്യമാണോ? - അതെ.
അടുത്ത ഞായറാഴ്ച കാണിക്ക്.
ശരി. നമസ്കാരം.
നമസ്കാരം.
നമസ്കാരം ഡോക്ടർ.
മിസ്റ്റർ ഫുട്ടാനി!
എന്താ പ്രശ്നം?
പ്രശ്നമുള്ളപ്പോൾ മാത്രമേ ഞാൻ വരാൻ പാടുള്ളോ?
അങ്ങനെയല്ലേ പതിവ്.
ഇനി കാര്യം പറ.
ഇത് പുതിയ പേനയാണോ?
തമാശ കളിക്കാതെ മാഷേ. പുറത്ത് നിൽക്കുന്ന തിരക്ക് കണ്ടില്ലേ?
- ഞാൻ കണ്ടു. - തിരക്കാണല്ലേ?
അപ്പൊ ഞങ്ങളും ഡ്യൂട്ടിയിൽ തന്നെയാണ്.
എനിക്കറിയാം,
നിങ്ങൾ എത്ര നന്നായിട്ടാണ് ഡ്യൂട്ടി ചെയ്യുന്നതെന്ന്.
വന്ന കാര്യം പറഞ്ഞ് തുലക്ക്.
മെഡിക്കൽ ഓഫീസർക്ക് നിങ്ങളെ ഒന്ന് കാണണമെന്ന്.
- എന്നെയോ? - അതെ.
എന്തിന്?
രണ്ടുപേരും ഒരേ ഫീൽഡിലുള്ള വിദഗ്ദ്ധരല്ലേ.
എന്തെങ്കിലും ചർച്ച ചെയ്യാൻ കാണും.
നിങ്ങളുടെ എംഒ മട്ടൻ കഴിക്കുമോ?
മുട്ടയും മീനും കഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
- അതുകൊണ്ട് മട്ടനും കഴിക്കുമായിരിക്കും. - അങ്ങനെയല്ല.
അതായത്...
കരയുന്ന മൃഗങ്ങളെ ചിലർ കഴിക്കാറില്ല.
മീൻ കരയുമോ?
നീ ഒരു കാര്യം ചെയ്യ്.
ഒരു വലിയ ബക്കറ്റിൽ നിറയെ വെള്ളം എടുക്ക്.
എന്നിട്ട് അതിലൊരു ജീവനുള്ള രോഹു മീനിനെ ഇട്.
എന്നിട്ട് നിന്റെ തല വെള്ളത്തിലേക്ക് മുക്കിയിട്ട്,
ആ മീനിനെ പിടിച്ചു നോക്ക്.
അപ്പോൾ കേൾക്കാം ആ മീൻ കരയുകയാണോ അതോ പാടുകയാണോ എന്ന്.
നിനക്ക് വട്ടാണോ മാഷേ?
മീൻ കരയുമോ ഇല്ലയോ?
രണ്ട് മണി മുതൽ രണ്ടര വരെ ഞാൻ ഫ്രീയാണ്. നിനക്കറിയാല്ലോ?
അറിയാം.
ആ സമയത്ത് ഉച്ചഭക്ഷണത്തിന് കൂട്ടിക്കൊണ്ട് വാ. നമുക്ക് മട്ടൻ കഴിച്ച് സംസാരിക്കാം.
പാപി!
അവനെന്നെ നശിപ്പിച്ചു.
എന്തൊരു ഡോക്ടറാണവൻ?
അവിടെ ആരും പോകുന്നില്ല.
വലിയ വർത്തമാനമായിരുന്നു.
രോഗികൾ വരും, രോഗികൾ വരും എന്ന്.
ഇപ്പോൾ അവിടെ ഈച്ചയെ ആട്ടിയിരിക്കേണ്ട അവസ്ഥയാണ്.
എന്റെ നെൽക്കൃഷി അവൻ വെട്ടിക്കളഞ്ഞു.
പാവങ്ങളെ ഉപദ്രവിച്ചാൽ, ദൈവം നിന്നെയും ഉപദ്രവിക്കും.
ദേവേന്ദർജീ, വാക്സിൻ എനിക്ക് തരാൻ ഇന്ദുജി പറഞ്ഞിരുന്നു.
ഇതുവരെ ആദ്യത്തെ രോഗിയെപ്പോലും കിട്ടിയില്ലെന്ന് കേട്ടല്ലോ.
