The first 200 lines.
ഇത് ഒരു ഭാവനാസൃഷ്ടിയാണ്.
പേരുകൾ മുതൽ എല്ലാം ഭാവനയാണ്.
സാമ്യങ്ങൾ യാദൃച്ഛികം മാത്രം.
വികാരപരമായ രംഗങ്ങളും ഭാഷയും.
ആരെയും, ഒന്നിനെയും അപമാനിക്കുന്ന
അപകീർത്തികരമായ ഉള്ളടക്കം ഇതിലില്ല.
മദ്യം മയക്കുമരുന്ന് ഉപയോഗം പ്രോൽസാഹിപ്പിക്കുന്നില്ല.
ഇതിൻ്റെ നിർമ്മാണത്തിൽ ഒരു മൃഗത്തെയും ഹനിച്ചിട്ടില്ല.
ആമസോൺ ഇതിലെ ഉള്ളടക്കം, അഭിപ്രായം എന്നിവ പിന്തുണയ്ക്കുന്നില്ല.
ബാലതാരങ്ങളെ ചൂഷണം ചെയ്യുന്നത് തടയുന്നതിനുള്ള എല്ലാ
നടപടികളും സ്വീകരിച്ചിട്ടുണ്ട്.
വേഗം! അവരെ കൊണ്ടുവാ.
ബോസ്സിന് ഇന്നു തിരിച്ചുപോവാനുള്ളതാ.
നടക്ക്!
-സണ്ണി? -ഫിറോസ്?
-സണ്ണി? -നീ ഓക്കേയല്ലേ?
ഇവരെന്നെ പട്ടിയെപ്പോലെ തല്ലിയെടാ!
-നീ ഓക്കേയല്ലേ? -അതെ.
-നീ എന്തേലും ഒപ്പിച്ചോ? -ഇല്ല. നീയോ?
ഇല്ല, ഞാന്‍ ചുമ്മാ ഫോണില്‍ വീഡിയോ കാണുവായിരുന്നു.
ശ്, ആരോ വരുന്നുണ്ട്.
ഏയ്, ആര്‍ട്ടിസ്റ്റ്.
ഇതാരുണ്ടാക്കിയതാ?
ഒരു സത്യം പറയട്ടെ?
ലോകത്തെ ഏറ്റവും സത്യസന്ധനായ മനുഷ്യന്‍റെ പടം നമ്മൾ പ്രിന്‍റ് ചെയ്തത്
ലോകത്തെ ഏറ്റവും കള്ളത്തരം നിറഞ്ഞ ഒരു വസ്തുവിലാണ്.
നമ്മൾ എത്ര വൃത്തികെട്ടവന്മാരാണ്
ഫാർസി
അദ്ധ്യായം 1 ആര്‍ട്ടിസ്റ്റ് (കലാകാരന്‍)
'ഏതു ഛായാചിത്രവും 5 മിനിറ്റില്‍ 500 രൂപ മാത്രം'
ആഹാ.
നന്ദി, സര്‍.
-ഇത് കൊള്ളാല്ലോ. -അതെ, കൊള്ളാം.
ഈ വാന്‍ഗോഗ് നിന്‍റെയാണോ?
അതെ, സര്‍.
ശരിക്കും അതേപോലെയുണ്ടല്ലോ! അടിപൊളി!
-നന്ദി, സര്‍. -ഇതിന് എത്രയാ?
6,000 രൂപ.
ആ വിലക്ക് ഒറിജിനല്‍ വാങ്ങാല്ലോ. ഒന്നു കുറച്ചുതാ.
ഇതിനൊരു ആയിരം കൊടുക്കാം.
ഇങ്ങനെ കോപ്പിയുണ്ടാക്കാന്‍ കഴിവുവേണം സര്‍.
അച്ചട്ടാണല്ലോ ഇത്.
ഓ പിന്നേ. എന്താണേലും കോപ്പിയല്ലേ?
ഇത് ഞാന്‍ വീട്ടില്‍ തൂക്കിയിട്ടാല്‍ ഒറിജിനലാണെന്നു തോന്നുമോ?
100 കോടിയുടെ ചിത്രം വാങ്ങാന്‍പറ്റുന്ന ആളാണ് സാറെങ്കില്‍ അവര്‍ വിശ്വസിക്കും.
അവസാനത്തെ വില, 1000. ഓക്കേ ആണെങ്കില്‍ വാങ്ങാം.
ആളുകള്‍ക്ക് കലയെക്കുറിച്ച് ഒരു കോപ്പുമറിയില്ല.
