200 บรรทัดแรก
ഈ സിനിമ, ചക്രവർത്തിയിൽ നിന്നും സന്യാസത്തിലേക്കുള്ള ഒരു വ്യക്തിയുടെ യാത്രയാണ്. രക്തം പുരണ്ട വാളുകൊണ്ട് ഭാരതം മുഴുവൻ കീഴടക്കിയ ചക്രവർത്തിയും, ഗൗതം ബുദ്ധയുടെ വചനങ്ങൾ ഭാരതം മുഴുവനും പ്രചരിപ്പിച്ച സന്യാസിയുമായ ഒരാളുടെ കഥയാണ്. ഈ സിനിമ ചരിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ചില കഥാപാത്രങ്ങളും സ്ഥലങ്ങളും കാല്പനികവുമാണ്. ഇതു പൂർണമായും ഒരു ചരിത്രസിനിമയായി അവകാശപ്പെടുന്നില്ല.
ഞാൻ നിങ്ങളോട് സംസാരിക്കില്ല. എല്ലാവരും എന്നെ ഉപേക്ഷിച്ചു പോകുന്നു.
മുത്തച്ഛനും പോകുകയാണ്.
നിങ്ങൾ വലുതാകുമ്പോൾ, നിങ്ങളും എന്നെ വിട്ടു പോകും.
ചക്രവർത്തി ചന്ദ്രഗുപ്ത മൗര്യ ജൈനമതം സ്വീകരിച്ച്...
...അതിനായി അദ്ദേഹം തന്റെ സമ്പത്തും, സിംഹാസനവും..
...രാജ്യവും, പ്രജകളും, കുടുംബവുമെല്ലാം ത്യജിച്ചു കൊണ്ട് പോകുകയാണ്.
മുത്തച്ഛാ,മുത്തച്ഛാ, അശോക നിങ്ങളുടെ വാൾ എടുത്തുകൊണ്ട് പോകുന്നു. അത് തന്റേതാണ് എന്നാണ് അവൻ പറയുന്നത്.
നിങ്ങൾ എന്നെ വിട്ടു പോകുകയാണല്ലോ, ഈ വാൾ ഞാൻ തരില്ല, കാരണം ഇതെന്റെതാണ്.
അശോകാ, എന്റെ പുത്രാ, ഇത് വാളല്ല.
ഇതൊരു രാക്ഷസനാണ്. രാക്ഷസൻ.
ഇവൻ പുറത്തു വന്നാൽ രക്തം ആവശ്യപ്പെടും. അത് ശത്രുവിന്റേതാണോ...
...മിത്രത്തിന്റേതാണോ എന്നൊന്നും നോക്കില്ല. രക്തം മാത്രമേ നോക്കൂ.
അതുകൊണ്ട് ഇവൻ പുറത്തു വരുന്നതിനു മുമ്പ് തന്നെ നമുക്ക് ഇവനെ ഇല്ലാതാക്കാം. ഇല്ലാതാക്കാം.
''ഇത് ഒരു വാൾ അല്ല. ഇതൊരു രാക്ഷസനാണ്.
ഇവൻ പുറത്തു വന്നാൽ രക്തം ആവശ്യപ്പെടും. അത് ശത്രുവിന്റേതാണോ മിത്രത്തിന്റേതാണോ എന്നൊന്നും നോക്കില്ല. രക്തം മാത്രം.വെറും രക്തം.''
ചക്രവർത്തി ചന്ദ്രഗുപ്ത മൗര്യയ്ക്കു ശേഷം, ചക്രവർത്തി ബിന്ദുസാര മൗര്യസാമ്രാജ്യത്തെ മുന്നോട്ടു നയിച്ചു. ഇപ്പോൾ, അദ്ദേഹത്തിന്റെ ഭരണകാലം അവസാനിക്കാനിരിക്കെ ഇനിയാരാണ് മഗധയുടെ സിംഹാസനത്തിലിരിക്കുക?
ബിന്ദുസാര ചക്രവർത്തി സ്വയം തെരഞ്ഞെടുത്ത സുസിമയോ, അതോ വിധി തെരഞ്ഞെടുക്കുന്ന അദ്ദേഹത്തിന്റെ അർദ്ധസഹോദരൻ അശോകയോ?
