102 บรรทัดแรก
വിവരണം : ഡേവിഡ് ആറ്റന്‍ബെറോ.
അന്‍റാര്‍ട്ടിക്കയിലെ അറ്റ്കാ തീരത്തെ ശൈത്യം.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഇതൊരു സമുദ്രമായിരുന്നു.
ഇപ്പോള്‍ തണുത്തുറഞ്ഞ ഒരു കര രൂപംകൊള്ളുന്നു.
ജീവന്‍റെ പ്രതീക്ഷകളൊന്നും തന്നെ നല്‍കാത്ത ഈ പുതിയലോകം.
എന്നുവച്ചാല്‍, ഏറെക്കുറെ
ഒരു എംപറര്‍ പെന്‍ഗ്വിന്‍
അവന്‍ തനിച്ചല്ല
ആയിരക്കണക്കിന് എമ്പറര്‍മാരാണ് ഈ തണുത്തുറഞ്ഞ തീരത്തേക്ക് വരുന്നത്.
പുതിയതായി രൂപം കൊണ്ട ഐസ് പ്രജനനം നടത്താന്‍ ഏറ്റവും സുരക്ഷിതമായ ഇടമായതുകൊണ്ടാണ്
അവരിങ്ങോട്ടു വരുന്നത്.
അടുത്ത വേനലില്‍ ഉരുകിപ്പോകും വരെ ഈ ഐസ് ഒമ്പതു മാസം നിലനില്‍ക്കും.
മഹത്തായ എമ്പറര്‍ വംശത്തിന്‍റെ അടുത്ത തലമുറയെ വാര്‍ത്തെടുക്കുന്നതിന്
ഈ ഒമ്പതുമാസങ്ങളിലെ ഓരോ ദിവസവും അവര്‍ക്കാവശ്യമുണ്ട്.
പക്ഷേ അതിനായി വരാന്‍ പോകുന്ന ശൈത്യത്തെ അവര്‍ അതിജീവിക്കേണ്ടതുണ്ട്.
ഭൂമുഖത്തെ ഏറ്റവും തണുത്തതും ക്രൂരവുമായ കാലഘട്ടം.
എമ്പററുകള്‍ ഓരോ വര്‍ഷവും പുതിയ ഇണയെ കണ്ടെത്തുന്നു.
ശൈത്യം വേഗത്തില്‍ എത്തിച്ചേരുമെങ്കിലും,
ഏറ്റവും മികച്ച പങ്കാളിയെ കണ്ടെത്തുന്ന കാര്യത്തില്‍,
തിരക്കുകൂട്ടാനാവില്ല.
പുതിയ പങ്കാളികള്‍ പാലിച്ചുപോരുന്ന ഒരാചാരം,
അവര്‍ക്കിടയില്‍ അന്യോന്യമുള്ള സമര്‍പ്പണം അരക്കിട്ടുറപ്പിക്കുന്നു.
ഒരേ താളത്തില്‍ ഒരുമിച്ചുള്ള ചലനങ്ങളാണ് ശക്തമായ ബന്ധത്തിന്‍റെ കാതല്‍.
ഈ ബന്ധമാകട്ടെ, പ്രകൃതിയിലുള്ളതില്‍ ഏറ്റവും ദൃഢമായ ഒന്നായിരിക്കേണ്ടതുമുണ്ട്.
കാരണം ഇവിടെയുള്ള ഓരോ കുടുംബത്തിന്‍റെയും അതിജീവനവും,
അതുവഴി ഈ വംശത്തിന്‍റെ തന്നെ നിലനില്‍പ്പും,
അതിനെ ആശ്രയിച്ചാണിരിക്കുന്നത്.
പല കാര്യങ്ങളിലും പെന്‍ഗ്വിനുകളുടെ സൃഷ്ടിപ്പ് അതിമനോഹരമാണ്.
ഒരു കാര്യത്തിലൊഴികെ,
ഇണചേരല്‍.
നിര്‍ഭാഗ്യവശാല്‍ എല്ലാ പെന്‍ഗ്വിനുകള്‍ക്കും,
ഉത്തമപങ്കാളികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
സമയം വേഗത്തില്‍ നീങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍,
ഈ പെണ്ണ് സമ്പ്രദായങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുകയാണ്.
പക്ഷേ ഈ ജോഡി ഇതിനോടകം ഒരു നുഴഞ്ഞുകയറ്റക്കാരായിരിക്കും...
...വേര്‍പിരിക്കാനാവാത്ത വിധത്തില്‍ ഒന്നായിക്കഴിഞ്ഞിരിക്കുന്നു.
പെന്‍ഗ്വിനുകള്‍ പ്രണയത്തിന്‍റെ കാര്യത്തില്‍ നിര്‍ഭാഗ്യരാണ്, ഭക്ഷണം കണ്ടെത്താനായി അവര്‍ക്ക്...