വലിയൊരു ചിത്രകാരന്‍റെ ഒപ്പ് ഇതിലിട്ടാല്‍ പിന്നെ ആളുകള്‍ ഇതിനുവേണ്ടി ചാവും!
ഞാന്‍ ചെയ്യുന്നതും അതാണ്.
ചിലര്‍ക്ക് പ്രകൃതിചിത്രങ്ങളിലാണ് കഴിവ്, ചിലര്‍ക്ക് ഛായാചിത്രങ്ങള്‍,
ചിലര്‍ക്ക് ആധുനികം, പിന്നെ എണ്ണച്ചായം, ജലച്ചായം, സ്കെച്ച്,
ഞാനിതിലെല്ലാം പുലിയാണ്. ഇതിന്‍റെയെല്ലാം കോപ്പി ഞാനുണ്ടാക്കും.
വേറെ വഴിയില്ലാത്തതുകൊണ്ടാണ്.
ചിത്രകാരന്‍ പ്രശസ്തനല്ലെങ്കില്‍ ആരും ആ ചിത്രം വാങ്ങില്ല.
എന്‍റെ അപ്പുപ്പൻ നല്ലൊരു ചിത്രകാരനാണ് ചില ഒറിജിനല്‍ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.
മഹാനാണദ്ദേഹം.
പക്ഷേ പ്രശസ്തനല്ല.
പക്ഷേ അപ്പുപ്പന്‍റെ ശരിക്കുള്ള ഇഷ്ടം അദ്ദേഹത്തിന്‍റെ 'ക്രാന്തി' മാസികയാണ്.
'ക്രാന്തി' മാസിക
മറ്റെന്തിനെക്കാളും, എന്നെക്കാളും അദ്ദേഹമതിനെ ഇഷ്ടപ്പെടുന്നു
ഏയ് ഫിറോസ്, എന്താ പരിപാടി?
അപ്പുപ്പൻ നിന്നെ അന്വേഷിച്ചിരുന്നു.
അയാൾ എണീക്കില്ല, ഉറങ്ങിക്കോട്ടെ.
എണീക്ക്! ഇത് അവിടെ കൊണ്ടുവെയ്ക്ക്.
ഇങ്ങനെ കഷ്ടപ്പെടുത്തല്ലേ, ചത്തുപോവും.
മെല്ലെ മതി, ധാരാളം സമയമുണ്ടല്ലോ.
പുതിയ കോപ്പീസ് വന്നെല്ലേ?
എന്തെങ്കിലും വില്‍ക്കാന്‍ പറ്റിയോ?
ഈ ലക്കം ഗംഭീരമായിട്ടുണ്ട്, മാമാ.
നമുക്കിഷ്ടപ്പെട്ടിട്ട് എന്തുകാര്യം? ഇതൊന്നും ആരും വാങ്ങാറില്ല ഇപ്പോള്‍.
ആക്രിക്കടക്കാര്‍ക്ക് ചാകരയാണ്!
-അപ്പുപ്പനുണ്ടോ? -ഉവ്വ്.
പുള്ളിയെ ഒന്നു വീട്ടിലേക്ക് വിളിച്ചോണ്ടുപോ.
ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ
ഇങ്ങനെ കുറ്റം പറയല്ലേ.
ഇങ്ങനെ പണിയെടുക്കുന്നതുകൊണ്ടാണ് ആള്‍ ആരോഗ്യത്തോടെ ഇരിക്കുന്നത്.
-അല്ലെങ്കില്‍ എപ്പോഴേ കിടപ്പിലായേനെ. -മിക്കവാറും ഞങ്ങള്‍ കിടപ്പിലാവും.
വേണെങ്കില്‍ ഉറക്കഗുളിക കൊടുത്തോ, പക്ഷേ വീട്ടില്‍ കൊണ്ടുപോ!
-നടന്നതുതന്നെ. -സണ്ണി...
ഇതൊന്നു തീര്‍ത്തേ സണ്ണീ.
എന്താണോ എന്തോ, ഇന്നെന്‍റെ കൈ വിറയ്ക്കുന്നു.
നീ ഇന്നത്തെ ലക്കം വായിച്ചോ?
ഉവ്വ്, അസ്സലായിട്ടുണ്ട് അപ്പൂപ്പാ.
പിന്നേ! നീയത് വായിച്ചിട്ടില്ല.
ഞാനെന്നും നിങ്ങളുടെകൂടെ ഇവിടെയുണ്ടല്ലോ. എനിക്കറിയാം എന്തായിരിക്കും അതില്‍ എന്ന്.
ഇതാണ് നിന്‍റെ തലമുറയുടെ പ്രശ്നം.
