İlk 200 satır.
എന്തിനാ ചിരിക്കുന്നത്?
ഇന്ന് നിന്റെ അവസാനത്തെ ഹിയറിംഗാണ്.
അത് കഴിഞ്ഞ് നേരെ സെൻട്രൽ ജയിലിലേക്ക്.
സാറേ, ഒരാൾക്ക് ഒരു പരാതി നൽകണം.
അതിനിപ്പോ എന്താ? ഞാൻ ഡാൻസ് കളിക്കണോ? അതെഴുതിയെടുക്ക്.
പക്ഷേ പുള്ളി ആകെ ദേഷ്യത്തിലാണ്.
തട്ടിപ്പിന് കേസ് കൊടുക്കണം എന്നാ പറയുന്നത്.
ഷിമ്മി-ഷിമ്മി! ഞാൻ ഡാൻസ് കളിച്ചു! സന്തോഷമായോ?
ഇനി അയാളുടെ പരാതി എഴുതിയെടുക്ക്. കേസ് ഫയൽ ചെയ്യ്.
സാറേ, പുള്ളിക്ക് കേസ് കൊടുക്കേണ്ടത് ഇന്ത്യയുടെ രാഷ്ട്രപതിക്കെതിരെയാണ്.
ആര്?
ഇന്ത്യയുടെ രാഷ്ട്രപതി.
അതെ സാറേ.
ഇന്ത്യയുടെ രാഷ്ട്രപതി.
എന്തിനാ മടിക്കുന്നത്? എന്റെ പേരെഴുത്.
എഴുത്...
മുരളികാന്ത് രാജാറാം പേട്കർ.
ഇന്ത്യയുടെ രാഷ്ട്രപതിക്കെതിരെ എനിക്കൊരു വഞ്ചനാ കേസ് കൊടുക്കണം.
എല്ലാ രാഷ്ട്രപതിമാരുടെയും പേരെഴുതിക്കോ.
പറയൂ.
വി.വി. ഗിരി,
വി.വി. ഗിരി...
ഫക്രുദ്ദീൻ അലി അഹമ്മദ്,
അലി അഹമ്മദ്...
നീലം സഞ്ജീവ റെഡ്ഡി,
സെയിൽ സിംഗ്, ആർ. വെങ്കിട്ടരാമൻ.
ഇവരെല്ലാവരും നിങ്ങളെ പറ്റിച്ചോ?
അതെ! എല്ലാവരും എന്നെ പറ്റിച്ചു.
ഹലോ? സംസാരിക്കണോ?
പഞ്ചറായോ?
വേഗം വാ. നമുക്ക് കോടതിയിൽ പോകണം.
കോപ്പിലെ വണ്ടി! ഫോൺ വെക്ക്.
രാഷ്ട്രപതിമാർ നിങ്ങളെ എങ്ങനെയാ പറ്റിച്ചത്?
40 വർഷമായി...
എനിക്കിതുവരെ അർജുന അവാർഡ് കിട്ടിയിട്ടില്ല.
അത്ര തന്നെ!
എന്റെ അവകാശത്തിന് വേണ്ടി ഞാൻ പോരാടും.
അർജുനയ്ക്കെതിരെ കേസ് കൊടുക്ക്. എന്തിനാ രാഷ്ട്രപതിമാരെ വലിച്ചിഴക്കുന്നത്?
അർജുനയല്ലല്ലോ നിങ്ങൾക്ക് അവാർഡ് തരാത്തത്...
സാറേ, സ്പോർട്സിൽ മികവ് പുലർത്തുന്നവർക്കാണ് അർജുന അവാർഡ് നൽകുന്നത്.
സാറ് നിന്നോട് ചോദിച്ചോ?
വിവരം...
- സാറിനിതൊക്കെ അറിയാമല്ലോ? - വായടക്കെടാ!
ഒരുപാട് മെഡലുകളുണ്ടല്ലോ. നിങ്ങൾ കളിക്കാറുണ്ടോ?
ഞാനല്ല... പുള്ളി...
- ആര്? ഈ വയസ്സനോ? - അതെ.
പുള്ളി എന്താ കളിക്കുന്നത്? ഗോലിയാണോ?