രാജകുമാരൻ അശോക, തക്ഷശില സൈന്യം നമ്മുടേതിനേക്കാൾ ശക്തമാണ്.
മാത്രമല്ല, നമ്മുടെ സൈന്യത്തിന്റെ പകുതിയും ഇതുവരെ എത്തിയിട്ടില്ല.
സേനാപതി ശിവരത്ത്, എത്തിയില്ല എന്നാണോ...
...അതോ എന്റെ പ്രിയ സഹോദരൻ സുസിമ അവരെ എത്താൻ അനുവദിച്ചില്ല എന്നാണോ?
പക്ഷേ തോറ്റുകൊടുക്കില്ല. യുദ്ധം രണഭൂമിയിലാണ് നടക്കുന്നതെങ്കിലും...
...വിജയം ഇതിൽ നിന്നാണ് വരുന്നത്.
തക്ഷശില സൈന്യം, മുന്നോട്ട്.
തക്ഷശില സൈന്യം ഇപ്പോഴും മുന്നേറുകയാണ്, രാജകുമാരാ.
അവരെ തടയുക സേനാപതി, ബലം പ്രയോഗിച്ച് സാധ്യമല്ലെങ്കിൽ കുതന്ത്രം പ്രയോഗിച്ച് തടയുക.
തക്ഷശില സൈന്യം പകുതിയായിരിക്കുന്നു, രാജകുമാരാ. ഇപ്പോൾ അവർ കീഴടങ്ങാൻ ആഗ്രഹിക്കുന്നു.
ശത്രുവിന് ഒരു അവസരം കൂടി നൽകേണ്ടതുണ്ട്. അല്ലേ, സേനാപതി ശിവരത്ത്?
തക്ഷശിലയുടെ പതാകകൾ താഴ്ന്നിരിക്കുന്നു.
തക്ഷശില സൈന്യം ആയുധം വെച്ച് കീഴടങ്ങി.
ഇപ്പോൾ, തക്ഷശിലയുടെ ശിരസ്സ് മഗധയുടെ മുമ്പിൽ കുനിച്ചിരിക്കുന്നു.
എനിക്ക് കീഴടങ്ങുക.
ആയുധം എന്റെ കയ്യിലാണ്.
ആയുധം എന്നു പറയുന്നത് ഇതല്ല, മഹാരാജ.
ആയുധം എന്നു പറയുന്നത് ഇതിനെയാണ്.
മഹാരാജ, ഞങ്ങൾക്കു മുമ്പിൽ കുനിയാത്ത ശിരസ്സുകളുണ്ടെങ്കിൽ അവ ഛേദിക്കപ്പെടും.
ഹേയ് നന്ദിനി, എന്താണ് കൊണ്ടു പോകുന്നത്?
ഒന്നുമില്ല.
ഇത്രയും സാധനങ്ങളുണ്ടായിട്ടും ഒന്നുമില്ല എന്നാണോ പറയുന്നത്?
ഞങ്ങൾക്കും കുറച്ചു തരാമോ.
വേണോ?
ഇതു കുറച്ച് അധികമായല്ലോ.
- ഇനിയും വേണമോ? - വേണ്ട, ഇത് ഞങ്ങൾ പങ്കിട്ടെടുത്തോളം.
നിങ്ങൾ നിങ്ങളുടെ ദിശ ശരിയാക്കി വെച്ചോ.
അശോക രാജകുമാരൻ തക്ഷശിലയിൽ നിന്നും വിജയാശ്രീലാളിതനായി വരുന്നുണ്ട്.
- കണ്ടോ, ഗ്രഹങ്ങൾ ഒരിക്കലും കള്ളം പറയില്ല. - നിന്റെയൊരു ഗ്രഹം.
സുസിമയുടെ അമ്മ ബിന്ദുസാരൻ മഹാരാജാവിന്റെ ഏറ്റവും പ്രിയ രാജ്ഞിയാണ്.
അവരവിടെ ഉള്ളിടത്തോളം കാലം സിംഹാസനത്തിന്റെ അടുത്തേക്ക് വരാൻ മറ്റാർക്കും കഴിയില്ല.
