The first 200 lines.
എന്തും എഴുതി കൊടുക്കപ്പെടും, വായിച്ചു കൊടുക്കപ്പെടും.
പാഷ്‌തോയിലും ദാരിയിലും ലഭ്യം. (അഫ്‌ഗാനിസ്ഥാനിലെ ഭാഷ)
മനോഹരമായ വസ്തുക്കൾ വിൽപ്പനയ്ക്ക്.
കത്തുകൾ എഴുതി കൊടുക്കപ്പെടും, വായിച്ചു കൊടുക്കപ്പെടും
പാഷ്‌തോയിലും ദാരിയിലും ലഭ്യം. മനോഹരമായ വസ്തുക്കൾ വിൽപ്പനയ്ക്ക്.
നീ ഒരു പെണ്ണിന് സാധനം വിൽക്കുന്നത് കണ്ടല്ലോ!
ഞാൻ എന്റെ കണ്ണുകൊണ്ടുകണ്ടതാ! - ഇല്ല, ഞാ... ഞാ... ഞാനല്ല...
- നീ തന്നെ! ഞാൻ കണ്ടതാ! - എന്തും എഴുതിയും വായിച്ചും,
കൊടുക്കപ്പെടും, പാഷ്‌തോയിലും ദാരിയിലും. മനോഹരമായ വസ്തുക്കൾ വിൽപ്പനയ്ക്ക്.
പർവാനാ ...
...എന്തെങ്കിലും വില കിട്ടുന്ന ഇതുമാത്രമേ നമ്മുടെ കയ്യിലുള്ളു.
ഞാൻ ഇതുവരെ അത് ഇട്ടിട്ടില്ല. ഒരിക്കൽപോലും!
നീ അതെവിടെ ഇടാനാണ് പർവാനാ?
നമുക്ക് നിന്റെ പഠിത്തം തുടരാം, കേട്ടോ?
- ശരി, ബാബ. - അപ്പൊ പറ, സിൽക്ക് റോഡിനെപ്പറ്റി
നിനക്കെന്തൊക്കെ അറിയാം?
സിൽക്ക് റോഡോ...
ബാബ, എനിക്ക് സിൽക്ക് റോഡിനെപ്പറ്റി,
ഓർമയില്ല.
എങ്കിൽ നമുക്കതൊരു കഥ പോലെ കേട്ടാലോ.
കഥകളെപ്പോഴും നമ്മുടെ മനസ്സിൽനിൽക്കും.
മറ്റെന്തൊക്കെ മാഞ്ഞുപോയാലും.
നമ്മൾ പാർത്തിയൻ ഖുറാസാൻ,
കാലത്തുമുതൽ തന്നെ കഥകൾ
ഇഷ്ടപ്പെടുന്നവരാണ്.
ഹിന്ദുകുഷ് മലനിരകളുടെ പിടിയിൽ
വടക്കൻ മരുഭൂമിയുടെ,
തീക്കണ്ണിൽപെട്ട്
ചിന്നിച്ചിതറിയ നാട്.
കറുത്ത ചരൽ നിറഞ്ഞ ഭൂമിക്കുചുറ്റും മഞ്ഞുമൂടിയ മലനിരകളും,
ഒരു ഭീകര സത്വത്തിന്റെ
മരവിച്ച അസ്ഥികൂടമാണ് നമ്മുടെ രാജ്യം.
ആഢ്യന്മാരുടെയും ശ്രേഷ്ഠന്മാരുടെയും നാട്,
അരിയാനാ.
നമ്മൾ എവിടേക്കുമുള്ള വഴിയായി,
ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് സാധനങ്ങൾ എത്തിച്ചിരുന്നു
നമ്മൾ നക്ഷത്രങ്ങളെ പഠിച്ചു.ആ അലങ്കോല കാഴ്ച്ചയിൽ നമ്മൾ അർത്ഥം കണ്ടെത്തി.
നമ്മൾ ശാസ്ത്രജ്ഞർ ആയിരുന്നു,
ദാർശനികരായിരുന്നു കഥാകാരന്മാരായിരുന്നു.
സമസ്യകൾക്ക് ഉത്തരം തേടി
പിന്നെ കൂടുതൽ സമസ്യകൾ തേടി.
പ്രപഞ്ചത്തിൽ നമ്മുടെ സ്ഥാനം കണ്ടെത്തുമ്പോഴും ,
യുദ്ധത്തിൽ ഏർപ്പെട്ട രണ്ടുസാമ്രാജ്യങ്ങൾക്ക്
നടുവിലായിരുന്നു നമ്മൾ
വർഷങ്ങൾ ആയിരങ്ങൾ കടന്നുപോയപ്പോൾ
അതിർത്തികൾ പുനർനിർണയിച്ചുകൊണ്ടിരുന്നു.