അതിനിപ്പോ നല്ല പാടായിരിക്കും!
സാറേ, പ്ലീസ്.
ശരി.
നിങ്ങൾ എന്താ കളിക്കുന്നത്?
പണ്ട് കളിക്കുമായിരുന്നു.
എപ്പോൾ?
40 വർഷം മുമ്പ്.
നാശം!
ഇത്രയും കാലം നിങ്ങളെന്ത് ചെയ്യുകയായിരുന്നു? ഉറങ്ങുകയായിരുന്നോ?
എന്റെ ഉറക്കമൊക്കെ കഴിഞ്ഞു, എന്നിട്ട് 40 വർഷത്തിന് ശേഷം...
എനിക്കുള്ള അവാർഡ് ചോദിക്കാൻ വന്നതാ.
എന്തിനാ ചിരിക്കുന്നത്?
പിന്നെന്ത് ചെയ്യണം, അപ്പൂപ്പാ?
എനിക്കൊരു കാര്യം അറിയണം...
40 വർഷത്തിന് ശേഷം നിങ്ങളെന്തിനാ അവാർഡ് ചോദിക്കുന്നത്?
എന്റെ ഗ്രാമത്തിന് വേണ്ടി.
എന്താ ഉദ്ദേശിച്ചത്?
അതായത്...
തുജാർപൂരിലെ ഭോസ്‌ലെയ്ക്ക് കഴിഞ്ഞ വർഷം സാഹിത്യ അവാർഡ് കിട്ടി.
അതോടെ അദ്ദേഹത്തിന്റെ ഗ്രാമം ഒരുപാട് മാറി.
എന്നാൽ എന്റെ ഗ്രാമത്തിൽ...
റോഡോ, ലൈറ്റോ, പൊതുശൗചാലയങ്ങളോ ഇല്ല.
എനിക്ക് അർജുന അവാർഡ് വേണം,
എന്റെ ഗ്രാമത്തിന്റെ വികസനത്തിന് വേണ്ടി.
അതൊക്കെ ശരി തന്നെ.
പക്ഷേ നിങ്ങളിപ്പോൾ ഒരുപാട് വൈകി.
നിങ്ങൾക്കിപ്പോൾ ആരാ അവാർഡ് തരിക?
അതെന്താ അങ്ങനെ പറഞ്ഞത്?
ഖശാബ ജാദവിന് കിട്ടിയില്ലേ.
ആരാ ഈ ജാദവ്?
ആള്...
മിസ്റ്റർ കെ.ഡി. ജാദവ്.
ഖശാബ ദാദാസാഹേബ് ജാദവ്.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഒളിമ്പിക് ജേതാവ്.
ശരിയല്ലേ, മിസ്റ്റർ പേട്കർ?
ശരിയാണ്.
- നിനക്കെങ്ങനെ അറിയാം? - എന്താ ഈ ചോദിക്കുന്നത്?
ഞാനവിടെ ഉണ്ടായിരുന്നു!
എന്റെ ചേട്ടനാണ് എന്നെ കൊണ്ടുപോയത്.
എവിടെ? ഒളിമ്പിക്സിലോ?
അല്ല.
കരാഡ് സ്റ്റേഷനിൽ.
ഖശാബയ്ക്ക് നീണാൾ വാഴട്ടെ!
1952 ഹെൽസിങ്കി ഒളിമ്പിക്സ്. ഗുസ്തിയിൽ വെങ്കലം നേടിയ
- കെ.ഡി. ജാദവ് തിരിച്ചെത്തി. - ഖശാബയ്ക്ക് നീണാൾ വാഴട്ടെ!
അടുത്ത ഗ്രാമങ്ങളിൽ നിന്നുള്ളവരൊക്കെ സ്റ്റേഷനിൽ തടിച്ചുകൂടി.
പതിനായിരത്തിലധികം ആളുകൾ.
ഖശാബയ്ക്ക് നീണാൾ വാഴട്ടെ!
ഖശാബയ്ക്ക് നീണാൾ വാഴട്ടെ!
