İlk 200 satır.
തുടക്കത്തിൽ അവിടെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
പ്രലോഭനം ശാപത്തിലേക്ക് നയിച്ചു.
ഏദൻ തോട്ടത്തിൽ നിന്ന് പുറത്തായ ആദമിന് മൂന്ന് ആൺമക്കൾ ഉണ്ടായിരുന്നു. കെയിൻ, ആബെൽ, സെത്ത്.
കെയിൻ ആബെലിനെ കൊന്നു, ശേഷം കിഴക്കോട്ട് ഓടിപ്പോയി. പുറത്താക്കപ്പെട്ട ഒരു കൂട്ടം മാലാഖമാർ അവന് അഭയം നൽകി.
അവരാണ് 'ദി വാച്ചേർസ് (നിരീക്ഷകർ)'.
ഈ വാച്ചെർസ് കെയിനിന്റെ തലമുറയെ ഒരു വ്യവസായ നഗരം നിർമിക്കാൻ സഹായിച്ചു.
കെയിനിന്റെ നഗരത്തിൽ നിന്നും പടർന്ന തിന്മ ലോകത്തെ തന്നെ വിഴുങ്ങാൻ തുടങ്ങി.
സെത്തിന്റെ തലമുറ മാത്രം ഇതിനെ പ്രതിരോധിച്ചു കൊണ്ട് സൃഷ്ടിയുടെ ശേഷിപ്പുകളെ സംരക്ഷിച്ചു.
ഇന്ന്, സെത്തിന്റെ പരമ്പരയിലെ അവസാനത്തെ കണ്ണി മുതിർന്നിരിക്കുന്നു.
ലെമക്: ആദമിൽ നിന്നും സെത്തിലേക്കും, സെത്തിൽ നിന്നും എനോഷിലേക്കും,
എനോഷിൽ നിന്നും കീനാനിലേകും കീനാനിൽ നിന്ന് മഹലീലിലേക്കും
എന്റെ അച്ഛൻ മെത്തുസലാഹിൽ നിന്നും എന്നിലേക്കും ഇത് കൈമാറിവന്നു.
ഇന്ന് ഈ ജന്മാവകാശം നിനക്ക് നൽകുകയാണ്,
നോഹാ.
എന്റെ മകനേ...
കർത്താവ് അവന്റെ പ്രതിപുരുഷനായി ആദമിനെ സൃഷ്ടിച്ചു.
എന്നിട്ട് ഈ ലോകം അവന് മേൽനോട്ടത്തിനായി വിട്ടുകൊടുത്തു.
ഇന്ന് മുതലിത് നിന്റെ ജോലിയാണ്. ഇതാണ് നിന്റെ ഉത്തരവാദിത്തം.
കർത്താവിന്റെ കൂടെ ധർമത്തിന്റെ പാതയിൽ നീങ്ങാൻ നിനക്ക് കഴിയട്ടെ.
ഞാൻ നിന്നോട് പറയുന്നു....
സെത്തിന്റെ പുണ്യഭൂമിയാണിത്!
ആൾക്കാർ വരുന്നു.
പോയൊളിക്ക്.
നമുക്ക് ഇവിടെ കുഴിക്കാം.
ഈ ഭൂമി സോഹാറിനാൽ(ഒരു കല്ല്) സമ്പന്നമാണ്.
ഇത് കർത്താവിന്റെ ഭൂമിയാണ് നിങ്ങൾ എന്താ ചെയ്യുന്നത്?
കർത്താവോ?
ഞങ്ങളുടെ ഖനികൾ വരണ്ടു പോകുകയാണ്.
ഗ്രാമം ഉണങ്ങുകയാണ്, കഴിക്കാൻ എന്തെങ്കിലും കൊടുക്കണം.
എന്നിട്ട് അവനെന്താ ചെയ്തത്?
നെറ്റിയിലെ വിയർപ്പിനോട് മല്ലിട്ട്
അതിജീവിക്കണമെന്ന് നമ്മളെ ശപിച്ചു!
ഇതൊന്നും ചെയ്യാൻ പറ്റിയില്ലെങ്കിൽ മാത്രമേ
ആ നാണംകെട്ട പണി ഞാൻ ചെയ്യൂ.
എനിക്ക് വേണ്ടതെല്ലാം ഞാൻ എടുത്തില്ലെങ്കിൽ മാത്രം.
ഈ ശേഷിപ്പ് ഇനി മുതൽ കെയിനിന്റെ പിൻഗാമികളുടേതാണ്.
സെത്തിന്റെ പരമ്പര ഇവിടെ അവസാനിക്കുന്നു.
ഇത് ഇനി നമ്മുടേതാണ് കുഴിച്ചോളൂ!.