അപ്പോൾ അശോകന്റെ അമ്മ മഹാറാണി ധർമ്മയുടെ കാര്യമോ?
അവരെ മഹാറാണി എന്നു പറയുന്നതിനേക്കാൾ നല്ലത് ദാസി എന്നു പറയുന്നതാണ്.
സിംഹാസനത്തിൽ ഇരിക്കാൻ പോകുന്നത് സുസിമയാണ്.
- അശോക. - സുസിമ.
സുസിമ എവിടെയാണ്?
സേനാപതി ശിവരത്ത്. മഹാനായ സേനാപതി ശിവരത്ത്.
അശോകനെ തക്ഷശിലയിലേക്ക് അയയ്ക്കാൻ നിർദേശിച്ചത് നിങ്ങളാണ്.
അവൻ തോൽക്കുമെന്ന് നിങ്ങൾ പറഞ്ഞു. പറഞ്ഞില്ലേ?
''പകുതി സൈന്യവുമായി അവനെ അയച്ചാൽ അവൻ ജീവനോടെ മടങ്ങിവരികയില്ല."
നിങ്ങൾ തന്നെയല്ലേ പറഞ്ഞത്?
പിന്നെ ഇതെന്താണ്?
ഇനി നിങ്ങളെ എന്തുചെയ്യും, സേനാപതി? നിങ്ങൾ പരാജയപ്പെട്ടല്ലോ.
ഒരു പരാജയപ്പെട്ട സൈനികന്റെ അന്ത്യം എന്താണ്?
എനിക്കു വധശിക്ഷ തന്നെ തന്നോളൂ.
തോൽവിയൊന്നും ഈ യോദ്ധാവിനെ തകർത്തിട്ടില്ല. തല ഇപ്പോഴും ഉയർത്തി തന്നെ പിടിക്കുന്നു.
ഞാൻ ഇത് കുനിയാൻ ആഗ്രഹിക്കുന്നു.
ഈ ആയുധം, ഈ വസ്ത്രം, ഇതെല്ലാം മഗധയുടെ സൈന്യത്തിന്റെ അഭിമാനചിഹ്നങ്ങളാണ്.
നിങ്ങൾക്ക് ഇതെല്ലാം ധരിക്കാനുള്ള അർഹതയുണ്ടെന്ന് തോന്നുന്നുണ്ടൊ?
ഇല്ല.
ഇതെല്ലാം ഊരിയെടുക്കുക.
ഇവനെ നഗ്നനാക്കുക.
ഇതാ സഹോദരാ. സേനാപതി ഇപ്പോൾ യുദ്ധത്തിന് തയ്യാറായി.
ഇപ്പോൾ ഇയാളുട തല കുനിഞ്ഞു.
ഇവനെ കൊന്നേക്ക്.
നിനക്ക് അശോകനെ അറിയില്ല. അവനെ പതിനൊന്ന് തവണ കൊല്ലാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.
വേവലാതി വേണ്ട. അശോകയുടെ മരണം സുനിശ്ചിതമാണ്.
നിന്റെ ജോലി നിനക്ക് നന്നായറിയാം.
എന്നാൽ എന്റെ വാക്ക് കേൾക്കുകയാണെങ്കിൽ അവൻ നദിയിൽ സ്നാനം ചെയ്യുമ്പോൾ അക്രമണം നടത്തണം.
അപ്പോൾ അവൻ നിരായുധനും ദുർബലനുമായിരിക്കും.
വെള്ളത്തിൽ നിന്നും അവൻ മുകളിൽ വന്നാൽ, ഉടനെ...
വിരോധം തോന്നരുത്, നിങ്ങളെ ആരാണ് അയച്ചതെന്ന് അറിയുക മാത്രമാണ് എനിക്ക് വേണ്ടത്.
സുസിമ രാജാവ് നീണാൾ വാഴട്ടെ.
നിങ്ങൾ അവസരം കളഞ്ഞു. വീണ്ടും.
നോക്കൂ, എനിക്ക് ഒരു പോറൽ പോലും ഏറ്റിട്ടില്ല അമ്മേ. നോക്കൂ.
- നീ മഗധ വിട്ടുപോകണം. - ഞാൻ എന്തിനു പോകണം?