...സമുദ്രത്തിലേക്ക് മടങ്ങേണ്ടി വരുന്നു
കാരണം മഞ്ഞില്‍ ഒരു ഭക്ഷണവും ലഭ്യമല്ല.
മുട്ടകള്‍ രൂപപ്പെട്ടുവരുന്നതുവരെ ഇണകളുടെ മുന്നിലിനി ആഴ്ചകളോളം നീളുന്ന കാത്തിരിപ്പാണ്.
പക്ഷേ ഒരു ജോഡി സമയക്രമത്തേക്കാള്‍ മുന്നേറിയെന്ന് തോന്നുന്നു.
അച്ഛന്‍ പെന്‍ഗ്വിന്‍റെ വയറിന്‍റെ ഭാഗത്തായി കാണപ്പെടുന്ന മുഴപ്പ്...
...സാധാരണ ഗതിയില്‍ ചൂടുകിട്ടാനായി കാലില്‍ സൂക്ഷിക്കുന്ന മുട്ടകളാണ് .
എന്നാല്‍ അവളൊരു മഞ്ഞുകഷ്ണം
ചൂടുനിലനിര്‍ത്തും വിധം വച്ചുനോക്കുകയാണ്.
ശരിക്കുള്ള കാര്യത്തിന് മുന്‍പുള്ള പരിശീലനം.
ദിവസങ്ങളുടെ ദൈര്‍ഘ്യം കുറയുവാനും തണുപ്പ് കൂടുവാനും തുടങ്ങിയിരിക്കുന്നു.
ഒടുവില്‍ രണ്ടു മാസക്കാലത്തേക്ക് സൂര്യന്‍ അസ്തമിക്കുകയാണ്.
അടുത്ത വസന്തത്തിലെ അതിനി ഉദിക്കൂ.
ഇപ്പോഴവരുടെ ജീവിതം,
അന്‍റാര്‍ട്ടിക്കയിലെ തിളങ്ങുന്ന ചന്ദ്രന്‍റെ സന്ധ്യാവെളിച്ചത്തിലാണ്.
ഈ ദമ്പതികള്‍ക്ക്, മുട്ടയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിന് ഏകദേശം വിരാമമായിരിക്കുന്നു.
അവള്‍ക്കത് മനസ്സിലായിക്കഴിഞ്ഞു.
മുട്ടയിടാനുള്ള പ്രാരംഭനടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
എമ്പററുകളുടെ അടുത്ത തലമുറ പ്രയാണം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.
ഒരു മുട്ട ഉണ്ടായി വരുന്നതിന് ഭീമമായ ഊര്‍ജ്ജം ആവശ്യമുണ്ട്.
എത്രത്തോളമെന്നാല്‍ പെണ്‍ പെന്‍ഗ്വിന്‍റെ നാലിലൊന്ന് ശരീരഭാരം കുറഞ്ഞിരിക്കുന്നു.
കഴിഞ്ഞ ഒരുമാസമായി അവള്‍ ഭക്ഷണം കഴിച്ചിട്ട്
ആഹാരം തേടി അവള്‍ക്ക് സമുദ്രത്തിലേക്ക് മടങ്ങേണ്ടതുമുണ്ട്.
തന്‍റെ അമൂല്യമായ മുട്ട അവള്‍ക്ക് കൂടെക്കൊണ്ടുപോകാന്‍ പറ്റില്ല.
അത് സംരക്ഷിക്കുവാനായി തന്‍റെ പങ്കാളിക്ക് കൈമാറിയേ തീരൂ.
മുട്ട ചൂടുപകര്‍ന്നു സൂക്ഷിക്കാന്‍ അവന്‍റെ ഉദരത്തില്‍ ത്വക്കിനോട് ചേര്‍ന്ന് സവിശേഷമായൊരു അറയുണ്ട്.
പെട്ടെന്നുതന്നെ മഞ്ഞില്‍ നിന്നവന്‍ മുട്ടയെടുത്തു മാറ്റിയില്ലെങ്കില്‍ അത് മരവിച്ചു നശിച്ചുപോകും.
അവള്‍ സ്വതന്ത്രയായി, ഇനിയവള്‍ക്ക് പോകാം.
പക്ഷേ വിട്ടുപോകാനവള്‍ക്ക് മനസ്സുവരുന്നില്ല.
അതികഠിനമായ ശൈത്യകാലം അവസാനിക്കും വരെ
അവരുടെ മുട്ടയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇനി അവനാണ്.
മുട്ട വിരിയുന്നത് വരെ,
അവനിനി പങ്കാളിയെ കാണില്ല.
അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആ കോളനിയിലെ മുഴുവന്‍ പെണ്‍ പെന്‍ഗ്വിനുകളും,
15 മൈല്‍ അകലെയുള്ള സമുദ്രത്തിലേക്ക് തിടുക്കത്തില്‍ യാത്രതിരിക്കും.