പരിഭാഷ: സാരംഗ് മാത്തിൽ.
'നോഹാ'.
നോഹ: ഹാം.
നീ എന്താ ചെയ്യുന്നേ?
ഇത് കാണാൻ നല്ല ഭംഗിയുണ്ട്.
നീ മറ്റുള്ള പൂക്കളെ കണ്ടോ?
അവയെങ്ങനെയാണ് ഭൂമിയോട് ചേർന്നിരിക്കുന്നതെന്ന്?
അതാണ് അവയുടെ ശരിയായ സ്ഥാനം.
അവയ്ക്ക് ഒരു ദൗത്യമുണ്ട്.
അവ തളിർക്കും,
പിന്നെ വിടരും,
അവയുടെ വിത്തുകൾ കാറ്റിൽ പറന്ന് പോയി കൂടുതൽ പൂക്കൾ ഉണ്ടാകും.
നമുക്ക് ആവശ്യമുള്ളവ മാത്രമേ ശേഖരിക്കാൻ പാടുള്ളൂ.
മനസ്സിലായോ?
ഷെം.
ഹാം.
വാ പോകാം.
ആൾക്കാർ. ഒളിച്ചോ...
പോ.
വേട്ടക്കാരൻ: നീ ഞങ്ങൾ കൊന്നതിനെ കണ്ടെത്തി അല്ലേ?
എന്തൊരു ഭാഗ്യം.
പക്ഷേ ആ ഭാഗ്യം നിനക്ക് കിട്ടാനിടയില്ല.
ഞങ്ങൾ ഇറച്ചി കഴിച്ചിട്ട് എത്രനാളായെന്ന് നിനക്കറിയാമോ?
ഒരു മൃഗത്തെ കണ്ടിട്ടുതന്നെ എത്രനാളായി!
മെല്ലെ.
നിനക്കെന്താ വേണ്ടതെന്നുപറ?
നീതി.
അവരെന്തിനാ ഇതിനെ കൊന്നത്?
അവർ ഇതിനെ കഴിക്കും.
അതെന്തിനാ?
അവരുടെ വിചാരം ഇതവരെ ശക്തരാക്കുമെന്നാ.
അത് ശരിയാണോ?
അവര് മറന്നുകാണും,
ശക്തി വരുന്നത് കർത്താവിൽ നിന്നാണ്.
അമ്മേ!
അമ്മേ!
നിന്റെ ഏട്ടന്മാരെ കണ്ടോ?
ഹാം ഇന്ന് മനുഷ്യർ വേട്ടയാടുന്നത് കണ്ടു.
അവർ അടുത്തു വരികയാണ്.
എന്നിട്ട് അവൻ എങ്ങനെ?
അതിൽ കുറച്ചു താൽപര്യമുണ്ടെന്ന് തോന്നുന്നു.
ഉം.
അവനത് ചിലപ്പോഴൊക്കെ കാണേണ്ടി വന്നിട്ടുണ്ട്.
ഞാൻ മറ്റു ചിലത് കൂടെ കണ്ടു.
ഒരു പൂവ്,
ശൂന്യതയിൽ നിന്ന് വിടർന്നു വരുന്നു.
വിശ്രമിക്ക്.
ഒരു പക്ഷെ അവസാനം അവനെല്ലാം ശരിയായ രീതിയിലാക്കും.
മെത്തുസലാഹ്.
അവൻ എന്തെങ്കിലും പറഞ്ഞോ?
നോഹ: പറഞ്ഞെന്നു തോന്നുന്നു.
അവൻ നമ്മളെ സഹായിക്കുമോ?
അവൻ ലോകത്തെ നശിപ്പിക്കുവാൻ പോകുകയാണ്.
കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ യാത്ര വളരെ അപകടം പിടിച്ചതാണ്.
നിങ്ങളുടെ മുത്തച്ഛൻ ജീവനോടെയുണ്ടെന്ന് എങ്ങനെ അറിഞ്ഞു?
അറിയില്ല. ഞാൻ അദ്ദേഹത്തിന്റെ പർവ്വതം കണ്ടു.
നമ്മൾ അത് കണ്ടെത്തണം. നമ്മൾ എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് അറിയാമെങ്കിലോ.
ഹാം: ഷെം. ഇതിൽ എന്നെയൊന്ന് സഹായിക്കാമോ?
നമുക്ക് കുട്ടികളെയും കൂട്ടി ഒളിച്ചിരിക്കാൻ പറ്റിയ ഒരു സ്ഥലം കണ്ടെത്തണം.
ഇനി ഒളിച്ചിരിക്കലൊന്നുമില്ല.