ഇനി വരുന്ന ആറു അമാവാസികൾ നിനക്ക് ശുഭകരമല്ല.
എന്റെ ശുഭകരവും അശുഭകരവും ഒക്കെ എന്റെ വാൾ നിർണയിക്കും, പണ്ഡിറ്റ് ജി.
നിങ്ങൾക്കെന്താണ് വേണ്ടത്? ഞാൻ ഇവിടെ നിന്നും ഓടിപ്പോകണമോ? അതിന് ഞാൻ ഭീരുവല്ല.
- ഞാനാരെയും ഭയപ്പെടുന്നില്ല, അമ്മേ. - എനിക്കുണ്ട്, ഞാൻ ഭയപ്പെടുന്നു.
9 മാസം നിന്നെ ഞാൻ എന്റെ വയറ്റിൽ ചുമന്നതാണ്. എന്റെ വേദന നിനക്കെങ്ങനെ അറിയാനാണ്.
ഞാൻ നിങ്ങളുടെ പുത്രനാണ്, അമ്മേ. എനിക്കു നിങ്ങളുടെ വേദന മനസ്സിലാകും.
അതിനു വേണ്ടി ഞാൻ ഒമ്പത് മാസം നിങ്ങളെ ഒക്കത്ത് ഇരുത്തിയാണെങ്കിലും ശരി.
അമ്മേ, നിങ്ങളുടെ വേദന ഞാൻ അറിയട്ടെ.
നിങ്ങൾ പറഞ്ഞത് ശരിയാണ്, അമ്മേ. ഒമ്പത് നിമിഷത്തേക്ക് കുഴപ്പമില്ല...
പക്ഷേ ഒൻപത് മാസത്തേക്ക്, നിങ്ങൾക്ക് ഭയങ്കര ഭാരമാണ്.
നീ വിഷയം മാറ്റരുത്, നീ പോകുന്നുണ്ടോ, ഇല്ലയോ?
നിങ്ങൾ പറഞ്ഞല്ലോ. ഞാൻ വാക്ക് തരുന്നു, വാക്ക് തരുന്നു.
- അശോക. - ഞാൻ വാക്ക് തരുന്നു, അമ്മ.
ഞാൻ വാക്ക് തരുന്നു, പണ്ഡിറ്റ്-ജി.
എന്തൊക്കെയുണ്ട്. തിരിച്ചു വന്നതിനു ശേഷം കണ്ടതേയില്ലല്ലോ.
ആരോ നിന്നെ കൊല്ലാൻ ശ്രമിച്ചതായി ഞാൻ കേട്ടു.
അതെ, ആരോ എന്നെ വീണ്ടും കൊല്ലാൻ ശ്രമിച്ചു.
എന്തിന്, ആരാണ് നിന്നെ കൊല്ലാൻ ശ്രമിക്കുന്നത്?
ഏതോ ഒരു വിഡ്ഢി, എപ്പോഴും പരാജയപ്പെടുന്നവൻ.
സൂക്ഷിക്കുക, അശോക. ശത്രുവിനെ വിഡ്ഢിയായി കാണുന്നത് ഏറ്റവും വലിയ വിഡ്ഢിത്തരമാണ്.
ശത്രു എന്നു പറയുന്നത് മുന്നിൽ നിന്നും വാളുകൊണ്ട് എന്നെ അഭിമുഖീകരിക്കുന്നവനാണ്.
അല്ലാതെ പിന്നിൽ ഒളിച്ചു നിന്ന് ആക്രമിക്കുന്നവനല്ല.
പിന്നിൽ ഒളിഞ്ഞു നിന്ന് ആക്രമിച്ചാലും മുന്നിൽ നിന്ന് വാള് കൊണ്ട് ആക്രമിച്ചാലും. അതിജീവിക്കുന്നവൻ സിംഹാസനത്തിൽ ഇരിക്കും.
അല്ല, സുസിമ. സിംഹാസനം ലഭിക്കുന്നത്...
...അതിലിരിക്കാൻ ധൈര്യമുള്ളവനാണ്.
നിന്റെ ബാല്യകാലം മുതലുള്ള സ്വഭാവമാണിത്. എന്താണോ എനിക്ക് ഇഷ്ടമുള്ളത്...