മെഡൽ നേടുന്ന എല്ലാവർക്കും നാട്ടുകാർ ഇത്രയും ബഹുമാനം നൽകുമോ?
നാട്ടുകാർ മാത്രമല്ല.
രാജ്യം മുഴുവൻ ആദരിക്കും.
- രാജ്യം മുഴുവനുമോ? - അതെ.
- അവരെ തോളിലേറ്റുമോ? - അതെ!
ഇതിനുമുൻപൊരു ഇന്ത്യക്കാരനും ഒളിമ്പിക് മെഡൽ നേടിയിട്ടില്ല.
ഒരാൾ പോലുമില്ലേ?
- ഇന്ത്യയിലാകെ? - ഒരാളുമില്ല.
സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമുള്ള രണ്ടാമത്തെ ഒളിമ്പിക്സ് അല്ലേ.
സ്വാതന്ത്ര്യത്തിന് മുമ്പ് നമ്മളെല്ലാവരും ബ്രിട്ടീഷ് പൗരന്മാരായാണ് ജനിച്ചത്.
ഞാനും?
അതെ, മുരളി.
അതെ, നീയും ജനിച്ചത് ബ്രിട്ടീഷ് പൗരനായാണ്.
നമ്മളെവിടെ പോയെന്ന് അച്ഛനോട് പറയരുത്.
അദ്ദേഹത്തെ കണ്ടാൽ ഒരു രാജാവിനെപ്പോലെയുണ്ടായിരുന്നു.
ആളുകൾ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു...
ഖശാബയ്ക്ക് നീണാൾ വാഴട്ടെ!
പിന്നെ അമ്മേ--
നീ ഇന്ന് വരാൻ വൈകിയല്ലോ.
ടൗണിലെ റോഡിലൊക്കെ നിറയെ ആളുകളായിരുന്നു.
- ആരാ വന്നതെന്നറിയാമോ. - ഖശാബ, ആ ഗുസ്തിക്കാരൻ.
ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയത് പുള്ളിയാ.
പൂരപ്പറമ്പിലേതിനേക്കാൾ തിരക്കായിരുന്നു.
ഗണപതി ഉത്സവത്തേക്കാൾ വലിയ ആഘോഷവും.
നീ എപ്പോഴും തോൽക്കുകയാണ്. അവനെയും നീ തോൽപ്പിക്കും.
നാട്ടിലെ വിവരങ്ങളൊക്കെ അറിയാം. പക്ഷേ പഠിത്തത്തിൽ വട്ടപ്പൂജ്യം.
വലുതാകുമ്പോൾ ഇതിനൊന്നിനും കൊള്ളില്ലാതാകും.
കഴിക്ക്.
സാർ!
എന്താ കിഷൻ?
സാർ, ഞാൻ വലുതാകുമ്പോൾ ഡോക്ടറാകും.
എന്തിനാ ഡോക്ടറാകുന്നത്?
ഡോക്ടർമാർ ദൈവത്തെപ്പോലെയാണ്.
അവർ ജീവൻ രക്ഷിക്കും.
മിടുക്കൻ!
ദഗ്ഡു?
ഞാൻ പട്ടാളത്തിൽ ചേരും.
എന്തുകൊണ്ട്?
പട്ടാളക്കാർ നമ്മളെ സംരക്ഷിക്കും.
ശത്രുക്കളിൽ നിന്നും അവർ നമ്മളെ രക്ഷിക്കും.
വളരെ നല്ലത്!
- മുരളി? - അതെ, സാർ.
സാർ, ഞാൻ ഒളിമ്പിക്സിൽ പോയി മെഡൽ നേടും.
എന്ത്?
ഒളിമ്പിക്സ്, സാർ.
ഞാൻ ഒളിമ്പിക്സിൽ പോകും, ചാമ്പ്യനാകും
എന്നിട്ട് മെഡൽ നേടും.
കൊള്ളാം. പക്ഷേ ഏത് കളിയിൽ?
ഡപ്പാംകളി.
എന്തിനാ ചിരിക്കുന്നത്?
- നീ മെഡൽ നേടുമെന്നോ? - അതെ!
നീ? ഒരു ചാമ്പ്യൻ?