നമ്മൾ പുറപ്പെട്ടുകഴിഞ്ഞു.
നോഹ: ഹാം. അതെങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഞാൻ കാണിച്ചുതരട്ടെ.
ഇവിടെ തള്ളിക്കോ.
അടുത്ത തവണ നമ്മൾ ഇങ്ങോട്ട് വരുമ്പോഴേക്കും,
നമുക്ക് ആവശ്യമായ ചിലതൊക്കെ കിട്ടിയിട്ടുണ്ടാകും.
അവിടെ നഗരങ്ങളുണ്ട്.
നോഹ: നമ്മൾ കൂടുതൽ അടുത്തേക്ക് പോകുന്നില്ല.
അത് സൊഹാർ ഖനിയാണോ?
നോഹ: ആയിരുന്നു. അവർ അത് മുഴുവനും കുഴിച്ചെടുക്കുന്നത് വരെ.
അപ്പോൾ നമ്മൾ ചുറ്റി പോകണോ?
വേണ്ട.
അവരെല്ലാവരും മരിച്ചെന്നു കരുതുന്നുണ്ടോ?
കാണുമ്പോൾ അങ്ങനെയാ തോന്നുന്നത്.
ഇവരിവിടെ കൊള്ളയടിക്കുകയായിരുന്നിരിക്കണം.
ആരോ അത് ഇവരിൽ നിന്നും തട്ടിയെടുത്ത പോലുണ്ട്.
അച്ഛാ!
ഒരുമിച്ച് നിൽക്ക്.
അച്ഛാ!
ഇവിടെ!
ഞാനൊന്ന് നോക്കട്ടെ?
എന്നെയൊന്ന് കാണിച്ചേ.
നിന്റെ പേര് പറഞ്ഞേ.
നിനക്ക് പേരില്ലേ?
ഈല.
എന്റെ പേര് ഈല
ഈല
നീ സുഖം പ്രാപിച്ചോളും ഈല.
ഇത് ഷെം
ഇവൻ നിന്റെ കൈ മുറുകെ പിടിച്ചോളും.
ഒരിക്കലും വിടില്ല.
മലയുടെ മുകളിൽ ഉണ്ട്! വേഗം!
നമുക്ക് ഇപ്പോൾ തന്നെ പോകണം.
നോഹ: മലകയറി ഓടിക്കോ
നമ്മൾക്ക് അങ്ങോട്ട് പോകാൻ പറ്റില്ല.
നോഹ: നമുക്ക് വേറെ വഴിയില്ല വേഗമാകട്ടെ!
നിൽക്! ഭൂതങ്ങൾ!
അവ നിന്നെ കൊല്ലും!
നോഹ: ഷെം!
ആത്യന്തികമായി നീ നിന്റെ അമ്മയെ സംരക്ഷിക്കണം.
നിന്നെ സ്നേഹിക്കുന്നു.
ഓട്!
നോഹ!
നോഹാ!
നോഹ! കുഴപ്പമൊന്നുമില്ലല്ലോ?
ഞങ്ങൾ എന്റെ മുത്തച്ഛൻ മെത്തുസലാഹിനെ കാണാൻ വന്നതാണ്.
ആ വയസ്സന്റെ കൊച്ചുമകൻ?
നീ അവരെ കൊല്ലേണ്ടതാണ്.
പക്ഷെ സാമ്യസാ... - ഇതൊരു മനുഷ്യനാണ് ഓഗ്.
ഇവർ എങ്ങനെയാണ് കർത്താവിനെ ചതിച്ചതെന്ന് നീ മറന്നോ?
അവൻ തന്നെയാണ് ഞങ്ങളെ അയച്ചത്!
ഇവൻ കള്ളം പറയുകയാണ്!
അവരെ ഇവിടെ ചാകാൻ വിട്ടേക്ക്.
ആരാ ഇവർ?
വാച്ചേഴ്‌സ്(നിരീക്ഷകർ)
അച്ഛാ?
ഇപ്പോൾ ഉറങ്ങിക്കോ.
പാട്ടുപാടി തരുമോ?
ഞാൻ എന്റെ അച്ഛനോടും പാടാൻ പറയുമായിരുന്നു.
നിനക്കറിയാമോ, എനിക്കും അച്ഛനെ നഷ്ടപ്പെട്ടിരുന്നു.
വളരെ ചെറുപ്പത്തിൽ തന്നെ.
ചിലപ്പോഴൊക്കെ ഞാൻ ഉറങ്ങാതിരിക്കുമ്പോൾ
അദ്ദേഹം ഒരു പാട്ട് പാടിത്തരാറുണ്ടായിരുന്നു.
നിനക്കത് കേൾക്കണോ?