...എന്താണോ എനിക്ക് വേണ്ടത്, അതു തന്നെയായിരിക്കും നിനക്കും വേണ്ടത്.
മുത്തച്ഛന്റെ വാളു പോലും നീയെടുത്തു.
സിംഹാസനത്തിൽ നിന്ന് എഴുന്നേൽക്ക്, അശോക.
എന്നെയൊന്ന് എഴുന്നേൽപ്പിച്ചു നോക്ക്, സുഗത്ര.
ഇങ്ങനെയല്ല, സുഗത്ര. ഇങ്ങനെയല്ല.
സിംഹാസനം വേണമെങ്കിൽ, അതിനു വേണ്ടി പോരാടി വിജയിക്കുക.
എല്ലാവരുടെയും മുന്നിൽ വെച്ച്.
എന്നാൽ നാളെ രാവിലെ കാണാം. എല്ലാവരുടെയും മുമ്പാകെ ഞാൻ നിന്നോട് യുദ്ധം ചെയ്യും.
നാളെ രാവിലെ...
...എല്ലാവരുടെയും മുമ്പാകെ.
നന്നായി ഉറങ്ങിക്കോ, അശോക. ഇന്ന് രാത്രി നിന്റെ അവസാന രാത്രിയാണ്.
നിന്റെ കാര്യം തീരുമാനമായി.
ഞാൻ അവനോട് പോരാടും.
പോരാടുമോ?... എന്നാൽ പോരാട്.
ഇന്നവൻ സിംഹാസനത്തിലിരിക്കാൻ തുനിഞ്ഞു.
നാളെ ചിലപ്പോൾ, എൻറെ കഴുത്തിൽ വാള് വെക്കില്ലെന്ന് ആർക്കറിയാം.
മഹാരാജവേ, എനിക്കു തോന്നുന്നത് നമ്മൾ സാഹചര്യം വിശകലനം ചെയ്യണമെന്നാണ്...
പ്രധാനമന്ത്രി, എനിക്കു തോന്നുന്നത് നിങ്ങൾ മിണ്ടാതിരിക്കണം എന്നാണ്.
- നീയാണ് അവനെ ചീത്തയാക്കിയത്. - അങ്ങ് മഹാമന്ത്രിയെ കുറ്റപ്പെടുത്തുന്നതെന്തിനാണ്?
അശോകൻ ധർമ്മയുടെ മാത്രം നിയന്ത്രണത്തിലാണ്.
ധർമ്മ, അവനെ തടയണം. നാളെ എന്തെങ്കിലും സംഭവിച്ചാൽ...
...ദോഷം പൂർണ്ണമായും നിനക്കായിരിക്കും. നിനക്കു മാത്രം.
എന്താണ് ഇതെല്ലാം? എന്താണ് ഇവിടെ നടക്കുന്നത്?
- അമ്മ മൗനവൃതമെടുക്കുകയാണ്. - ഇല്ല, അങ്ങനെയൊന്നും നടക്കാൻ പോകുന്നില്ല.
എല്ലാവരും പൊയ്ക്കോളൂ.
ഇതെന്ത് ബാലിശമാണ്, അമ്മേ. നിങ്ങളെന്തിനാണ് ജീവിതകാലം മുഴുവൻ മൗനവൃതമെടുക്കുന്നത്?
നിങ്ങൾ ഇനിയെന്നോട് സംസാരിക്കില്ലേ.?
ഇനി ജീവിതത്തിൽ ഒരിക്കലും സംസാരിക്കില്ലേ? എന്തുകൊണ്ടാണ്, അമ്മേ?
അവർ ഇനിയാരോടും സംസാരിക്കില്ല.
സ്വന്തം പുത്രൻ പോലും താൻ പറയുന്നത് കേൾക്കുന്നില്ലെങ്കിൽ പിന്നെന്ത് സംസാരിക്കാനാണ് എന്നാണ് അമ്മ ചോദിക്കുന്നത്?
അമ്മ പറയുന്നത്, നീ മഗധ വിട്ടുപോയി ഒരു സാധാരണ വ്യക്തിയെ പോലെ ജീവിതം നയിക്കാൻ ശ്രമിക്കുക...