ഭൂഖണ്ഡത്തിന്‍റെ ഹൃദയഭാഗത്തുനിന്ന് വീശിയടിക്കുന്ന കൊടുംതണുപ്പുള്ള കാറ്റ്
താപനില ഗണ്യമായി താഴ്ത്തുന്നു.
തങ്ങളെയും, തങ്ങളുടെ മുട്ടകളെയും ചൂടാക്കി നിർത്തുവാനായി,
ആണ്‍പെന്‍ഗ്വിനുകള്‍ പ്രകൃതിയില്‍ കൂട്ടായ്മയുടെ ഏറ്റവും മഹത്തരമായ,
പ്രകടനങ്ങളിലൊന്ന് കാഴ്ചവെക്കുന്നു.
ഒന്നിനു പിറകെ ഒന്നായി
പരസ്പരം ബന്ധിപ്പിച്ചുകൊണ്ടവര്‍ വലിയൊരു കൂട്ടമായി മാറുന്നു.
4,000 ആണ്‍ പെന്‍ഗ്വിനുകള്‍ ചേര്‍ന്ന് സൃഷ്ടിക്കുന്ന ഒരു വമ്പന്‍ ഇന്‍കുബേറ്റര്‍ (മുട്ട വിരിയിക്കുന്ന യന്ത്രം)
ഓരോരുത്തരും തങ്ങളെയും, തങ്ങളുടെ മുട്ടയുടെയും ചൂടുനിലനിര്‍ത്താനായി,
ഏറ്റവും മികച്ച സ്ഥാനങ്ങളിലേക്ക് നീങ്ങിക്കൊണ്ടേയിരിക്കും.
ഫലം, ഒരിക്കലും അനക്കമടങ്ങാതെ തിക്കിതിരക്കുന്ന ഒരു കൂട്ടം.
വീശിയടിക്കുന്ന കൊടുങ്കാറ്റിപ്പോള്‍ താപനില,
പൂജ്യത്തില്‍ നിന്നും 60 ഡിഗ്രി താഴ്ത്തിയിരിക്കുന്നു.
കാറ്റിനെ അഭിമുഖീകരിച്ചുകൊണ്ട് വെളിയില്‍ നില്‍ക്കുന്ന എമ്പറര്‍മാര്‍ക്ക്,
കാര്യങ്ങള്‍ ദുസ്സഹമായിരിക്കുന്നു.
പിടുത്തം വിട്ട് സുരക്ഷിതമായ സ്ഥാനത്തേക്ക് നീങ്ങുകയല്ലാതെ,
അവര്‍ക്ക് മുന്നില്‍ വേറെ വഴിയില്ല.
മുട്ട വീണുപോകാതെ അവനെഴുന്നേറ്റു നിന്നേ പറ്റൂ.
വീണുപോയാല്‍ അതിനകത്തുള്ള ഭ്രൂണം തല്‍ക്ഷണം മരവിച്ചു ചത്തുപോകും.
കൂട്ടം സുരക്ഷിതമായ ഭാഗത്തെത്തപ്പെട്ടു കഴിഞ്ഞാല്‍,
അവര്‍ക്ക് കാറ്റില്‍ നിന്നല്‍പ്പം ശമനം ലഭിക്കും.
ഇവിടെ സജ്ജമാകുന്ന ഹിമവാതത്തിന്‍റെ തീവ്രത ശമിക്കാന്‍ ദിവസങ്ങളെടുക്കും.
നാശനഷ്ടങ്ങളെല്ലാം വെളിപ്പെടുന്നതിപ്പോഴാണ്.
തകര്‍ന്നടിഞ്ഞിട്ടും, വിശന്നു തളര്‍ന്നിട്ടും അതിജീവിച്ചവര്‍ക്ക് ആശ്വസിക്കാന്‍,
ഇനിയും സമയമായിട്ടില്ല.
കൊടുങ്കാറ്റ് അവരെ മഞ്ഞിന്‍റെ സുരക്ഷിതമായ ഭാഗത്തു നിന്നും ഏകദേശം,
ഒരു മൈല്‍ അകലെയെത്തിച്ചിരിക്കുന്നു.
ഇനി വീണ്ടും തുടങ്ങിയ ഇടത്തേക്കുള്ള ക്ലേശകരമായ യാത്രയാണ്.
വരാന്‍ പോകുന്ന അടുത്ത കൊടുങ്കാറ്റിനെ നേരിടാനായി,
അവരിനിയും കൂട്ടായ്മയെ സജ്ജമാക്കണം.
രണ്ടുമാസം നീണ്ടുനിന്ന മാരകമായ കാലാവസ്ഥക്ക് ശേഷം,
No comments yet. Be the first to leave one.