ഈ മുറിവ് ഒരു അവലക്ഷണമാണ്.
അവൾക്ക് കുട്ടികളുണ്ടാകില്ല.
ഈ ജ്വരം അവളെ എടുത്തില്ലെങ്കിൽ
ജീവിക്കുമെന്ന് തോന്നുന്നു.
എന്റെ കൂടെ വാ.
നിങ്ങളെ പേടിപ്പിച്ചതിൽ ഞാൻ ക്ഷമ പറയുന്നു.
ഞങ്ങൾ മനുഷ്യരെ ഭയപ്പെടുന്നു.
ഹാം: പിന്നെന്തിനാ നീ ഞങ്ങളെ സഹായിക്കുന്നത്?
കർത്താവ് ഞങ്ങളെ രണ്ടാമത്തെ ദിവസമാണ് സൃഷ്ടിച്ചത്.
സ്വർഗം നിർമിച്ച അതേ ദിവസം തന്നെ.
ഞങ്ങൾ ആദമിനെയും ഹൗവ്വയെയും നിരീക്ഷിച്ചു.
അവരുടെ ചാപല്യങ്ങളും സ്നേഹവും കണ്ടു.
പിന്നെ അവരുടെ പതനവും കണ്ടു. ഞങ്ങൾ അവരോട് ദയകാണിച്ചു.
അപ്പോഴൊക്കെ ഞങ്ങൾ ഇതുപോലെ കല്ലുകളായിരുന്നില്ല, പ്രകാശമായിരുന്നു.
അത് ഞങ്ങൾ ഇടപെടേണ്ടിയിരുന്ന കാര്യമായിരുന്നില്ല.
എന്നിട്ടും ഞങ്ങൾ മനുഷ്യരാശിയെ സഹായിക്കാനായി തിരഞ്ഞെടുത്തു.
അങ്ങനെ ഞങ്ങൾ കർത്താവിനോട് അനുസരണക്കേട് കാണിച്ചു.
അതിനദ്ദേഹം ഞങ്ങളെ ശിക്ഷിച്ചു.
നിങ്ങളുടെ ഭൂമിക്കൊണ്ട് ഞങ്ങളെ മൂടി.
ഞങ്ങളുടെ തിളങ്ങുന്ന ശരീരം കല്ലുകൊണ്ടും ചെളി കൊണ്ടും അടച്ചു.
എന്നിട്ടും ഞങ്ങൾക്ക് സൃഷ്ടിയെക്കുറിച്ച് അറിയാവുന്നതെല്ലാം മനുഷ്യരെ പഠിപ്പിച്ചു.
ഞങ്ങളുടെ സഹായത്തോടെ
അവർ മണ്ണിൽ നിന്ന് ഉയർന്നു മഹാന്മാരും പ്രബലരുമായി.
പക്ഷെ പിന്നീട് ഞങ്ങൾ കൊടുത്ത കഴിവിനെ അവർ ആക്രമണമാക്കി മാറ്റി.
ഒരേയൊരു മനുഷ്യൻ മാത്രം ഞങ്ങളെ സംരക്ഷിച്ചു.
അത് നിന്റെ മുത്തച്ഛൻ മെത്തുസലാഹ്ആയിരുന്നു.
ഞങ്ങൾ വേട്ടയാടപ്പെട്ടു , കൂടുതൽ പേരും കൊല്ലപ്പെട്ടു.
ജീവനോടെയുള്ളവർ ഈ കല്ലുകൾക്കുള്ളിൽ ബന്ധിതരായി
ഈ തരിശുഭൂമിയിൽ കുടുങ്ങിക്കിടക്കുന്നു.
ഞങ്ങളെ തിരിച്ചുകൊണ്ട് പോകാൻ കർത്താവിനോട് കേണപേക്ഷിച്ചു.
പക്ഷെ അപ്പോഴെല്ലാം അദ്ദേഹം നിശബ്ദത പാലിച്ചു.
എന്നാൽ ഇപ്പോൾ
നീ പറയുന്നു അദ്ദേഹത്തിന്റെ വിളി കേട്ടു എന്ന്.
സാമ്യാസക്ക് ഇത് അംഗീകരിക്കാൻ പറ്റില്ല.
അതും ഒരു മനുഷ്യൻ?
ലോകത്തെ നശിപ്പിച്ച മനുഷ്യൻ.
പക്ഷെ നിന്നെ നോക്കുമ്പോൾ,
നിന്നിൽ എനിക്ക് ആദമിന്റെ ചൈതന്യം കാണാനാകുന്നുണ്ട്.
എനിക്ക് അറിയുന്ന മനുഷ്യൻ.
No comments yet. Be the first to leave one.