ഡോക്ടറുടെ കാര്യം പോക്കാ!
- ഹലോ സാർ. - എങ്ങനെയുണ്ട് സുധീർ?
സുഖം.
നുണയൻ.
പറയൂ മിസ്റ്റർ ഫുട്ടാനി.
സാർ മട്ടൻ കഴിക്കുമോ?
പി.എച്ച്.സിയിൽ ഇരിക്കാതെ നിങ്ങളെവിടെ കറങ്ങി നടക്കുവാ ഫുട്ടാനി?
ഏയ്, ഞാൻ കറങ്ങി നടക്കുകയല്ല സാർ.
സാറിന് ആ ഡോക്ടറെ കാണണമെന്ന് പറഞ്ഞില്ലേ.
ഞാൻ അത് ഏർപ്പാടാക്കാൻ പോയതാ.
ഉച്ചഭക്ഷണത്തിന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു.
സാറിന് അവിടെ ഇരുന്ന് ഇറച്ചിയും ചോറും കഴിച്ച് വർത്തമാനം പറയാം.
സാർ, ഉച്ചയ്ക്ക് 2 മുതൽ 2:30 വരെ മാത്രമേ പുള്ളി ഫ്രീ ആവുകയുള്ളൂ.
നമ്മള് പിന്നെ എപ്പോഴും ഫ്രീ ആണല്ലോ.
നമുക്ക് എപ്പോ വേണമെങ്കിലും ഭക്ഷണം കഴിക്കാം.
മിസ്റ്റർ ഫുട്ടാനി, ഞാൻ ഒരു മെഡിക്കൽ ഓഫീസറാണ്.
ഞാൻ പോയി ഒരു വ്യാജ ഡോക്ടറുടെ ക്ലിനിക്കിൽ ഇരുന്ന് മട്ടൻ കഴിക്കണമെന്നാണോ?
അത് നാട്ടുകാർക്ക് എന്ത് സന്ദേശമാണ് നൽകുക?
സന്ദേശമോ?
ആർക്ക് സന്ദേശം നൽകാൻ സാർ?
അതായത്, അത് കാണുന്ന ആളുകൾക്ക്. ഉദാഹരണത്തിന് അവിടുത്തെ രോഗികൾക്ക്.
സാർ, സാറിനെ ആർക്കെങ്കിലും അറിയാമോ?
വാ സാർ.
എല്ലാ ദിവസവും ആരും സാറിനെ ഭക്ഷണത്തിന് വിളിക്കില്ലല്ലോ.
മിസ്റ്റർ ഫുട്ടാനി, അദ്ദേഹത്തിന് എന്നെ കാണണമെങ്കിൽ,
പി.എച്ച്.സിയിലേക്ക് വരാൻ പറ. മനസ്സിലായോ?
സാർ, സാർ.
ഗ്രാം ചികിത്സാലയ് എപ്പിസോഡ് - 03
എന്താ സാർ കാര്യം? ഭക്ഷണം ഇഷ്ടപ്പെട്ടില്ലേ?
ഏയ്, എനിക്ക് വിശപ്പില്ല.
സാർ, സാറിന് കിഷോരി ഭായിയെ അറിയാമോ?
അച്ഛൻ മരിച്ചുപോയ ആൾ?
സാർ വന്ന ദിവസം?
മരണാനന്തര ചടങ്ങുകളുടെ ഭാഗമായി ഒരു സദ്യയുണ്ട്.
കിഷോരി ഭായ് എന്നോട് പറഞ്ഞിരുന്നു.
ഗോവിന്ദ് ബാബു, പിഎച്ച്സിയിൽ വെറുതെ ഇരിക്കുകയല്ലേ.
പോയി എല്ലാവരെയും സദ്യക്ക് ക്ഷണിക്ക്.
സാർ എന്താ ആലോചിക്കുന്നതെന്ന് എനിക്കറിയാം.
എങ്ങനെയാണ് ക്ഷണിക്കുന്നതെന്ന് ആലോചിക്കുവാണല്ലേ?
പട്ടണത്തിലുള്ളവർക്ക് അതൊന്നും മനസ്സിലാവില്ല.
സാർ, ഗ്രാമത്തിൽ സദ്യയുടെ അന്ന്,
എല്ലാവരെയും നേരിട്ട് പോയി ക്ഷണിക്കുന്ന ഒരു രീതിയുണ്ട്.