ഒരുപാടു കാര്യങ്ങള്‍ കാണുന്നു, ഒരുപാടു കാര്യങ്ങള്‍ കേള്‍ക്കുന്നു,
പക്ഷേ ഒന്നും മനസ്സിലാക്കുന്നില്ല,
ഇതൊക്കെ ഓണ്‍ലൈനില്‍ ഇട്ടാല്‍ കുറച്ചു പിള്ളേരെങ്കിലും വായിക്കും.
ഈ ചുറ്റുവട്ടത്തുപോലും ആരും ഇത് വാങ്ങുന്നില്ല, പിന്നെയാണോ ഓണ്‍ലൈന്‍?
നമ്മള്‍ ആള്‍ക്കൂട്ടത്തെ ഉണര്‍ത്തണം, മോനേ. ആളുകളിലേക്ക് 'ക്രാന്തി' എത്തിക്കണം.
ത്തിലൂടെ അല്ലെങ്കിൽ മറ്റേതെങ്കിലും വഴിയിലൂടെ.
കഠിനാധ്വാനം ചെയ്യാന്‍ ഞാന്‍ തയ്യാറാണ്, പക്ഷേ വഴികാട്ടാന്‍ ആരെങ്കിലും വേണം.
ഏയ്.
'നമുക്ക് സുഹൃത്തുക്കളെ തെരഞ്ഞെടുക്കാം, കുടുംബത്തെ പറ്റില്ല' എന്നു കേട്ടിട്ടില്ലേ?
ഫിറോസ് എന്‍റെ സുഹൃത്താണ്.
പക്ഷേ ജാംബവാന്‍റെ കാലത്തെ ഈ പ്രസ്സ്, ഇതെന്‍റെ കുടുംബവും.
എത്രതന്നെ വെറുത്താലും ജീവിതകാലം മുഴുവന്‍ ഞാനിവിടെ പെട്ടതാണ്.
സമൂഹത്തെ ഉദ്ബോധിപ്പിക്കാന്‍വേണ്ടി അപ്പൂപ്പൻ തുടങ്ങിയതാണ് ഈ മാസിക.
ഇവിടത്തെ ജോലിക്കാരും അപ്പൂപ്പന്‍റെ അതേ ആദര്‍ശങ്ങളുള്ളവരാണ്.
-ഹോംവര്‍ക്ക് കിട്ടിയോ? -ഉവ്വ്.
മറ്റുകുട്ടികള്‍ സ്കൂള്‍ വിട്ടാല്‍ കളിക്കാന്‍ പോവുമ്പോള്‍
ഞങ്ങള്‍ മാസിക വില്‍ക്കുകയായിരിക്കും!
അതാണേല്‍ ആരും വാങ്ങിയുമില്ല.
ഒരു കോപ്പി വാങ്ങൂ, പ്ലീസ്.
'ക്രാന്തി' ലോകം മാറ്റിമറിക്കും എന്നാണ് അപ്പൂപ്പൻ പറയാറുള്ളത്.
പക്ഷേ, ആദ്യം ആളുകളത് വായിച്ചിട്ടുവേണ്ടേ.
വാങ്ങുന്നവര്‍പോലും അത് വായിച്ചിരുന്നെന്ന് എനിക്കുതോന്നുന്നില്ല.
-ആരേലും വരുന്നുണ്ടോ എന്നു നോക്ക്. -പോ!
ഈ വലിപ്പിലാണ് ഞങ്ങള്‍ മിച്ചംവെച്ച് ഉണ്ടാക്കിയ പണമെല്ലാം വെച്ചിരുന്നത്.
ഈ പണമൊക്കെ എവിടുന്നാ വന്നത് എന്ന് അപ്പൂപ്പൻ ഒരിക്കലും മനസ്സിലായിരുന്നില്ല.
-രണ്ടു പെപ്സി തരൂ. -വേണ്ട, ഒന്നുമതി.
ഇവിടേം മിച്ചം വെയ്ക്കുന്നോ?
120 രൂപ. ഇതില്‍നിന്ന് 5 രൂപ സോഡ വാങ്ങാന്‍ എടുത്താല്‍ ബാക്കി 115 രൂപ.
ദിവസേന 500 രൂപ ഉണ്ടാക്കാനുള്ള ഒരു വഴി കണ്ടുപിടിക്കണം.
-അത് കൂടുതലല്ലേ? 100 നോക്കാം. -ശരി, 250.
-അപ്പോള്‍ എത്രദിവസംകൊണ്ടു നമ്മള്‍ -ലക്ഷപ്രഭുക്കളാവും?