നമ്മുടെ കരുത്തരായ ഭരണാധികാരികൾ
ശ്രേഷ്ഠ പേർഷ്യ സാമ്രാജ്യത്തിലെ സൈറസ്,
മാസിഡോണിയയിലെ
അലക്സാണ്ടർ ചക്രവർത്തി,
പിന്നീട് മൗര്യസാമ്രാജ്യം വന്നു,
ചെങ്കിസ് ഖാൻ, അങ്ങനെയങ്ങെനെ
ഓരോ തവണയും വലിയ രക്തച്ചൊരിച്ചിൽ,
എല്ലാത്തവണയും അതിജീവിച്ചവരും ഉണ്ടായിരുന്നു.
ചരിത്രം ആവർത്തിച്ചുകൊണ്ടിരുന്നു.
എന്റെ ചെറുപ്പത്തിൽ ഞാനീ
നഗരത്തിന്റെ ശാന്തത അറിഞ്ഞിട്ടുള്ളതാണ് പർവാന.
കുട്ടികൾ സ്കൂളിൽപോയി,
സ്ത്രീകൾ സർവ്വകലാശാലകളിലേക്കും ;
സാമ്രാജ്യങ്ങൾ അൽപനാളത്തേക്കെങ്കിലും ...
നമ്മളെ മറന്ന കാലം.
പക്ഷെ അത് അധികകാലം നീണ്ടില്ല.
നമ്മുടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുംപോലെ തോന്നി,
എപ്പോഴും അനിശ്ചിതത്വം.
ആദ്യം ഒരു അട്ടിമറി,
പിന്നൊരു കടന്നാക്രമണം, പിന്നൊരു ആഭ്യന്തരയുദ്ധം.
ഈ കോലാഹലങ്ങൾക്കിടയിൽ,
ക്രമസമാധാനം പുനഃസ്ഥാപിക്കാൻ പറ്റുന്നവരിൽ ചിലർ വിശ്വാസമർപ്പിച്ചു ...
അതിന് വലിയ വില നൽകേണ്ടിയും വന്നു.
സ്ത്രീകളുടെ മാന്യതയ്ക്കായി പ്രത്യേകം ചട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് !
സ്ത്രീകൾ പുറത്തിറങ്ങി
അനാവശ്യമായി ശ്രദ്ധ ക്ഷണിക്കരുത്!
സ്ത്രീകൾ പുറത്തിറങ്ങിയാൽ,
ശരിയത്ത്പ്രകാരം അവൾ ശപിക്കപ്പെട്ടവളാകും.
അവർക്ക് സ്വർഗം നിഷിദ്ധമാകും.
എല്ലാം മാറുന്നു പർവാന.
കഥകൾ ഈ മാറ്റത്തെ ഓർമിപ്പിക്കുന്നു.
പർവാന?
ഞാൻ പറഞ്ഞതൊന്നും ശ്രദ്ധിച്ചില്ലേ?
കേട്ടു, ബാബ.
എങ്കിൽ നമ്മുടെ നാടോടികളായ
പൂർവികരെക്കുറിച്ചു പറ,
അവരുടെ സ്വർണ്ണമലയെക്കുറിച്ചും...
പറ മോളെ.
പണ്ട് പണ്ട്, 2000 വർഷംമുമ്പ്...
ആ
2,000 വർഷം മുമ്പ്...
പണ്ട് പണ്ടൊരു ബാക്ട്രിയൻ രാജകുമാരി ഉണ്ടായിരുന്നു.
അവൾക്കൊരു സുന്ദരമായ കിരീടമുണ്ടായിരുന്നു...
- എന്നിട്ട്? - എന്നിട്ട്...
- പർവാന? - മാറിപ്പോടാ!
എന്റെ സാധനങ്ങളെ തൊട്ടുപോകരുത്! പോടാ പട്ടീ!
പോകാനല്ലേ പട്ടീ പറഞ്ഞത്!
എന്താ? എന്താ അവിടെ ബഹളം?
എന്തിനാണ് ഈ പെൺകുട്ടി ബഹളം വയ്ക്കുന്നത്?
അവൾ കൊച്ചുകുട്ടിയല്ലേ. ഒന്നും ഉദ്ദേശിച്ചുപറഞ്ഞതല്ല.
അവൾ ശ്രദ്ധയാകർഷിക്കുകയാണ്!
ചന്തയിലിറങ്ങി സ്വയം പ്രദർശിപ്പിക്കാതെ
വീട്ടിലിരിക്കുകയാണ് വേണ്ടത്. - എനിക്ക് മകനില്ല.
കൊച്ചുകുഞ്ഞേ ഒള്ളു. എനിക്ക് സഹായത്തിന് മകൾ വേണം.