നിങ്ങൾ അശോക രാജകുമാരൻ ആണെന്ന് ആരും അറിയില്ലെന്ന് മാതാവിന് വാക്ക് കൊടുക്കുക.
ഞാൻ പോകണോ? ഓടിപ്പോകണോ?
ഞാൻ പരാജിതനായി ഓടിപ്പോയി എന്നു പറഞ്ഞ് എല്ലാവരുമെന്നെ പരിഹസിക്കില്ലേ?
നിങ്ങളുടെ മകൻ സിംഹാസനത്തിൽ ഇരിക്കുന്നത് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല, പക്ഷെ ഞാൻ ഇതെല്ലാം ചെയ്യുന്നത് നിങ്ങൾക്കു വേണ്ടിയാണ്. പറയൂ അമ്മേ.
ഇതാ. ഇപ്പോൾ ഞാൻ തോറ്റു തന്നിരിക്കുന്നു. ഇനിയെങ്കിലും എന്നോടൊന്ന് സംസാരിക്കൂ.
വിതശോക, അമ്മയോട് ഇനിയെങ്കിലും ഒന്ന് സംസാരിക്കാൻ പറയൂ. ഇപ്പോൾ ഞാനൊരു സാധാരണ മനുഷ്യനായി.
അമ്മയും നിങ്ങളെപ്പോലെയാണ്, സഹോദരാ. നിങ്ങൾ ഇവിടെ നിന്നും പോകുന്നതുവരെ അവരും സംസാരിക്കില്ല.
എന്നാൽ ശരി, ഞാൻ പോകുകയാണ്.
ഇനിയെന്നെ തിരിച്ചു വിളിച്ചാലും ഞാൻ വരില്ല.
എന്നോട് സംസാരിക്കൂ.
ജ്യേഷ്ഠൻ ഇവിടെ വരില്ല. അദ്ദേഹം മഗധ വിട്ടുപോയി.
പോയെന്നോ? പേടിച്ചു ഓടിപ്പോയി.
ധീരനായ രാജകുമാരൻ അവന്റെ ജീവനും കൊണ്ട് ഓടിപ്പോയി.
പൊട്ടാ. നിന്റെ രാഗമൊന്ന് മാറ്റിപിടിക്ക്.
എന്താ, എന്തുപറ്റി?
ഒന്നുമില്ല.
നമ്മൾ സുഹൃത്തുക്കളല്ലേ, നമുക്കിടയിൽ ഒന്നും ഒളിച്ചു വെക്കരുത്.
എന്തു പറയാനാണ്, ഇന്നലെ രാത്രി, ഞാൻ വീട്ടിൽ ചെന്നപ്പോൾ, എന്റെ ഭാര്യ അവിടെ ഉണ്ടായിരുന്നില്ല.
എന്തു പറ്റി? അവളെവിടെ പോയി?
ആർക്കറിയാം, രാവിലെ ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞു...
...അവളുടെ കൂട്ടുകാരി കാമിനിക്കൊപ്പം ആയിരുന്നുവെന്ന്.
അതിലെന്താണ് ഇത്ര വിഷമം. അവൾ കാമിനിക്കൊപ്പം തന്നെയായിരിക്കും.
എടോ വിഡ്ഢി, കാമിനിക്കൊപ്പം ഞാനായിരുന്നു.
അല്ല, കാമിനിക്കൊപ്പം ഞാനായിരുന്നു.
ഞാനും ഉണ്ടായിരുന്നു. നീ ഞാൻ പോയതിനു ശേഷമായിരിക്കും ചെന്നിട്ടുണ്ടാവുക.
അത്ഭുതം തന്നെ. എന്റെ ഭാര്യയുടെ പേരും കാമിനി എന്നാണ്.
- ആ ഇരുണ്ട പെണ്ണോ? - അതെ.
നിങ്ങൾ കേട്ടോ? അശോക രാജകുമാരൻ മഗധ വിട്ടുപോയി.
യുവരാജാവ് സുസിമയെ പേടിച്ച് ഓടിപ്പോയിട്ടുണ്ടാവും.
അല്ല, വ്യാഴം പന്ത്രണ്ടാമത്തെ രാശിയിൽ പ്രവേശിക്കുമ്പോൾ...