അല്ല, കോടിപതികള്‍
109.75 വര്‍ഷമെടുക്കും കോടിപതിയാവാന്‍.
പണം മിച്ചംവെച്ചിട്ട് ആരെങ്കിലും കോടിപതിയായ ചരിത്രമുണ്ടോ?
കുട്ടിക്കാലത്ത് ഞങ്ങള്‍ അധികസമയവും പ്രസ്സിലായിരുന്നു.
ഇരുപത്തഞ്ചോ?
എനിക്കിഷ്ടം അപ്പൂപ്പന്‍റെ വരകളായിരുന്നു, ഫിറോസിന് പ്രസ്സിലെ യന്ത്രങ്ങളും.
അതുകൊണ്ട് മുത്തച്ഛന്‍ എന്നെ ചിത്രകല പഠിപ്പിച്ചു,
മാമന്‍ ഫിറോസിനെ പ്രിന്‍റ് ചെയ്യാനും.
ഒരു വര്‍ഷം കാര്യങ്ങള്‍ വളരെ മോശമായി, ഞങ്ങള്‍ക്ക് ബണ്ണുതിന്നു ജീവിക്കേണ്ടിവന്നു.
രാവിലേം, ഉച്ചക്കും, രാത്രീം, ബണ്ണുതന്നെ.
ബണ്ണുതന്നെ ബണ്‍.
ബണ്‍-ധിക്കപ്പെട്ടിരിക്കുകയായിരുന്നു ഞങ്ങള്‍!
ഹാപ്പി ബര്‍ത്ത്ഡേ ടു യൂ
മുറിച്ചോ!
ഇതില്‍ ടൂട്ടിഫ്രൂട്ടിയെങ്കിലും ഉണ്ടല്ലോ!
ഞങ്ങളുടെ ജീവിതം ബണ്ണില്‍ക്കുടുങ്ങി നില്‍ക്കുകയായിരുന്നു.
അത് നോക്ക്. 25,000 രൂപ ഉണ്ടാവും.
ഏയ്, കുറഞ്ഞത് 50,000 ഉണ്ടാവും.
അത് നോക്ക്! കുറഞ്ഞത് ഒരു ലക്ഷം!
പതിനായിരം രൂപ
-75,000 രൂപ. -20,000 രൂപ.
ഇരുപതിനായിരം രൂപ
50,000 രൂപ.
അമ്പതിനായിരം രൂപ
അതും ഒരുലക്ഷം ഉണ്ടാവും.
മൂന്നുലക്ഷം രൂപ
ഒരു കോടി!
ഒരുകോടി രൂപ
പണമില്ലാത്തപ്പോള്‍ നോക്കുന്നിടത്തെല്ലാം നമുക്ക് പണം മാത്രമേ കാണൂ.
നീയെങ്ങനെ ഇത്രയും സുന്ദരിയായി ?
നീ അതിനപ്പുറത്തേക്ക് കാണുന്നില്ലെന്നുതോന്നുന്നു.
ന്യൂ ഇയറിന് എന്താ പരിപാടി?
എന്‍റെ ഫ്രണ്ട്സ് ക്ലബ് വെലോസിറ്റിയില്‍ പോവുന്നുണ്ടാവും, ചിലപ്പോ ഞാനും പോവും.
-ഞാന്‍ കൊണ്ടുപോവാം നിന്നെ. -ഏയ്, അവിടത്തെ ചാര്‍ജ് ഭയങ്കരമാണ്!
മുത്തേ, എനിക്ക് പോവാറായി.
ഓക്കേ?
വെലോസിറ്റിയില്‍ കൊണ്ടുപോവാന്‍ എനിക്ക് പറ്റില്ലെന്നാണോ വിചാരം?
ഞാനങ്ങനെ പറഞ്ഞില്ലല്ലോ!
ടിക്കറ്റ് ചാര്‍ജ് കൂടുതലാണ് എന്നല്ലേ പറഞ്ഞുള്ളൂ.
എന്താ നിനക്കിന്നു പറ്റിയത്?
ശരി, എന്‍റെ കൂടെ പാര്‍ട്ടിയ്ക്ക് പോണമെങ്കില്‍,
നമുക്ക് രണ്ടാള്‍ക്കുംകൂടി ക്ലബ് വെലോസിറ്റിയില്‍ പോവാം, ഓക്കേ?
-ശരി. -സത്യം.
ശരി, എനിക്കിപ്പോ പോയേ പറ്റൂ.
അഞ്ചുമിനിറ്റ് കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ മതി, ഓക്കേ?