ഞങ്ങളോട് സംസാരിക്കുമ്പോൾ എഴുന്നേൽക്കണം! എഴുന്നേൽക്കാൻ.
എനിക്ക് നിങ്ങളെ അറിയാമല്ലോ. - അതെ, ഇദ്രീസ്.
ഞാൻ നിന്റെ അധ്യാപകനായിരുന്നു. നീയൊരു നല്ല വിദ്യാർത്ഥി ആയിരുന്നു.
കുറേ ആവശ്യമില്ലാത്ത കാര്യങ്ങൾ പഠിപ്പിച്ച്, എന്റെ സമയം കളഞ്ഞു.
ഞാൻ താലിബാനിൽ ചേർന്നു,
ഇപ്പോൾ ഇസ്ലാമിന്റെ ശത്രുക്കൾക്കെതിരെ പോരാടുന്നു.
ഞാൻ ശത്രുവാണെങ്കിൽ,
എന്റെ പാപങ്ങൾക്ക് ദൈവം എന്റെ കാലെടുത്തിരിക്കുന്നു.
എന്താടോ കിളവാ എന്നെ കളിയാക്കുകയാണോ?
യുദ്ധത്തിലാണ് എനിക്ക് കാല് നഷ്ടമായത്. നമ്മൾ ഒരുമിച്ച് പോരാടിയ യുദ്ധം.
ഈ പെൺകുട്ടിക്ക് എത്രവയസ്സായി?
- ഇദ്രീസ്... - അവൾ കൊച്ചുകുട്ടിയാണ്.
ഇവൾക്ക് കല്യാണപ്രായമായി! ഞാനൊരു പെണ്ണാലോചിച്ചുകൊണ്ടിരിക്കുകയാണ്.
അവളെ ഒരാൾക്ക് പറഞ്ഞുവച്ചിരിക്കുകയാണ്.
അവളോട് മര്യാദയ്ക്ക് മറച്ചു നടക്കാൻ പറയണം!
നീ അവളെ നോക്കാതിരുന്നാലും മതിയാകും.
- എന്താ പറഞ്ഞത്? - അവളെ നോക്കാതിരുന്നാൽ മതിയെന്ന്!"
- നിന്നെ കൊന്നുകളയാനും പറ്റും! - ഇദ്രീസ്...
- നോക്കീം കണ്ടും സംസാരിച്ചോണം! - മതി! വാ!
നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ?
ഇല്ല, ബാബ.
അതാണെന്റെ മോള്. വാ നമുക്ക് വീട്ടിൽ പോകാം.
പർവാന?
ആ ചെക്കനോട് പറഞ്ഞല്ലോ,
കല്യാണം പറഞ്ഞുവച്ചേക്കുകയാണെന്ന്. എന്നെ കല്യാണം കഴിച്ചയക്കാൻ പോകുകയാണോ?
ഏയ് ഇല്ല നീ കുട്ടിയല്ലേ.
കളിക്കുകയും കഥ പറയുകയും ചെയ്യേണ്ട പ്രായം.
അതിനുള്ള പ്രായമൊക്ക കഴിഞ്ഞു.
കഥയ്ക്കുള്ള പ്രായം കഴിഞ്ഞെന്നോ?
നിനക്ക് കഥകൾ ഇഷ്ടമായിരുന്നല്ലോ.
അതുകൊണ്ടെന്തു ഗുണം?
നമുക്ക് ഉമ്മയോട് പറയാം, പ്രശ്നം പരിഹരിക്കാം.
ഉടുപ്പിന്റെ കാര്യം പറയണ്ട.
പിന്നതിന്റെ ബാക്കി കേൾക്കേണ്ടിവരും.
- എന്തിന്റെ? - ഒന്നുമില്ല, ഉമ്മാ...
നമ്മൾ പർവാനയുടെ നല്ല ഉടുപ്പ് വിൽക്കുന്നില്ല!
അതല്ല ബാബാ ഞാൻ ഉദ്ദേശിച്ചത്.
പക്ഷെ നമുക്ക് ആ പണം വേണമല്ലോ.
കുറച്ചുനാളത്തേക്ക് പിടിച്ചുനിൽക്കാൻ പറ്റും.
കച്ചവടം മെച്ചപ്പെടും.
കച്ചവടം മെച്ചപ്പെട്ടാൽ പിന്നെ,
അത് വിൽക്കേണ്ടല്ലോ. ആകാശവും ഭൂമിയും,
കനിയാതെ വരുമ്പോൾ, അത് വിറ്റല്ലേ പറ്റൂ.
എങ്കിൽപിന്നേ അത്താഴത്തിന് മുമ്പ്,
ഒരു കഥ ആയാലോ, ഉടുപ്പുകളെപ്പറ്റി മറക്കാൻ?
പർവാന എന്തെങ്കിലും കഥ വായിച്ചുതരുവോ?