ഇവിടെ അതിനെ 'ന്യോത' എന്ന് പറയും.
കിഷോരി ഭായ് പറഞ്ഞു,
ആദ്യത്തെ ക്ഷണം
സാറിനോട് പറയണമെന്ന്.
അതുകൊണ്ട് ക്ഷണിച്ചിരിക്കുന്നു.
ഞാൻ പോട്ടെ. അവിടെ ഒരുപാട് പണിയുണ്ട്.
ശരി.
ജോലിത്തിരക്കിലാണല്ലോ...
സാർ, നല്ല തണുപ്പുണ്ട്.
സൂക്ഷിക്കണം.
വാക്സിൻ ഇങ്ങ് തന്നേ സാർ. എനിക്ക് ക്യാമ്പിലേക്ക് പോകാനുള്ളതാ.
തരാനോ? ഞാൻ കൊടുത്തതാണല്ലോ.
അല്ല, ആർക്കാ കൊടുത്തത്?
ആർക്കാന്നോ? നിങ്ങൾ സുധീറിന് കൊടുക്കാൻ പറഞ്ഞില്ലേ. ഞാൻ അവന് കൊടുത്തല്ലോ.
ഇല്ല സാർ. അവൻ എന്നെ വിളിച്ചിരുന്നു, അമ്മേ ഞാൻ ട്യൂഷന് പോകാൻ വൈകുമെന്ന് പറഞ്ഞു.
- അതുകൊണ്ട് സാറിന്റെ കയ്യിൽ നിന്ന് വാങ്ങാൻ പറഞ്ഞു. - വാങ്ങിയില്ലെന്ന് അവൻ എങ്ങനെ പറയും?
അവൻ ഇവിടെ വന്നിരുന്നു. ഞാൻ അവന് കൊടുത്തതാ. അവനെ വിളിക്ക്.
ഞാനെന്തിനാ വിളിക്കുന്നത്? അവൻ പുറത്തുണ്ട്.
വാ പോയി നോക്കാം. അവൻ രാവിലെ വന്നതാ. ഞാൻ അവന് കൊടുത്തതാണ്.
സുധീർ!
സുധീർ!
സുധീർ.
ഞാൻ നിനക്ക് വാക്സിൻ തന്നതല്ലേ?
നമസ്കാരം സാർ.
നീ രാവിലെ വന്നില്ലേ. ഞാൻ വാക്സിൻ തന്നില്ലേ. അമ്മയോട് പറ.
രാവിലെയോ?
ഇല്ല സാർ. രാവിലെ ഞാൻ ട്യൂഷനിലായിരുന്നു.
ഇതെന്ത് അന്യായമാണ്.
നീ വന്നതാ. ഞാൻ നിനക്ക് വാക്സിൻ തന്നതാ.
ഇപ്പൊ ഇല്ലെന്ന് പറയുന്നോ?
ഇല്ല അമ്മേ.
നമസ്കാരം സാർ. എന്താ കാര്യം?
മിസ്റ്റർ ഫുട്ടാനി, വാക്സിൻ വാങ്ങി സുധീറിന് കൊടുക്കാൻ ഇന്ദുജി എന്നോട് പറഞ്ഞിരുന്നു.
ഞാൻ അവന് വാക്സിൻ കൊടുത്തു. അവൻ ഇല്ലെന്ന് പറയുന്നു.
അവൻ എപ്പോഴും അങ്ങനെയാ സാർ.
സാറിന് അറിയാമോ? ഒരിക്കൽ അവൻ എന്നോട് ഒരു പൈപ്പ് ചോദിച്ചു.
അങ്കിളേ, ആ പൈപ്പ് ഒന്ന് തരുമോ, പാടത്ത് വെള്ളം നനയ്ക്കാനാണെന്ന് പറഞ്ഞു.
ഞാൻ നല്ല മനസ്സോടെ അത് കൊടുത്തു.
പിറ്റേന്ന് ഞാൻ ചോദിച്ചു, മോനെ ആ പൈപ്പ് തിരിച്ചു തന്നേന്ന്.
അവൻ ചോദിക്കുന്നു ഏത് പൈപ്പാന്ന്?
ഞാൻ അവനിട്ട് രണ്ട് പൊട്ടിച്ചു.
അന്നുമുതൽ ഞാൻ ഇവളോട് മിണ്ടാറില്ല.
No comments yet. Be the first to leave one.