കാറിന്‍റെ ചാവി ടയറിന്‍റെ മേലെ വെച്ചേക്ക്.
ബൈ.
ഏയ്! ഇവിടെ ബൈക്ക് പാര്‍ക്ക് ചെയ്യാന്‍ പാടില്ല!
ശരി. ഞാന്‍ പോവാണ്.
-ഞാന്‍ പോവാണ്. -ആ, വേഗം വിട്ടോ.
സോറി, വഴുതിപ്പോയതാ.
ഇവനെയൊക്കെ എന്തു കണ്ടിട്ടാണോ എന്തോ. ഇവരെല്ലാം ഒരേ പോലെയാ.
പ്രേമിക്കാന്‍ പാവപ്പെട്ടവര്‍, പക്ഷേ കല്യാണം കഴിക്കാന്‍ പണക്കാരന്‍ വേണം.
തെരുവുപട്ടിയെ സ്നേഹിക്കും, പക്ഷേ വീട്ടില്‍ വളര്‍ത്താന്‍ ഫോറിന്‍ പട്ടി!
ചുമ്മാ കറങ്ങാനല്ലാതെ അവളൊരിക്കലും നിന്നെ ഫ്രണ്ട്സിന്‍റെ കൂട്ടത്തില്‍ കൂട്ടില്ല.
എന്തെങ്കിലും നല്ലത് പറയഡേയ്. എപ്പോഴും കുറ്റം മാത്രം!
അവളെന്‍റെ കാമുകിയാണ്.
കാമുകിയോ? പാര്‍ക്കിംഗ് ലോട്ടില്‍ മാത്രം!
അവള്‍ നിന്നെ ശരിക്കും കാമുകനായി ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍,
അവളുടെ ഫ്രണ്ട്സിന് നിന്നെ പരിചയപ്പെടുത്താത്തത് എന്താ?
ഞാനല്ലാതെ ആരും നിന്നോട് ഈ ദുഃഖസത്യം പറയില്ല.
-ഇനി ഒരു ദുഃഖസത്യം കൂടി പറയാം. -ആ, പറ.
അവള്‍ നിന്‍റെ ലെവലിനും മുകളിലാണ്, അതുകൊണ്ടുമാത്രമാണ് നിനക്കവളെ ഇഷ്ടം.
എനിക്കറിയില്ലേ നിന്നെ?
നോക്ക്.
അവളെ വിടെന്നേ!
ഇങ്ങനത്തെ ഹൈഫൈ പെണ്ണുങ്ങളുടെ പിന്നാലെ നടന്ന് നമ്മുടെ പൈസ കളയുകയാണ് നീ.
നമ്മള്‍ അവസാനം കുത്തുപാളയെടുത്താലും അവള്‍ക്കൊരു ചുക്കും ഉണ്ടാവില്ല!
പക്ഷേ വാക്കുകൊടുത്തില്ലേ!
അടുത്തവര്‍ഷം കൂടുതല്‍ പൈസ ഉണ്ടാക്കാം. അല്ലേലും എത്രതന്നെ കാണും അവിടത്തെ ചാര്‍ജ്?
ഒരു കപ്പിളിന് 27,000 രൂപ. പക്ഷേ നിങ്ങള്‍ കപ്പിള്‍ അല്ലല്ലോ
ആണുങ്ങള്‍ മാത്രമാണെങ്കില്‍ ഓരോരുത്തര്‍ക്കും 27,000.
27,000 രൂപയോ?
-27000 രൂപ. -ഞങ്ങള്‍ക്ക് ഇംഗ്ലീഷ് മനസ്സിലാവും!
ഒരു മിനിറ്റ്.
എന്താ ഇത്രേം വില?
ഇത് വലിയ പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലമാണ്.
അതുകൊണ്ട് 27000 രൂപ.
ഈ വില വിടെന്നേ! ഡിസ്കൗണ്ട് കഴിഞ്ഞ് രണ്ടു ടിക്കറ്റിന് എത്രയാവും? പറ!
ഒരു സൂത്രം പറയാം. പുറത്തുപോയി നാലഞ്ചു കുപ്പി വാങ്ങ്.
ടെറസില്‍ മാലബള്‍ബ് ഇട്ട് കിടുപൊളി പാട്ടും വെച്ച്
കൂട്ടുകാരുടെകൂടെ നിന്‍റെ നിലക്കും വിലക്കും ആഘോഷിക്ക്. ഇവിടന്നുപോ!
കുല്‍ദീപ്. കുല്‍ദീപ് ശര്‍മ
No comments yet. Be the first to leave one.