ഇപ്പൊ വേണ്ടുമ്മ... ഭയങ്കര ക്ഷീണം..
അവൾ പറയുകയാ അവളിപ്പോൾ കുട്ടിയൊന്നും അല്ലെന്ന്.
അതുകൊണ്ട് കഥയും ഇഷ്ടമല്ലെന്ന്.
വലുതാകാൻ അത്രയ്ക്ക് ധൃതി വേണ്ടെന്റെ മോളെ.
വിചാരിക്കുമ്പോലെ ആകില്ല കാര്യങ്ങൾ.
വെള്ളം തീർന്നു നീ രാവിലെ ആവശ്യത്തിന് കൊണ്ടുവന്നില്ല.
വാതിലിനടുത്ത് അര ബക്കറ്റ് ഇരിപ്പുണ്ടല്ലോ!
ഞാൻ കൊച്ചാരുന്നപ്പോ,
ബക്കറ്റുകൾ ഒരിക്കലും കാലിയായിരുന്നില്ല. - ഏയ്!
- നിർത്ത് കുട്ടികളെ! - ഒന്നുങ്കിൽ നീ അത്താഴം കഴിഞ്ഞ്,
വെള്ളം എടുത്തിട്ട് വരണം,
അല്ലെങ്കിൽ സാകിയുടെ അപ്പിത്തുണി കഴുകണം.
ഇപ്പൊ എങ്ങനുണ്ട്?
കുഴപ്പമില്ല... നിങ്ങളിപ്പോ ഇങ്ങ് വന്നല്ലോ.
മുഴുവൻ സമയവും തല കഴുകിക്കൊണ്ടിരുന്നില്ലെങ്കിൽ
വെള്ളം തീരത്തിലായിരുന്നല്ലോ? - പർവാന..
ബഹുമാനത്തോടെ പെരുമാറണം.
നമുക്ക് കഴിച്ചാലോ?
എന്താ? വയർ നിറഞ്ഞിരിക്കുമ്പോൾ,
എല്ലാം നല്ലതായി തോന്നും. - ശരി, അമ്മേ.
സാകി! സാകി!
നിക്കെടാ കുട്ടാ, ഉടുപ്പിന്റെ കൈ ഞാൻ മടക്കിവയ്ക്കാം!
വേണ്ടുമ്മാ! വേണ്ടുമ്മാ!
അങ്ങനെ. ഇനി കഴിച്ചോ.
മുന്തിരി മുഴുവൻ തീർക്കല്ലേ, പർവാന.
സാകിക്കും കൊടുക്കണം. - അവന് നിന്റെ കവിളിലെ
ആ വലിയ ഉണക്കമുന്തിരി കൊടുക്കാത്തതെന്താ, സൊരായ?
പക്ഷെ അത് മുന്തിരി അല്ലല്ലോ.
അത് രോമം വളന്ന വലിയ മറുകല്ലേ.
പർവാന...
സൊരായയോട് ക്ഷമ ചോദിക്ക്.
പർവാന...
ഇതിനകത്തുണ്ട്!
ഞാൻ കണ്ടതാ!
- സ്ത്രീകൾ ഉണ്ടെങ്കിൽ തട്ടമിട്ടോണം... - ബാബാ?
...തട്ടം ഇട്ടോളൂ വേഗം!
ഇയാളുതന്നെ. ഇസ്ലാമിന്റെ ശത്രു.
ഇയാളുടെ കയ്യിൽ നിരോധിത പുസ്തകങ്ങളുണ്ട്.
അതുവച്ച് സ്ത്രീകളെ പഠിപ്പിക്കുകയും ചെയ്യുന്നു.
നൂറുള്ള അലിസായി! ഞങ്ങൾക്കൊപ്പം,
ശബ്ദമുണ്ടാക്കാതെ വരുന്നതാണ് നല്ലത്!
ബാബാ!
- അയ്യോ അദ്ദേഹത്തെ കൊണ്ടുപോകരുതേ! - ബാബാ!
ഉമ്മാ!
എങ്ങോട്ടാ കൊണ്ടുപോകുന്നത്?
ജയിലിലേക്ക്.
പുൽ -ഇ -ചർഖിയിലിട്ട് അവരിവനെ മര്യാദ പഠിപ്പിച്ചോളും.
ബാബാ!
ഉമ്മാ?
വിളക്ക് കത്തിക്കട്ടെ?
ശ്ശ്ശ് , പർവാന.
സാകിയെ ഉണർത്തല്ലേ.
പക്ഷെ ബാബയെ വിട്ടയച്ചാൽ,
വിളക്ക് കത്തിച്ചുവച്ചാലല്ലേ വീട് കണ്ടുപിടിക്കാൻ പറ്റൂ.
No comments yet. Be the first to leave one.