- ...എല്ലാ മഹാപുരുഷന്മാർക്കും വനവാസത്തിനു പോകേണ്ടി വരും. - ശരിക്കും?
രാമനെപ്പോലെ, പഞ്ചപാണ്ഡവരെപ്പോലെ, രാജകുമാരനും.
അത്ഭുതം തന്നെ.
നീ ഇവിടുത്തുകാരനല്ല. ആരാണ് നീ?
ഞാൻ ഒരു സാധാരണ യാത്രക്കാരൻ.
സാധാരണക്കാരനോ? സൂര്യൻ, മുകിലിനുള്ളിൽ ഒളിച്ചാലും അതിന്റെ തേജസിന് ഒളിക്കാൻ കഴിയില്ല.
നിങ്ങളുടെ ഭാഗ്യം സൂചിപ്പിക്കുന്നത് നിങ്ങൾ ഒരു തരത്തിലും സാധാരണക്കാരൻ അല്ലെന്നാണ്.
ഓഹോ, അപ്പോൾ എന്റെ ഭാഗ്യം എന്താണ് സൂചിപ്പിക്കുന്നത്? ഞാനൊരു രാജകുമാരൻ ആണെന്നോ?
ഒരു ദിവസം ഞാൻ സിംഹാസനത്തിൽ ഇരിക്കുമെന്നോ? രാജ്യത്തിന്റെ ചക്രവർത്തിയാകുമെന്നോ?
ചക്രവർത്തിമാർ പോലും സാധാരണക്കാരാണ്. നിങ്ങളുടെ ഭാഗ്യം അതിനേക്കാൾ മുകളിലാണ്.
ചക്രവർത്തിക്കും മുകളിൽ? ചക്രവർത്തിക്കും മുകളിൽ ആർക്കാണ് ഭാഗ്യമുള്ളത്?
യാത്ര പൂർത്തിയാക്കിയ യാത്രക്കാരൻ.
കഴിക്കൂ, മോനേ. ഇവിടെ കലിംഗയിൽ ആരും വിശന്നുകൊണ്ട് ഉറങ്ങില്ല. നിങ്ങളും കഴിക്കൂ.
ഇതാ, പവൻ. വളരെ നല്ല ഭക്ഷണമാണ്. പവൻ. കഴിക്കൂ. കഴിക്കൂ.
ആ മുഖം തിരിച്ചോ, നീയും എങ്ങനെ കഴിക്കാനാണ്? നിനക്കും അമ്മയുടെ കൈകൊണ്ട് ഉണ്ടാക്കിയ ഭക്ഷണം മാത്രമല്ലേ പിടിക്കുകയുള്ളു.
പക്ഷേ, ഇനിയങ്ങനെ അല്ല. ഞാനൊരു സാധാരണ വ്യക്തിയാണ്. നീയൊരു സാധാരണ കുതിരയും.
ഒരു രാജകൊട്ടാരവും ഇല്ല. ഒരു രാജവിഭവവും ഇല്ല.
ഇനിമുതൽ നമുക്ക്, ഉറങ്ങാൻ ഭൂമിയും...
...തല പുതയ്ക്കാൻ മുകളിൽ തുറന്ന നീലാകാശവും...
...കാണാൻ സുന്ദരികളായ രാജകുമാരികളെ കുറിച്ചുള്ള സ്വപനങ്ങളും മാത്രമേയുള്ളൂ.
ഞാൻ ഒന്നും കണ്ടില്ല.
കേൾക്കുക മാത്രമായിരുന്നു.
നീ മനോഹരമായി പാടുന്നു.
നിന്റെ പേരെന്താണ്?
- ഞാൻ അപരിചിതരുമായി സംസാരിക്കാറില്ല. - അപരിചിതനോ?
നിനക്കു തോന്നുന്നില്ലേ നമ്മൾ മുമ്പെവിടെയോ കണ്ടുമുട്ടിയിട്ടുണ്ടാവാമെന്ന്?
ഏതോ ഒരു നഗരത്തിൽ, ഏതോ ഒരു ജന്മത്തിൽ...
...എവിടെയോ വെച്ച്...
ആരാണ് നീ?
No comments yet. Be the first to leave one.