ഞാനൊരു ചാമ്പ്യനാണ്.
നീയൊരു ചാമ്പ്യനല്ല.
ഞാനൊരു ചാമ്പ്യനാണ്.
നീ "ചന്തു ചാമ്പ്യൻ, തോൽവി ചാമ്പ്യൻ" ആണ്.
എന്നെ വിട്!
- തോൽവി! തോൽവി! - ഹേയ്!
നീയെന്തിനാ കല്ലെടുക്കുന്നത്?
ആ കല്ല് താഴെയിട്. താഴെയിടാൻ!
ഞാനൊരു ചാമ്പ്യനാണ്.
നീയെന്തിനാ ദഗ്ഡുവുമായി വഴക്കുണ്ടാക്കിയത്?
അവനാരാണെന്ന് നിനക്കറിയില്ലേ?
അവൻ പാട്ടീൽ സാറിന്റെ മകനാണ്. കാന്ധേരി ഗ്രാമത്തിൽ നിന്ന്.
അതിനെന്താ?
ഞാനും എന്റെ അച്ഛന്റെ മകനാണ്.
അവൻ എന്നെ നോക്കി ചിരിക്കുകയായിരുന്നു.
അവനെന്നെ "ചന്തു ചാമ്പ്യൻ" എന്ന് വിളിച്ചു.
ഞാൻ തോൽവിയല്ല.
ഞാനൊരു ചാമ്പ്യനാണ്.
ആണോ? ഒരു ചാമ്പ്യനാണോ?
എന്തിൽ?
വാക്കുകളിലോ?
അവൻ പറഞ്ഞത് ശരിയാണ്.
നീയൊരു ചാമ്പ്യനാണെന്ന് തെളിയിക്കാൻ നീയെന്താ നേടിയത്?
ആളുകൾ നിന്നെ നോക്കി ചിരിക്കുന്നത് നിർത്തണമെന്നുണ്ടോ?
ഉണ്ട്.
അതെങ്ങനെയെന്ന് ഞാൻ കാണിച്ച് തരാം.
അതാണ് ഗൺപത് സാർ.
പുള്ളിക്ക് മാത്രമേ നിന്നെ ചാമ്പ്യനാക്കാൻ കഴിയൂ.
മനസ്സിലായോ?
നിന്നെ പഠിപ്പിക്കാൻ പുള്ളിയോട് കെഞ്ചി ചോദിക്ക്.
100 ഏത്തമിട്.
- അവനിട്ടൊന്ന് കൊടുക്കെടാ! - സാർ...
നിനക്ക് കഴിക്കാൻ ഒന്നുമില്ലേ?
അവനെ തള്ള്-- - ഗൺപത് സാർ!
പൊക്കിയെടുക്ക്, വലിക്ക്... കൊള്ളാം!
- എന്നെ നിങ്ങളുടെ ശിഷ്യനാക്കണം. - എന്നെ വിട്.
- പ്ലീസ്. - ഇതാരാ?
- എനിക്ക് നിങ്ങളെപ്പോലെ ഗുസ്തിക്കാരനാകണം. - എന്നെ വിട്.
നിങ്ങളെന്ത് പറഞ്ഞാലും ഞാൻ ചെയ്യാം.
എന്നെ പഠിപ്പിക്കണം.
- ഇതാരാ? - എന്നെ പഠിപ്പിക്കണം.
- പ്ലീസ്. - എഴുന്നേൽക്ക്.
മാറ്!
നിനക്കെന്താ വട്ടാണോ?
ഇങ്ങോട്ട് വാ.
നീയെന്താ ചെയ്യുന്നത്?
എനിക്ക് ഗുസ്തി പിടിക്കണം.
ആദ്യം മര്യാദയ്ക്ക് നിൽക്കാൻ പഠിക്ക്
എന്നിട്ട് ഗുസ്തി പിടിക്കാം.
പോയി പണി നോക്കടാ, ചെക്കാ.
- എന്തിനാ ചിരിക്കുന്നത്? - ആ കല്ല് താഴെയിട്.
അവനോട് ക്ഷമിക്കണം, ഗൺപത് സാർ.
No comments yet. Be the first to leave one.